ഇതുവരെ കവച് നടപ്പാക്കിയത് ആകെയുള്ള ട്രാക്കുകളുടെ രണ്ടുശതമാനം മാത്രം; ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ മാത്രമല്ല, അമിതവേഗത്തിന് കടിഞ്ഞാണിടാനും, ലെവൽക്രോസിങ്ങിൽ വിസിൽ ഊതാനും, മൂടൽ മഞ്ഞിൽ വഴി തെളിക്കാനും കവചിന് മിടുക്ക്; ഒഡിഷയിൽ കവച് ഉണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാകുമായിരുന്നോ?
മറുനാടൻ മലയാളി ബ്യൂറോ
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിന് പിന്നിൽ സാങ്കേതിക പിഴവോ, മാനുഷിക പിഴവോ? റെയിൽവെ നടത്തുന്ന അന്വേഷണത്തിൽ, യഥാർഥ കാരണം വ്യക്തമാകും. 261 പേരുടെ ജീവൻ പൊലിയാൻ ഇടയാക്കിയ ദുരന്തത്തിന് പിന്നാലെ തന്നെ റെയിൽവെക്ക് എതിരെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. വന്ദേഭാരതിന് പിന്നാലെ ഓടുന്ന റെയിൽവെ സുരക്ഷ മറക്കുന്നു എന്നാണ് ആക്ഷേപം.
കൊറോമാൻഡൽ ഷാലിമാർ എക്സ്പ്രസും, ചരക്കുതീവണ്ടിയും, യശ്വന്ത്പൂർ -ഹൗറ സൂപ്പർ ഫാസ്റ്റും ഉൾപ്പെട്ട കൂട്ടയിടിയുടെ ആഘാതത്തിൽ കോച്ചുകൾ മേലേക്ക് ഉയർന്നുപൊങ്ങിയാണ് ട്രാക്കിൽ പതിച്ചത്. രണ്ടുട്രെയിനുകളുടേതുമായി 17 കോച്ചുകൾ സാരമായി തകർന്നു. കൂട്ടയിടി നടന്നതിനെ കുറിച്ച് ഒന്നിലേറെ വിശദീകരണങ്ങൾ വരുന്നുണ്ട്. ഏതായാലും ഉറപ്പായ ഒരുകാര്യം, സംഭവ സ്ഥലത്ത് മൂന്നുട്രെയിനുകൾ ഉണ്ടായിരുന്നുവെന്നും ഒരേ സ്ഥലത്ത് രണ്ടുകൂട്ടയിടികൾ നടന്നുവെന്നുമാണ്.
ചരക്ക് തീവണ്ടിയുടെ ട്രാക്കിൽ കൊറോമാൻഡൽ എങ്ങനെ വന്നു?
പല ചോദ്യങ്ങൾ ഉയരുന്നതിൽ, ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്: രണ്ടുതീവണ്ടികൾ എങ്ങനെ ഒരേ ട്രാക്കിൽ വന്നു? ഇതൊരു സാങ്കേതിക പിഴവാണോ, അതോ മാനുഷിക പിഴവാണോ? പല വിദഗ്ധരും സിഗ്നൽ തകരാറിലേക്ക് വിരൽ ചൂണ്ടുന്നു.
എവിടെ കവച്?
ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ രാജ്യത്തുടനീളം കവച് സംവിധാനം ഏർപ്പെടുത്തി വരികയായിരുന്നു റെയിൽവെ. ഒരു ട്രെയിൻ സിഗ്നൽ തെറ്റിച്ചാൽ അപ്പോൾ കവച് മുന്നറിയിപ്പ് നൽകും.( സിഗ്നൽ പാസ്ഡ് അറ്റ് ഡേഞ്ചർ-എസ്പിഎഡി). ഈ സംവിധാനത്തിന് ട്രെയിൻ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനും മറ്റൊരു ട്രെയിൻ ഒരേ ട്രാക്കിൽ വന്നാൽ ബ്രേക്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും, ട്രെയിൻ നിർത്താനും സാധിക്കും.
