പെൺ ജീവിതങ്ങൾ വേട്ടയാടപ്പെടുന്ന രാജ്യം; ഭാരത സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുമ്പോഴും പെണ്ണുടലുകളെ കൊന്ന് കത്തിച്ച് കളയുമ്പോഴും മൗനം വെടിയാതെ പ്രധാനമന്ത്രി; മാനത്തിനും ജീവനും സുരക്ഷയില്ലാത്ത നാട്ടിൽ സ്ത്രീകൾക്ക് ആത്മവിശ്വാസം ഏകാൻ പോലും ആരുമില്ല; സ്ത്രീ സുരക്ഷ ഇല്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് എത്തിയെന്ന പേരുദോഷം മാറ്റണമെന്ന് പോലും ആഗ്രഹമില്ല; നിയമവാഴ്ച്ച ലംഘിക്കപ്പെടുമ്പോൾ നരേന്ദ്ര മോദിക്ക് പശ്ചാത്താപമോ അനുതാപമോ ഇല്ലെന്ന് കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: രാജ്യത്തെ പെൺ ജീവിതങ്ങൾ സമാനതകളില്ലാത്ത നിലയിൽ വേട്ടയാടപ്പെടുമ്പോൾ പ്രതികരണമില്ലാതെ പ്രധാനമന്ത്രി. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നാൾക്കുനാൾ വർധിച്ചുവരുന്ന രാജ്യത്തെ കരകയറ്റാൻ ബദൽ നിർദ്ദേശങ്ങളോ പദ്ധതികളോ കേന്ദ്രസർക്കാരിന് ഇല്ല എന്ന് മാത്രമല്ല, ക്രമസമാധാനപാലനം പോലും താളം തെറ്റിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച് വിചിത്രമായ അഭിപ്രായങ്ങളാണ് കേന്ദ്രമന്ത്രിമാർ പോലും പറയുന്നത്. ഉള്ളിവില വർദ്ധിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും താൻ അധികം ഉള്ളി കഴിക്കില്ലെന്നും വെജിറ്റേറിയനാണെന്നും മറ്റുമാണ് പല കേന്ദ്രമന്ത്രിമാരും പ്രതികരിച്ചത്. വാഹന വിപണിയിൽ മാന്ദ്യമുണ്ടെങ്കിൽ എങ്ങനെ ട്രാഫിക് ജാം ഉണ്ടാകും എന്ന് ചോദിച്ച മന്ത്രിയുമുണ്ട്. ഇതിനെല്ലാം പുറമേയാണ് രാജ്യത്തെ അനുദിനം വഷളാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് ഒരു വാക്കുപോലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല.
പ്രധാനമന്ത്രിയുടെ നിശബ്ദതയേയും നിസംഗതയേയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. രാജ്യത്തെ ക്രമസമാധാനം തകരുമ്പോഴും മോദി നിശബ്ദനാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. 'ഉന്നാവ്, ഇറ്റാവ, ഹൈദരാബാദ്, പൽവാൾ-ഫരീദാബാദ്, ഭീകരത തുടരുന്നു! പീഡനത്തിന് ഇരയായവർ നീതിക്കായി നിലവിളിക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് മുറിപ്പെടുന്നു'- ഡൽഹിയിൽ നടന്ന ബലാത്സംഗക്കേസിൽ അന്നത്തെ കോൺഗ്രസ് സർക്കാരിനെ മോദി കുറ്റപ്പെടുത്തുന്ന വിഡിയോ ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.
'നിയമവാഴ്ച ലംഘിക്കുമ്പോൾ കുറ്റവാളികൾ സ്വതന്ത്രമായി കറങ്ങി നടക്കുന്നു! എന്നാൽ 'മോദിജി' 'നിശബ്ദമാണ്' ... പശ്ചാത്താപമില്ല, അനുതാപം ഇല്ല, ഒരു വാക്കുപോലുമില്ല. ആരും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യില്ലേ? എന്തുകൊണ്ട്?'- സുർജേവാല ട്വീറ്റ് ചെയ്തു. 'ബലാൽത്സംഗ തലസ്ഥാന'മെന്നാണ് രാജ്യാന്തര സമൂഹം ഇന്ത്യയെ വിലയിരുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'നിങ്ങൾ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ട് നോക്കൂ,അവർ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ബലാത്സംഗ തലസ്ഥാനമെന്നാണ്. പീഡനക്കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല'- രാഹുൽ ഗാന്ധി പറഞ്ഞു.
