വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾക്ക് ഇറ്റലിയിൽ നിന്നുള്ള കുടുംബം എത്തിയത്; ഞായറാഴ്ച്ച നടന്ന സംസ്കാര ചടങ്ങിൽ കുടുംബം പങ്കെടുക്കുന്നത് ക്വാറന്റൈൻ കാലാവധി സമയത്ത്; ഇറ്റലിയിൽ നിന്ന് എത്തിയവർക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും സംസ്ക്കാര ചടങ്ങിനു എത്തിയവർ ആശങ്കയിൽ; നാട്ടുകാരുടെ അസ്വസ്ഥത മനസിലാക്കി കൊറോണ ടെസ്റ്റിനു തയ്യാറെന്ന് വെളിപ്പെടുത്തി കുടുംബവും; കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്നും മറ്റൊരു കഥ

എം മനോജ് കുമാർ
തിരുവല്ല: കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്ന് വേറിട്ടൊരു കൊറോണ കഥ. ഇറ്റലിയിൽ നിന്നും കോട്ടയം കുറുപ്പന്തറയിൽ കഴിഞ്ഞ ഞായറാഴ്ച സംസ്കാര ചടങ്ങിനു എത്തിയ കുടുംബത്തിനു നിലവിൽ കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ല. ഇവർ ഹോം ക്വാന്റൈൻ വിധേയമായിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ സംസ്കാര ചടങ്ങിനു എത്തിയ ജനങ്ങൾ ആശങ്കയിലാണ്. കുടുംബം ക്വാറന്റൈൻ കാലാവധിയിലിരിക്കെയാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അന്ത്യ ചുംബനം അടക്കമുള്ള ചടങ്ങുകൾ സംസ്കാര ചടങ്ങിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കുടുംബത്തിലെ അംഗങ്ങൾക്ക് കൊറോണയുണ്ടോ എന്നുള്ള ടെസ്റ്റുകൾ ഇതുവരെ നടത്തിയിട്ടില്ല. അഞ്ഞൂറോളം പേരാണ് സംസ്ക്കാര ചടങ്ങുകൾക്ക് എത്തിയത്. കുടുംബത്തിനു കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും കൊറോണ ടെസ്റ്റുകൾ നടത്തിയിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ നാലംഗങ്ങളിൽ ആർക്കെങ്കിലും കൊറോണയുണ്ടെങ്കിൽ അത് സംസ്ക്കാര ചടങ്ങുകൾക്ക് എത്തിയവരെ ബാധിക്കില്ലേ എന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആശങ്ക. ഈ ആശങ്കയ്ക്ക് ഇതുവരെ പരിഹാരവുമുണ്ടായിട്ടില്ല.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ടെസ്റ്റുകൾക്ക് വിധേയമാകാൻ വിധേയമാകാൻ കുടുംബം തയ്യാറാണെങ്കിലും ടെസ്റ്റുകൾ ആരോഗ്യവകുപ്പ് നടത്തിയിട്ടില്ല. കൊറോണ ടെസ്റ്റ് ഇവർക്ക് നടത്തിയിരുന്നെങ്കിൽ ആശങ്ക ദുരീകരിക്കാം എന്നാണ് ജനങ്ങളുടെ പ്രതികരണം. സംസ്കാര ചടങ്ങുകളിൽ ഒട്ടുവളരെ പേർ പങ്കെടുത്തിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. അത് തന്നെ ദിവസങ്ങൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കയും അധികരിക്കുകയാണ്. നിലവിൽ കൊറോണ പേടി ഇവിടെ ശക്തമാണ്. വിദേശത്ത് ജോലി ചെയ്യുന്നവർ വളരെ അധികമാണ്. ഇവർ ആരൊക്കെ വരുന്നു, പോകുന്നു എന്നൊന്നും നാട്ടുകാരിൽ പലർക്കും അറിയില്ല. ഈ പ്രശ്നം നിലനിൽക്കെയാണ് വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കുകയും ഇറ്റലിയിൽ നിന്നെത്തിയ മക്കൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരിക്കുന്നത്.
