ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ ബാധിച്ചു; കൊറോണ ബാധിച്ചവരെ മാത്രം ചികിത്സിക്കാൻ ഹുബൈ പ്രവിശ്യയിൽ കൂടുതൽ ആശുപത്രികൾ നിർമ്മിക്കുന്നു; അമേരിക്കയും ഇറ്റലിയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ ചൈനയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി; ചൈനയിലേക്കുള്ള 90 ശതമാനം സർവീസും നിർത്തിയതോടെ കാത്തെ പസഫിക് വിമാനക്കമ്പനി 27,000 ജീവനക്കാർക്ക് മൂന്നാഴ്ച്ച ശമ്പളമില്ലാത്ത അവധി നൽകി; മരണം 565 ആയപ്പോൾ രോഗബാധിതരുടെ എണ്ണം 28,000 കടന്നെന്ന് ഔദ്യോഗിക കണക്ക്
മറുനാടൻ ഡെസ്ക്
ബെയ്ജിങ്: ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെ തകർത്തു കൊണ്ടാണ് കൊറോണ ആ രാജ്യത്ത വിനാശകാരിയായി മാറിക്കൊണ്ടിരിക്കുന്നത്. രോഗം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ എങ്ങും അരക്ഷിതാവസ്ഥയാണ് രാജ്യത്തു നിലനിൽക്കുന്നത്. ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ചൈനയെ കടുത്ത ആശങ്കയിൽ ആക്കുന്നുണ്ട്. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് വാർത്താ ഏജൻസി പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണു സംഭവം. ഗർഭിണിയായ അമ്മയിൽനിന്നു വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴി കുഞ്ഞിലേക്കു വൈറസ് പടർന്നതാകാം എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
പ്രസവത്തിനു മുൻപ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണു വിവരം. എന്നാൽ പരിശോധനയിൽ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നൽകിയ കുഞ്ഞിനും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് െചയ്തു. ഡിസംബറിൽ വുഹാൻ മാർക്കറ്റിലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പടർന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവർന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 565 ആയി. ഇന്നലെ മാത്രം 73 മരണമാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ രോഗബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ഇന്നലെ മാത്രം ചൈനയിൽ 3694 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗം ബാധിച്ച് ചൈനയിൽ ചികിൽസയിലുള്ളത് 28,018 പേരാണ്. അമേരിക്കയിൽ 12 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിൽ കുടുങ്ങിയ 350 അമേരിക്കക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ യൂറോപ്യൻ രാജ്യങ്ങൾ ഏതാണ്ട് പൂർണമായും ചൈനയിലേക്കുള്ള യാത്രാവിലക്ക് ഏർപ്പെടുത്തി. അമേരിക്കയും ഓസ്ട്രേലിയയും ഇറ്റലിയും അടക്കം ചൈനയിൽ പോകരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പു നൽകി. ചൈനയിൽ നിന്നും അമേരിക്കയിലേക്ക് എത്തുന്നവരെ നിരീക്ഷിക്കാനും അമേരിക്ക തയ്യാറായിട്ടുണ്ട്. ന്യൂസിലാൻഡ് ചൈനയിൽ നിന്നും എത്തുന്നവരെ തടയുന്ന തീരുമാനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഹോങ് കോങ്ങിൽ 18 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇവിടെ ഒരാൾ മരിച്ചിരുന്നു. മക്കാവോയിൽ പത്തും തയ്വാനിൽ പതിനൊന്നും പേർക്കാണ് രോഗബാധയുള്ളത്. ചൈനയിലുള്ള 16 വിദേശികളെ വൈറസ് ബാധിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് ഹ്വാ ചുൻയിങ് പറഞ്ഞു. അതിൽ നാലുപാക്കിസ്ഥാനികളും രണ്ടു ഓസ്ട്രേലിയക്കാരുമുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ചൈനയുടെ വിദ്യാഭ്യാസതലസ്ഥാനമാണ് വുഹാൻ. ആയിരക്കണക്കിന് വിദേശവിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ട്. ഇവരെ ചൈനീസ് യൂണിവേഴ്സിറ്റികൾ തിരിച്ചു വിളിച്ചതും പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കടുത്ത ആശങ്കയിലായ ചൈനയിലെ അവസ്ഥ പുറത്തുവരുന്നതിനെക്കാൾ എത്രയോകൂടുതലാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൊറോണ ബാധിച്ചവരെമാത്രം ചികിത്സിക്കാൻ ഹുബൈ പ്രവിശ്യയിൽ കൂടുതൽ ആശുപത്രികൾ നിർമ്മിക്കുമെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു. ആയിരം കിടക്കകളുള്ള ഒരു ആശുപത്രി തിങ്കളാഴ്ച വുഹാനിൽ തുറന്നിരുന്നു. 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രി ഉടൻ തുറക്കുന്നുമുണ്ട്. പുറമേയാണ് എട്ട് പുതിയ ആശുപത്രികൾ വരുന്നത്. വുഹാനിലെ ഓഡിറ്റോറിയങ്ങളും ജിംനേഷ്യവുമെല്ലാം ഇപ്പോൾ താത്കാലിക ആശുപത്രികളാണ്.
