ഐ ഗ്രൂപ്പിൽ ചർച്ചകൾ ഇപ്പോൾ കെ മുരളീധരനെ കേന്ദ്രീകരിച്ച്; പൊടുന്നനെ ഗ്രൂപ്പ് യോഗത്തിലേക്കുള്ള മുരളിയുടെ കടന്നുവരവിൽ ഗ്രൂപ്പ് നേതാക്കൾക്ക് ആശങ്ക; മുരളിയെ തള്ളാനും കൊള്ളാനും കഴിയാതെ ഗ്രൂപ്പ് നേതാക്കൾ; കരുണാകരവികാരം ആളിക്കത്തിക്കാനുള്ള മുരളിയുടെ വരവിൽ ചെന്നിത്തലയ്ക്കും വിയോജിപ്പ്; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുമോ?
എം മനോജ് കുമാർ
തിരുവനന്തപുരം: കെ.മുരളീധരൻ ഐ ഗ്രൂപ്പ് യോഗത്തിനെത്തിയെങ്കിലും മുരളിയുടെ വരവിൽ ഐ ഗ്രൂപ്പിന് ആശങ്ക. കുറേക്കാലമായി ഐ ഗ്രൂപ്പിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു മുരളീധരൻ. പൊടുന്നനെയാണ് യൂത്ത് കോൺഗ്രസ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് മുരളീധരൻ ഐ ഗ്രൂപ്പ് യോഗത്തിനെത്തുന്നത്. എന്താണ് മുരളീധരന്റെ മനസിൽ എന്നറിയാത്തതാണ് ഗ്രൂപ്പിൽ ആശങ്ക പടർത്തുന്നത്. ഐ ഗ്രൂപ്പിൽ നിന്ന് വിട്ടു നിന്നതിലല്ല ഐയ്ക്ക് ആശങ്ക. കുറച്ചു കാലമായി എ ഗ്രൂപ്പുമായി സഹകരിച്ചാണ് മുരളിയുടെ പ്രവർത്തനം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വന്നതോടെ അണഞ്ഞു കിടന്നിരുന്ന ഗ്രൂപ്പ് പോരുകൾ ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്.
വാശിയോടെയാണ് ഐയും എയും യൂത്ത് കോൺഗ്രസിൽ ആളെ ചേർത്തുകൊണ്ടിരിക്കുന്നത്. പുതുതായി മൊത്തം അഞ്ചുലക്ഷം പേരെ യൂത്ത് കോൺഗ്രസിൽ അംഗങ്ങളാക്കി എന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പിടിക്കാൻ ഇരുഗ്രൂപ്പുകളും ശ്രമങ്ങൾ നടത്തുന്നത്. ഇതിനായുള്ള ഗ്രൂപ്പ് യോഗത്തിലാണ് പ്രതീക്ഷിക്കാതെ മുരളീധരൻ എത്തിയത്. മുരളീധരൻ യോഗത്തിൽ എത്തിയപ്പോൾ ഗ്രൂപ്പിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പക്ഷെ യോഗത്തിനെത്തിയിരുന്നില്ല. മുരളീധരനുമായി ചർച്ച നടത്തിയിരുന്നെങ്കിലും മുരളിയുടെ വരവിൽ ചെന്നിത്തലയ്ക്ക് വിയോജിപ്പ് ഉണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.
അതുമാത്രമല്ല ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ മുരളീധരൻ സ്വീകാര്യനാണ് എന്ന കാര്യവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. .കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മുരളിക്ക് എത്താൻ കഴിഞ്ഞതും ഇതുകൊണ്ടാണ് എന്നാണ് അവർ പറയുന്നത്. യൂത്ത് കോൺഗ്രസ് പിടിക്കുക ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും പരമ പ്രധാനകാര്യമാണ്. രണ്ടു സ്ഥാനാർത്ഥികൾ ഇരുഗ്രൂപ്പുകളിൽ നിന്നുമായി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് നിയോഗിക്കപെട്ടിട്ടുണ്ട്. . ഐയിൽ നിന്ന് ശബരീനാഥും എ യിൽ നിന്ന് ഷാഫി പറമ്പിലുമാണ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ എന്നാണ് തീരുമാനം. ശബരീനാഥിന്റെ സാധ്യതകൾ വിലയിരുത്താനും യൂത്ത് കോൺഗ്രസ് അംഗത്വത്തെക്കുറിച്ച് അവലോകനം നടത്താനുമാണ് ഐ യോഗം കൂടിയത്.
