150 കോടി ബോണ്ട് ആയി ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ദേവസ്വത്തിന് അധികം ലഭിക്കുന്നത് പ്രതിവർഷം ഏഴുകോടി രൂപ; തുക ബോണ്ട് ആയി നിക്ഷേപിച്ചത് റിസർവ് ബാങ്ക് അനുമതിയോടെയും; ഗ്യാരണ്ടിയായി നിന്നതും റിസർവ് ബാങ്ക്; ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വം ബോർഡിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മറുനാടനോട് പ്രതികരിച്ച് എ പത്മകുമാർ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വ്യാജ പ്രചാരണങ്ങളും ആരോപണങ്ങളും ഉയർത്തുന്നതിൽ സംഘടിത നീക്കമുണ്ടെന്നു ദേവസ്വം ബോർഡ് വിലയിരുത്തൽ. സമീപകാലത്ത് വന്ന വാർത്തകൾ പലരും ദുരുപദിഷ്ടമാണെന്നും ബോർഡ് വിലയിരുത്തുന്നു. ഇന്നു ദേവസ്വം ബോർഡിനെതിരെ വന്ന വാർത്തയ്ക്ക് പിന്നിലും ഇത്തരം സംഘടിത ശ്രമമുണ്ടെന്ന വിലയിരുത്തലിൽ തന്നെയാണ് ബോർഡ് മുന്നോട്ട് നീങ്ങുന്നതും. ദേവസ്വം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുകയായ 150 കോടി വിനിയോഗിച്ച് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങി എന്ന മാധ്യമ വാർത്ത ഉദാഹരിച്ച് തന്നെയാണ് ബോർഡ് ഈ തീരുമാനത്തിൽ എത്തുന്നതും. ദേവസ്വം ബോർഡ് പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്- ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
150 കോടി മുടക്കി ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്ത ദുരുപദിഷ്ടമാണ്. ധനലക്ഷ്മി ബാങ്കിന് ബോണ്ട് ആയി 150 കോടി രൂപ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. 6.35 ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് ധനലക്ഷ്മി ബാങ്കിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോർഡിന്റെ എല്ലാ അകൗണ്ടുകളും ധനലക്ഷ്മി ബാങ്ക് കേന്ദ്രീകരിച്ചുമാണ് നിലകൊള്ളുന്നത്. 150 കോടി രൂപ ദേവസ്വം ബോർഡ് നിക്ഷേപങ്ങളിൽ നിന്നും ബോണ്ട് ആയി മാറ്റാം. 11 ശതമാനം പലിശ നൽകാം എന്ന് ധനലക്ഷ്മി ബാങ്ക് സമ്മതിച്ചു. ബാങ്ക് നൽകുന്ന പലിശയിനത്തിൽ ഒരു വർഷം നാലുകോടി രൂപയുടെ വർദ്ധനവ് ലഭിക്കും. അതായത് ഈ ബോണ്ട് വഴി നാല് കോടി രൂപ പലിശയാണ് ധനലക്ഷ്മി ബാങ്ക് ദേവസ്വത്തിന് നൽകും. ഏഴു കോടിയോളം രൂപയാണ് പലിശയിനത്തിൽ അധികം ലഭിക്കുന്നത്. ആ പണം ധനലക്ഷ്മി ബാങ്ക് നൽകുകയും തുക ഫിക്സഡ് ആയി വകയിരുത്തുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഏഴു കോടി രൂപ അധികമായി വേറെ ഏത് രീതിയിലാണ് ബോർഡിന് ലഭിക്കുന്നത്. അത് ആലോചിക്കേണ്ട കാര്യമല്ലേ അത്. ബോർഡിന്റെ അഭ്യുന്നതിക്ക് വേണ്ടി ചെയ്ത കാര്യമാണിത്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ ഈ ബോണ്ട് ആ നിമിഷം പിൻവലിക്കാം. ബോർഡിന് വെറുതെ വരുന്ന കോടികൾ പാഴാകും എന്ന് മാത്രമേയുള്ളൂ. വെറുതെയുള്ള പ്രചാരണവും വാർത്തകളും ആണ് ഈ ബോണ്ടിന്റെ പേരിൽ പ്രചരിക്കുന്നത്. ബോണ്ട് എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാൻ ദേവസ്വം ബോർഡ് തയ്യാറാണ്. ഏഴുവർഷം കൊണ്ട് ഈ രീതിയിൽ ബോർഡിന് അധികം ലഭിക്കുന്നത് 49 കോടിയോളം രൂപയാണ്. ബോണ്ട് ആയി നൽകിയപ്പോൾ വൻ അഴിമതി നടത്തി എന്ന പ്രചാരണമാണ് മുഴങ്ങുന്നത്. റിസർവ് അനുമതിയോടെ ആ ഗ്യാരണ്ടിയിൽ നൽകുന്ന ലോൺ ആണിത്. അതിന്റെ ഉത്തരവാദിത്തം ബോർഡിന് അല്ല റിസർവ് ബാങ്കിന് ആണ്. ഗ്യാരണ്ടി റിസർവ് ബാങ്ക് ആണ്. ഇത് കൂടി കണക്കിൽ എടുക്കേണ്ടതുണ്ട്. അല്ലാതെ ഷെയർ വാങ്ങി എന്ന് പറയുന്നത് ദുരുപദിഷ്ടമായ പ്രചാരണമാണ്.
