കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചാടിപ്പോയി; ഒളിച്ചു കടന്നത് ഇറ്റലിയിൽ നിന്നും എത്തിയ ഹരിയാന സ്വദേശി; തിരച്ചിലിന് ഒടുവിൽ ഇയാളെ നഗരത്തിലെ ഹോട്ടലിൽ നിന്നും കണ്ടെത്തി; കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്വദേശിക്കൊപ്പം സഞ്ചരിച്ച വ്യക്തി വിവാഹച്ചടങ്ങിലെത്തി; പിന്നാലെ ദുബായിലേക്ക് പോയി; ഇറ്റലിയിൽ നിന്നെത്തിയ വിദേശി ഉത്സവത്തിലും പങ്കെടുത്തു; ഇയാൾ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി; കൊറോണയിൽ ആശങ്ക കടുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം/ മലപ്പുറം: കൊറോണ വൈറസ് ബാധയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നും കൂടുതൽ ആശങ്കപ്പെടുത്തുന്ന വാർത്തകൾ. കോവിഡ് 19 സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ ചാടിപ്പോയി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചയാളാണ് ചാടിപ്പോയത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്നു നടന്ന പരിശോധനയിൽ ഇയാളെ നഗരത്തിൽ ഒരു ഹോട്ടലിൽ നിന്നും കണ്ടെത്തി.
ഹരിയാന സ്വദേശിയായ ഇയാൾ ഇറ്റലിയിൽ നിന്നുമാണ് എത്തിയത്. ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് വിദേശ ദമ്പതികൾ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. ഇവർ ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെയാണ് ഇവർ കടന്നുകളയുകയായിരുന്നു. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലും സമാനമായ സംഭവം ഉണ്ടായി. ഐസൊലേഷൻ വാർഡിൽ നിന്ന് അഞ്ച് പേരാണ് ചാടിപ്പോയത്. ഇവരിൽ നാല് പേരുടേയും സ്രവ പരിശോധനാ ഫലം വന്നിട്ടില്ല. ഒരാളുടേത് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 5 പേരെ വയനാട്ടിൽ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരിൽ വെള്ളമുണ്ട സ്വദേശിയായ ഒരാൾ പരിശോധനകൾക്കു മുൻപേ ദുബായിലേക്കു തിരിച്ചുപോവുകയും ചെയ്തു. ഇദ്ദേഹം മാനന്തവാടിയിൽ 1000 പേരോളം വന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. മറ്റു 4 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. അതേസമയം, കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 56 പേരെ മലപ്പുറത്തുനിന്നും ആരോഗ്യ വിഭാഗം കണ്ടെത്തി. ഇവർ വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ്. ആരിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മാർച്ച് അഞ്ചിന് ദുബായ് കോഴിക്കോട് സ്പൈസ് ജെറ്റ് (SG 54) വിമാനത്തിൽ യാത്ര ചെയ്തവരാണിവർ. ഇതേ വിമാനത്തിലെ യാത്രക്കാരനായിരുന്ന കണ്ണൂർ പെരിങ്ങോം സ്വദേശിക്കു കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കണ്ണൂർ സ്വദേശി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന അഞ്ചു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ലണ്ടനിൽനിന്ന് എത്തിയ കോവിഡ് ബാധിതൻ നിർദ്ദേശങ്ങൾ ലംഘിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ലണ്ടനിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാൾ 11ന് രാവിലെയാണ് പേട്ടയിലുള്ള സഹോദരി താമസിക്കുന്ന ഫ്ളാറ്റിലെത്തിയത്. ഇവിടെനിന്ന് കാറിൽ ബന്ധുവിനൊപ്പം ജനറൽ ഹോസ്പിറ്റലിലെത്തി. ബന്ധു കാറിൽ മടങ്ങി. പിന്നീട് ഇയാൾ ഒപി ടിക്കറ്റ് കൗണ്ടർ വഴി കോവിഡ്19 ഒപിയിലെത്തി. അവിടെനിന്നും ഐസലേഷൻ വാർഡിലെത്തിയ ഇയാൾ സ്രവം പരിശോധനയ്ക്കായി നൽകി. അതിനുശേഷം 150 മീറ്ററോളം നടന്ന് ജനറൽ ആശുപത്രിയുടെ മുന്നിലെത്തി ഓട്ടോറിക്ഷയിൽ പുറത്തേക്കു പോയി. രണ്ട് കടകളിലും ബാങ്കിലും കയറിയശേഷം തിരികെ പേട്ടയിലെ ഫ്ളാറ്റിലെത്തി. അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു ദിവസത്തിനുശേഷം ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി. നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഇയാൾ അതൊന്നും പാലിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്. അധികൃതർക്ക് വീഴ്ച വന്നെന്ന മറുവാദവുമുണ്ട്.
