ദിനപത്രത്തിലൂടെ കൊറോണ പടരുമോ? ഒമാൻ അടക്കം ലോകത്ത് പലയിടത്തും അച്ചടി പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്? പത്രത്തിലൂടെ കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ എത്താം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലവിലുണ്ടോ? രാവിലെ മലയാളിയുടെ വീട്ടിൽ എത്തുന്ന പത്രങ്ങൾ കാലനാവുമോ? സോഷ്യൽ മീഡിയയിൽ വിഷയം ചൂടൻ ചർച്ചയായതോടെ വിശദീകരണവുമായി മാതൃഭൂമിയും മനോരമയും
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: കേരളത്തിലെ പത്ര വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു പ്രചാരണമാണ് ഇപ്പോൾ വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രചരിക്കുന്നത്. നാം രാവിലെ വായിക്കുന്ന ദിനപ്പത്രങ്ങളിലൂടെ കോവിഡ് 19 പകരാൻ നല്ല സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി ഒമാനിൽ അടക്കം ദിനപ്പത്രങ്ങളുടെ വിതരണം നിർത്തിവെച്ചിരിക്കയാണെന്നുമുള്ള ഭീതിദമായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതേ തുടർന്ന് പലരും പത്രങ്ങൾ നിർത്തിയിട്ടുമുണ്ട്. ഇതോടെ മാതൃഭൂമിയും മനോരമയും അടക്കമുള്ള പ്രമുഖ പത്രമാനേജ്മെന്റുകൾ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ന്യൂസ്‌പ്പേപ്പറുകളിൽ വൈറസുകൾക്ക് നിലനിൽക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം തങ്ങളുടെ പത്രങ്ങൾ മനുഷ്യസ്പർശമേൽക്കാത്ത മെഷീൻ പാക്കിങ്് ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജനകീയാരോഗ്യപ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്്റ്റുമായ ഡോ ജിനേഷ് പി എസും ഈ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്. പത്രത്തിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യത കുറവാണെന്നും ഡ്രോപ്പ്ലെറ്റ് ഇൻഫക്ഷൻ രീതിയിലാണ് വൈറസ് പകരുന്നതെന്നും ഡോ ജിനേഷ് ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് മാതൃഭൂമിയും മനോരമയും
'ന്യൂസ്‌പേപ്പറുകൾ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടർമാരും പറയുന്നുണ്ട്.ന്യൂസ്‌പ്പേപ്പറുകളിൽ വൈറസുകൾക്ക് നിലനിൽക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജീത് സിങ് പറയുന്നത്.'- മാതൃഭൂമി വാർത്ത ഇങ്ങനെ പറയുന്നു.
'ന്യൂസ്‌പേപ്പറുകൾ സുരക്ഷിതമല്ലെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ല. ആളുകൾ തിങ്ങി നിറഞ്ഞ മുറിയിൽ നിന്ന് നിങ്ങൾ പത്രം വായിക്കുകയാണെങ്കിൽ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് കാരണം പത്രമല്ല പകരം ഇത്രയധികം ആളുകൾ തിങ്ങിനിൽക്കുന്നതിനാലാണത്. മാത്രവുമല്ല നിങ്ങൾ സാമൂഹിക അകലം പാലിക്കുന്നുമില്ല', നിപയെ തുരത്തുന്ന പോരാട്ടത്തിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച കോഴിക്കോട് ബേബി മെമോറിയൽ ഡോക്ടർ അനൂപ് കുമാർ പറയുന്നു.കോവിഡ് രോഗികൾ പത്രങ്ങൾ വിതരണം ചെയ്യുന്നില്ല എന്നതു കൊണ്ടും പത്രത്തിൽ വൈറസിന് അധിക കാലം നിലനിൽക്കാൻ സാധിക്കാത്തു കൊണ്ടും ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേരിയ പറഞ്ഞത്.
