Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റേജിൽ ന്യൂജൻ പിള്ളേർ ആടിത്തിമിർക്കുന്നതിനിടെ എസ് യുവിയിൽ ലാലേട്ടനെ പോലെ അച്ചന്റെ മാസ് എൻട്രി; കൂളിങ് ഗ്ലാസ് വച്ച് മമ്മൂക്ക സ്‌റ്റൈലിൽ കിടിലൻ ഡാൻസും; അന്തംവിട്ട ഇടവകക്കാർ പിറുപിറുക്കുന്നു: ഇത് ഡാൻസ് പഠിച്ച 'ആമേനി'ലെ ഫാ.ഒറ്റപ്ലാക്കൻ; പഞ്ചായത്ത് അനുമതിയില്ലാതെ പള്ളി പാരിഷ് ഹാൾ കെട്ടിപ്പൊക്കുന്നത് ഫണ്ട് ധൂർത്തടിച്ച്; എതിർത്താൽ കുർബാനയ്ക്കിടെ പച്ചത്തെറിവിളിയും പരിഹാസവും; തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകക്കാരെ ശരണം കെടുത്തുന്നത് ഫാ.ജോഷി ചിറക്കൽ

സ്റ്റേജിൽ ന്യൂജൻ പിള്ളേർ ആടിത്തിമിർക്കുന്നതിനിടെ എസ് യുവിയിൽ ലാലേട്ടനെ പോലെ അച്ചന്റെ മാസ് എൻട്രി; കൂളിങ് ഗ്ലാസ് വച്ച് മമ്മൂക്ക സ്‌റ്റൈലിൽ കിടിലൻ ഡാൻസും; അന്തംവിട്ട ഇടവകക്കാർ പിറുപിറുക്കുന്നു: ഇത് ഡാൻസ് പഠിച്ച 'ആമേനി'ലെ ഫാ.ഒറ്റപ്ലാക്കൻ; പഞ്ചായത്ത് അനുമതിയില്ലാതെ പള്ളി പാരിഷ് ഹാൾ കെട്ടിപ്പൊക്കുന്നത് ഫണ്ട് ധൂർത്തടിച്ച്; എതിർത്താൽ കുർബാനയ്ക്കിടെ പച്ചത്തെറിവിളിയും പരിഹാസവും; തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകക്കാരെ ശരണം കെടുത്തുന്നത് ഫാ.ജോഷി ചിറക്കൽ

എം മനോജ് കുമാർ

 കൊച്ചി: 'ആമേനി'ൽ ജോയ് മാത്യു അവതരിപ്പിക്കുന്ന ഫാദർ ഒറ്റപ്ലാക്കനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി പള്ളി വികാരി മാറിയപ്പോൾ തലവേദന മുഴുവൻ ഇടവകക്കാർക്ക്. ഇടവകയിൽ പിളർപ്പുണ്ടാക്കി ഏകാധിപതിയെപ്പോലെ ഭരണം നടത്തുന്ന ഫാദർ ജോഷി ചിറക്കലിനെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് പരാതി നൽകി കാത്തിരിക്കുകയാണ് തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകക്കാർ. ഇടവക അംഗങ്ങളുടെ എതിർപ്പ് മറികടന്നു അനധികൃതമായി വികാരി പണിയുന്ന പാരിഷ് ഹാൾ നിർമ്മാണം മുതൽ ഇടവകയുമായി ബന്ധപ്പെട്ടു വികാരി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും എതിർപ്പ് അറിയിച്ചുള്ള സമഗ്ര പരാതിയാണ് ഇടവകക്കാർ ആർച്ച് ബിഷപ്പായ മാർ ആന്റണി കരിയിലിന് കൈമാറിയിരിക്കുന്നത്.

