ബജറ്റ് അവതരണത്തിനിടെ പിടിവലിയും തല്ലിതകർക്കലും ലഡു തീറ്റയും; സഭയിലെ കയ്യാങ്കളിയിൽ കേരളം തല കുനിച്ച നാണക്കേടിന്റെ ത്രില്ലർ; ലക്ഷങ്ങളുടെ നഷ്ടം; സിപിഎമ്മിന്റെ രാഷ്ട്രീയ താൽപ്പര്യം ഖജനാവ് മുടിക്കുമ്പോൾ
ന്യൂസ് ഡെസ്‌ക്
തിരുവനന്തപുരം: ധനമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിന്റെ പേരിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള 'പോര്' കയ്യാങ്കളിയിലേക്ക് വഴിമാറിയപ്പോൾ നാണിച്ച് തലതാഴ്‌ത്തിയത് ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ജനങ്ങളാണ്. 2015 മാർച്ച് 13 ന് കേരള നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ കേരളം സാക്ഷ്യം വഹിച്ചത് കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങൾക്ക്.
ബജറ്റ് അവതരിപ്പിക്കാനെത്തിയ അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ തടയാൻ പ്രതിപക്ഷത്തെ എൽ.ഡി.എഫ്. എംഎൽഎമാർ അരയും തലയും മുറുക്കി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് സഭയുടെ അന്തസ് ഇടിക്കുന്ന സംഭവങ്ങൾക്ക് തുടക്കമായത്. ഒച്ചപ്പാടും പരസ്പരമുള്ള പോര് വിളിയും. പിന്നെ ഉന്തും തള്ളും. സഭ അംഗങ്ങൾ പരസ്പരം കായികമായി ബലപരീക്ഷണത്തിലേക്ക് മാറിയതിന് പിന്നാലെ സഭയിലെ സാധനസാമഗ്രികൾ നശിപ്പിക്കലിലേക്കും പ്രതിപക്ഷ അംഗങ്ങൾ കടന്നു. സ്പീക്കറുടെ ഡയസിനെയും വെറുതെവിട്ടില്ല, ചെയർ അടക്കം തല്ലിത്തകർത്തു.
ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് അഭിമാനത്തോടെ ഉരുവിട്ടിരുന്ന നിയമസഭ സിനിമ കൊട്ടകയോ തെരുവ് ചന്തയോ പോലെയായി രൂപപ്പെട്ടതോടെ അന്തരീക്ഷം കലുഷിതമായി. അന്നുവരെ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും കണ്ട തെരുവ് യുദ്ധം നിയമസഭയ്ക്കകത്തും നടക്കുന്നത് കണ്ട് അമ്പരന്നത് ജനങ്ങളാണ്. കയ്യാങ്കളിക്കേസിൽ പ്രതികളായ അന്നത്തെ സഭാ അംഗങ്ങൾ വിചാരണ നേരിടണമെന്നും സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്നുമുള്ള സുപ്രീം കോടതിയുടെ അടിവരയിട്ട വിധി പ്രസ്ഥാവത്തിലൂടെ പറഞ്ഞുവെച്ചതും അതാണ്.
2015 മാർച്ച് 13. കേരളം തലകുനിച്ച ആ കറുത്ത ദിനം
ബാർക്കോഴക്കേസിൽ അഴിമതിക്കാരനായ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇടതുനിലപാട്. എന്നാൽ എങ്ങനെയും മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷവും, അദ്ദേഹത്തെ സംരക്ഷിക്കാൻ ഭരണപക്ഷവുമെത്തി. പിന്നെ നടന്നത് ചരിത്രം.
ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും അതിന് അനുവദിക്കില്ലെന്ന് പ്രതിപക്ഷവും വാശിപിടിച്ചപ്പോൾ നിയമസഭയിൽ കൈയാങ്കളിയും കൂക്കുവിളികളും ആർപ്പുവിളികളും തല്ലിതകർക്കലും കുഴഞ്ഞുവീഴ്ചയും എല്ലാമായി, ഒരു റിലീസ് ദിനത്തിൽ തിയേറ്റർ പരിസരത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് അന്ന് സഭയിൽ അരങ്ങേറിയത്.
