ഫാക്ടറി പൂട്ടിയിട്ടും ഒമ്പത് വർഷം സമരം നടത്തി; ഭൂമാഫിയകളെ നേരിടാൻ പന്തൽ കെട്ടി രാപ്പകൽ കാത്തിരുന്നു; ഒടുവിൽ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളികൾക്ക് ഐതിഹാസികമായ വിജയം; നഗരത്തിന്റെ കണ്ണായ സ്ഥലത്തെ കോടികൾ വിലമതിക്കുന്ന ഭൂമിയിൽ നോട്ടമിട്ടവർക്ക് തിരിച്ചടി
കെ വി നിരഞ്ജൻ
കോഴിക്കോട്: നിയമവിരുദ്ധമായി അടച്ചുപൂട്ടിയ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും തൊഴിലാളികൾക്ക് സ്ഥാപനം പൂട്ടിയതുമുതൽ ഇതുവരെയുള്ള മുഴുവൻ ആനുകൂല്യവും നൽകണമെന്നും വ്യവസായ ട്രിബ്യൂണലിന്റെ വിധി സ്ഥാപനത്തിന്റെ സ്ഥലം കൈവശപ്പെടുത്താൻ നീക്കം നടത്തിയ സി പി എം നേതൃത്വവത്തിന് ശക്തമായ തിരിച്ചടിയായി. വ്യവസായ ട്രിബ്യൂണൽ ജഡ്ജി കെ രാധാകൃഷ്ണനാണ് ചരിത്രത്തിൽ ഇടംപിടക്കാവുന്ന ഈ വിധി പ്രസ്താവിച്ചത്. 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി അടച്ചുപൂട്ടിയത്. അന്നുമുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തൊഴിലാളികൾക്ക് നൽകാനാണ് വിധിയുണ്ടായിരിക്കുന്നത്.
വർഷങ്ങളായി ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കോംട്രസ്റ്റ് തൊഴിലാളികൾക്ക് അനുകൂലമായ വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോംട്രസ്റ്റ് ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ തന്ത്രങ്ങൾക്കുള്ള തിരിച്ചടി കൂടിയായി ഈ വിധി മാറുമെന്ന് ഉറപ്പാണ്. കോംട്രസ്റ്റ് ഫാക്ടറിയുടെ ഭൂമി ഇതിനിടെ പലരും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ക്രയ വിക്രയങ്ങളെല്ലാം ഈ വിധിയോടെ അസാധുവാകും. ഇതോടെ കമ്പനിയുടെ സ്ഥലം കൈവശപ്പെടുത്താനുള്ള ജില്ലയിലെ ഒരു വിഭാഗം സി പി എം നേതാക്കൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് സി പി എം ഇക്കാലത്തിനിടയിൽ പലതരം അടവുകളും പയറ്റിയിരുന്നു. നെയ്ത്ത് ഫാക്ടറി ഭൂമി സർക്കാർ ഏറ്റടെുക്കാനുള്ള നടപടി തുടരുന്നതിനിടെ സി പി എം നേതൃത്വത്തിലുള്ള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിക്ക് മറിച്ച് വിറ്റത് വിവാദമായിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി ടി പി രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഭാസ്കരൻ, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് എം മെഹബൂബ്, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുൽഖാദർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കെ ടി ഡി എസ് സൊസൈറ്റി സെന്റിന് 10.25 ലക്ഷം രൂപ നിരക്കിലാണ് കോംട്രസ്റ്റിന്റെ 45 സെന്റ് സ്ഥലം മൂന്നര വർഷം മുമ്പ് കച്ചവടം ചെയ്തത്. 2004ൽ ഇതോട് ചേർന്ന 55 സെന്റ് സ്ഥലം സിദ്ദിഖ് എന്നയാൾക്ക് വിറ്റിരുന്നു.
സെന്റിന് അരക്കൊടിയിലധികം രൂപ വിലയുള്ള ഭൂമി സർക്കാർ കണക്കിലെ ന്യായവിലമായ പത്തേകാൽ ലക്ഷത്തിന് മറിച്ചുവിറ്റതിലൂടെ കോടികളാണ് ഇവരുടെ കൈകളിലത്തെിയത്. കോംട്രസ്റ്റ് ഫാക്ടറിയും ഭൂമിയും ഏറ്റടെുക്കുന്നതിന് സർക്കാർ 2010 ജൂൺ ഒമ്പതിന് ഓർഡിനൻസ് പുറത്തിറക്കിയപ്പോൾ സെന്റിന് പത്തേകാൽ ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി പതിനെട്ട് ലക്ഷത്തോളം രൂപയ്ക്ക് സർക്കാറിന് മറിച്ചുവിറ്റ് ലാഭം കൊയ്യൻ സി പി എം സൊസൈറ്റി ശ്രമിച്ചിരുന്നു.