ഇറ്റലിയിൽ തന്നെയുള്ള മകളുടെ ഭർത്താവ് നേരത്തെ തന്നെ നാട്ടിൽ എത്തിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ ശേഷമാണ് മക്കൾ കഴിഞ്ഞയാഴ്ച ഇറ്റലിയിൽ നിന്നും എത്തിയത്. വീട്ടമ്മയുടെ മകളുടെ ഭർത്താവിവിന്റെ ക്വാറന്റൈൻ കാലാവധി ഏകദേശം കഴിഞ്ഞിട്ടുണ്ട്. മകളും സഹോദരങ്ങളും അടക്കമുള്ളവർ ക്വാറന്റൈൻ കാലാവധിയിലാണ്. മകളുടെ ഭർത്താവ് ഇവരുമായി ഇടപഴകിയതിനാൽ ഭർത്താവും ക്വാറന്റൈൻ പരിധിയിൽ വരും. പക്ഷെ ക്വാറന്റൈനിൽ ഈ കുടുംബം തുടർന്നിരിക്കെ തന്നെയാണ് സംസ്കാര ചടങ്ങുകളിൽ ഇവർ പങ്കെടുക്കുന്നത്. ഇതോടെയാണ് ജനങ്ങളുടെ ആശങ്കകൾ അധികരിക്കുന്നത്. ഇവർക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ടെസ്റ്റുകൾക്ക് ആരോഗ്യവകുപ്പ് മുൻകൈ എടുക്കുന്നുമില്ല. ജനങ്ങൾ ആശങ്കയിൽ അകപ്പെടുമ്പോൾ കുടുംബത്തിന്റെ പ്രശ്നങ്ങളും ഏറുകയാണ്.
പ്രശ്നങ്ങളെക്കുറിച്ച് ഇറ്റലിയിൽ നിന്നെത്തിയ ഗൃഹനാഥൻ പറയുന്നത് ഇങ്ങനെ:
ജനങ്ങളുടെ ആശങ്ക തുടരുന്നതിനാൽ ഞങ്ങൾ ക്വാറന്റൈന് വിധേയ്മാകാനും കൊറോണ ടെസ്റ്റുകൾ നടത്താനും തയ്യാറാണ്. പക്ഷെ ആരോഗ്യവകുപ്പ് ഈ രീതിയിലുള്ള നിർദ്ദേശം നൽകിയിട്ടില്ല-ഗൃഹനാഥൻ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് ഇറ്റലിയിൽ നിന്നും വന്നത്. വന്നിട്ട് പതിനെഴ് ദിവസമായി. അതുകൊണ്ട് തന്നെ എന്റെ ക്വാറന്റൈൻ കാലാവധി അവസാനിക്കുകയാണ്. പക്ഷെ കഴിഞ്ഞയാഴ്ച സംസ്ക്കാര ചടങ്ങുകൾക്കായി എന്റെ ഭാര്യയും സഹോദരങ്ങളും വന്നു. അവർ ക്വാറന്റൈൻ പരിധിയിലാണ്. അമ്മ മരിച്ചതിനെ തുടർന്നാണ് ഭാര്യയും സഹോദരനും സഹോദരിയും കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽ നിന്നും വന്നത്. ഞായർ സംസ്കാര ചടങ്ങുകളും നടന്നു.
തിരുവല്ലയിൽ നിന്നുമാണ് കുറുപ്പുന്തറയിലേക്ക് വന്നത്. പള്ളിയിലേക്ക് പോകുമ്പോൾ ഹെൽത്തിൽ നിന്നും വിളി വന്നു. കുറുപ്പുന്തറയിൽ നിന്നുള്ള ഹെൽത്തുകാർ വരും എന്ന് പറഞ്ഞപ്പോൾ . സഹകരിക്കാം എന്ന് ഞാനും പറഞ്ഞു. ഹെൽത്തുകാർ വന്നു മാസ്കും വച്ചാണ് വന്നത്. ഒരു ടെസ്റ്റും നടത്തിയിട്ടില്ല. ഇവിടുന്ന് പോകരുത് എന്ന് എന്നോടു പറഞ്ഞു. ക്വാറന്റൈന് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ഞങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. പക്ഷെ ജനങ്ങൾക്ക് ആശങ്കയുണ്ട്. അതിനാണ് കൊറോണ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെടുന്നത്. ആളുകൾക്ക് ആശങ്കയാണ്. ഞങ്ങൾക്ക് കൊറോണയുണ്ടോ എന്നാണ് സംശയം. ടെസ്റ്റ് നടത്തിയാൽ ഈ സംശയം നീങ്ങും. ഇപ്പോൾ ഇവരോട് സംസർഗം നടത്തിയതിനാൽ ഇപ്പോഴും ഞാൻ കൊറോണ സംശയ പരിധിയിൽ വരും. സംശയം നീങ്ങണമെങ്കിൽ കൊറോണ ടെസ്റ്റ് ചെയ്യണം. ഇത്രയും ജനങ്ങളുടെ ആശങ്ക മാറും. ഇപ്പോൾ എല്ലാവരും ആശങ്കയിലാണ്. ഔദ്യോഗിക ടെസ്റ്റുകൾ നടത്തിയാൽ മതി. ഇനി ഞങ്ങളിൽ ആർക്കെങ്കിലും കൊറോണയുണ്ടെങ്കിൽ എത്ര പേർ ആശങ്കയിലാകും. ആർക്കൊക്കെ കൊറോണ പകർന്നിട്ടുണ്ടാകും. കൊറോണയുണ്ട് എന്നല്ല പറയുന്നത് പക്ഷെ സംശയം ദുരീകരിക്കണം. കൊറോണയുണ്ടെങ്കിൽ എത്രപേർക്ക് കൊറോണ വരും. ഇനി ക്വാറന്റൈൻ കാലാവധി വരെ ഞങ്ങൾ കാത്തിരിക്കണോ? ഇത്രയും സമയം ജനങ്ങളുടെ പേടിയും നിലനിൽക്കും. എനിക്ക് ഇപ്പോൾ തിരുവല്ലയ്ക്ക് പോകാനും കഴിയില്ല. എന്റെ മരുന്നുകൾ, വസ്ത്രങ്ങൾ എല്ലാം തിരുവല്ലയിലാണ്. എനിക്ക് വിലക്കുണ്ട്. ഞാൻ എന്ത് ചെയ്യും. എനിക്ക് തിരുവല്ലയിൽ പോകാനോ ഡ്രെസുകൾ എടുക്കാനോ കഴിയുന്നില്ല-ഗൃഹനാഥൻ പറയുന്നു.
