അറബിക് സർവ്വകലാശാലയില്ലെങ്കിൽ വോട്ടുമില്ല; സമസ്തയുടെ നേതൃത്വത്തിൽ സർക്കാരിൽ മുസ്ലിം സംഘടനകളുടെ സമ്മർദ്ദം ശക്തം; യൂണിവേഴ്സിറ്റി വർഗ്ഗീയത ആളിക്കത്തിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ ഉടക്ക് രൂക്ഷമാകുന്നു
എം പി റാഫി
കോഴിക്കോട്: അറബിക്ക് സർവകലാശാലയെ ചൊല്ലി യു.ഡി.എഫിൽ കലഹം മുറുകുന്നു. സംസ്ഥാനത്ത് അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് യു.ഡി.എഫിൽ പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. സംസ്ഥാന ധനകാര്യ വകുപ്പ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അറബിക്ക് സർവകലാശാല വരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയതോടെയാണ് മുസ്ലിം സംഘടനകൾ യു.ഡി.എഫിനെ സമ്മർദത്തിലാക്കിയിരിക്കുന്നത്. അറബിക്ക് സർവകാലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ധനവകുപ്പ് തള്ളുകയും നിർദ്ദേശത്തിനെതിരെ ധനവകുപ്പ് സെക്രട്ടറി ഡോ.കെ.എം എബ്രഹം, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ വിശദീകരണ റിപ്പോർട്ട് സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് മുസ്ലിം സംഘടനകൾ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വിഷയം പുറത്തായതിനു തൊട്ടു പിന്നാലെ മുഴുവൻ മുസ്ലിം സംഘടനാ പ്രതിനിധികളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ യോഗം ചേർന്നിരുന്നു. സംഘടനകൾ ഒറ്റക്കും കൂട്ടമായും യു.ഡി.എഫ് നേതാക്കളെയും സർക്കാറിനെയും സമീപിച്ചിരുന്നു. അറബിക്ക് സർവകലാശാലക്ക് അനുമതി ലഭിച്ചില്ലെങ്കിൽ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സമുദായത്തിന്റെ വികാരം പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും വിവിധ സംഘടനകൾ സർക്കാറിന് നൽകി. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളുള്ള കേരളത്തിലെ മുസ്ലിം സംഘടനകൾ അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിലെ സർക്കാർ നിലപാടിനെതിരെ ഒന്നായി തിരിഞ്ഞിരിക്കുകയാണ്. സർക്കാറിൽ വ്യക്തമായ സ്വാധീനമുള്ള സമസ്തകേരള ജംഇയ്യത്തുൽ ഉലമ, ദക്ഷിണ കേരളജംഇയ്യത്തുൽ ഉലമ, കേരള നദ് വത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളാണ് സർക്കാറിൽ സമ്മർദം ശക്തമാക്കിയിട്ടുള്ളത്.
അതേസമയം കേരള സാഹചരിയത്തിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് അറിബിക്ക് സർവകലാശാലയെന്നതാണ് ധനവകുപ്പിന്റെ വാദം. വിദ്യാഭ്യാസ വകുപ്പ് ആറു കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത് എന്നാൽ ധനവകുപ്പ് 96 കോടി രൂപ വേണ്ടി വരുമെന്നാണ് ഫയലിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതേസമയം, ഇത്തരമൊരു സർവകലാശാല സ്ഥാപിക്കുന്നതിലുള്ള നീക്കം സംബന്ധിച്ച് ഇന്റലിജൻസ് കേന്ദ്രങ്ങൾ നിരന്തരം അന്വേഷിച്ച് ആശങ്ക അറിയിച്ചതായും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുണ്ട്. കലാപകലുഷിതമായ അന്തരീക്ഷത്തിൽ വർഗീയത ആളിക്കത്തിക്കാനേ സർവകലാശാല ഉപകരിക്കൂവെന്നാണ് ചീഫ് സെക്രട്ടറി ഫയലിൽ രേഖപ്പെടുത്തിയത്. ഭരണഘടനയുടെ പട്ടികിൽ ഉൾപ്പെടുന്ന 22 ഭാഷകളിൽ അറബി ഇല്ലാത്തതിനാൽ വിദേശ ഭാഷാ പഠനത്തിന് സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര വിദേശ കാര്യ മാനവശേഷി മന്ത്രാലയങ്ങളിൽ നിന്നും അനുമതി വാങ്ങണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വർഗീയമായി ചേരിതിരിവുണ്ടാക്കുന്ന നിലപാടെടുത്ത ചീഫ് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കണെന്നാവശ്യവും മുസ്ലിം സംഘടനകൾക്കിടയിൽ ശക്തമായിട്ടുണ്ട്.
ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് കാലടിയിൽ സംസ്കൃത സർവകലാശാല സ്ഥാപിക്കപ്പെട്ടത്. അക്കാലത്തൊന്നും ഉയർന്നു വരാത്ത വിവാദം ഇപ്പോൾ ഉയർത്തുന്നതിനു പിന്നിൽ ഭരണ സിരാ കേന്ദ്രങ്ങളിലെ വർഗീയ നിലപാടുള്ള ഉദ്യോഗസ്ഥരാണെന്നാണ് മുസ്ലിം സംഘടനകളുടെ പ്രധാന ആക്ഷേപം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലിംങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങണമെന്നുമുള്ള സച്ചാർ കമ്മിഷൻ റിപ്പോർട്ടും പാലോളി കമ്മിറ്റി റിപ്പോർട്ടും സർക്കാർ തിരസ്ക്കരിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിലൂടെയുണ്ടാകുന്ന വിദേശ രാജ്യങ്ങളിലുൾപ്പടെയുള്ള നിരവധി തൊഴിലവസരങ്ങളും ലോകത്തിന് തന്നെ സമ്മാനിക്കാവുന്ന സാഹിത്യ ഗവേഷണ ശൃംഘലകളും വഴിതുറക്കപ്പെടുമെന്നാണ് പണ്ഡിത പക്ഷം. സെമിറ്റിക്ക് ഭാഷകളിൽ ഏറ്റവും കൂടുതൽ സജീവമായി ഉപയോഗിക്കപ്പെടുന്ന ഭാഷാണ് അറബി. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ ഭാഷാ എന്നതിലുപരി ഖുർആൻ അവതിരിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ അറബി ഭാഷക്കും സംസ്ക്കാരത്തിനും കേരളവുമായി ബന്ധമുണ്ട്. ഇതിന്റെ ഭാഗമായി അറബിയിൽ നിന്നും മലയാളത്തിലേക്കും തിരിച്ച് മലയാളത്തിൽ നിന്നും അറബിയിലേക്കും ധാരളം പദങ്ങൾ കൈമാറ്റം നടന്നതായി ഭാഷ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ലോക പ്രസിദ്ധിയാർജിച്ച നിരവധി ഗദ്യ-പദ്യ ഗ്രന്ഥങ്ങൾ കേരളീയരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇത് മനസിലാക്കുന്നതിനും കൂടുതൽ ഗവേഷണം നടത്തുന്നതിനും സർക്കാർ വർഗീയത കാണേണ്ടതില്ലെന്നുമാണ് വിവിധ അറബി ഭാഷാ സംഘടനകളുടെയും വാദം.
സംസ്ഥാനത്തെ അറബിക്കോളേജുകളും വിദേശ പഠന വിഭാഗങ്ങളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലായിരുന്നു കേരളത്തിൽ എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി നൂറിലധികം വരുന്ന അറബിക്ക് കോളേജുകളെയും വിവിധ യൂണി വേഴ്സിറ്റികളിലെ അറബിക്ക് ഡിപാർട്ട്മെന്റുകളെയും കോർത്തിണക്കി സർവകലാശാല എന്ന ആശയം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ചത്. ഭാഷാപഠനത്തിനും ഗവേഷണത്തിനും വിദേശ തൊഴിൽ അന്വേഷണത്തിനും ഏറെ ഗുണം ചെയ്യുമെന്ന വിദഗ്ദരുടെ നിർദ്ദേശങ്ങളാണ് വർശങ്ങളായുള്ള അറബിക്ക് സർവകലാശാല എന്ന മുറവിളിക്ക് വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തത്.
എന്നാൽ ധനവകുപ്പും ചീഫ് സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയത് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക മുസ്ലിം ലീഗിനു തന്നെയാണ്. തെരഞ്ഞെടുപ്പടുത്തിരിക്കെ അറബിക്ക് സർവകലാശാലാ വിഷയത്തിൽ മുസ്ലിം സംഘടനൾ ലീഗിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഇത് ലീഗിനും യു.ഡി.എഫിനും ഏറെ തിരിച്ചടിയുണ്ടാകു. വിഷയത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാറിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്. വരും ദിവസങ്ങളിൽ ഏറെ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ് അറബിക്ക് സർവകലാശാല.
അതേസമയം, സംസ്ഥാനത്ത് അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിൽ പ്രതിസന്ധിയില്ലെന്നും അതിനുള്ള നടപടിക്രമങ്ങൾ സർക്കാറും വിദ്യാഭ്യാസ വകുപ്പും നടത്തി വരികയാണെന്നും മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എംപി, കെ.പി.എ മജീദ് എന്നിവർ ഇന്നലെ മലപ്പുറത്ത് പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അറബിക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട് ധനവകുപ്പ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ വിശദീകരണ റിപ്പോർട്ടും ഇന്റലിജൻസ് വിഭാഗങ്ങൾ നൽകിയെന്ന് പറയുന്ന അന്വേഷണ റിപ്പോർട്ടും പരിശോധിച്ച് മുസ്ലിം ലീഗ് നിലാപാട് വ്യക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