ഐസലേഷനിൽ പരിശോധനയ്ക്കായി വന്ന പനിയുള്ള രോഗി ആളുകൾക്കിടയിലൂടെ നടന്ന് ആശുപത്രിയുടെ മുന്നിലെത്തി ഓട്ടോയിൽ പോകേണ്ട സാഹചര്യം ഉണ്ടായതെങ്ങനെ എന്ന ചോദ്യത്തിന്, തിരക്കുള്ളതിനാൽ എല്ലാവരെയും ആംബുലൻസിൽ വീട്ടിൽ എത്തിക്കാനാകില്ലെന്നാണ് അധികൃതരുടെ മറുപടി. 'ലണ്ടനിൽനിന്ന് വന്നയാൾ കോവിഡ് ഒപിയിലെത്തുമ്പോൾ 90 പേരാണ് അവിടെ ഉണ്ടായിരുന്നത്. തിരക്കു കാരണം എല്ലാവരെയും ആംബുലൻസിൽ മടക്കികൊണ്ടുപോകാനാകില്ല. ഒപിയിൽ വരുന്നവരോട് സ്വകാര്യ വാഹനത്തിൽ പോകാമെന്നും ആരോടും ഇടപഴകരുതെന്നും പറയാറുണ്ട്' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലണ്ടനിൽനിന്ന് വന്നയാൾ വീട്ടിലേക്ക് മടങ്ങിയപ്പോൾ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.
രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരനെ നിരീക്ഷിക്കുന്നതിലും അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇറ്റലിയിൽ രോഗം പടർന്നശേഷമാണ് ഇയാൾ ഡൽഹി വഴി ഫെബ്രുവരി 27ന് കേരളത്തിലെത്തുന്നത്. ഇറ്റലിയിൽനിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്ര നിർദ്ദേശം വരുന്നത് 26ന്. തിരുവനന്തപുരത്തെത്തിയശേഷം വർക്കലയിലേക്ക് പോയ ഇയാൾ റിസോർട്ടിൽ താമസിച്ചുവരുന്നതിനിടയിലാണ് സംശയത്തെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് പോയത്. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. സ്രവം പരിശോധനയ്ക്കായി കൊടുത്തശേഷം തിരികെ എത്തിയതും ഒട്ടോയിലാണ്. ഇതിനിടയിൽ പലയിടത്തും ഇയാൾ സഞ്ചരിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതായും വിവരമുണ്ട്.
കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി. റിസോർട്ടിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇറ്റാലിയൻ പൗരനുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരത്തെ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
അതേസമയം കോവിഡ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവർ അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ആരോഗ്യ വകുപ്പു നൽകിയിട്ടുണ്ട്. കോവിഡ് ഐസലേഷനിൽ എത്തുന്നവരോടു തിരികെ വീടുകളിലെത്തുന്നതുവരെ ആരോടും ഇടപഴകരുതെന്നും വീട്ടിലെത്തിയാൽ മുറിക്കുള്ളിൽ കഴിയണമെന്നും നിർദ്ദേശിക്കാറുണ്ടെങ്കിലും പലരും ഇതു ലംഘിക്കുന്നതാണ് അധികൃതർക്കു തലവേദനയാകുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ ചിലർ കല്യാണ ചടങ്ങുകളിലും പൊതു സ്ഥലങ്ങളിലും എത്തിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും നിരീക്ഷണ കാലാവധി പൂർത്തിയാകാതെ പുറത്തിറങ്ങില്ലെന്നും എഴുതി വാങ്ങിയാണ് ഇപ്പോൾ ആളുകളെ വീട്ടിലേക്കു വിടുന്നത്. ഇത് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് അധികൃതർക്കും ഉറപ്പില്ല. കോവിഡ് ബാധ സ്ഥിരീകരിച്ചവരോ ബന്ധുക്കളോ മാധ്യമങ്ങളോടു സംസാരിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