വേണ്ടത് മാറ്റത്തിന് അനുയോജ്യമായ പ്രതിഷേധം; ചുംബന സമരമെന്നത് ശുദ്ധ അസംബന്ധം; ഇത്തരം മാതൃകകൾ വനിതാശാക്തീകരണത്തിന് ഗുണകരമല്ല; സിപിഐ(എം) പഠന കോൺഗ്രസിൽ യുവ കോൺഗ്രസ് നേതാവ് ശ്രദ്ധിക്കപ്പെട്ടത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് ഇടതുപക്ഷ ബദൽ എന്ന പ്രഖ്യാപനവുമായാണ് തിരുവനന്തപുരത്ത് എ.കെ.ജി ഹാളിൽ തുടങ്ങുന്ന നാലാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് പുരോഗമിക്കുന്നത്. സിപിഐ(എം) നേതാക്കളും ഇടത് ബുദ്ധിജീവികളും കമ്മ്യൂണിസ്റ്റ് സഹായാത്രികരുമാണ് ബദലിനായുള്ള ചർച്ചകളിൽ സജീവമാകുന്നത്.
അതിനിടെയിൽ കടന്നുവന്ന അപ്രതീക്ഷിത മുഖമായിരുന്നു കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് സ്വപ്നാ ജോർജ്. ലിംഗ പദവിയും വികസനവുമെന്ന വിഷയത്തിലെ നയരൂപീകരണത്തിൽ യുവജന കമ്മീഷൻ അംഗവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ സ്വപ്നയായിരുന്നു താരം. കരട് രേഖയിലെ ഇടത് അഭിപ്രായങ്ങളിൽ യോജിക്കേണ്ടതിനെ അംഗീകരിച്ചും വിയോജിക്കേണ്ടിടത്ത് അഭിപ്രായം തുറന്നു പറഞ്ഞും സ്വപ്ന ലിംഗ പദവിയും വികസനവുമെന്ന സെമിനാർ വേദിയെ കൈയിലെടുത്തു. ചുംബന സമരവുമായി ബന്ധപ്പെട്ട് അനുകൂലവാദങ്ങളെ പൊളിച്ചടുക്കിയാണ് സ്വപ്ന വേദിയെ കൈയിലെടുത്തത്. ഇത്തരം സമരങ്ങളല്ല സ്ത്രീ മുന്നേറ്റത്തിനും വികസനത്തിനും വേണ്ടതെന്നും കോൺഗ്രസ് നേതാവ് വാദിച്ച് സമർത്ഥിച്ചു
വികസനത്തിൽ സ്തീകളുടെ സ്ഥാനമെന്ത് എന്നതായിരുന്നു സെമിനാർ പ്രധാനമായും പരിശോധിച്ചത്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമ രേഖ തയ്യാറാക്കും. ഇതിലേക്ക് കോൺഗ്രസ് നേതാവെത്തിയത് പലരേയും അൽഭുതപ്പെടുത്തി. എന്നാൽ സ്ത്രീകളുടെ വിഷയങ്ങളെ രാഷ്ട്രീയാടിസ്ഥാനത്തിൽ കാണാൻ സിപിഐ(എം) ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് ഈ വിഷയത്തിൽ സ്വപ്ന ജോർജ് എന്ന യുവനേതാവിനെ ക്ഷണിച്ചത്. ഇതിലൂടെ മറ്റ് രാഷ്ട്രീയപാർട്ടിയുടെ വീക്ഷണങ്ങളും മനസിലാക്കുവാനാണ് ശ്രമിച്ചത്. സ്വപ്ന ഉയർത്തിയ വിഷയങ്ങളും കാലിക പ്രസക്തിയുള്ളതാണ്. അതിൽ നിന്നുള്ള നല്ല അംശങ്ങളും രേഖയിൽ ഉണ്ടാകുമെന്നാണ് പഠനകോൺഗ്രസിന് നേതൃത്വം നൽകുന്ന നേതാക്കളിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. എല്ലാത്തിനും രാഷ്ട്രീയമെന്നത് സ്ത്രീവിഷയത്തിൽ മാറ്റുകയാണ് സിപിഐ(എം).
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികാ രൂപീകരണമെന്ന ലക്ഷ്യമാണ് പഠന കോൺഗ്രസിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തിൽ എൽ.ഡി.എഫിന്റെ നയപ്രഖ്യാപനത്തിന്റെ ദിശാസൂചിക ആകും ഇത്. അതുകൊണ്ട് കൂടിയാണ് സ്വപ്നാ ജോർജിന്റെ സാന്നിധ്യവും യുവ നേതാവിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകളുടെ പൊതുവായ വിഷയത്തിൽ സിപിഐ(എം) നിലപാടുകളെ അംഗീകരിക്കുന്നു. എന്നാൽ കോൺഗ്രസിന്റെ നിലപാടുകളിൽ ഉറച്ചു നിന്നാണ് സ്വപ്നാ ജോർജ് സംസാരിച്ചത്. യുപിഎ സർക്കാരിന്റെ കാലത്തെ വനിതാ നയവും സംസ്ഥാന സർക്കാരിന്റെ ജെൻഡർ പോളിസിയുമെല്ലാം പാടെ അവഗണിച്ചു കൊണ്ടുള്ള കരട് രേഖയെ അത്തരത്തിൽ വിമർശിക്കാനും സ്വപ്ന മറന്നില്ല. മന്മോഹൻ സർക്കാരിന്റെ നയത്തിലെ പ്രത്യേകതകളെല്ലാം എണ്ണമിട്ട് നിരത്തിയായിരുന്നു സ്വപ്ന വാദങ്ങൾ അവതരിപ്പിച്ചത്.
