കൊക്കൂൺ-സൈബർ ഡോം അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ആസ്ഥാനത്ത് ഐജിയാകണം! ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന തമാശ പറച്ചിൽ സുരേഷ് രാജ് പുരോഹിതിന് വിനയാകും; ഡിജിപി ഓഫീസിലെ പോര് ബെഹ്റയ്ക്കും തലവേദന; പിണറായി വിജയൻ കരുണ കാണിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊക്കൂൺ-സൈബർ ഡോമിലെ ക്രമക്കേടുകൾ ആദ്യം കണ്ടെത്തിയത് പൊലീസ് ആസ്ഥാനത്ത് ഐജിയായ സുരേഷ് രാജ് പുരോഹിതായിരുന്നു. കൊല്ലത്തെ രവിപിള്ളയുടെ അനധികൃത നിർമ്മാണമായ റാവീസ് ഹോട്ടലിൽ കോക്കൂൺ നടക്കുന്നുവെന്ന് അറിഞ്ഞായിരുന്നു സുരേഷ് രാജ് പുരോഹിത് കാര്യങ്ങൾ തിരിക്കിയത്. കേരളാ പൊലീസിന്റെ പേരിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ ഒരു ഫയലും പൊലീസ് ആസ്ഥാനത്ത് ഇല്ലെന്ന സത്യം മനസ്സിലാക്കി സുരേഷ് രാജ് പുരോഹിത് ശരിക്കും ഞെട്ടി.
ഇതിനിടെ കൊക്കൂണിലെ പീഡന ആരോപണത്തിൽ സൈബർ സെൽ തലവനായിരുന്ന വിനയകുമാരൻ നായർ കുരുങ്ങിയത് വിവാദങ്ങൾക്ക് പുതിയ മാനം നൽകി. സംഭവം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഏറ്റെടുത്തു. ഇതോടെ കൊക്കൂണിലെ പിന്നിലെ പ്രമുഖനായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം കുടുങ്ങി. കൊക്കൂണിലെ ഫയൽ ചോദിച്ച് പൊലീസ് ആസ്ഥാനത്ത് എത്തിയ കുറിപ്പിൽ അത്തരമൊരു ഫയൽ ഇല്ലെന്ന് സുരേഷ് രാജ് പുരോഹിത് മറുപടിയും നൽകി. ഇതോടെ മനോജ് എബ്രഹാം അങ്കലാപ്പിലായി. ഇതിൽ നിന്ന് തലയൂരാൻ പൊലീസ് ആസ്ഥാനത്തെ ഐജി സ്ഥാനമാണ് മനോജ് എബ്രഹാം നോട്ടമിടുന്നത്. ഇതിനെടെ ചില അബന്ധങ്ങളിൽ വീണത് സുരേഷ് രാജ് പുരോഹിതിന് വിനയാവുകയാണ്.
മനോജ് എബ്രഹാമും സുരേഷ് രാജ് പുരോഹിതും തമ്മിലെ ഭിന്നത തുടങ്ങിയതോടെ മംഗളം പത്രത്തിൽ ഒരു വാർത്തയെത്തി. ഉദ്യോഗസ്ഥർക്ക് വ്യത്യസ്ഥ തിരിച്ചറിയിൽ കാർഡ് ഏർപ്പെടുത്താനുള്ള സുരേഷ് രാജ് പുരോഹിതിന്റെ നീക്കത്തെ ഡിജിപി ബെഹ്റ ശാസിച്ചുവെന്നായിരുന്നു അത്. ഈ വാർത്തയിൽ സുരേഷ് രാജ് പുരോഹിതിനെ ആർഎസ്എസുകാരനായും ചിത്രീകരിച്ചിരുന്നു. തൃശൂർ പൊലീസ് അക്കാഡമിയിലെ ബീഫ് വിവാദത്തിന്റെ പശ്ചാത്തലവും മാതാ അമൃതാനന്ദമയീയെ അക്കാഡമിയിലെ താമസ സ്ഥലത്തുകൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഇത് സുരേഷ് രാജ് പുരോഹിതിനെ അലോസരപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരെയടക്കം വിളിച്ച് സംസാരിക്കുന്നതിനിടെ താൻ ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന് സുരേഷ് രാജ് പുരോഹിത് പകുതി തമാശയിൽ ഇവരോട് പറഞ്ഞു. ഇതാണ് സുരേഷ് രാജ് പുരോഹിതിനെതിരെ മനോജ് എബ്രഹാം ആയുധമാക്കുന്നത്. ഇങ്ങനെ പറഞ്ഞയാളെ പൊലീസ് ആസ്ഥാനത്ത് നിന്ന് മാറ്റാനാണ് മനോജ് എബ്രഹാമിന്റെ ശ്രമം.
