വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾക്ക് ഇറ്റലിയിൽ നിന്നുള്ള കുടുംബം എത്തിയത്; ഞായറാഴ്ച്ച നടന്ന സംസ്കാര ചടങ്ങിൽ കുടുംബം പങ്കെടുക്കുന്നത് ക്വാറന്റൈൻ കാലാവധി സമയത്ത്; ഇറ്റലിയിൽ നിന്ന് എത്തിയവർക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും സംസ്ക്കാര ചടങ്ങിനു എത്തിയവർ ആശങ്കയിൽ; നാട്ടുകാരുടെ അസ്വസ്ഥത മനസിലാക്കി കൊറോണ ടെസ്റ്റിനു തയ്യാറെന്ന് വെളിപ്പെടുത്തി കുടുംബവും; കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്നും മറ്റൊരു കഥ
എം മനോജ് കുമാർ
തിരുവല്ല: കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്ന് വേറിട്ടൊരു കൊറോണ കഥ. ഇറ്റലിയിൽ നിന്നും കോട്ടയം കുറുപ്പന്തറയിൽ കഴിഞ്ഞ ഞായറാഴ്ച സംസ്കാര ചടങ്ങിനു എത്തിയ കുടുംബത്തിനു നിലവിൽ കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ല. ഇവർ ഹോം ക്വാന്റൈൻ വിധേയമായിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ സംസ്കാര ചടങ്ങിനു എത്തിയ ജനങ്ങൾ ആശങ്കയിലാണ്. കുടുംബം ക്വാറന്റൈൻ കാലാവധിയിലിരിക്കെയാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അന്ത്യ ചുംബനം അടക്കമുള്ള ചടങ്ങുകൾ സംസ്കാര ചടങ്ങിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കുടുംബത്തിലെ അംഗങ്ങൾക്ക് കൊറോണയുണ്ടോ എന്നുള്ള ടെസ്റ്റുകൾ ഇതുവരെ നടത്തിയിട്ടില്ല. അഞ്ഞൂറോളം പേരാണ് സംസ്ക്കാര ചടങ്ങുകൾക്ക് എത്തിയത്. കുടുംബത്തിനു കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും കൊറോണ ടെസ്റ്റുകൾ നടത്തിയിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ നാലംഗങ്ങളിൽ ആർക്കെങ്കിലും കൊറോണയുണ്ടെങ്കിൽ അത് സംസ്ക്കാര ചടങ്ങുകൾക്ക് എത്തിയവരെ ബാധിക്കില്ലേ എന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആശങ്ക. ഈ ആശങ്കയ്ക്ക് ഇതുവരെ പരിഹാരവുമുണ്ടായിട്ടില്ല.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ടെസ്റ്റുകൾക്ക് വിധേയമാകാൻ വിധേയമാകാൻ കുടുംബം തയ്യാറാണെങ്കിലും ടെസ്റ്റുകൾ ആരോഗ്യവകുപ്പ് നടത്തിയിട്ടില്ല. കൊറോണ ടെസ്റ്റ് ഇവർക്ക് നടത്തിയിരുന്നെങ്കിൽ ആശങ്ക ദുരീകരിക്കാം എന്നാണ് ജനങ്ങളുടെ പ്രതികരണം. സംസ്കാര ചടങ്ങുകളിൽ ഒട്ടുവളരെ പേർ പങ്കെടുത്തിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. അത് തന്നെ ദിവസങ്ങൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കയും അധികരിക്കുകയാണ്. നിലവിൽ കൊറോണ പേടി ഇവിടെ ശക്തമാണ്. വിദേശത്ത് ജോലി ചെയ്യുന്നവർ വളരെ അധികമാണ്. ഇവർ ആരൊക്കെ വരുന്നു, പോകുന്നു എന്നൊന്നും നാട്ടുകാരിൽ പലർക്കും അറിയില്ല. ഈ പ്രശ്നം നിലനിൽക്കെയാണ് വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കുകയും ഇറ്റലിയിൽ നിന്നെത്തിയ മക്കൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരിക്കുന്നത്.