ദേവസ്വം അകൗണ്ട് മുഴുവൻ ധനലക്ഷ്മി ബാങ്കിലാണ്. ദേവസ്വം തുക മുടക്കി ഷെയർ വാങ്ങിയാൽ എന്താണ് കുഴപ്പം. അത് വേറെ ചോദ്യമായി ഞാൻ ചോദിക്കുകയാണ്. ബാങ്കിന്റെ നടത്തിപ്പിൽ ദേവസ്വത്തിന് കൂടി റോൾ ആയില്ലേ. പക്ഷെ അതിനൊന്നും ദേവസ്വം മിനക്കെട്ടിട്ടില്ല. ഇത് ഫിക്സഡ് ഡെപ്പോസിറ്റ് ആണ്. അല്ലാതെ ഷെയർ അല്ല. ദേവസ്വം എന്ന് പറഞ്ഞാൽ അപ്പോൾ വാർത്ത കൊടുക്കാൻ ചിലർ തയ്യറായിരിക്കുകയാണ്. ദേവസ്വത്തിൽ വിവരം തിരക്കാൻ ഇവർ തയ്യാറല്ല. മാധ്യമങ്ങൾക്ക് നോട്ടീസ് നൽകണമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്-പത്മകുമാർ പറയുന്നു.
ഇന്നാണ് ദേവസ്വം ബോർഡ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങളിൽ വാർത്ത വന്നത്. ദേവസ്വം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ഉപയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങി. ഏകദേശം 150 കോടി രൂപയാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങാനായി ബോർഡ് ചെലവാക്കിയത്. ഇതിലൂടെ വൻ നഷ്ടം ബോർഡിന് നേരിടേണ്ടി വന്നേക്കുമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. ഇതായിരുന്നു വാർത്തയുടെ രത്നചുരുക്കം. ഏത് നിമിഷവും പണം നഷ്ടമായേക്കാവുന്ന ഓഹരിയാണ് ബോർഡ് വാങ്ങിയതെന്നാണ് ഓഡിറ്റ് റിപ്പോട്ടിൽ വകുപ്പ് ഉയർത്തുന്ന വിമർശനം. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച് റിപ്പോർട്ടിലാണ് ബോർഡിന്റെ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടുന്നത്.
4,000 ജീവനക്കാരുടെ പിഎഫ് തുകയാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിച്ചത്. ശബരിമല അടക്കം വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പിഎഫ് തുകയാണിത്. ഈ സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ ധനലക്ഷ്മി ബാങ്ക് നഷ്ടത്തിലായിരുന്നു. 150 കോടി രൂപ ബാങ്കിന്റെ ഓഹരി വാങ്ങുന്നതിനായി ബോർഡ് ഉപയോഗിച്ചു എന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിൽ ബോർഡ് നടത്തിയ ഈ നിക്ഷേപ നടപടിയിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വാർത്തയ്ക്കെതിരെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് മറുനാടൻ മലയാളിയോട് വികാരാധീനനായി പ്രതികരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