കേരളം കൊറോണ ഭീതിയിൽ തുടരുമ്പോഴാണ് കോട്ടയം കുറുപ്പന്തറയിൽ നിന്നും ഒരു സംസ്ക്കാര ചടങ്ങിന്റെ വാർത്ത വരുന്നത്. കുടുംബം ഇറ്റലിയിൽ നിന്നും വന്നു എന്നതാണ് നാട്ടുകാരുടെ പ്രശ്നം. പക്ഷെ സംസ്കാര ചടങ്ങുകൾ ആയതിനാൽ എല്ലാവരും പങ്കു കൊള്ളുകയും ചെയ്തു. ഇപ്പോൾ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കുറുപ്പന്തറയിൽ കൊറോണ ഭീതി പടരുകയാണ്. അഞ്ഞൂറിലധികം പേർ പങ്കെടുത്ത സംസ്കാര ചടങ്ങാണ് നടന്നത്. കുടുംബത്തിനു പക്ഷെ കൊറോണ ലക്ഷണങ്ങൾ ഇല്ല. ഇത് ജനങ്ങൾക്ക് ആശ്വാസകരമാകുന്നുണ്ട്. പക്ഷെ സംശയം ദുരീകരിക്കാൻ കഴിയുന്നുമില്ല. റാന്നിയിലെ പ്രശ്നത്തിൽ നിന്നും വിഭിന്നമായി കുറുപ്പന്തറയിലെ കുടുംബം കൊറോണ ടെസ്റ്റുകൾക്ക് വിധേയമാകാൻ ഒരുക്കമാണ്. പക്ഷെ ടെസ്റ്റുകൾ നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടില്ല. ഇറ്റലിയിൽ നിന്നും വന്ന മൂന്നു പേരിൽ ആർക്കെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ എന്ന ചോദ്യം ഈ കുടുംബത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ ടെസ്റ്റുകൾക്കുള്ള നിർദ്ദേശം ആരോഗ്യവകുപ്പിൽ നിന്നും വരുമോ എന്ന ചോദ്യമാണ് ഈ കുറുപ്പന്തറയിലെ ഈ കുടുംബവും ഉയർത്തുന്നത്.
അതേസമയം പത്തനംതിട്ടയിലെ നാല് പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ ഇറ്റലിയിൽ നിന്നെത്തിയവരുമായി അടുത്ത ബന്ധം പുലർത്തിയവരെ കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 7 ഡോക്ടർമാരെ സഹായത്തിനായി വിളിച്ചിട്ടുണ്ട്. രോഗ ബാധിതർ പോയ സ്ഥലവും സമയവും അനുസരിച്ച് വിവര ശേഖരണം നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളും സമയവും ജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകം വിവരശേഖരണം നടത്തുന്നുണ്ട്. ഇതുവഴി രോഗ ബാധിതർ എത്തിയ സ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ ആ സമയത്ത് പൊതുജനങ്ങൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. പത്തനംതിട്ടയിൽ ഈ കുടുംബവുമായി യി നേരിട്ടും അല്ലാതെയും ഇടപഴകിയ 733 പേരെ കണ്ടെത്തിയിട്ടുണ്ട്. . ബാക്കിയുള്ളവരെ കണ്ടെത്താനാണ് ശ്രമം. ഇതിനായി 12 മെഡിക്കൽ സംഘങ്ങൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്