സിപിഐ(എം) കരടിൽ യുവതികളുടെ വിഷയങ്ങൾ പരിഗണിക്കുന്നില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. പതിനെട്ട് വയസ്സിനും നാൽപ്പത് വയസ്സിനും ഇടയിൽ ഒന്നും പറയുന്നില്ല. ജെൻഡർ പോളിസിയുള്ള സംസ്ഥാനമാണ് കേരളം. അതേ പറ്റിയും പരാമർശിക്കുന്നു. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ യൂത്ത് പോളിസിയും മുന്നോട്ട് വച്ചിരുന്നു. ഇത് രാഷ്ട്രീയ പാർട്ടികളുടെ പോളിസിയല്ല. സർക്കാരുകളുടെ നയമാണ്. ഏത് സർക്കാർ മാറി വന്നാലും ഇത് ബാധകമാണ്. അതുകൊണ്ട് തന്നെ കരട് രേഖയിൽ ഇത് വരുന്നുമില്ല. വനിതകൾ എന്ന് പറയുമ്പോൾ ബഹുഭൂരിപക്ഷവും യുവതികളാണ്. അതുകൊണ്ട് തന്നെ അന്തിമ രേഖയിൽ യുവതികളുടെ വിഷയങ്ങളും ഉൾക്കൊള്ളിക്കണമെന്നാണ് സ്വപ്ന ജോർജ് ആവശ്യപ്പെട്ടത്.
മൂന്നാം പഠന കോൺഗ്രസിലെ അതേ സമീപനമാണ് ഇവിടേയുമുള്ളത്. വനിതകളുടെ തൊഴിൽ ഇല്ലായ്മയെന്ന പ്രശ്നം കരട് രേഖയിലുണ്ട്. ഇതിൽ കാലോചിതമായി ചിന്തിക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. സ്ത്രീകൾക്ക് തൊഴിലുറപ്പാക്കുന്ന എന്ത് തരം വിദ്യാഭ്യാസമാണുള്ളതെന്ന ചോദ്യമാണ് സ്വപ്ന ചൂണ്ടിക്കാട്ടിയത്. വെറുമൊരു ഡിഗ്രിയെടുക്കുന്ന സ്ത്രീയ്ക്ക് തൊഴിൽ മേഖലയിൽ ആവശ്യത്തിന് അനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ല. പഠന സങ്കൽപ്പം തൊഴിലധിഷ്ടിതമാക്കിയാലേ സ്ത്രീകളുടെ തൊഴിലില്ലായ്മ എന്ന പ്രശ്നം അവസാനിക്കൂ. അത്തരത്തിലേക്ക് നയ രൂപീകരണത്തിൽ ദിശാബോധം വരണമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി കൂടിയായിരുന്ന സ്വപ്ന ആവശ്യപ്പെട്ടത്.
ഐടി മേഖലയിലും മറ്റും ജോലി കിട്ടുന്ന സ്ത്രീകൾക്ക് ഒരു പ്രായം കഴിയുമ്പോൾ അത് നിലനിർത്താൻ പറ്റുന്നില്ല. മധ്യവയസ്കരായ സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തം സർക്കാർ മേഖലയിലേക്ക് മാറുന്നുവെന്ന വാദവും ഉയർത്തി. സ്ത്രീ പക്ഷ സമരങ്ങളെന്നാൽ ചുംബന സമരമല്ലെന്ന കാഴ്ചപാടിനും അംഗീകാരം കിട്ടി. ഇത്തരം താൽക്കാലിക സമരങ്ങളെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഊർജ്ജം പിന്നീട് യുവതികൾക്ക് കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത്തരം സമര രീതികൾ ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞു. പുരോഗമനപരമെന്ന് പറയുന്ന ഇത്തരം സമരത്തിലൂടെ ലക്ഷ്യത്തിലെത്താൻ സ്ത്രീയ്ക്ക് കഴിയില്ലെന്ന വേറിട്ട ശബ്ദമാണ് പഠന കോൺഗ്രസ് വേദിയിൽ സ്വപ്ന ഉയർത്തിയത്.
മാറ്റം ആഗ്രഹിക്കുന്നവരാണ് പ്രതിഷേധിക്കാൻ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ മാറ്റത്തിന് അനുയോജ്യമായ സമരങ്ങളാണ് സ്വീകരിക്കേണ്ടതെന്നായിരുന്നു സ്വപ്നയുടെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