രോഗപ്പകർച്ചയ്ക്കു കാരണമാവും വിധം അശ്രദ്ധയോടെ പെരുമാറുന്നത് ഐപിസി 269-ാം വകുപ്പ് പ്രകാരം കുറ്റകരം; പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം പെരുമാറുന്നതും പൊതുസ്ഥലങ്ങൾ സന്ദർശിച്ചു രോഗപ്പകർച്ചയ്ക്ക് കാരണമാകുന്നതും കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമത്തിലും കുറ്റകൃത്യം; പൊലീസ് നിയമം അനുസരിച്ച് 3 കൊല്ലം വരെ തടവ് ശിക്ഷയും കിട്ടും; അനുസരണക്കേട് കാട്ടിയാൽ ഇനി രോഗികൾക്കെതിരെ കേസെടുക്കും; കൊല്ലത്തെ പനി മരണങ്ങളിലും ആശങ്ക; കൊറോണയെ പ്രതിരോധിക്കാൻ ഇനി കേസെടുക്കൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : കോവിഡിൽ കേരളം കൂടുതൽ കരുതലിലേക്ക്. കൊറോണയെ നേരിടാൻ കേന്ദ്ര സർക്കാർ അതിശക്തമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഇത്. ഇതിനിടെ സർക്കാരുമായി സഹകരിക്കാത്ത രോഗികൾക്കെതിരെ അതിശക്തമായ ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരും തീരുമാനിച്ചു രോഗ ലക്ഷണങ്ങൾ മറച്ചുവച്ചു കോവിഡ് പടരാൻ കാരണക്കാരാവുന്നവർ രോഗം സുഖപ്പെട്ട ശേഷം കടുത്ത നിയമനടപടി നേരിടേണ്ടി വരും. 3 വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യും. ഇന്ത്യൻ ശിക്ഷാ നിയമം, കേരള പൊലീസ് ആക്ട്, കേരള പബ്ലിക് ഹെൽത്ത് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസിനു നിർദ്ദേശം ലഭിച്ചു.
കൊറോണ തടയാൻ വീട്ടിലോ ആശുപത്രികളിലോ ഐസലേഷൻ വാർഡിലോ ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ പുറത്തു പോകുന്നതു കുറ്റകരമാണ്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചുവന്നു 28 ദിവസം വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർക്കും രോഗപ്പകർച്ച തടയൽ നിയമം ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ പുറത്തു ചുറ്റിക്കറങ്ങുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ അടക്കം കേസിൽ തെളിവായി സ്വീകരിക്കും. ആർക്കും ഇത് പൊലീസിന് നൽകാം.
ഇന്ത്യൻ ശിക്ഷാ നിയമം- വകുപ്പ് 269 പ്രകാരം പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകർച്ചയ്ക്കു കാരണമാവും വിധം അശ്രദ്ധയോടെ പെരുമാറുക. 6 മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം. കേരള പൊലീസ് നിയമം-വകുപ്പ് 118 (ഇ) അനുസരിച്ച് അറിഞ്ഞുകൊണ്ടു പൊതുജനങ്ങൾക്ക് അപായമുണ്ടാക്കുന്നതോ പൊതുസുരക്ഷയ്ക്കു വീഴ്ചവരുത്തുന്നതുമായ പ്രവൃത്തി ചെയ്യുക എന്നത് 3 വർഷം വരെ തടവും 10,000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമം- വകുപ്പ് 71, 72, 73 പറയുന്നത് സ്വന്തം സാന്നിധ്യം മറ്റുള്ളവരുടെ ആരോഗ്യത്തിനു ഭീഷണിയാണെന്ന് അറിഞ്ഞുകൊണ്ടു ബോധപൂർവം പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം പെരുമാറുന്നതും പൊതുസ്ഥലങ്ങൾ സന്ദർശിച്ചു രോഗപ്പകർച്ചയ്ക്കു കാരണമാകുന്നതും നിയമവിരുദ്ധമാണെന്നാണ്. ഇങ്ങനെയുള്ളവരെ നിയമപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു നീക്കാൻ അധികാരികൾക്ക് അനുവാദം നൽകുന്ന വകുപ്പാണ് ഇത്. 3 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി ഇതിനെ പരിഗണിക്കും.