ഉദ്വേഗവും സംഘർഷവും കൈയാങ്കളിയും ഹർഷാരവങ്ങളും ലഡുവിതരണവും ഒക്കെ നടന്നു. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് എഴുന്നേറ്റുനിന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്ക് പുറമെ കെ.ബി ഗണേശ് കുമാർ, വി.ടി ബൽറാം, പി.കെ ജയലക്ഷ്മി, വി.ഡി സതീശൻ തുടങ്ങി വിരലിൽ എണ്ണാവുന്നവർ മാത്രമാണ് അന്ന് ഇരിപ്പിടത്തിൽ ഇരുന്നത്.
സഭയിലെ അന്നത്തെ കയ്യാങ്കളിയിൽ 'ശ്രദ്ധ പിടിച്ചു പറ്റിയതാകട്ടെ' ഇന്നത്തെ വിദ്യാഭ്യാസമന്ത്രി കെ. ശിവൻകുട്ടി, മുന്മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ തുടങ്ങിയവരായിരുന്നു. റിലീസ് ദിവസങ്ങളിൽ തിയേറ്ററുകളിൽ ടിക്കറ്റെടുക്കാൻ ക്യൂനിൽക്കുന്നവരുടെ മുകളിലൂടെ അതിക്രമിച്ച് കയറി ടിക്കറ്റെടുക്കാൻ പോകുന്ന പോക്കിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വാച്ച് ആൻഡ് വാർഡിന് മുകളിലൂടെ കടന്നുകയറാൻ അന്നത്തെ പ്രതിപക്ഷ നിരയിലെ അംഗവും ഇന്നത്തെ മന്ത്രിയുമായ ശിവൻകുട്ടി നടത്തിയ ശ്രമം.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ വാച്ച് ആൻഡ് വാർഡിന് പിന്നിൽ നിന്ന ശിവദാസൻ നായരും, വിൻസെന്റും അടങ്ങുന്ന യു.ഡി.എഫ് എംഎൽഎമാർ യു.ഡി.എഫ് ബഞ്ചിലേക്കുള്ള പ്രതിപക്ഷത്തിന്റെ തള്ളിക്കയറ്റം പ്രതിരോധിച്ചു. മാണിയെ തടയാൻ നിയോഗിച്ച വനിതാ എംഎൽഎമാരായാ ജമീലപ്രകാശവും, കെ.കെ ലതികയും, ഗീതാ ഗോപിയും അടങ്ങുന്നവർ തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടെ ജമീലപ്രകാശം ശിവദാസൻ നായരെ കടിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം അവരെ പിടിച്ചുതള്ളി. ഈ സമയം ഇരുഭാഗത്തും പോർവിളികൾ നടക്കുന്നുണ്ടായിരുന്നു.
24 മണിക്കൂർ നേരം പുറത്തേക്ക് പോകാതെ നിയമസഭയിൽ തന്നെ തങ്ങി ചർച്ചയും കൂടിയാലോചനയുമായി ഇരുപക്ഷവും തന്ത്രങ്ങൾ ഒരുക്കിയാണ് ആ ദിവസത്തെ 'അവിസ്മരണീയമാക്കിയത്'. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവും അടക്കമുള്ളവർ നിയമസഭയിൽ തന്നെ അന്തിയുറങ്ങി.
പുറത്ത് നിയമസഭ വളഞ്ഞ് എൽ.ഡി.എഫും യുവമോർച്ചയും പ്രതിഷേധത്തിന് ഇന്ധനം പകർന്നു. വ്യാഴാഴ്ച രാത്രി പ്രതിപക്ഷം മാണിയെ കഥാപാത്രമാക്കി സഭയുടെ നടത്തുളത്തിൽ നാടകം കളിച്ചും തുള്ളൽപാട്ട് അവതരിപ്പിച്ചും സമയം ചെലവിട്ടു.