കമ്പനി അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികൾ ജില്ലാ ലേബർ കമ്മീഷൻ മുമ്പാക പരാതി നൽകിയിരുന്നു. തൊഴിലാളികൾ ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞു പോകണമെന്ന വ്യവസ്ഥ എ ഐ ടി യു സി, ബി എം എസ് സംഘടനകളും സി ഐ ടി യു, ഐ എൻ ടി യു സി സംഘടനകളിലെ ഒരു വിഭാഗവും അംഗീകരിച്ചില്ല. ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ മുമ്പാകെ നടന്ന ചർച്ചക്കിടെ ഒരു വിഭാഗം മാനേജ്മെന്റുമായി രഹസ്യ കരാർ ഉണ്ടാക്കി പിരിഞ്ഞുപോയി. വലിയൊരു വിഭാഗം തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചാണ് സി ഐ ടി യു നേതൃത്വം പിരിഞ്ഞുപോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാൽ എ ഐ ടി യു സിയും ബി എം എസും ഐ എൻ ടി യു സിയിലെ ഒരു വിഭാഗവും ഈ തീരുമാനം അംഗീകരിക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണറാണ് കേസ് വ്യവസായ ട്രിബ്യൂണലിന് റഫർ ചെയ്തത്. ഇതിൽ എ ഐ ടി യു സി, ബി എം എസ് സംഘടനകൾ മാത്രം കക്ഷിചേർന്നു. തുടർന്ന് നടന്ന കാലങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ഒടുവിലാണ് തൊഴിലാളികൾക്ക് അനുകൂലമായി ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. അഭിഭാഷകരായ എം അശോകൻ, ഇസെഡ് പി സക്കറിയ, പി എസ് മുരളി തുടങ്ങിയവരാണ് എ ഐ ടി യു സി, ബി എം എസ് സംഘടനകൾക്ക് വേണ്ടി ഹാജരായത്. ഇതിനിടയിൽ മാനേജ്മെന്റ് അവർ തീരുമാനിച്ച നഷ്ടപരിഹാരം പ്രഖ്യാപിച്ച് തൊഴിലാളികൾക്ക് ചെക്ക് അയച്ചു കൊടുത്തിരുന്നു.
ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതായ ചില തൊഴിലാളികൾ ഗത്യന്തരമില്ലാതെ ഈ ചെക്ക് വാങ്ങി അന്ന് പിരിഞ്ഞുപോയി. എന്നാൽ ബാക്കി തൊഴിലാളികൾ ചെക്ക് മാനേജ്മെറിനെ തിരിച്ചൽേപ്പിക്കുകായിരുന്നു. കമ്പനിക്ക് മുമ്പിൽ പന്തൽ കെട്ടി സമരത്തിലായിരുന്നു ബാക്കിയുള്ള 107 തൊഴിലാളികളും. അതിൽ രണ്ടുപേർ ഇതിനിടെ മരണപ്പെട്ടു. പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ ബാക്കിയുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാവുകയാണ് വ്യവസായ ട്രിബ്യൂണലിന്റെ വിധി.
വെല്ലുവിളികളെ അതിജീവിച്ച് ഈ തൊഴിലാളികൾ നടത്തുന്ന സമരം ഒൻപതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കമ്പനി ഭൂമിയിലേക്ക് അതിക്രമിച്ച് കയറിവരാൻ കാത്തിരിക്കുന്ന ഭൂമാഫിയകളെ നേരിടാൻ ഫാക്ടറി പരിസരത്ത് പന്തൽ കെട്ടി രാവും പകലും കഴിയുകയായിരുന്നു അവർ. ഈ പ്രക്ഷോഭത്തിന്റെ ഫലമായി 2012 ൽ കോംട്രസ്റ്റ് ഫാക്ടറി ഏറ്റടെുക്കാൻ തീരുമാനിച്ച് സർക്കാർ ബില്ല് പാസ്സാക്കി. എന്നാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്ലിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് പറക്കുന്ന ഭൂമാഫിയയുടെ ഇടപെടലാണ് നടപടി വൈകിക്കുന്നതെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ഇതിനിടിൽ കമ്പനിയുടെ സ്ഥലം വിൽപ്പന നടത്തി കോടികൾ സമ്പാദിക്കാനുള്ള നീക്കവുമായാണ് മാനേജ്മെന്റും ഭൂമാഫിയകളും മുന്നോട്ട് പോയത്. അതിനെ ചെറുത്ത് തൊഴിലാളികൾ മുന്നേറുന്നതിനിടയിലാണ് വ്യവസായ ട്രിബ്യൂണൽ വിധിയുണ്ടായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