പാരിഷ് ഹാൾ പഞ്ചായത്ത് അനുമതിയില്ലാതെ തീർത്തും അനധികൃതമായാണ് നിർമ്മിക്കുന്നത്. വിവരാകാശ പ്രകാരം പഞ്ചായത്തിൽ നിന്ന് നൽകിയ രേഖയും ഇവർ ആർച്ച് ബിഷപ്പിന് കൈമാറിയിട്ടുണ്ട്. പക്ഷെ പരാതി നൽകി കാത്തിരുന്നിട്ടും ഉന്നതതലത്തിൽ വികാരിക്കെതിരെ ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. തന്നെ എതിർക്കുന്നവർക്കെതിരെ പ്രതികാരം തീർക്കാൻ അച്ചൻ ബലിവേദിയെ കൂട്ട് പിടിക്കുമ്പോൾ പലപ്പോഴും നിസ്സഹായ അവസ്ഥയിലാകുകയാണ് ഇടവകക്കാർ. ഇത് മനസിലാക്കി ചാപ്പലിൽ പ്രസംഗിക്കുമ്പോൾ 'ഒരു പട്ടി കുരയ്ക്കുന്നുണ്ട്. കടിക്കാത്ത പട്ടിയാണ്. പക്ഷെ പള്ളിയിൽ കുട്ടികളെയും കൂട്ടി വരുന്ന അമ്മമ്മാർ ശ്രദ്ധിക്കണം'എന്നൊക്കെ പള്ളി പ്രസംഗത്തിൽ പറയുന്ന അച്ചനെ പൂട്ടാൻ കഴിയാത്ത ധാർമ്മിക രോഷമാണ് ഇപ്പോൾ ഇടവകയിൽ തിളയ്ക്കുന്നത്. എന്നാൽ അച്ചനാകട്ടെ ഒരു വികാരിയും ഇതുവരെ അനുവർത്തിക്കാത്ത വിധത്തിൽ പള്ളിയും കൂദാശകളും ആയുധമാക്കി ഇടവകക്കാർക്കെതിരെ ആഞ്ഞടിക്കുകയുമാണ്.

വികാരി എന്ന പദവി മാറ്റിവെച്ച് പെൺകുട്ടികളെ ഒപ്പം കൂട്ടി ആട്ടും പാട്ടവും നടത്തി ചെറുപ്പക്കാരെ കൂട്ടി തട്ടുകടയിൽ ചെലവ് നടത്തുന്ന അച്ചനെ എങ്ങിനെ നിയന്ത്രിക്കണം എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇടവകക്കാരുള്ളത്. അച്ചനെതിരെ നിരവധി പരാതികളാണ് ഇടവക്കാർ ഉയർത്തുന്നത്. ഇത്തരം പരാതികൾ തന്നെയാണ് ഇടവകക്കാർ മറുനാടന് മുന്നിലും നിരത്തിയത്. സാധാരണക്കാരെ വിമർശിച്ചും , പേടിപ്പിച്ചും കൂടെ നിർത്തുന്നു. എതിർക്കുന്നവരെ ബലിവേദിയിൽ വച്ച് കളിയാക്കുന്നു. ചൊല്പടിക്ക് നിൽക്കാത്തവരേ നിലയ്ക്ക് നിർത്തുന്ന സ്വഭാവം. ഉദാരമായി സാമ്പത്തിക സഹായം നൽകുവാൻ പ്രവാസികളെ പുകഴ്‌ത്തി പണം സ്വരൂപിക്കുന്നു.