ഏന്തായാലും അപകടം ഉണ്ടായ റൂട്ടിൽ കവച് ഇല്ലായിരുന്നുവെന്ന് റെയിൽവെ വക്താവ് അമിതാഭ് ശർമ സ്ഥിരീകരിച്ചു. കൊറോൻഡൽ എക്സ്പ്രസിന്റെ ഏറ്റവും അധികം തകർന്നുപോയത് സ്ലീപ്പർ ക്ലാസ് കോച്ചുകളായിരുന്നു. അവധിക്കാലത്ത് ഈ കോച്ചുകളിൽ വൻതിരക്കായിരിക്കും. റിസർവ് ചെയ്യാത്ത യാത്രക്കാർ കൂടി കോച്ചുകളിൽ കടന്നുകൂടുക പതിവ്.
ട്രെയിനുകളുടെ ഓരോ മിനിറ്റിലെയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്കു ലഭ്യമാക്കാനും സഹായിക്കുന്ന കവച് ഇല്ലാതിരുന്നതിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. 262 പേരുടെ ജീവൻ. 900 ത്തോളം പേർക്ക് പരിക്കുമേറ്റു.
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച്
2022 ലെ ബജറ്റിലാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച് അവതരിപ്പിച്ചത്. ഈ സാങ്കേതിക സംവിധാനത്തിന് കീഴിൽ 2000 കിലോമീറ്റർ റെയിൽവെ ശൃംഖല കൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. റെയിൽവെ മന്ത്രി അശ്വിൻ വൈഷ്ണവ് കവച് സംവിധാനം വിശദീകരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇതുവരെ മൊത്തം റൂട്ടിൽ രണ്ടുശതമാനത്തിൽ മാത്രം കവച് ഏർപ്പെടുത്തിയതെന്നാണ് തൃണമൂൽ അടക്കം പ്രതിപക്ഷം ചോദിക്കുന്നത്. ഇതുവരെ കവച് നടപ്പാക്കിയത് 1445 കിലോമീറ്ററിൽ മാത്രമാണ്. അതായത് ആകെയുള്ള ട്രാക്കുകളുടെ 2 ശതമാനം മാത്രം. ബാക്കി 98 ശതമാനം ട്രാക്കുകളിലും കൂട്ടിയിടി ഒഴിവാക്കാനുള്ള ഈ സംവിധാനമില്ല.
2011-12 ൽ മമത മാനർജി റെയിൽവെ മന്ത്രി ആയിരിക്കുമ്പോൾ, ട്രെയിൻ കൊളീഷൻ അവോയിഡൻസ് സിസ്റ്റം കൊംണ്ടുവന്നിരുന്നു. മോദി സർക്കാർ അധികാരമേറ്റപ്പോൾ കവചെന്ന് പേര് മാറ്റി ക്രെഡിറ്റ് എടുത്തെന്നാണ് തൃണമൂലിന്റെ ആരോപണം. 2019 വരെ കവച് വിപുലമാക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും തൃണമൂൽ പറഞ്ഞു. 2019 ലാണ് കവച് നിർമ്മാണത്തിനും സ്ഥാപനത്തിനുമായി മൂന്നുകമ്പനികൾക്ക് അംഗീകാരം നൽകിയത്.
റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ(RDSO) ഈ മൂന്നുകമ്പനികളുമായി സഹകരിച്ചാണ് കവച് വികസിപ്പിച്ചെടുത്തത്.
അമിത വേഗത്തിൽ പായുമ്പോളും കവചമാകും
ലോകോമോട്ടീവ് പൈലറ്റുകൾക്ക് അപായ സൂചന ൻകുന്നതിന് പുറമേ അമിത വേഗം നിയന്ത്രിക്കാനും കവച് ഇടപെടും. കനത്ത മൂടൽമഞ്ഞ് പോലെ മോശം കാലാവസ്ഥയിൽ വേണ്ട പിന്തുണ നൽകും. ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവർത്തിപ്പിച്ചാണ് കവച് അപകടങ്ങൾ ഒഴിവാക്കുന്നത്. ദക്ഷിണമധ്യ റെയിൽവേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ലോക്കോമോട്ടീവ് പൈലറ്റുകൾ കൃത്യ സമയത്ത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇടപെടുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം, വേഗത്തിൽ പോകുമ്പോഴും, മൂടൽ മഞ്ഞും മഴയും ഉള്ളപ്പോഴും, കാബിനിൽ സിഗ്നൽ ഡിസ്പ്ലേ, റെയിൽവെ കേന്ദ്രത്തിൽ നിന്നുള്ള സഞ്ചാര പാതയുടെ കൃത്യമായ പുതുക്കൽ, ലെവൽ ക്രോസിങ്ങുകളിൽ ഓട്ടോമാറ്റിക് വിസിലിങ്, ട്രെയിനുകൾ തമ്മിൽ കൂട്ടയിടി ഒഴിവാക്കാൻ നേരിട്ടുള്ള ആശയവിനിമയം, അടിയന്തര സഹാചര്യങ്ങളിൽ ട്രെയിനുകളെ നിയന്ത്രിക്കാനുള്ള സംവിധാനം ഇതെല്ലാം അടങ്ങിയതാണ് കവച്.