സഭയ്ക്ക് അകത്തേക്ക് കടക്കുന്ന എല്ലാ വാതിലുകളും വാച്ച് ആൻഡ് വാർഡ് പുലർച്ചെ തന്നെ നിയന്ത്രണത്തിലാക്കി. വനിതാ എംഎൽഎമാരെ ഉപയോഗിച്ച് മാണിയെ തടയാം എന്ന തന്ത്രമാണ് എൽ.ഡി.എഫ് പ്ലാൻ ചെയ്തത്. ഭരണപക്ഷത്താകട്ടെ മന്ത്രി ജയലക്ഷ്മി മാത്രമാണ് വനിതാ അംഗം. വനിതാ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷനീക്കം തടയാമെന്ന് ഭരണപക്ഷം തന്ത്രം മെനഞ്ഞു.
അതിനിടെ, മുഖ്യമന്ത്രിക്ക് അടുത്ത കസേരയിലിരിക്കേണ്ട മാണി പിൻനിരയിലെത്തുമെന്ന് എട്ട് മണിയോടെ അഭ്യൂഹം പരന്നു. അതോടെ പ്രതിപക്ഷം അറ്റകൈ പ്രയോഗം തന്നെ നടത്തി. സ്പീക്കർ നിയമസഭയിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ട പ്രതിപക്ഷം അക്രമാസക്തരായി സ്പീക്കറുടെ കസേര ഡയസിൽ നിന്ന് താഴേക്ക് മറിച്ചിട്ടു. മുണ്ടുമടക്കിക്കുത്തി ഡയസിൽ കയറിനിന്നാണ് ചിലർ ഭരണപക്ഷത്തെ വെല്ലുവിളിച്ചത്. സ്പീക്കറെ ഡയസിലെത്താൻ അവർ സമ്മതിച്ചില്ല.
ഈ സമയം ഭരണപക്ഷ ബഞ്ചിന്റെ പിൻഭാഗത്തുള്ള വാതിലിലൂടെ എത്തിയ ധനമന്ത്രി പ്രതിപക്ഷത്തെ അമ്പരിപ്പിച്ചുകൊണ്ട് യുവ എംഎൽഎമാരായ ഷാഫി പറമ്പിൽ, എൻ.ഷംസുദീൻ, പി.സി വിഷ്ണുനാഥ് അടക്കമുള്ളവരുടെ അകമ്പടിയോടെ ഭരണപക്ഷ ബഞ്ചിലേക്ക് എത്തി.
പിന്നീട് സ്പീക്കർ ധനമന്ത്രിയോട് ബജറ്റ് അവതരിപ്പിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു. സാധാരണ മുഖ്യമന്ത്രിയുടെ അടുത്ത് രണ്ടാമത്തെ കസേരയിൽ ഇരുന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം ഭരണപക്ഷ ബഞ്ചിന് പിന്നിലെ വാതിലിലൂടെ ഒളിച്ചും പാത്തും എത്തിയ മാണി, യു.ഡി.എഫ് വലയത്തിനും വാച്ച് ആൻഡ് വാർഡ് ബാരിക്കേഡിനും ഉള്ളിൽ നിന്നുകൊണ്ട് ബജറ്റ് വായന ആരംഭിച്ചു. ആമുഖം വായിച്ച് മാണി ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു.
തുടർന്ന് ഭരണപക്ഷം ഹർഷാരവം മുഴക്കി ലഡു വിതരണം ചെയ്തു. പോർവിളിക്കും ഉന്തിനും തള്ളിനുമിടയിൽ ചിലർ ലഡുവിന്റെ മധുരം നുണയുന്നുണ്ടായിരുന്നു. റിലീസ് ദിവസം ആദ്യ ഷോ കാണാൻ സൂപ്പർതാരത്തെ തിക്കിനും തിരക്കിനുമിടയിൽ സംഘാടകർ എത്തിക്കുന്ന രംഗം പോലെയായിരുന്നു അത്. മാണി ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടതോടെ പ്രതിപക്ഷത്തിന്റെ രോഷം ഇരട്ടിയായി. സ്പീക്കറുടെ ഡയസ് തല്ലിത്തകർത്ത് മൈക്കും കംപ്യൂട്ടറും എല്ലാം തല്ലിതകർത്ത് വലിച്ചെറിഞ്ഞു.