മനുഷ്യസ്പർശമേൽക്കാതെയുള്ളതാണ് ഭൂരിഭാഗം പത്രങ്ങളുടെ പ്രിന്റിങ് പ്രക്രിയ എന്നുള്ളതുകൊണ്ടു തന്നെ ഭയപ്പാടിന്റെ യാതൊരു ആവശ്യവുമില്ല. പത്രം വിതരണം ചെയ്യാനുപയോഗിക്കുന്ന ട്രക്കുകൾ ഫ്യുമിഗേഷൻ ചെയ്ത ശേഷമാണ് വിതരണത്തിന് തയ്യാറാവുന്നതെന്നും വിവിധ പത്രസ്ഥാപനങ്ങളും അടിവരയിടുന്നു.മാതൃഭൂമി പത്രം അച്ചടിക്കുന്ന മെഷിനിൽ റീൽ കയറ്റുന്നതു മുതൽ പത്രനിർമ്മാണത്തിൽ മനുഷ്യ സ്പർശമില്ല. അച്ചടി മുതൽ പത്രം എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കി അടുക്കി വെച്ച് പ്ലാസ്റ്റിക്ക് റാപ്പറിൽ പൊതിയുന്നതുവരെ യന്ത്രങ്ങളുടെ ജോലിയാണ്. വാഹനത്തിലേക്ക് പ്ലാസ്റ്റിക്കിൽപൊതിഞ്ഞ പത്രക്കെട്ട് കയറ്റുന്നതും മെഷിൻ തന്നെ. പത്രമെടുക്കാനെത്തുന്ന വാഹനങ്ങൾ നേരത്തെ മുതലേ മാതൃഭൂമി അണുവിമുക്തമാക്കാറുണ്ട്.
ദിനപത്രങ്ങൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സുരക്ഷിതമായല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി. ദിനപത്രങ്ങൾ സുരക്ഷിതമല്ലെന്ന പ്രചാരണം വ്യാജമാണ്. പൂർണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നതെന്ന് ഐഎൻഎസ് കേരള റീജ്യണൽ കമ്മിറ്റി ചെയർമാൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു.പൂർണമായും യന്ത്രവത്കൃത മാർഗത്തിലൂടെയാണ് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും വിതരണത്തിന് എത്തിക്കുന്ന വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരനിലേക്ക് എത്തിക്കുന്നത്.. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പല നടപടികളും പല പത്രസ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആവശ്യം വേണ്ട ജീവനക്കാർ മാത്രമാണ് ഓഫീസിലെത്തുന്നത്. ജീവനക്കാർ അധികവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും, കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും എം വി ശ്രേയംസ് കുമാർ പറഞ്ഞു.- സമാനമായ വിശദീകരണം ഒരു വീഡിയോയിലൂടെ മലയാള മനോരമയും പുറത്തുവിട്ടിരുന്നു.
പത്രങ്ങൾ അപകടകാരികളാകുമെന്ന് കാട്ടി വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ:
ദിനപത്രത്തിലൂടെ കൊറോണ എത്താം! കാര്യം നിസാരമല്ല, പ്രശ്നം ഗുരുതരം. ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് കേരളത്തെയും ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.. കൊറോണ പടരാതിരിക്കാൻ പല മുൻകരുതലുകളാണ് നാം സ്വീകരിക്കുന്നത്. ദിനം പ്രതി രാവിലെ വീടുകളിലെത്തുന്ന പത്രങ്ങളിലൂടെ കൊറോണ പകരുമോ എന്നുള്ള ചോദ്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പേപ്പറിൽ കൂടി കൊറോണ വൈറസ് പകർന്ന് കിട്ടാം എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയാണ് നല്കിയത്. ലോകത്ത് പലയിടത്തും അച്ചടി പത്രങ്ങൾക്ക് നിയന്ത്രണമോ, ജനങ്ങൾ ഉപേക്ഷിക്കുകയോ ചെയ്തു. കോവിഡ് വൈറസ് മാറിയിട്ട് മതി പത്രമെന്ന് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ ഓഫിസിൽ വിളിച്ചറിയിച്ചു.