ഇറ്റലിയിൽ തന്നെയുള്ള മകളുടെ ഭർത്താവ് നേരത്തെ തന്നെ നാട്ടിൽ എത്തിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ ശേഷമാണ് മക്കൾ കഴിഞ്ഞയാഴ്ച ഇറ്റലിയിൽ നിന്നും എത്തിയത്. വീട്ടമ്മയുടെ മകളുടെ ഭർത്താവിവിന്റെ ക്വാറന്റൈൻ കാലാവധി ഏകദേശം കഴിഞ്ഞിട്ടുണ്ട്. മകളും സഹോദരങ്ങളും അടക്കമുള്ളവർ ക്വാറന്റൈൻ കാലാവധിയിലാണ്. മകളുടെ ഭർത്താവ് ഇവരുമായി ഇടപഴകിയതിനാൽ ഭർത്താവും ക്വാറന്റൈൻ പരിധിയിൽ വരും. പക്ഷെ ക്വാറന്റൈനിൽ ഈ കുടുംബം തുടർന്നിരിക്കെ തന്നെയാണ് സംസ്കാര ചടങ്ങുകളിൽ ഇവർ പങ്കെടുക്കുന്നത്. ഇതോടെയാണ് ജനങ്ങളുടെ ആശങ്കകൾ അധികരിക്കുന്നത്. ഇവർക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ടെസ്റ്റുകൾക്ക് ആരോഗ്യവകുപ്പ് മുൻകൈ എടുക്കുന്നുമില്ല. ജനങ്ങൾ ആശങ്കയിൽ അകപ്പെടുമ്പോൾ കുടുംബത്തിന്റെ പ്രശ്നങ്ങളും ഏറുകയാണ്.
പ്രശ്നങ്ങളെക്കുറിച്ച് ഇറ്റലിയിൽ നിന്നെത്തിയ ഗൃഹനാഥൻ പറയുന്നത് ഇങ്ങനെ:
ജനങ്ങളുടെ ആശങ്ക തുടരുന്നതിനാൽ ഞങ്ങൾ ക്വാറന്റൈന് വിധേയ്മാകാനും കൊറോണ ടെസ്റ്റുകൾ നടത്താനും തയ്യാറാണ്. പക്ഷെ ആരോഗ്യവകുപ്പ് ഈ രീതിയിലുള്ള നിർദ്ദേശം നൽകിയിട്ടില്ല-ഗൃഹനാഥൻ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് ഇറ്റലിയിൽ നിന്നും വന്നത്. വന്നിട്ട് പതിനെഴ് ദിവസമായി. അതുകൊണ്ട് തന്നെ എന്റെ ക്വാറന്റൈൻ കാലാവധി അവസാനിക്കുകയാണ്. പക്ഷെ കഴിഞ്ഞയാഴ്ച സംസ്ക്കാര ചടങ്ങുകൾക്കായി എന്റെ ഭാര്യയും സഹോദരങ്ങളും വന്നു. അവർ ക്വാറന്റൈൻ പരിധിയിലാണ്. അമ്മ മരിച്ചതിനെ തുടർന്നാണ് ഭാര്യയും സഹോദരനും സഹോദരിയും കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽ നിന്നും വന്നത്. ഞായർ സംസ്കാര ചടങ്ങുകളും നടന്നു.
തിരുവല്ലയിൽ നിന്നുമാണ് കുറുപ്പുന്തറയിലേക്ക് വന്നത്. പള്ളിയിലേക്ക് പോകുമ്പോൾ ഹെൽത്തിൽ നിന്നും വിളി വന്നു. കുറുപ്പുന്തറയിൽ നിന്നുള്ള ഹെൽത്തുകാർ വരും എന്ന് പറഞ്ഞപ്പോൾ . സഹകരിക്കാം എന്ന് ഞാനും പറഞ്ഞു. ഹെൽത്തുകാർ വന്നു മാസ്കും വച്ചാണ് വന്നത്. ഒരു ടെസ്റ്റും നടത്തിയിട്ടില്ല. ഇവിടുന്ന് പോകരുത് എന്ന് എന്നോടു പറഞ്ഞു. ക്വാറന്റൈന് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ഞങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. പക്ഷെ ജനങ്ങൾക്ക് ആശങ്കയുണ്ട്. അതിനാണ് കൊറോണ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെടുന്നത്. ആളുകൾക്ക് ആശങ്കയാണ്. ഞങ്ങൾക്ക് കൊറോണയുണ്ടോ എന്നാണ് സംശയം. ടെസ്റ്റ് നടത്തിയാൽ ഈ സംശയം നീങ്ങും. ഇപ്പോൾ ഇവരോട് സംസർഗം നടത്തിയതിനാൽ ഇപ്പോഴും ഞാൻ കൊറോണ സംശയ പരിധിയിൽ വരും. സംശയം നീങ്ങണമെങ്കിൽ കൊറോണ ടെസ്റ്റ് ചെയ്യണം. ഇത്രയും ജനങ്ങളുടെ ആശങ്ക മാറും. ഇപ്പോൾ എല്ലാവരും ആശങ്കയിലാണ്. ഔദ്യോഗിക ടെസ്റ്റുകൾ നടത്തിയാൽ മതി. ഇനി ഞങ്ങളിൽ ആർക്കെങ്കിലും കൊറോണയുണ്ടെങ്കിൽ എത്ര പേർ ആശങ്കയിലാകും. ആർക്കൊക്കെ കൊറോണ പകർന്നിട്ടുണ്ടാകും. കൊറോണയുണ്ട് എന്നല്ല പറയുന്നത് പക്ഷെ സംശയം ദുരീകരിക്കണം. കൊറോണയുണ്ടെങ്കിൽ എത്രപേർക്ക് കൊറോണ വരും. ഇനി ക്വാറന്റൈൻ കാലാവധി വരെ ഞങ്ങൾ കാത്തിരിക്കണോ? ഇത്രയും സമയം ജനങ്ങളുടെ പേടിയും നിലനിൽക്കും. എനിക്ക് ഇപ്പോൾ തിരുവല്ലയ്ക്ക് പോകാനും കഴിയില്ല. എന്റെ മരുന്നുകൾ, വസ്ത്രങ്ങൾ എല്ലാം തിരുവല്ലയിലാണ്. എനിക്ക് വിലക്കുണ്ട്. ഞാൻ എന്ത് ചെയ്യും. എനിക്ക് തിരുവല്ലയിൽ പോകാനോ ഡ്രെസുകൾ എടുക്കാനോ കഴിയുന്നില്ല-ഗൃഹനാഥൻ പറയുന്നു.
