മുംബൈ ധാരാവിയിൽപ്പോലും സിപിഎം ജയിക്കുന്ന ഒരു കാലമുണ്ടായിരുന്നു; മദ്യവും പണവും സാരിയുമൊക്കെ നൽകി സ്വാധീനിച്ചിട്ടും ഇടതുപക്ഷം ജയിച്ചത് പാവപ്പെട്ട തൊഴിലാളികളുടെ കരുത്തിൽ; മറാഠാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി പൊരുതിയ തൊഴിലാളി ദമ്പതികൾ ജീവിത സായാഹ്നത്തിലും പാർട്ടിക്കായി സജീവം; കണ്ണൂരിൽ പി.കെ ശ്രീമതിക്കായി വോട്ടുചോദിക്കുന്ന ഇവർക്ക് പറയാനുള്ളത് പാവങ്ങളുടെ അതിജീവനത്തിന്റെ കഥ
രഞ്ജിത് ബാബു
കണ്ണൂർ: മഹാരാഷ്ട്രയിലെ ധാരാവിയിലും മാട്ടുങ്കയിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയ അനുഭവത്തിലാണ് മാവിലാക്കണ്ടി പ്രഭാകരനും ഭാര്യ കെ. രതിയും കണ്ണൂരിലെ കിഴുത്തള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങുന്നത്. മുംബൈ ധാരാവിയിൽപ്പോലും സിപിഎം ജയിക്കുന്ന ഒരു കാലം അവർ ഓർക്കുകയാണ്. മദ്യവും പണവും സാരിയുമൊക്കെ നൽകി സ്വാധീനിച്ചിട്ടും ഇടതുപക്ഷം ജയിച്ചത് പാവപ്പെട്ട തൊഴിലാളികളുടെ കരുത്തിലായിരുന്നു. മറാത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി പൊരുതിയ തൊഴിലാളി ദമ്പതികൾ ജീവിത സായാഹ്നത്തിലും പാർട്ടിക്കായി സജീവമാണ്. പഴയ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഈ ജീവിത സായാഹ്നത്തിലും അവർ പാർട്ടിക്കായി രംഗത്തിറങ്ങുന്നു. കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥി പി കെ ശ്രീമതിക്കായി വീട് കയറി വോട്ടു ചോദിക്കുന്നു.
1976 ൽ കണ്ണൂർ താളിക്കാവിലെ സാധുബീഡി കമ്പനിയിൽ ബീഡി തൊഴിലാളിയായിരിക്കേയാണ് പ്രഭാകരൻ മുംബൈയിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞ് കടുത്ത സാമ്പത്തിക പ്രതിസന്ധി ഏറിയതിനാൽ മുംബൈയിൽ ജോലി ചെയ്യുന്ന ജനാർദ്ദനൻ സഹോദരനെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. അവിടെ ടെക്സ്റ്റയിൽ രംഗത്ത് ജോലിക്ക് ശ്രമിച്ചെങ്കിലും പരിശീലനക്കുറവിനാൽ ജോലി ലഭിച്ചില്ല. അതോടെ മാട്ടുങ്കയിലെ ലാമ്പർ ക്യാമ്പിൽ ' തമ്പാക്ക് ' എന്നറിയപ്പെടുന്ന പുകയിലയും ചുണ്ണാമ്പും ചേർത്തുള്ള മുറുക്കാൻ വിൽക്കുന്ന കട നടത്തി.
അതോടെ പ്രഭാകരനും ഭാര്യയും രാഷ്ട്രീയ ജീവിതത്തിനും അവിടെ തുടക്കമിട്ടു. നാട്ടിൽ വെച്ചുള്ള കമ്യൂണിസത്തിന്റെ ഹരം പ്രഭാകരനിലെ മുംബൈയിലെ ജീവിതത്തോടെ ശക്തിപ്പെടുകയായിരുന്നു. ബീഡിയും സിഗരറ്റും മിഠായിയും പാവും വാങ്ങാനായി മലയാളികളായ തൊഴിലാളികൾ ധാരാളമായി കടയിലെത്തി തുടങ്ങി. അവരുമായുള്ള ബന്ധത്തിനിടയിൽ കമ്യൂണിസത്തിന്റെ ബാലപാഠവും പ്രഭാകരൻ തൊഴിലാളികൾക്ക് പകർന്നു നൽകി.
മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള പപ്പട തൊഴിലാളികളായിരുന്നു മുംബൈയിൽ പ്രഭാരകനുമായി ആദ്യം അടുത്തത്. പപ്പട തൊഴിലാളികളുടെ അവധിക്കാര്യത്തിലും മിനിമം കൂലിയിലുമൊക്കെ പ്രഭാകരൻ ഇടപെടുകയും ചെയ്തു. തൊഴിലാളികളെ വിളിച്ചു കൂട്ടി മുംബൈ പാപ്പട് വർക്കേഴ്സ് യൂനിയൻ ഉണ്ടാക്കി. ഇരുനൂറിലേറെ തൊഴിലാളികളുള്ള ട്രേഡ് യൂനിയനായി അത് വളർന്നു. ഈ സംഘടയുടെ മുംബൈ പ്രസിഡന്റായും പ്രവർത്തിച്ചു.രണ്ട് പതിറ്റാണ്ടിലേറെക്കാലം പപ്പട തൊഴിലാളി യൂനിയന്റെ എല്ലാമായിരുന്നു പ്രഭാകരൻ. 1995 മുതൽ മാട്ടുങ്ക ലാബർ ക്യാമ്പിന് സമീപത്തെ പാർട്ടി ഓഫീസിലായിരുന്നു ഈ ദമ്പതികളുടെ താമസവും. 1996 ഓടെ തൊഴിലാളികൾ ഓരോരുത്തരും സ്വന്തമായി തന്നെ പപ്പട നിർമ്മാണ യൂനിറ്റുകൾ ആരംഭിച്ചതോടെ ഈ രംഗത്ത് തൊഴിലാളി -മുതലാളി വേർതിരിവില്ലാതായി. അതോടെ യൂനിയന്റെ പ്രവർത്തനവും നിലച്ചു.
എന്നാൽ പാർട്ടി പ്രവർത്തനത്തിന് പ്രഭാകരനും ഭാര്യയും സജീവമായി തന്നെ നിലകൊണ്ടു. ധാരാവി നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥി സത്യേന്ദ്ര മോറെ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഈ ദമ്പതികൾ സജീവമായി മുൻ നിരയിലായിരുന്നു. അദ്ദേഹം വിജയിക്കുകയും ചെയ്തു. മലയാളി -തമിഴ് മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു ഇവർ കാഴ്ച വെച്ചിരുന്നത്. 1990 ൽ യു.കെ. നായർ ഇടതു പിന്തുണയുള്ള സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഈ ദമ്പതികൾ സജീവമായുണ്ടായിരുന്നു. ധാരാവിയിൽ റേഷൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കാൻ മഹിളാ അസോസിയേഷന്റെ ധാരാവി താലൂക്ക് സെക്രട്ടറിയായ കെ. രതിയുടെ പോരാട്ടം പ്രത്യേകം ശ്രദ്ധേയമായിരുന്നു.
അതോടെയാണ് റേഷൻ വിതരണ രംഗത്തെ അഴിമതിക്ക് പരിഹാരമായത്. കണ്ണൂരിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ശ്രീമതിയുടെ പ്രചാരണത്തിരക്കിലാണ് ഈ ദമ്പതികൾ. മുബൈയുമായി തെരഞ്ഞെടുപ്പു പ്രവർത്തന രീതിക്ക് ഏറെ സാദൃശ്യമുണ്ട് കണ്ണൂരിലെ തെരഞ്ഞെടുപ്പിന്. പകൽ സമയങ്ങളിൽ വീടുകളിലും ഫ്ളാറ്റുകളിലും കയറി വോട്ടഭ്യർഥിക്കുന്നു. ചെറിയ പ്രകടനങ്ങളും പൊതു യോഗങ്ങളും ഉണ്ടാകും. എന്നാൽ മുംബൈയിൽ വോട്ടർമാർക്ക് സാരിയും പണവും നൽകി പ്രലോഭിപ്പിക്കാറുണ്ട്. ഇതൊക്കെ വാങ്ങിയവരും തങ്ങൾക്ക് വോട്ട് ചെയ്തതായി രതി പറയുന്നു.
പുരുഷന്മാർക്ക് മദ്യവും പണവും നൽകി സ്വാധീനിക്കാറുണ്ടെന്ന് പ്രഭാകരനും സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ എന്നിട്ടും ഇടതുപക്ഷം പിടിച്ചു നിന്നത് തൊഴിലാളികളുടെ കരുത്തിലാണ്. പാവങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടണമെങ്കിൽ ഇടതുപക്ഷംതന്ന വരണമെന്നാണ് ഇവർ ഇപ്പോഴും പറയുന്നത്. നിൽക്കാൻ സമയമില്ല ഈ ദമ്പതികൾക്ക്. തെരഞ്ഞെടുപ്പ് പോരാട്ട ഭൂമിയിലേക്ക് മറാട്ട ടച്ചോടുകൂടി ഇറങ്ങുകയാണ് പ്രഭാകരനും രതിയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