പൊലീസ് ആസ്ഥാനത്ത് നേരത്തേയും മനോജ് എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. അപ്പോഴായിരുന്നു ഇ ബീറ്റ് വിവാദം ഉണ്ടായത്. എഡിജിപി ബി സന്ധ്യയായിരുന്നു ഇത് കണ്ടെത്തി നടപടികൾ എടുത്തത്. ഈ വിഷയം വിജിലൻസിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനും നീക്കം സജീവമാണ്. ഈ സമയത്ത് സുരേഷ് രാജ് പുരോഹിതനെ പോലൊരു വ്യക്തി പൊലീസ് ആസ്ഥാനത്ത് നിയോഗിക്കപ്പെട്ടാൽ തനിക്ക് പാരയാകുമെന്ന് മനോജ് എബ്രഹാം കരുതുന്നു. സാഹചര്യത്തിൽ സുരേഷ് രാജ് പുരോഹിതിന്റെ ആർഎസ് എസ് പരമാർശം ചർച്ചയാക്കിപ്പിക്കുകയാണ് ലക്ഷ്യം.
അതിനടെ താൻ അങ്ങനെ ആരോടും പറഞ്ഞില്ലെന്ന വിശദീകരണമാണ് സുരേഷ് രാജ് പുരോഹിത് ഔദ്യോഗികമായി നൽകുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുമായി സുരേഷ് രാജ് പുരോഹിതിന് അടുത്ത ബന്ധമാണുള്ളത്. എന്നാൽ എസ് ഐ വരെയുള്ളവരുടെ സ്ഥലം മാറ്റത്തിൽ നിന്ന് ഐജിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായെന്നതും രസകരമാണ്. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചുള്ള സ്ഥലം മാറ്റ ഉത്തരവിൽ ഒപ്പിടില്ലെന്നാണ് ഐജിയുടെ പക്ഷം. ഇതോടെ പൊലീസ് ആസ്ഥാനത്തെ എ ഐ ജിയായ രാഹുൽ ആർ നായരെ കൊണ്ടാണ് ഡിജിപി സ്ഥലം മാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.
സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് സന്നദ്ധത അറിയിച്ചുള്ള റിപ്പോർട്ട് വേണമെന്ന് പുരോഹിത് ശഠിക്കുന്നു. ഇതോടെയാണ് സുരേഷ് രാജ് പുരോഹിതിൽ നിന്ന് ചുമതല എടുത്തുമാറ്റിയത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫയലുമായെത്തിയ സ്റ്റാഫംഗത്തെ സുരക്ഷാപരിശോധനയുടെ പേരിൽ പൊലീസ് ആസ്ഥാനത്ത് തടഞ്ഞുവച്ചു. അപകടം മണത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയെ കണ്ട് മാപ്പുപറഞ്ഞാണ് തലയൂരിയത്. ഈ സാഹചര്യത്തിൽ പൊലീസ് ആസ്ഥാനത്ത് സമൂല അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന.
സുരേഷ് രാജ് പുരോഹിതിനെ അവിടെ നിന്ന് മാറ്റും. വിഷയത്തിൽ സിപിഐ(എം) അനുകൂല സംഘടനയായ എൻ ജി ഒ യൂണിയനും സുരേഷ് രാജ് പുരോഹിതിന് എതിരാണ്. പൊലീസ് അക്കാഡമിയിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയത് മുതൽ സിപിഐ(എം) സംഘടനകളുടെ കണ്ണിലെ കരടാണ് സുരേഷ് രാജ് പുരോഹിത്. കണ്ണൂർ റേഞ്ച് ഐജിയായും സുരേഷ് രാജ് പുരോഹിത് യുഡിഎഫ് ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി തീരെയില്ലാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന തിരിച്ചറിവിലാണ് സുരേഷ് രാജ് പുരോഹിതിന് പൊലീസ് ആസ്ഥാനത്ത് പ്രധാന തസ്തിക മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.
