ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും; പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുർക്കിയുടേയും പട്ടികയിൽ ഇടം നേടി ഇന്ത്യയും; മരണത്തിലും രോഗത്തിലും കൊറിയേയും മറി കടന്ന് ഇന്ത്യൻ ദുരന്തം; മുംബൈയിൽ മാത്രം മരണം 100 കടന്നു
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഇന്നലെ ഇന്ത്യയിൽ കൊറോണ ബാധിച്ചത് 1242 പേരാണ്. ഡൽഹിയിൽ 356 പേർക്ക് വൈറസ് ബാധ കണ്ടെത്തി. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് രോഗ ബാധിതർ 10,453 പേരാണ്. 8903 ആക്ടീവ് കേസുകളും ഉണ്ട്. മരണം 348ഉം ആയി. ഇത്തരം ഔദ്യോഗിക കണക്കുകൾ മുഖവിലയ്ക്ക് എടുത്താൽ മഹാരാഷ്ട്രയിൽ 160 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 11 പേരും. 229 പേർക്ക് മാത്രമേ മഹാരാഷ്ട്രയിൽ രോഗമുക്തിയും ഉണ്ടായിട്ടൂള്ളൂ. ഇന്നലെ ഈ സംസ്ഥാനത്ത് 352 കേസുകൾ റിപ്പോർട്ട് ചെയ്തു.
മുബൈയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നിട്ടുണ്ട്. ഇവിടെ ഇന്നലെ റിപ്പോർട്ട് ചെയ്തത് ഒമ്പതു മരണങ്ങളാണ്. 150 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ അസുഖം ബാധിച്ചവരുടെ എണ്ണം 1549 ആയി. ധാരാവിയിൽ രണ്ടുപോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇവിടെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2000 കടക്കുമ്പോൾ മഹാരാഷ്ട്ര വലിയ ആശങ്കയിലാണ്. ഇത് തന്നെയാണ് ഡൽഹിയിലേയും അവസ്ഥ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 98 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം തിരിച്ചറിഞ്ഞവർ കുറഞ്ഞു. എന്നാൽ ഡൽഹിയും മുംബൈയിലും രോഗ വ്യാപനം അതിരുവിടുമ്പോൾ ഇന്ത്യ ഭയന്ന് വിറയ്ക്കുകയാണ്.
ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും എത്തുകയാണ്. പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുർക്കിയുടേയും പട്ടികയിൽ ഇടം നേടി ഇന്ത്യയും കൊറോണ ദുരന്ത രാജ്യങ്ങളുടെ മുൻനിരയിലേക്ക് എത്തുകയാണ്. മരണത്തിലും രോഗത്തിലും കൊറിയേയും മറി കടന്ന് ഇന്ത്യൻ ദുരന്തം ആഗോള തലത്തിൽ ചർച്ചയാകുന്നത്. ലോക് ഡൗൺ കാരണമാണ് ഇത്രയും കുറവ് രോഗികൾ എന്നാണ് കേന്ദ്ര സർക്കാരും പറയുന്നത്. സമൂഹ വ്യാപനത്തിൽ ഇനിയും രാജ്യത്തിന് ഉറപ്പൊന്നുമില്ല. അതിനാൽ ലോക് ഡൗൺ പിൻവലിച്ചാൽ ഇനിയും രോഗികൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. തൽകാലം അതുകൊണ്ട് തന്നെ അടച്ചിടൽ രാജ്യത്ത് തുടരും.
അതിനിടെ കൊറോണ വൈറസ്ബാധയെ തുടർന്ന് ചെന്നൈയിൽ ഡോക്ടർ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ലക്ഷ്മിനാരായൺ റെഡ്ഡിയാണ് മരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. അഞ്ചുദിവസമായി ഐ.സി.യുവിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ഏപ്രിൽ നാലിന് ഡോ.ലക്ഷ്മിനാരായൺ പുതിയ ആശുപത്രി തുറന്നിരുന്നു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മടങ്ങി എത്തിയ ആൾ ഇവിടെ ചികിത്സ തേടി എത്തിയിരുന്നു. ഇയാളിൽ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം.