സൗത്ത്-സെൻട്രൽ റെയിൽവേയിൽ ലിംഗപള്ളി-വികരബാദ്-വാഡി, വികരബാദ്-ബിദർ മേഖലകളിൽ 250 കിലോമീറ്ററോളം കവചിന്റെ പരീക്ഷണ ഓട്ടം നടന്നിരുന്നു. ഇത് വിജയകരമായതിനെ തുടർന്നാണ് മൂന്നുകമ്പനികളെ കവചിന്റെ വികസനം ഏൽപ്പിച്ചത്.
16.88 കോടിയാണ് ഇതിന്റെ മൊത്തം ചെലവ് കണക്കാക്കുന്നത്. ന്യൂഡൽഹി-ഹൗറ, ന്യൂഡൽഹി-മുംബൈ സെക്ഷനുകളിൽ 2024 ഓടെ പൂർത്തിയാകും. ഇതിന് ശേഷമാകും വിപുലീകരണം.
കവച് ഉണ്ടായിരുന്നെങ്കിൽ ഒഡിഷ അപകടം ഒഴിവാക്കാമായിരുന്നോ?
ഒഡിഷ റൂട്ടിൽ കവചില്ലായിരുന്നു എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കവച് ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് പ്രതിപക്ഷം അടക്കം വാദിക്കുകയും സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്തായാലും അപകടത്തിന്റെ യഥാർഥ കാരണം പുറത്തുവന്നാലേ ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കാനാകൂ. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിൻ കൂട്ടയിടി സംരക്ഷണ സംവിധാനമാണ് കവത്. മറ്റ് രാജ്യങ്ങളിൽ കിലോമീറ്ററിന് 2 കോടി ചെലവ് വരുമ്പോൾ കവചിന് 50 ലക്ഷം മാത്രം. സൗത്ത് സെൻട്രൽ റെയിൽവേയിൽ, ഗുല്ലഗുഡജചിറ്റ്ഗിഡ റെയിൽവേ സ്റ്റേഷനുകൾക്ക് മധ്യേ 2022 മാർച്ച് നാലിന് ആയിരുന്നു വിജയകരമായ പരീക്ഷണം. അന്ന് റെയിൽവെ മന്ത്രി തന്നെ നേരിട്ട് അത് പരിശോധിച്ചിരുന്നു.
രണ്ടുട്രെയിനുകൾ നേർക്കുനേർ വരുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരീക്ഷണം. 380 മീറ്റർ അകലെ വച്ച് കവച് ഓട്ടോമാറ്റിക്കായി ബ്രേക്കിട്ട് കൂട്ടയിടി ഒഴിവാക്കി. റെഡ് സിഗ്നൽ കണ്ടപ്പോൾ കടന്നുപോകാതെ ബ്രേക്കിട്ടു. ലേവൽക്രോസിൽ വിസിൽ ശബ്ദം ഉച്ചത്തിലും വ്യക്തവുമായിരുന്നു. ലൂപ് ലൈൻ എത്തിയപ്പോൾ ട്രെയിനിന്റെ സ്പീഡ് 60 കിലോമീറ്ററിൽ നിന്ന് 30 ആയി കവച് കുറയ്ക്കുകയും ചെയ്തു. അതുകൊണ്ട് ട്രാക്കുകളുടെ 100 ശതമാനത്തിലും കവച് സംവിധാനം കൊണ്ടുവന്നാൽ, അപകടങ്ങൾ തീർച്ചയായും ഒഴിവാക്കാം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്