അതേസമയം, വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. ചൈന സ്വീകരിച്ച പ്രതിരോധനടപടികൾ വൈറസ് വിദേശത്ത് പടരുന്നതിനെ ഒരുപരിധിവരെ തടഞ്ഞിട്ടുണ്ട്. എല്ലാ രാജ്യങ്ങളുടെയും കൂട്ടായശ്രമമാണ് ഇപ്പോൾവേണ്ടത്. കൊറോണ വൈറസിനെതിരേ ബെയ്ജിങ്ങിനൊപ്പംചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യു.എസ്. അമേരിക്കക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം വൈറസിനുനേരെ പോരാടുകയുമാണ് ചെയ്യുന്നത് -ട്രംപ് പറഞ്ഞു. ചൈനീസ് നേതൃത്വവുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. അതേസമയം, യാത്രക്കാർ കുറഞ്ഞതോടെ യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസുകൾ ഹോങ് കോങ്ങിൽനിന്നുള്ള സർവീസുകൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചു. ചൈനയിലേക്കുള്ള 90 ശതമാനം സർവീസും നിർത്തേണ്ടിവന്ന് വിഷമത്തിലായ ഹോങ് കോങ്ങിലെ കാത്തെ പസഫിക് വിമാനക്കമ്പനി 27,000 ജീവനക്കാരോട് മൂന്നാഴ്ചത്തെ ശമ്പളമില്ലാത്ത അവധിയെടുക്കാനും അഭ്യർത്ഥിച്ചു.
സ്റ്റോറുകൾ അടച്ചു, സാമ്പത്തികമായി തകർച്ചയിൽ ചൈന
കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തികമായ തകർച്ചയിലേക്കും നീങ്ങുകയാണ്. സ്റ്റോറുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം രാജ്യത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തരതലത്തിലെ യാത്രാവിലക്കിനൊപ്പം ആഭ്യന്തര വിപണിയിലെ അടച്ചുപൂട്ടലുകളുമായതോടെയാണു സാമ്പത്തികനിലയ്ക്കു തട്ടുകേടേൽക്കാതെ ഭദ്രമാക്കാനുള്ള ശ്രമം ചൈന ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയുടെ നില പരുങ്ങലിലാകുംവിധം 'വൈറസ് ബാധ'യേറ്റെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നു തുടങ്ങി. ചാന്ദ്ര പുതുവർഷാഘോഷം കഴിഞ്ഞ് ഓഹരി വിപണി പുനഃരാരംഭിക്കാനിരിക്കെ വിഷയത്തിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും (പിബിഒസി) ഇടപെട്ടിരിക്കുകയാണ്.
വിപണി സുരക്ഷിതമാക്കാൻ 1.2 ലക്ഷം കോടി യുവാൻ (ഏകദേശം 12 ലക്ഷം കോടി രൂപ) ഇറക്കാനാണു ബാങ്കിന്റെ തീരുമാനം. വായ്പാനിരക്കുകളും കുറയ്ക്കും. കൊറോണ വൈറസ് കാരണം തിരിച്ചടിയേറ്റ കമ്പനികൾക്കായിരിക്കും പ്രധാനമായും ആനുകൂല്യങ്ങൾ. മറ്റു ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും സമാന നടപടി സ്വീകരിക്കണമെന്നും പിഒബിസി നിർദ്ദേശിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ പ്രവർത്തനം പൂർണതോതിലാക്കാൻ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഹ്യുബെ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഇപ്പോഴും അടിയന്തരാവസ്ഥയ്ക്കു തുല്യമാണു കാര്യങ്ങൾ. പ്രവിശ്യ വിട്ടു പുറത്തുപോകാനോ അവിടേക്കു വരാനോ പ്രത്യേക അനുമതി വേണം. ബസ് ഉൾപ്പെടെ പൊതുഗതാഗത സൗകര്യങ്ങളും അനിശ്ചിതമായി നിർത്തിയിരിക്കുകയാണ്. ബെയ്ജിങ്ങിൽ ഏതാനും മാളുകൾ തുറന്നുപ്രവർത്തിച്ചെങ്കിലും ഉപഭോക്താക്കളുടെ ശരീരോഷ്മാവ് ഉൾപ്പെടെ പരിശോധിച്ചാണ് അകത്തുകയറ്റുന്നത്. എല്ലാവരും മുഖാവരണം ധരിച്ചാണു ഷോപ്പിങ്.