കേരളം കൊറോണ ഭീതിയിൽ തുടരുമ്പോഴാണ് കോട്ടയം കുറുപ്പന്തറയിൽ നിന്നും ഒരു സംസ്ക്കാര ചടങ്ങിന്റെ വാർത്ത വരുന്നത്. കുടുംബം ഇറ്റലിയിൽ നിന്നും വന്നു എന്നതാണ് നാട്ടുകാരുടെ പ്രശ്നം. പക്ഷെ സംസ്കാര ചടങ്ങുകൾ ആയതിനാൽ എല്ലാവരും പങ്കു കൊള്ളുകയും ചെയ്തു. ഇപ്പോൾ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കുറുപ്പന്തറയിൽ കൊറോണ ഭീതി പടരുകയാണ്. അഞ്ഞൂറിലധികം പേർ പങ്കെടുത്ത സംസ്കാര ചടങ്ങാണ് നടന്നത്. കുടുംബത്തിനു പക്ഷെ കൊറോണ ലക്ഷണങ്ങൾ ഇല്ല. ഇത് ജനങ്ങൾക്ക് ആശ്വാസകരമാകുന്നുണ്ട്. പക്ഷെ സംശയം ദുരീകരിക്കാൻ കഴിയുന്നുമില്ല. റാന്നിയിലെ പ്രശ്നത്തിൽ നിന്നും വിഭിന്നമായി കുറുപ്പന്തറയിലെ കുടുംബം കൊറോണ ടെസ്റ്റുകൾക്ക് വിധേയമാകാൻ ഒരുക്കമാണ്. പക്ഷെ ടെസ്റ്റുകൾ നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടില്ല. ഇറ്റലിയിൽ നിന്നും വന്ന മൂന്നു പേരിൽ ആർക്കെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ എന്ന ചോദ്യം ഈ കുടുംബത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ ടെസ്റ്റുകൾക്കുള്ള നിർദ്ദേശം ആരോഗ്യവകുപ്പിൽ നിന്നും വരുമോ എന്ന ചോദ്യമാണ് ഈ കുറുപ്പന്തറയിലെ ഈ കുടുംബവും ഉയർത്തുന്നത്.
അതേസമയം പത്തനംതിട്ടയിലെ നാല് പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ ഇറ്റലിയിൽ നിന്നെത്തിയവരുമായി അടുത്ത ബന്ധം പുലർത്തിയവരെ കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 7 ഡോക്ടർമാരെ സഹായത്തിനായി വിളിച്ചിട്ടുണ്ട്. രോഗ ബാധിതർ പോയ സ്ഥലവും സമയവും അനുസരിച്ച് വിവര ശേഖരണം നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളും സമയവും ജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകം വിവരശേഖരണം നടത്തുന്നുണ്ട്. ഇതുവഴി രോഗ ബാധിതർ എത്തിയ സ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ ആ സമയത്ത് പൊതുജനങ്ങൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. പത്തനംതിട്ടയിൽ ഈ കുടുംബവുമായി യി നേരിട്ടും അല്ലാതെയും ഇടപഴകിയ 733 പേരെ കണ്ടെത്തിയിട്ടുണ്ട്. . ബാക്കിയുള്ളവരെ കണ്ടെത്താനാണ് ശ്രമം. ഇതിനായി 12 മെഡിക്കൽ സംഘങ്ങൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Stories you may Like
- ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലി പിന്മാറുന്നു
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ച മന്ത്രിയുടെ തീരുമാനത്തിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം
- സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ
- പരിക്ക് ഭേദമാകാത്ത മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയിൽ കളിച്ചേക്കില്ല
- ഓസ്ട്രേലിയയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമത്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്