കേരളം ഇന്നലെ ചർച്ച ചെയ്തതുകൊറോണ ബാധിച്ചു ലണ്ടനിൽ നിന്നെത്തിയ മലയാളിയുടെ വിശേഷങ്ങൾ; ഡോക്ടർമാരുടെ നിർദ്ദേശം മറികടന്നു തോന്നിയ പോലെ വെളിയിൽ കറങ്ങിയ ലണ്ടൻകാരനും കൂടിയായതോടെ വിദേശ മലയാളികൾ ശത്രുക്കളെ പോലെയായി കേരളീയർക്ക്; യുകെയിൽ ഒറ്റ ദിവസം കൊണ്ട് മരണ സംഖ്യ ഇരട്ടിയായി
പ്രത്യേക ലേഖകൻ
ലണ്ടൻ:കേരളം മുഴുവൻ ഇന്നലെ ചർച്ച ചെയ്തത് ലണ്ടനിൽ നിന്നെത്തിയ മലയാളിയെ കുറിച്ചാണ്. ഇയാൾക്ക് കൊറോണ സ്ഥിരീകരണം ഉണ്ടായ നിലക്ക് ഡോക്ടർമാർ നൽകിയ നിർദ്ദേശങ്ങൾ മറികടന്നു തോന്നിയ പോലെ ഇറങ്ങി നടന്നതിന്റെ ദുരിതം ഇന്നലെ വർക്കല പ്രദേശത്തുള്ളവർ കൂടുതലായും തിരുവനതപുരം ജില്ലയിൽ ഉള്ളവർ ഭാഗികമായും അനുഭവിക്കേണ്ടി വന്നതാണ് ഇപ്പോൾ വിദേശ മലയാളി എന്നാൽ ശത്രു മനോഭാവത്തോടെ നോക്കാൻ കേരളീയരെ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച രണ്ടു പേരിൽ ഒരാൾ ഇറ്റലിയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും ആയതിനാൽ പൊതുവെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കാൻ കേരളം തയ്യാറാകും. മാത്രമല്ല, കഴിഞ്ഞ മാസം ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ മൂലം മൂവായിരം പേരെ നിരീക്ഷണത്തിൽ ആക്കേണ്ടി വന്ന അനുഭവം കൂടിയായതോടെ വിദേശ മലയാളികൾ കേരളത്തിൽ എത്തിയാൽ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല എന്ന ചിന്തയും നാട്ടുകാരിലും സർക്കാരിലും ശക്തമായിട്ടുണ്ട്.
അതിനിടെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് യുകെയിൽ മരണ സംഖ്യാ ഇരട്ടിയായി. ഇന്നലെ വൈകുന്നേരത്തോടെ 21 ആളുകളാണ് കോവിഡ് 19 രോഗബാധ മൂലം യുകെയിൽ മരണമടഞ്ഞത്. പോസിറ്റീവ് റിസൾട്ട് ഉണ്ടായ രോഗികളുടെ എണ്ണത്തിലും വൻ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 798 രോഗികളിൽ നിന്നും 1140 രോഗികളായി വർധിച്ചതോടെ യുകെയിലെ സ്ഥിതി സ്ഫോടനാത്മക സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് . അതേസമയം ഈ കണക്കു അനദ്ധ്യോഗികമായി നോക്കിയാൽ രോഗബാധിതർ പതിനായിരം കടന്നിരിക്കാം എന്ന് കരുതുന്നവരുമുണ്ട് . പലർക്കും കുടുംബങ്ങളെ അകാരണമായി നഷ്ട്ടപെടും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതോടെ രോഗം തടയുന്ന കാര്യത്തിൽ സർക്കാർ അമ്പേ പരാജയം ആണെന്ന നിഗമനമാണ് പുറത്തു വരുന്നത് . വലിയ ആൾക്കൂട്ട പരിപാടികൾ നിർത്തലാക്കാൻ നിർദ്ദേശം ഉണ്ടെങ്കിലും ഇപ്പോഴും സ്കൂളുകൾ തുറന്നു പ്രവർത്തിക്കും എന്നാണ് സർക്കാർ പറയുന്നത്.
നാട്ടിൽ ബന്ധുക്കൾക്ക് അടിയന്തിര ആവശ്യം വന്നാൽ പോലും ഈ സാഹചര്യത്തിൽ യൂറോപ്പിലും യുകെയിലും ഉള്ള ബന്ധുക്കൾക്ക് എത്താൻ സാധികാത്ത നില വന്നേക്കും. നിലവിൽ യുകെ മലയാളികൾക്ക് അടിയന്തിര സാഹചര്യത്തിൽ വിസ നൽകി സഹായിക്കാൻ ലണ്ടനിലെ ഇന്ത്യൻ എംബസി തയ്യറെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ ലണ്ടനിൽ നിന്നെത്തിയ മലയാളിയെ പോലെ നാട്ടിൽ എത്തിയാൽ നിർദ്ദേശങ്ങൾ അവഗണിച്ചു തോന്നിയ പാടെ നടന്നാൽ സർക്കാരും ജനങ്ങളും യുകെ മലയാളികളെയും മനസ് കൊണ്ട് ശത്രുക്കളായി പ്രഖ്യാപിക്കാൻ ഉള്ള സാധ്യത വർധിക്കുകയാണ്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തോട് രോഗ വിവരം മറച്ചു വച്ച് എന്ന കാരണത്താൽ നാട്ടുകാർ എതിർപ്പ് ഉയർത്തിയെങ്കിൽ യുകെ മലയാളി രോഗം സ്ഥിരീകരിച്ച ശേഷം മറ്റുള്ളവർക്കു പടരാൻ സാധ്യതയുള്ള വിധം പെരുമാറിയത്തിലെ നിരുത്തരവാദിത്ത സമീപനമാണ് ഇന്നലെ മാധ്യമങ്ങൾ ചർച്ചയാക്കിയത്. യുകെ മലയാളികളെ ഒന്നടങ്കം അവഹേളിക്കും വിധമാണ് ലണ്ടൻകാരന് പെരുമാറിയത് എന്നും ആക്ഷേപമുണ്ട്.
കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടും ദാർഷ്ട്യത്തോടെ അത് ലംഘിക്കാൻ തയാറായ യുകെ മലയാളിയുടെ പെരുമാറ്റത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. ലണ്ടനിൽ നിന്നും ബഹ്റൈൻ വഴിയാണ് ഇയാൾ ബുധനാഴ്ച തിരുവനന്തപുരത്തു എത്തിയത് . തുടർന്ന് സഹോദരി താമസിക്കുന്ന ഫ്ളാറ്റിൽ എത്തി. ഇവിടെ നിന്നാണ് സ്വന്തം കാറിൽ കൊറോണ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ കോവിഡ് പരിശോധന കേന്ദ്രത്തിൽ എത്തി സ്രവം പരിശോധനക്ക് നൽകി നൂറു കണക്കിന് രോഗികൾക്കിടയിലൂടെ പുറത്തെത്തി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ നിന്നും മടങ്ങുക ആയിരുന്നു . കോവിഡ് സെന്ററിൽ എത്തിയപ്പോൾ തന്നെ ഡോക്ടർമാർ ഇയാൾക്ക് കൃത്യമായ നിർദ്ദേശം നൽകിയതാണ്. എന്നാൽ തനിക്കായി ആംബുലൻസ് തയ്യാർ ചെയ്തില്ല എന്നാണ് ഇയാൾ പരാതിപ്പെട്ടത് എന്ന് സൂചനയുണ്ട്.
ഏകദേശം 90 രോഗികൾ ആ സമയം ഒപിയിൽ കാത്തിരിക്കുന്നതിനാൽ യുകെ മലയാളിയോട് സ്വന്തം വാഹനത്തിൽ എത്രയും വേഗം മടങ്ങാൻ നിർദ്ദേശിക്കുക ആയിരുന്നു. എന്നാൽ അനേകം രോഗികൾ കാത്തിരിക്കുമ്പോൾ ആംബുലൻസ് എല്ലാവർക്കും തയ്യാറാക്കാൻ ആരോഗ്യ വകുപ്പിന് പരിമിതികൾ ഉള്ള കാര്യവും ഇയാളെ അറിയിച്ചിരുന്നു എന്ന് അധികൃതർ വ്യക്തമാക്കുന്നു.
വീട്ടിലേക്കു മടങ്ങുന്ന വഴിയിൽ ഇയാൾ ജ്യുസ് വില്പന കേന്ദ്രമടക്കം രണ്ടു കടയിലും ബാങ്കിലും എത്തുക ആയിരുന്നു. തുടർന്നാണ് പേട്ടയിലെ ഫ്ലാറ്റിൽ എത്തുന്നത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് വാർഡിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയും നിർദ്ദേശങ്ങൾ അവഗണിക്കുക ആയിരുന്നു എന്നാണ് ആരോഗ്യ വകുപ്പിന് കിട്ടിയിരിക്കുന്ന റിപ്പോർട്ട്. ഡൽഹി വഴി ഫെബ്രുവരി 27 തിരുവനന്തപുരത്തു എത്തിയ ഇറ്റലിക്കാരനും രോഗ സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. ഇയാളും വർക്കല സ്വദേശിയാണ്. ഇയാൾ ക്ഷേത്ര ഉത്സവം അടക്കം ആളുകൾ കൂടുന്ന പല പരിപാടിയിൽ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട് .
അതിനിടെ യുകെയിൽ നിന്നും നാട് കാണാൻ എത്തിയ ബ്രിട്ടീഷുകാരായ യുവതിയും യുവാവും കൊറോണ പരിശോധനക്കിടെ ആശുപത്രിയിൽ നിന്നും മുങ്ങിയതും നാട്ടിൽ വലിയ വാർത്ത ആയിരുന്നു . ഇതും യുകെയിൽ നിന്നെത്തുന്ന മുഴുവൻ മലയാളികൾക്കും കൊറോണ ബാധ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന പ്രതീതിയാണ് നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത് ൃ. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിൽ പോയി മടങ്ങി വന്ന കേരള പൊലീസ് ചീഫ് ലോക് നാഥ് ബെഹ്റക്ക് കൊറോണ നിരീക്ഷണം ഏർപ്പെടുത്തണം എന്ന ആവശ്യം ഒക്കെ ഉയരുമ്പോൾ യൂറോപ്പിനോപ്പം ലണ്ടനെയും മലയാളികൾ കോവിഡ് രോഗബാധയുടെ എപിസെന്റർ ആയാണ് കണക്കാക്കുന്നത് എന്ന് വ്യക്തം . ഇതോടെ ഒരാൾ മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്ന കാര്യം പോലും സംശയ നിഴലിൽ ആയിരിക്കുകയാണ്. കഴിഞ ദിവസം ക്രോയ്ടോണിൽ മരിച്ച സിജി അലക്സിന്റെ കുടുംബവും സമാന തരത്തിൽ ഉള്ള ആശങ്ക പങ്കുവച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