രോഗബാധ സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് പോലും ആംബുലൻസ് ഡ്രൈവർമാർ വിസമ്മതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്തരിച്ച ഡോക്ടറുടെ ശിശുരോഗവിദഗ്ധയായ ഭാര്യയും രോഗബാധയെത്തുടർന്ന് ചികിത്സയിലാണ്. കൊറോണ വൈറസ്ബാധ വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. മധ്യപ്രദേശിലെ ഭോപ്പാലിൽ മൂന്നംഗ മലയാളി കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകനും കുടുംബത്തിനുമാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ കോളാറിലാണ് ഇവരുടെ താമസം. മലയാളികൾ ഏറെയുള്ള സ്ഥലമാണ് കോളാർ.
അതേസമയം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും മികച്ച പരിചരണമാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്നതെന്നും കോവിഡ് 19 ബാധിതൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് ഇദ്ദേഹം. നേരത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതും രോഗം സ്ഥിരീകരിച്ചതും. അതേസമയം രോഗലക്ഷണങ്ങൾ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് കോവിഡ്-19 ബാധിതൻ പ്രതികരിച്ചു.
നിലവിൽ പതിനഞ്ചോളം മലയാളി കുടുംബങ്ങൾ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര കോവിഡിനെതിരെയുള്ള പ്രതിരോധമാർഗമായി ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യാനൊരുങ്ങുന്നു. ഹൈ റിസക് സാധ്യതയിൽ പെട്ട ധാരാവിയിലെ ചേരിനിവാസികൾക്കിടയിലാണ് മരുന്ന് വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. കോവിഡ് 19 ബാധ സംശയിച്ച് ക്വാറന്റൈനിൽ കഴിയുന്നവർക്കാണ് ആദ്യം വിതരണം ചെയ്യുക.
ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ കോവിഡ് 19 കേസുകൾ ദിനംപ്രതി ഉയരുകയാണ്.47 പോസിറ്റീവ് കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു പേർ മരിക്കുകയും ചെയ്തിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ധാരാവി. അതിനാൽ രോഗവ്യാപനം മറ്റിടങ്ങളെ അപേക്ഷിച്ച് ദുഷ്കരമാണ്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പദ്ധതി സ്ഥിരീകരിച്ചു. മലേറിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോറോണ വൈറസിനെതിരായ പ്രതിരേധ മരുന്നായി ഉപയോഗിച്ച സംഭവങ്ങളുണ്ട്.
വൈറസ് വ്യാപന സാധ്യത ഏറെയുള്ള ധാരാവി പോലുള്ള മേഖലകളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഒരു പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ ആലോചനയുണ്ട്. എന്നാൽ ധാരായിലെ മുഴുവൻ പേർക്കും ഇത് നൽകില്ല. 'മരുന്ന് പാഴാക്കി കളയാൻ സാധിക്കില്ല. ഹൈ റിസ്കിൽ പെട്ടവർ, സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എന്നിങ്ങനെ സംഘമായി തിരിച്ചതിന് ശേഷമായിരിക്കും വിതരണം നടത്തുക.' മന്ത്രി പറഞ്ഞു.
എത്ര പേർക്കാണ് മരുന്ന് നൽകേണ്ടത് എന്നതു സംബന്ധിച്ച കണക്കെടുപ്പിലാണ് സർക്കാർ. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനും ഐസിഎംആറിനും മഹാരാഷ്ട്ര സർക്കാർ ഉടൻ നിർദ്ദേശം അയക്കുമെന്നും പേപ്പർ ജോലികൾ പൂർത്തിയായാൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് മരുന്ന് നൽകിത്തുടങ്ങുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