അച്ചടി പത്രങ്ങളുടെ വിള നിലമാണ് കേരളം. ലോകത്ത് ഒരു ചുരുങ്ങിയ സ്ഥലത്ത് ഇത്ര മാത്രം പത്ര കടലാസുകൾ വിതരണം ചെയ്യുന്ന മറ്റൊരു സ്ഥലം ഉണ്ടാകില്ല. ആ നിലക്ക് തന്നെ കേരളത്തിൽ ഈ ചോദ്യം വളരെ പ്രസക്തവും ജനങ്ങൾ നന്നായി ചിന്തിക്കേണ്ടതും ആണ്. ഈ ചർച്ച നടത്താൽ അച്ചടി പത്രങ്ങൾക്കും അവർ നടത്തുന്ന ചാനലുകൾക്കും ഒന്നും സാധിച്ചു എന്നു വരില്ല. എന്തായാലും രാവിലെ വീട്ടിൽ എത്തുന്ന അച്ചടി പത്രത്തിൽ കൊറോണ ഉണ്ടാകുമോ. കൊറോണ വരുവാൻ സാധ്യത ഉണ്ടോ. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ കോസ്‌മെറ്റിക് കൺസൾട്ടന്റും ഐ.എം.എ എക്‌സിക്യുട്ടീവ് മെമ്പറുമായ ഡോ ജയശേഖർ ആണ്. വീടുകളിൽ രാവിലെ എത്തുന്ന അച്ചടി പേപ്പറിലൂടെ കൊറോണ വൈറസ് വരാനുള്ള സാധ്യതയാണ് അദ്ദേഹം വിവരിക്കുന്നത്.
എന്തായാലും ഇത് അച്ചടി പത്ര മാധ്യമ ഭീമന്മാർ പറയില്ല. നാളെ അവർ ഇതിന്റെ ന്യായീകരണവുമായി വന്നേക്കാം. മറ്റൊരു ഡോക്ടറേ വയ്ച്ച് മറ്റൊരു തരത്തിൽ പറഞ്ഞേക്കാം. എന്നാൽ ഇത് തന്നെയാണ് സത്യം. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശവും നിലവിൽ ഉള്ളത് മറക്കരുത്. പത്രത്തിലൂടെ കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ എത്താം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലവിൽ ഉള്ളതും ആരും മറക്കരുത്. ഓസ്‌ട്രേലിയയിൽ കറൻസി നോട്ടുകൾ ദയവായി സാധനം വാങ്ങുവാൻ വരുമ്പോൾ കൊണ്ടുവരരുത് എന്നും കറൻസി നോട്ടുകൾ കൗണ്ടറിൽ സ്വീകരിക്കില്ല എന്നും ഷോപ്പിങ്ങ് ഭീമന്മാരായ വൂൾ വർത്ത അടക്കം ഉള്ളവർ അറിയിപ്പിറക്കിയ കാര്യവും മലയാളികൾ മറക്കരുത്. കാര്യങ്ങൾ നിസാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണ്.
കൊറോണക്കെതിരെ പല പ്രതിരോധം നാം തീർക്കുമ്പോൾ കറൻസിയിൽ തൊട്ട ശേഷം കൈ കഴുകണം എന്നു വരെ ബോധവത്ക്കരണം നടക്കുമ്പോൾ രാവിലെ എത്തുന്ന ദിനപത്രങ്ങളേ എങ്ങിനെ ഒഴിവാക്കാൻ ആകും. ചെറിയ സാധ്യതയേ ഉള്ളു എങ്കിലും ചെറിയ സാധ്യതയും ഒരു മനുഷ്യനിൽ വന്ന രോഗവും തന്നെയാണ് ഇന്ന് ലോകം മുഴുവൻ ആയത് എന്നതും ആരും മറക്കരുത്. എല്ലാ ചെറിയ സാധ്യതകളും പാളിയാൽ ഗുരുതരമായ വിഷയമാകും. അച്ചടി പത്രങ്ങൾ പ്രിന്റ് ചെയ്ത് കെട്ടുകളാക്കി ആയത് വാഹനത്തിൽ കയറ്റുന്നിടത്ത് പല കൈകളും സ്പർശിക്കുന്നു. തുടർന്ന് അത് കട വരാന്തയിലും ഫുഡ്പാത്തിലും കൊണ്ടുവന്ന പുലർച്ചെ കെട്ടുകൾ ഇറക്കുന്നു. അവിടെ നിന്നും ഏജന്റുമാർ ഇരുന്ന് തിരഞ്ഞ് അത് തരം തിരിക്കുന്നു. തുടർന്ന് ബൈക്കിലും സൈക്കിളിലും കയറ്റി വീടുകളിലേക്ക്. ഇപ്പോഴും തുപ്പൽ തൊട്ട് പത്രം തിരഞ്ഞെടുക്കുന്ന ഏജന്റുമാർ വരെയുണ്ട്. ഇത്തരത്തിൽ ദിനപത്രം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ഒരാൾക്ക് കൊറോണ ഉണ്ടേൽ ആയത് അത് വായിക്കുവാൻ കൈകളിൽ എടുക്കുന്ന വായനക്കാരനിലേക്കും എത്താം.