എന്നാൽ കൊക്കൂൺ-സൈബർ ഡോമിലെ കള്ളക്കളി കണ്ടെത്തിയതോടെ വിവാദങ്ങൾ ഒന്നൊന്നായി സുരേഷ് രാജ് പുരോഹിതിനെ തേടിയെത്തി. ലോക്നാഥ് ബെഹ്റ ഡി.ജി.പിയായതിന് പിന്നാലെ സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പോലും ഒഴിവാക്കിയില്ല. പിന്നാലെ പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടിവ് ജീവനക്കാർക്ക് പുതിയ തിരിച്ചറിയൽ കാർഡ് നൽകി. ഇതിനായി പൂരിപ്പിച്ച് നൽകേണ്ട പെർഫോർമയിൽ ജീവനക്കാരുടെ ജാതി ചോദിച്ചത് വിവാദമായിരുന്നു.
എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുണ്ടായിരിക്കേ തസ്തിക തിരിച്ച് വ്യത്യസ്ത നിറങ്ങളിലെ ടാഗ് ഏർപ്പെടുത്തിയതും വിവാദമായി. പൊലീസ് ഉദ്യോഗസ്ഥർക്ക് കടുംനീല നിറത്തിലെയും മിനിസറ്റീരിയൽ ജീവനക്കാരിൽ ജൂനിയർ സൂപ്രണ്ട് മുതൽ മുകളിലോട്ടുള്ളവർക്ക് ഇളംനീല, ഹെഡ് ക്ലാർക്ക് വരെയുള്ളവർക്ക് പച്ച, ലാസറ്റ് ഗ്രേഡ് ജീവനക്കാർക്ക് മഞ്ഞ നിറത്തിലെയും ടാഗുകളാണ് അനുവദിച്ചത്. ഇതെല്ലാം സുരേഷ് രാജ് പുരോഹിതന്റെ നീക്കമായി വിമർശിക്കപ്പെട്ടു. എന്നാൽ ഡിജിപിയുടെ നിർദ്ദേശമാണ് നടപ്പാക്കപ്പെട്ടതെന്നതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് ബീഫ്് വിവാദവും ആർഎസ്എസ് അജണ്ടയും ഉയർത്തിക്കാട്ടിയുള്ള നീക്കം സുരേഷ് രാജ് പുരോഹിതിനെതിരെ വരുന്നത്.
തസ്തികയുടെ വലിപ്പമനുസരിച്ചുള്ള ടാഗുകളെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ വിവിധ നിറങ്ങളിലെ ടാഗുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഇതെല്ലാം വാർത്തയാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അലോസരപ്പെടുത്തുന്നുണ്ട്. അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥരെ കരിവാരി തേയക്കാൻ പൊലീസിലെ ചിലർ പൊലീസുകാരുടെ സ്ഥലം മാറ്റത്തിൽ പോലും അഴിമതി ആരോപിച്ച് വാർത്തയുണ്ടാക്കി. ഇതെല്ലാം മുഖ്യമന്ത്രിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ വലിയൊരു അഴിച്ചു പണി സേനയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
പല ജില്ലയിലേയും എസ് പി മാരേയും മാറ്റും. ജിഷാ വധക്കേസിലും അതിരുമ്പുഴ കൊലപാതകത്തിലും എടിഎം കവർച്ചയിലും മറ്റും പ്രതികളെ പിടികൂടി പൊലീസിന് പ്രതിച്ഛായ മെച്ചം ഉണ്ടായതാണ്. അതിനിടെ ഇത്തരം വിവാദങ്ങളെത്തുന്നത് ഒട്ടും ഗുണകരമല്ല. സേനയിലെ തമ്മിൽ തല്ല് തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതിനാൽ ഓണം കഴിഞ്ഞാൽ പൊലീസിൽ ശുദ്ധീകരണമെന്ന നിലയിലേക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നീങ്ങുന്നത്.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഐജി ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- പരാമർശം താനറിയാതെയെന്ന നിലപാടിൽ ലക്ഷ്മണ; ആ ആരോപണം ഇനി ഉന്നയിക്കാനാവില്ല
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്