ഈ സമയം പ്രതിപക്ഷ പ്രതിഷേധം നയിച്ച വി.ശിവൻകുട്ടി കുഴഞ്ഞുവീണു. തുടർന്ന് കെ.കെ ലതികയും, കെ. അജിത്തും മോഹലാസ്യപ്പെട്ട് വീണു. ശിവൻകുട്ടിയ അദ്ദേഹത്തെ രണ്ട് പ്രതിപക്ഷ എംഎൽഎമാർ ചേർന്ന് എടുത്തുകൊണ്ട് മേശപ്പുറത്ത് കിടത്തി. ഡോക്ടർമാരെത്തി അദ്ദേഹത്തിൻ പ്രാഥമിക ശുശ്രൂഷ നൽകി. അതിന് ശേഷം കെ.കെ ലതികയും, കെ. അജിത്തിനേയും, ശിവൻകുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി. അസ്വസ്ഥത അനുഭവപ്പെട്ട സി ദിവാകരനേയും വൈകാതെ ആശുപത്രിയിലേക്ക് മാറ്റി.
മൈക്കില്ലാതെയാണ് മാണി അന്ന് തന്റെ ലഘുപ്രസംഗം നടത്തിയത്. പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ മാണിയുടെ പതിമൂന്നാം ബജറ്റ് എക്കാലവും കേരള രാഷ്ട്രീയത്തിൽ ഓർക്കാനുള്ള എല്ലാ ചേരുവകളാലും സമ്പന്നമായിരുന്നു.
മാറി മറിഞ്ഞ സർക്കാർ നിലപാട്
കയ്യാങ്കളിക്കേസിൽ ഉൾപ്പെട്ട എം.എൽ.മാർക്കെതിരായ കേസ് പിൻവലിക്കണമെന്ന ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എത്തിയതിനു പിന്നാലെ അന്നത്തെ പ്രതിപക്ഷത്തിന്റെ വാദഗതികൾ മാറിമറിഞ്ഞു. കെ എം മാണി അഴിമതിക്കാരനെന്ന ആരോപണമാണ് ആദ്യം മാഞ്ഞുപോയത്.
എംഎൽഎ.മാർക്കെതിരായ കേസ് പിൻവലിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എംഎൽഎമാർക്ക് എതിരായ കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതിയിലെത്തിയപ്പോൾ നിലപാടുമാറ്റത്തിന്റെ പല പല വേർഷനുകളാണ് കാണാൻ കഴിഞ്ഞത്.
അന്ന് യു.ഡി.എഫിലായിരുന്ന കെ.എം. മാണിയുടെ കേരളാ കോൺഗ്രസ് പിളർപ്പിനു ശേഷം ഇപ്പോൾ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ മാണിയുടെ പരിവേഷം മാറിമറിഞ്ഞു. ജോസിനെ മുന്നണിയിലിരുത്തി മാണിയെ അഴിമതിക്കാരനെന്ന് വിളിക്കുന്നതിലെ ഔചിത്യക്കുറവാണ് നിലപാടുമാറ്റത്തിന് പിന്നിലെ പ്രേരകശക്തിയായത്.
മാണിക്കെതിരായ അഴിമതിയാരോപണത്തിന്റെ ശക്തി കുറഞ്ഞുകുറഞ്ഞ് ഒടുവിൽ അത് അന്നത്തെ സർക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടമായി മാറി.