ഈ ഗ്രൂപ്പ് യോഗത്തിലേക്കാണ് മുരളീധരൻ അപ്രതീക്ഷിതമായി എത്തിയത്. മുരളിയുടെ വരവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് തന്നെയാണ് ഐ ഗ്രൂപ്പ് നേതാവ് മറുനാടനോട് പ്രതികരിച്ചത്. മുരളി നിലവിൽ എ ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ ഐയ്ക്ക് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുരളിയുടെ വരവിൽ ഐയ്ക്ക് ആശങ്കയുണ്ട്-ഉന്നത നേതാവ് പറയുന്നു, എന്താണ് മുരളിയുടെ ഉദ്ദേശ്യം എന്നും ഐ ഗ്രൂപ്പ് നേതാക്കൾക്ക് വ്യക്തതയില്ല. വിശ്വാസ്യതയില്ലാത്ത നേതാവായാണ് മുരളിധരനെ ഇപ്പോൾ ഐ ഗ്രൂപ്പ് കാണുന്നത്. മുരളിയുടെ രാഷ്ട്രീയ ചരിത്രത്തിലേക്ക് തന്നെ ഐ ഗ്രൂപ്പ് വിരൽ ചൂണ്ടുകയും ചെയ്യുന്നു. മുരളിയുടെ വരവ് സൃഷ്ടിച്ച അങ്കലാപ്പിലാണ് ഐ ഗ്രൂപ്പ് യോഗം നടക്കുകയും ചെയ്തത്. മുരളീധരൻ വന്നു. യോഗത്തിൽ സംബന്ധിക്കുകയും ചെയ്തു.
ഇനിയെന്താണ് എന്നാണ് മുരളിയുടെ കാര്യത്തിൽ ഐ ഗ്രൂപ്പ് ആലോചന. മുരളി വന്നു. ഇനി എപ്പോഴാണ് തിരിച്ചു പോവുക എന്ന് പറയാൻ കഴിയില്ല. ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയുമായി മുരളീധരൻ നിലവിൽ അകൽച്ചയിലുമാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഐയുമായി ഒത്തുപോകാൻ മുരളീധരന് തന്നെ പ്രയാസമാകും. പക്ഷെ ഗ്രൂപ്പ് യോഗത്തിനു ഒരു ചട്ടക്കൂട് ഇല്ലാത്തതിനാൽ ഐയുമായി യോജിക്കുന്ന ഗ്രൂപ്പിലുള്ള നേതാക്കൾക്ക് ഐ ഗ്രൂപ്പ് യോഗത്തിനെത്താം. അതുകൊണ്ട് തന്നെ മുരളിയുടെ വരവിനെ എതിർക്കാനൊന്നും ഐ ഗ്രൂപ്പ് തയ്യാറുമല്ല. നിലവിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് കൈപ്പിടിയിൽ ഒതുക്കണമെന്ന് ഐയ്ക്ക് ആഗ്രഹമുണ്ട്. പക്ഷെ യൂത്ത് കോൺഗ്രസ് തങ്ങളുടെ കയ്യിൽ ഭദ്രമാണ് എന്ന അവസ്ഥയിലാണ് എ ഗ്രൂപ്പ് നീങ്ങുന്നത്.
അതുകൊണ്ട് തന്നെ തന്ത്രങ്ങൾ ആലോചിക്കുന്ന വേളയിൽ ഉള്ള മുരളിയുടെ വരവിൽ ഗ്രൂപ്പ് നേതാക്കൾക്ക് ആശങ്കയുണ്ട്. മുരളീധരൻ ആണെങ്കിൽ ശക്തമായ ഇടപെടൽ നടത്താതെയാണ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തത്. യൂത്ത് കോൺഗ്രസ് മാത്രമല്ല കെപിസിസി പുനഃസംഘടനയും ഐ ഗ്രൂപ്പിന്റെ അജണ്ടയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി അധ്യക്ഷൻ ആയി വന്നതോടെ നിലവിൽ പുതിയ സമിതി എന്നാണ് വെപ്പ്. പക്ഷെ ആ രീതിയിൽ മുന്നോട്ടു പോകാൻ മുല്ലപ്പള്ളിക്ക് കഴിഞ്ഞതുമില്ല. പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ് ഇടപെടൽ വേണം. ഹൈക്കമാൻഡ് ഇടപെടൽ വരും മുൻപ് ഭാരവാഹികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടിയുമായി ഒരു ധാരണയിൽ എത്തേണ്ടതുണ്ട്.
ആ ധാരണയും നിലവിൽ വന്നിട്ടില്ല. മുല്ലപ്പള്ളിയാണെങ്കിൽ എം.എം.ഹസൻ ഉള്ളപ്പോഴുള്ള ടീമിനെ തന്നെ വച്ചാണ് കെപിസിസി കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. രാഷ്ട്രീയ കാര്യ സമിതിയിലും മാറ്റങ്ങൾ വന്നിട്ടില്ല. കെപിസിസി പുനഃസംഘടന വരുമ്പോൾ അതിൽ ആധിപത്യത്തിനും ഐ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ മുരളീധരന്റെ വരവ് ഐ ഗ്രൂപ്പിന് ഗുണം ചെയ്യുമോ എന്നുള്ള ചർച്ചകളാണ് ഗ്രൂപ്പിനുള്ളിൽ ഇപ്പോൾ സജീവമാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഐ ഗ്രൂപ്പ് യോഗത്തിലാണ് ഗ്രൂപ്പ് നേതാക്കളെ അമ്പരപ്പിച്ച് കെ.,മുരളീധരൻ എത്തിയത്. മുരളീധരൻ മാത്രമല്ല പത്മജാവേണുഗോപാലും യോഗത്തിന് എത്തിയിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്തു മുന്നോട്ടു പോകേണ്ടതുണ്ട് എന്ന അഭിപ്രായത്തിനാണ് ഇപ്പോൾ ഐ ഗ്രൂപ്പിൽ മുൻതൂക്കവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