സ്വന്തം സമുദായത്തിൽപ്പെട്ടവരെ അവർ ആവശ്യപ്പെടാതെ തന്നെ സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റി; ഇടുക്കിയിൽ പൊലീസിന് അപമാനമായി ഇടുക്കിയിൽ പൊലിസ് ഡ്രൈവർ നിയമനത്തിൽ സമുദായവൽക്കരണം; അന്വേഷണത്തിന് എസ് പിയും
ഇടുക്കി: കേരള പൊലിസിന് അപമാനമായി ഇടുക്കിയിൽ വർഗീയവൽകരണം. മേലധികാരികളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സ്വന്തം സമുദായത്തിൽപെട്ടവരെ ഇഷ്ടസ്ഥലങ്ങളിൽ നിയമിച്ച് ജില്ലയിലെ പൊലിസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറാണ് സേനയെ നാണം കെടുത്തുന്നത്. സംഭവത്തെക്കുറിച്ച് പൊലിസ് രഹസ്യാന്വേഷണ വിഭാഗവും ജില്ലാ പൊലിസ് മേധാവിയും അന്വേഷണം ആരംഭിച്ചു. സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ളവരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി എ. വി ജോർജ് 'മറുനാടൻ മലയാളി'യോട് പറഞ്ഞു.
പൊലിസിലെ ഡ്രൈവർമാരുടെയും മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിലെ ജീവനക്കാരുടെയും നിയമനകാര്യത്തിലാണ് വർഗീയവൽകരണത്തിന് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ തുനിഞ്ഞതെന്നാണ് വ്യക്തമായിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽപെട്ട ഓഫീസർ ജില്ലാ പൊലിസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ച് സ്ഥലംമാറ്റത്തിലും നിയമനത്തിലും സ്വന്തം സമുദായാംഗങ്ങൾക്കായി പ്രവർത്തിച്ചതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പൊലിസ് അസോസിയേഷൻ ജില്ലാ ഘടകവും മുസ്ലിം സമുദയത്തിൽതന്നെ പെട്ട ഉയർന്ന ഉദ്യോഗസ്ഥരും വിയോജിപ്പും അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കുമുമ്പ് കാഞ്ഞാർ സ്റ്റേഷനിലെ ഡ്രൈവർ പദവിയിൽനിന്ന് സ്ഥാനക്കയറ്റം കിട്ടി എത്തിയ വ്യക്തിയാണ് പൊലീസിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ. സാധാരണയായി സ്കൂൾ തുറക്കുംമുമ്പാണ് ജനറൽ ട്രാൻസ്ഫർ നടക്കുന്നത്. എന്നാൽ ഇയാൾ ചുമതലയേറ്റശേഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് ട്രാൻസ്ഫറുകൾകൂടി പൊലിസ് ഡ്രൈവർമാർക്കിടയിലുണ്ടായി.
ജില്ലാ പൊലിസ് മേധാവിയാണ് സ്ഥലംമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. അടുത്ത കാലത്ത് ചുമതലയേറ്റ ജില്ലാ പൊലിസ് മേധാവി എ. വി ജോർജ് പൊതുമാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവർമാരുടെ സ്ഥലംമാറ്റത്തിന് ലിസ്റ്റ് തയാറാക്കാൻ എം ടി ഓഫീസറോട് നിർദ്ദേശിക്കുകയായിരുന്നു. ഒരു സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാക്കിയവരെയും മ്യൂചൽ ട്രാൻസ്ഫറിന് താൽപര്യമുള്ളവരെയും ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയാറാക്കേണ്ടിയിരുന്നത്. എന്നാൽ സ്വന്തം സമുദായത്തിൽപ്പെട്ടവരെ, അവർ ആവശ്യപ്പെടുകപോലും ചെയ്യാതെ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ സ്ഥലം മാറ്റത്തിന് പട്ടികയിൽ ഉൾപെടുത്തിയാണ് ഓഫീസർ സമുദായസ്നേഹം പൊലിസിൽ തിരുകിക്കയറ്റിയത്.