സ്ത്രീ സുരക്ഷ ഇല്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ നമ്പർ വൺ
ഇന്ത്യയും ലോക രാഷ്ട്രങ്ങൾക്കിടയിൽ നമ്പർ വൺ ആണ്. പക്ഷേ അത് സ്ത്രീ സുരക്ഷ ഇല്ലായ്മയുടെ കാര്യത്തിലാണെന്ന് കഴിഞ്ഞ വർഷം തോംസൺ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. കലാപബാധിത പ്രദേശങ്ങളായി അറിയപ്പെടുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും സത്രീകൾ ഇന്ത്യയിലേക്കാൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്ക് നേരേയുള്ള ലൈംഗിക പീഡനവും, അടിമപ്പണിയും ഇപ്പോഴും രാജ്യങ്ങളിൽ നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിനു മുമ്പ് 2011 ൽ നടത്തിയ റോയിട്ടേഴ്സ് നടത്തിയ സർവ്വേയിൽ അഫ്ഗാനിസ്ഥാനായിരുന്നു സ്ത്രീ സുരക്ഷ തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ആയിരുന്നത്. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും വർധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഓരോ മണിക്കൂറിലും നാല് ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രക്തം മരവിക്കുന്ന ക്രൂരതകൾ; ആത്മവിശ്വാസമേകാൻ ആരുമില്ല
സമീപകാല സംഭവങ്ങളിൽ പെൺകുട്ടികൾ രാജ്യത്ത് വ്യാപകമായി വേട്ടയാടപ്പെടുന്നതിന് തുല്യമാണ്. ക്രൂരമായി പീഡനത്തിന് ഇരയാകുകയും അതിക്രൂരമായി കൊല്ലപ്പെടുകയുമാണ് രാജ്യത്തെ യുവതികളും പെൺകുഞ്ഞുങ്ങളും. ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്തു ചുട്ടുകൊന്ന സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് റാഞ്ചിയിലെ നിയമവിദ്യാർത്ഥിനിയെ പന്ത്രണ്ടുപേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തത്.
ഉന്നാവോയിലെ ബിജെപി എംഎൽഎ ഉൾപ്പെടെ ബലാൽസംഗത്തിനിരയാക്കിയ പെൺകുട്ടിയെ വാഹനമിടിച്ചു കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഉന്നാവോ ജില്ലയിൽ തന്നെയാണ് പീഡന വാർത്തകൾ പുറത്തുന്നിരിക്കുന്നത്. ബലാൽസംഗത്തിനിരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ദേഹത്ത് ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് യുവതി ഓടിയത് ഒരു കിലോമീറ്ററാണ്. വിദഗ്ധ ചികിത്സകൾ ലഭ്യമാക്കി എങ്കിലും മരണമൊഴികൊടുത്ത് അവളും വിടവാങ്ങി.
മധ്യപ്രദേശിൽ ഇൻഡോറിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയതും സമീപ ദിനങ്ങളിലാണ്. ബലാത്സംഗവും കൊലപാതകവും ഇല്ലാത്ത ദിവസങ്ങൾ ഇല്ല എന്നു തന്നെ പറയാം.
ഹൈദരാബാദ് സംഭവം പാർലമെന്റിനകത്ത് ചർച്ചചെയ്യപ്പെട്ടപ്പോൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നൽകിയ മറുപടി നിയമങ്ങൾ കർക്കശമാക്കാമെന്നായിരുന്നു. 2013 ൽ നിർഭയ സംഭവത്തിനുശേഷമാണ് ബലാൽസംഗം ചെയ്തു കൊല നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്ന നിയമം വന്നിട്ടുള്ളത്. പന്ത്രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്യുന്നവർക്കും വധശിക്ഷ ലഭിക്കും. 16 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്താൽ ലഭിക്കുന്ന കുറഞ്ഞ ശിക്ഷ പത്തു വർഷത്തിൽ നിന്ന് 20 വർഷമാക്കിയിട്ടുണ്ട്. നിയമം കർക്കശമാക്കുമ്പോഴും ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അതിക്രമങ്ങൾ വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