ഓർക്കുക..പേപ്പറിലും തടിയിലും, പ്‌ളാസ്റ്റിക്കിലും 3 മുതൽ 4 ദിവസം വരെ കൊറോണ വൈറസ് ജീവിക്കും. ഈ സമയ പരിധിക്ക് ഉള്ളിൽ നമ്മൾ സ്പർശിച്ചാൽ വൈറസ് നമ്മുടെ ശരീരത്തിലും എത്തുകയും ചെയ്യും. ഏതായാലും ദിനപത്രം ഉപേക്ഷിക്കണം എന്ന് പറയുന്നില്ല. എന്നാൽ വൈറസ് ബാധക്ക് സാധ്യത ഉണ്ട്. എല്ലാ വഴികളിലും നമ്മൾ കൊറോണയുടെ ചെയിൽ മുറിക്കുമ്പോൾ അറിയാതെ പോലും ഒരു വഴിയും തുറന്നിരിക്കരുത്. രാവിലെ എത്തുന്ന പത്രം മലയാളിക്ക് ഏറ്റവും വിലപ്പെട്ടതു തന്നെയാണ്. എന്നാൽ ആ പത്രം ആരൊക്കെ സ്പർശിച്ച് എങ്ങിനെ ഒക്കെ ആരുടെ കൈകളിലൂടെ ഒക്കെ വരുന്നു എന്നും അവർക്ക് അസുഖം ഉണ്ടോ എന്നൊന്നും നമുക്ക് അറിയില്ല. അത് തന്നെയാണ് റിസ്‌ക്. പേപ്പറിൽ കൊറോണ വൈറസ് 4 ദിവസം വരെ ജീവിക്കും എന്നതിനാൽ തന്നെ വിഷയം ചെറുതല്ല.
ഇതുസംബന്ധിച്ച് ജനകീയരോഗ്യ പ്രവർത്തകർ ഡോ ജിനേഷ് പി എസിന്റെ പോസറ്റ് ഇങ്ങനെയാണ്:
പത്രത്തിലൂടെ കോവിഡ് 19 പകരുമോ?
സാധ്യത വളരെ കുറവാണ്.
ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണ്,
രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ട്.
രോഗികൾ മുഖേന പ്രതലങ്ങളിൽ എത്തപ്പെടുന്ന കണങ്ങൾ, മറ്റുള്ളവർ സ്പർശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ എന്നിവയിൽ തൊടുമ്പോൾ നേരിട്ടല്ലാത്ത പകർച്ച സാധ്യമാണ്.
ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകൾ, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ അതിജീവിച്ചേക്കാം.
ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസ് ബാധിതനായ ഒരാൾ ചുമച്ചോ തുമ്മിയോ തെറിക്കുന്ന കണങ്ങൾ പത്രത്തിൽ പറ്റി പിടിച്ചിരുന്നാൽ, അതിൽ സ്പർശിച്ച ശേഷം, ആ കൈ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിച്ചാൽ തിയററ്റിക്കലി ഈ രോഗം പകരാൻ സാധ്യതയുണ്ട് എന്ന് പറയാം. പ്രായോഗികമായി സാധ്യത വളരെ കുറവാണ് താനും.
ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്താണ് നമ്മൾ ചെയ്യേണ്ടത് ?
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക. സോപ്പിനു പകരം 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്.
കൈ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക.
അത്രയും ചെയ്താൽ മതി.
പത്രം വായിക്കാതിരിക്കേണ്ട കാര്യമില്ല.
ഒരു കാര്യം കൂടി. നാക്കിൽ നിന്നും വിരലിൽ കൊണ്ട് തുപ്പൽ തൊട്ട് പത്ര മറിക്കുന്ന ചിലരില്ലേ ? അത് നല്ലതല്ല. നിങ്ങൾക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ തുപ്പൽ വഴി രോഗം മറ്റൊരാളിൽ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണം.
എഴുതിയത്: Dr. Jinesh P S
@info clinic
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