മിക്കനഗരങ്ങളിലും കടകളും കഫേകളും തിയറ്ററുകളും ഉൾപ്പെടെ അടഞ്ഞുകിടക്കുകയാണ്. ജോലിയില്ലാത്തതിനാൽ സാമ്പത്തികമായും പലരും തകർന്ന അവസ്ഥയിൽ. ചിലയിടങ്ങളിൽ വീടുകളിൽ ഭക്ഷണ ഡെലിവറി നടക്കുന്നുണ്ട്. പക്ഷേ ഓരോ ഭക്ഷണപ്പൊതിയിലും അതു തയാറാക്കിയവരുടെയും പായ്ക്ക് ചെയ്തവരുടെയും വിതരണത്തിനെത്തിക്കുന്നവരുടെയും ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുകയാണ്. പനിയില്ല എന്നുറപ്പാക്കും വിധം വിവരങ്ങൾ രേഖപ്പെടുത്തിയ ഭക്ഷണപ്പൊതികൾ സമൂഹമാധ്യമങ്ങളിലും വൈറലായി.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ചൈന എവർഗ്രാൻഡ് ഗ്രൂപ്പ് പുതുവർഷാവധി ഫെബ്രുവരി 16 വരെ നീട്ടി. നിർമ്മാണത്തിലിരിക്കുന്ന 1246 ഇടങ്ങളിലെ എല്ലാ ജോലികളും ഫെബ്രുവരി 20 വരെ നിർത്തിവച്ചിരിക്കുകയാണു കമ്പനി. രാജ്യാന്തര ഇന്ധനവിപണിയിൽ കൊറോണ സൃഷ്ടിച്ച ആഘാതം വിലയിരുത്താൻ ഒപെക് നോൺ ഒപെക് രാജ്യങ്ങളുടെ ജോയിന്റ് ടെക്നിക്കൽ കമ്മിറ്റി നാലിനും അഞ്ചിനും യോഗം ചേരും. ഇലക്ട്രിക് വാഹനങ്ങൾ മാത്രമായി അടുത്ത മാസം സന്യ നഗരത്തിൽ നടത്താനിരുന്ന ഫോർമുല ഇ സീരീസ് മത്സരവും സംഘാടകർ ഉപേക്ഷിച്ചു.
ചൈനയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ രാജ്യാന്തര കമ്പനികൾ തീരുമാനിച്ചതും തിരിച്ചടിയായി. കോടികളുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക. ഫെബ്രുവരി 9 വരെ ചൈനയിലെ 42 സ്റ്റോറുകളും അടച്ചിടാനാണു ആപ്പിൾ കമ്പനി തീരുമാനം.ചൈനയിലെ സ്റ്റോറുകൾ അടച്ചിടാൻ മക്ഡൊണാൾഡ്സും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 4300 ഔട്ലറ്റുകളിൽ പാതിയും സ്റ്റാർബക്ക്സ് അടച്ചുപൂട്ടി. കെഎഫ്സി, പീത്സ ഹട്ട് തുടങ്ങിയവയുടെ ഓപറേറ്ററായ യം ചൈന ഹോൾഡിങ്സ് ഹ്യുബെയിലെ എല്ലാ ബ്രാഞ്ചുകളും പൂട്ടി.
ചൈനയിലെ പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ ഷിബെയ് നിലവിൽ ഓൺലൈൻ ഓർഡറുകളാണ് സ്വീകരിക്കുന്നത്. 60 നഗരങ്ങളിലായി കമ്പനിക്കുള്ള നാനൂറിലേറെ ഔട്ട്ലറ്റുകളിൽ ഭൂരിപക്ഷവും അടച്ചു. ജനുവരിയിൽ മാത്രം അതുവഴി ഏകദേശം 11.4 കോടി ഡോളറിന്റെ നഷ്ടമാണു കണക്കാക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന വരുമാനമാകട്ടെ അടുത്ത മൂന്നു മാസത്തേക്ക് ഏകദേശം 20,000 ജീവനക്കാർക്കു ശമ്പളത്തിനേ തികയുകയുള്ളൂ. പുതുവർഷാഘോഷ ത്തിന്റെ ഭാഗമായി പലരും വിവിധ രാജ്യങ്ങളിലേക്കു യാത്രപോയ സമയമാണിത്. വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ പല ജീവനക്കാർക്കും തിരികെ വരാൻ പോലും പറ്റാത്ത അവസ്ഥയും. ചൈനയിലുള്ള ജീവനക്കാർക്കാകട്ടെ പുറത്തിറങ്ങാൻ ജീവഭയവും. ചൈനയിലെ ഒട്ടേറെ നഗരങ്ങളിൽ ബസുകൾ പോലും വിലക്കിയിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്