അതിനിടെ കൊല്ലത്ത് പനി ബാധിതനായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ താമസസ്ഥലമായ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും ചാത്തന്നൂർ സ്വദേശിയായ 8 വയസ്സുകാരി പനിയുടെ ലക്ഷണങ്ങളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതും പരിഭ്രാന്തി പരത്തുന്നുണ്ട്. തീർത്ഥാടകസംഘത്തോടൊപ്പം വാരാണസിയും മഥുരയുമൊക്കെ സന്ദർശിച്ചു മടങ്ങിയെത്തിയ എഴുപത്തെട്ടുകാരനെയാണ് ഇന്നലെ രാവിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. കോവിഡ് 19 ഭയം മൂലം മൃതദേഹം നീക്കം ചെയ്യാൻ മണിക്കൂറുകളെടുത്തു. ഒടുവിൽ കലക്ടർ ബി. അബ്ദുൽ നാസർ ഇടപെട്ടു സന്നദ്ധസംഘടനാ പ്രവർത്തകരെ എത്തിച്ചാണു മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഇദ്ദേഹം, തന്നെ ചികിത്സിക്കുന്ന ഡോക്ടറെ കാണുന്നതിനു സന്ദർശനാനുമതി തേടിയിരുന്നതായി പൊലീസ് പറഞ്ഞു.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ഞായർ വൈകിട്ടാണു പനി ലക്ഷണങ്ങളോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ മരിച്ചു. ഹൃദയത്തിൽ അണുബാധ മൂലമുണ്ടാകുന്ന വൈറൽ മയോ കാർഡിയാക് അറസ്റ്റ് ആണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം ആവശ്യമായ മുൻകരുതലോടെ സംസ്കരിച്ചു. രണ്ടു പേരുടെയും മരണത്തിലെ സംശയങ്ങൾ ഇല്ലാതാക്കാൻ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് കോവിഡ് മരണമാണെന്നതിന് സൂചനയില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എങ്കിലും സ്രവ പരിശോധന വരെ മരിച്ചവരുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാകും. കേരളത്തിലെ മുഴുവൻ മരണങ്ങളും ആരോഗ്യ വകുപ്പ് സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്.
158 രാജ്യങ്ങളിലായി 1,73,150 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചിട്ടുള്ളത്. 6664 പേർ മരിച്ചു. 77,785 പേർ ചികിത്സയിലൂടെ സുഖംപ്രാപിച്ചു. കേരളത്തിൽ മൂന്നുപേർക്കുകൂടി കൊറോണ വൈറസ് ബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതിൽ മൂന്ന് പേർ രോഗമുക്തി നേടിയവരാണ്. ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിലാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 12,470 പേർ വീടുകളിലും 20 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,297 സാംപിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. തിങ്കളാഴ്ച 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കളാഴ്ച സർവകക്ഷി യോഗം ചേർന്നിരുന്നു. കൊറോണയെ നേരിടാൻ എല്ലാവരും സജ്ജമാണ്. പ്രതിരോധപ്രവർത്തനത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു എന്നാണ് സർക്കാർ മനസ്സിലാക്കുന്നത്. ജനുവരി അവസാനത്തോടെയാണ് കൊറോണ ആശങ്ക ശക്തമായത്. അന്നുമുതൽ നല്ല പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങൾ ജനങ്ങൾ നടപ്പിലാക്കി.
വിമാനയാത്രികർ ഏറെ ജാഗ്രത പുലർത്തണം. വൈറസ് വ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കണം. ആഭ്യന്തര വിമാനയാത്രികർക്കും വിദേശത്തേക്ക് പോകുന്നവർക്കും കൊറോണ പരിശോധന നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടന്നോട്ടെ എന്നാൽ ആളുകൾ കൂടുന്നത് ഒഴിവാക്കണം. അത് നാടിന്റെ ആവശ്യമാണ്. ഇക്കാര്യത്തിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കണം. വിവാഹ ചടങ്ങുകളിൽ പരമാവധി നൂറിൽ കൂടുതൽ ആളുകൾ പാടില്ല. ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും ചടങ്ങുകൾ മാത്രമാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