തൊടുപുഴ, കാഞ്ഞാർ, ഇടുക്കി എ. ആർ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ പ്രദേശങ്ങളിലുള്ള സ്വസമുദായക്കാരെ ഇയാൾ തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തി മാറ്റം നൽകി. ചുമതലയേറ്റശേഷം സ്വന്തം ഓഫീസിനെ വർഗീയവൽകരിക്കാനാണ് ഇയാൾ ആദ്യം ശ്രമിച്ചത്. 19 ജിവനക്കാരിൽ 10 പേരും സ്വന്തം സമുദായത്തിൽ നിന്നുള്ളവരാണ്. സ്വീപ്പർ പോസ്റ്റ് ഉണ്ടാക്കി അതിലും ഇതേ വിഭാഗക്കാരനെ നിയമിച്ചു. സാധാരണയായി ഓഫീസ് ജോലിക്കായി നിയോഗിക്കപ്പെടുന്നത് എ. ആർ ക്യാമ്പിൽനിന്നുള്ളവരെയാണ്. ചെറുപ്പക്കാരായ ഇവരെ കൈയിലെടുക്കുക എളപ്പമല്ലാത്തതിനാൽ ലോക്കലിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഒരാളെ ഓഫീസിലേക്ക് മാറ്റി നിയമിച്ച് സിൽബന്തിയാക്കി നിർത്തിയിരിക്കുകയുമാണ്. മൂന്നുവർഷം ജോലി ചെയ്തവരെ മാറ്റി നിയമിക്കണമെന്ന ഇയാളുടെ നിർദ്ദേശം ഉൾക്കൊണ്ട് പട്ടിക തയാറാക്കാൻ ജില്ലാ പൊലിസ് മേധാവി ഇയാളോട് നിർദ്ദേശിച്ചു. എന്നാൽ ഇതിന്റെ മറവിൽ സമുദായവൽകരണമാണ് ഇയാൾ നടത്തിയത്. ഇതോടൊപ്പം സ്വന്തക്കാരുടെ ജോലിഭാരം കുറയ്ക്കാൻ ചില പൊലിസ് സ്റ്റേഷനുകളിൽ രണ്ടു ഡ്രൈവർമാരെ നിയമിച്ചു. കാഞ്ഞാർ, പെരുവന്താനം, തങ്കമണി, വെള്ളത്തൂവൽ, മറയൂർ, പീരുമേട് തുടങ്ങിയ സ്റ്റേഷനുകളിലാണ് ഒരു തസ്തികകൂടി ഉണ്ടാക്കി ഓരോരുത്തരെ കൂടി നിയമിച്ചത്. ഇതേസമയം ജോലിഭാരം കൂടുതലുള്ള ചില സ്റ്റേഷനുകളിലെ രണ്ട് തസ്തിക ഒന്നായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഏഴു വർഷത്തോളം കാഞ്ഞാർ സി. ഐ ഓഫീസിൽ ഡ്രൈവറായി ജോലി നോക്കിയശേഷമാണ് ഇയാൾ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ പദവിയിലെത്തിയത്. ഡ്രൈവർമാരുടെ കഷ്ടപ്പാട് നന്നായറിയാവുന്നയാൾ ഈ പദവിയിലെത്തിയപ്പോൾ പഴയതെല്ലാം മറന്നു. ദിനവും 140 കിലോമീറ്റർ സഞ്ചിരിച്ച് ജോലിക്കെത്തുന്ന പൊലിസുകാരുടെ അപേക്ഷകൾപോലും പരിഗണിക്കാതെയാണ് ഇപ്പോഴത്തെ പ്രവൃത്തികൾ. സ്റ്റേഷനുകളിൽ ജോലി നോക്കുന്ന ഡ്രൈവർമാർ തിരികെ ക്യാമ്പിലേക്ക് മടങ്ങുമ്പോൾ ക്യാമ്പിലുള്ളവരെ പകരം അയയ്ക്കണമെന്നാണ് കീഴ്വഴക്കം. എന്നാൽ ഇങ്ങനെ പോകേണ്ടവർ സ്വന്തം സമുദായത്തിൽപെട്ടവർ ആയതിനാൽ അവരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ച് ക്യാമ്പിൽ തുടരാൻ അനുവദിച്ചിരിക്കുകയുമാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം തൊടുപുഴയിൽനിന്നു കാഞ്ഞാറിലേക്കും തൊടുപുഴ സി. ഐ ഓഫീസിൽനിന്ന് ജനമൈത്രിയിലേക്കും സ്ഥലംമാറ്റം കിട്ടിയവരെ പഴയലാവണങ്ങളിലേക്ക് തിരിച്ചയച്ചാണ് ഇയാൾ തന്റെ സമുദായക്കൂറ് പ്രകടമാക്കിയത്. മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർക്കെകിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