ആദ്യ നിലപാട്
5 ജൂലായ് 2021- പ്രതിഷേധിച്ചത് അഴിമതിക്കാരനായ മാണിക്കെതിരെ: അഴിമതിക്കേസ് നേരിട്ടിരുന്ന മുൻ ധനമന്ത്രി (കെ.എം. മാണി)ക്കെതിരേയാണ് എംഎൽഎ.മാർ സഭയിൽ പ്രതിഷേധിച്ചതെന്ന് നിയമസഭാ കൈയാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷേധിക്കാൻ എംഎൽഎ.മാർക്ക് അവകാശമുണ്ടെന്നും സഭയ്ക്കകത്തെ പ്രവൃത്തികൾക്ക് ക്രിമിനൽ വിചാരണ നടത്തേണ്ടകാര്യമില്ലെന്നും ജൂലായ് അഞ്ചിന് നടന്ന വാദത്തിനിടെ സർക്കാർ വാദിച്ചു.
ആരോപണ വിധേയരായ എംഎൽഎ.മാർക്കെതിരേ സഭാ ചട്ടപ്രകാരം നടപടിയെടുത്തിരുന്നതായി സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വ്യക്തമാക്കി. എംഎൽഎ.മാരെ ഒരാഴ്ച സസ്‌പെൻഡ് ചെയ്തതുമാണ്. അതിനാൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരമുള്ള കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനോട് ശക്തമായ വിയോജിപ്പാണ് സുപ്രീംകോടതി അറിയിച്ചത്. ധനമന്ത്രിക്കെതിരേ അഴിമതിക്കുറ്റമുണ്ടായിരുന്നുവെന്ന് രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടിയപ്പോൾ, മന്ത്രിയുടെ വ്യക്തിത്വത്തിനല്ല ബിൽ പാസാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കേസ് പിൻവലിക്കുന്നതിനെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും എതിർത്തു. പൊതു സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രത്യേക നിയമമാണ് 'പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമ'മെന്ന് ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജേഠ്മലാനി വാദിച്ചു
നിയമസഭാ കൈയാങ്കളിക്ക് മാപ്പില്ല; എംഎൽഎ.മാർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി: വാദം കേട്ട സുപ്രീംകോടതി ആദ്യ ദിവസം തന്നെ ചില രൂക്ഷമായ പരാമർശങ്ങൾ നടത്തി. അന്നത്തെ പ്രതിപക്ഷ എംഎൽഎ.മാർ നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ല. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും എംഎൽഎ.മാർ വിചാരണ നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ പരാമർശിച്ചു. ജനപ്രതിനിധികൾ എന്ന നിലയ്ക്ക് സമൂഹത്തിനു സന്ദേശം നൽകാൻ എംഎൽഎ.മാർക്ക് ബാധ്യതയുണ്ട്. ഇതുപോലുള്ള പെരുമാറ്റത്തിൽ എന്തുസന്ദേശമാണ് അവർ നൽകുന്നതെന്ന് ജസ്റ്റിസ് എം.ആർ. ഷാ ചോദിച്ചു. ഹർജിയിൽ വാദം കേൾക്കുന്നത് ജൂലായ് 15-ലേക്ക് മാറ്റി.
ധനമന്ത്രി അഴിമതിക്കാരനല്ല
ജൂലായ് 15 കോടതിയിൽ വാദം തുടങ്ങിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. അന്നത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പേര് പോലും അറിയില്ലെന്നും നിയമസഭാ കൈയാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
കേസിന്റെ രേഖകൾ വായിക്കുക മാത്രമാണ് ചെയ്തത്. കളങ്കിതനായ വ്യക്തിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് എംഎൽഎ.മാർ പ്രതിഷേധിച്ചതെന്ന ഭാഗമാണ് താൻ വായിച്ചതെന്നും രഞ്ജിത് കുമാർ വ്യക്തമാക്കി.
ധനമന്ത്രി അഴിമതിക്കാരനാണെന്ന് താൻ പറഞ്ഞെന്ന് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അഡ്വക്കേറ്റ് ജനറൽ വിളിച്ചിരുന്നു. ധനമന്ത്രിയുടെ പേര് പോലും തനിക്കറിയില്ലെന്ന് മറുപടി നൽകിയതായും രഞ്ജിത് കുമാർ പറഞ്ഞു.
തോക്ക് ചൂണ്ടിയാലും സഭയിൽ പരിരക്ഷയോ എന്ന് സുപ്രീം കോടതി
നിയമസഭയിൽ എംഎൽഎ. തോക്ക് ചൂണ്ടിയാലും പരിരക്ഷ നൽകാനാകുമോയെന്ന് സുപ്രീംകോടതി. ജൂലായ് 15-ന് നടന്ന വാദത്തിനിടെ ആയിരുന്നു സുപ്രീംകോടതി പരാമർശം. സഭയിൽ മാത്രമല്ല, നിയമസഭാസമിതികൾക്ക് മുൻപാകെ നടക്കുന്ന നടപടികളിലും അംഗങ്ങൾക്ക് പരിരക്ഷയുണ്ടെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ വാദിച്ചു. അംഗങ്ങളുടെ പ്രതിഷേധവും പ്രസംഗമാണ്. ഫർണിച്ചർ തകർക്കുന്നതും പ്രതിഷേധംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയെങ്കിൽ സഭയ്ക്കകത്ത് എംഎൽഎ. റിവോൾവർ ചൂണ്ടിയാലും പരിരക്ഷ നൽകണമെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. കേസ് പിൻവലിക്കുന്നതിലെ പൊതുതാത്പര്യം എന്താണെന്ന് ജസ്റ്റിസ് എം.ആർ. ഷാ ചോദിച്ചു.സഭയിലെ പ്രതിഷേധം രാഷ്ട്രീയപ്രശ്‌നം മാത്രമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തോട് പ്രതികളായ എം. എൽ.എ.മാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഡ്വ. പി.എസ്. സുധീർ എന്നിവരും യോജിച്ചിരുന്നു. എംഎൽഎ.മാർക്കുള്ള പ്രത്യേകാവകാശം (പ്രിവിലേജ്) പൊതുമുതൽ നശിപ്പിക്കാനും സ്പീക്കറെ ഭീഷണിപ്പെടുത്താനുമുള്ളതല്ലെന്ന് എതിർകക്ഷികളിലൊരാളായ അഡ്വ. ടി. അജിത് കുമാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജേഠ്മലാനി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഹാജരായ രമേഷ് ബാബു ചൂണ്ടിക്കാട്ടി.
രാജ്യത്തെ മറ്റു ചില നിയമസഭകളിൽ നടന്ന നാണംകെട്ട സംഭവങ്ങൾ ഒരിക്കലും പ്രബുദ്ധകേരളത്തിൽ നടക്കില്ല എന്ന് ഊറ്റംകൊണ്ടവർക്ക് മുന്നിലാണ് ഇതെല്ലാം അന്ന് അരങ്ങേറിയത്. അന്ന് മികച്ച പ്രകടനം കാഴ്ചവെച്ച വി.ശിവൻകുട്ടി ഇന്ന് മന്ത്രിയാണ്. കയ്യാങ്കളി കേസിലെ പ്രതികളെല്ലാം വിചാരണ നേരിടണം. സർക്കാരിന്റെ ഹർജി തള്ളികൊണ്ട് 2015 മാർച്ച് 13 ആവർത്തിക്കരുതെന്ന സന്ദേശം തന്നെയാണ് സുപ്രീം കോടതി നൽകുന്നത്. നാണംകെട്ട സംഭവം അരങ്ങേറിയിട്ട് ചുളുവിൽ കേസ് തന്നെ പിൻവലിച്ച് തടിയൂരാൻ നോക്കിയതിന് കിട്ടിയ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. വിചാരണ നേരിടുന്നവരിൽ ഒരാൾ് മന്ത്രിയായി അതേ സഭയിൽ ഇന്നുണ്ട്. വിചാരണ കോടതിയാണ് ഇനി ശിക്ഷയോ കുറ്റവിമുക്തനോ ആക്കി വിധി കൽപിക്കേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