സന്ധ്യാപ്രാർത്ഥന നടത്താതെ ചെറുപ്പക്കാരെ തട്ടുകടയിലും മറ്റും കൊണ്ട് പോയി പോയി ചെലവ് ചെയ്യിപ്പിക്കുന്നു. വിവാഹ കാഴ്ച മുതലായ സംഭാവനകൾ രസീതെഴുതാതേ വാങ്ങി ചെലവാക്കുന്നു. ആദ്ധ്യാത്മികതയിൽ നിന്നു പിൻവാങ്ങി മരാമത്ത് ജോലികൾക്ക് മൂൻതൂക്കം കൊടുക്കുന്നു . തുകയ്ക്കായി കള്ള തീരുമാനങ്ങൾ മിനിറ്റ്‌സ് പുസ്തകത്തിൽ എഴുതി ചേർക്കുന്നു. പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റികളോട് ആലോചിക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്നു. ബലിവേദിയും മൈക്കും നുണ മാത്രം പറയാനും വ്യക്തിഹത്യ ചെയ്യുന്നതിനും ഉപയോഗിക്കുന്നു. 2017 ൽ തിരുന്നാൾ പ്രസുദേന്തിയെ ഒതുക്കാനായി വാട്ട്‌സാപ്പ് ദുർവിനിയോഗം ചെയ്ത വികാരി ഫോറോന വികാരിയുടെ പേരിൽ കള്ള വൗച്ചർ എഴുതിയത് പിടിക്കപ്പെട്ടത് ഇടവകയ്ക്ക് നാണക്കേടായി.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാമ്മോദീസ പോലുള്ള കൂദാശ കർമ്മങ്ങൾ പോലും വൈരാഗ്യത്തോടെ നടത്തുന്നു. ബലിവേദിയും മൈക്കും കാണുമ്പോൾ വെറി കൊള്ളുന്നു. ഇഷ്ടമില്ലാത്ത വ്യക്തികളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. വാട്ട്‌സാപ്പിലൂടെ ലൈംഗിക അപവാദ പ്രചരണവും വ്യക്തിഹത്യയും നടത്തുന്നതിന് പ്രോത്സാഹനം നൽകുന്നു, തുടങ്ങിയ നിരവധി പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ മറുനാടന് മുന്നിൽ നിർത്തിയത്. അരമനയിൽ പലതവണ പരാതി എഴുതി കൊടുത്തു. നേരിട്ട് പോയി പരാതി പറഞ്ഞു, അവരേയെല്ലാം പേടിപ്പിച്ച് നിർത്തിയ വികാരി ഏകാധിപതിപോലെ വിലസുന്നു. തുടങ്ങിയ പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ ഉയർത്തുന്നത്.

അച്ചൻ ഇറക്കിയ ഡാൻസ് വീഡിയോയും വിവാദത്തിലാണ്. ഒരു വികാരി ആണെന്ന് ഒരിക്കലും പറയാത്ത രീതിയിലാണ് ഡാൻസ് വീഡിയോയിൽ അച്ചൻ എത്തുന്നത്. ഒരു എസ് യുവിയിൽ അച്ചൻ വരുന്ന വീഡിയോ പ്രദർശിപ്പിക്കുകയാണ്. അതിനു ശേഷം സ്റ്റേജിലേക്ക് കൂളിങ് ഗ്ലാസും വെച്ച് അച്ചന്റെ മാസ് എൻട്രിയും പിന്നെ മമ്മൂട്ടി രീതിയിൽ ഡാൻസും. ആ രീതിയിലുള്ള പെർഫോമൻസാണ് ഡാൻസ് വീഡിയോയിൽ അച്ചൻ നടത്തുന്നത്. പെൺകുട്ടികളെ ഒപ്പം നിർത്തിയുള്ള ഈ ഡാൻസ് പരിശീലനവും ഡാൻസും ഇടവകയിൽ വിവാദമായി നിലനിൽക്കുകയുമാണ്. ആ വീഡിയോയിൽ അച്ചൻ വന്നിറങ്ങുന്ന ആഡംബര വാഹനത്തെക്കുറിച്ചും വിവാദം നിലനിൽക്കുന്നുണ്ട്. പോക്‌സോ കേസിലെ പ്രതിയുടെ കാറാണ് ഇത് എന്നാണ് ഇടവകക്കാർ ആരോപിക്കുന്നത്.

അച്ചനെതിരെ തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകക്കാരുടെ പ്രതികരണം:

ഇത്തരം ഒരു അച്ചനെ ഞങ്ങൾ ആദ്യം കാണുകയാണ്. വരുന്ന മാർച്ച് ആകുമ്പോൾ ഇടവകയിൽ ഫാദർ ജോഷി വന്നിട്ട് മൂന്നു വർഷമാകും. ഞങ്ങൾക്ക് അച്ചനോട് ഒരു താത്പര്യവുമില്ല. പക്ഷെ എത്ര പരാതി നൽകിയിട്ടുണ്ട് അച്ചനെ മാറ്റാൻ ഉന്നത തലത്തിൽ തീരുമാനം വരുന്നില്ല. അടുത്ത പത്ത് വർഷം പള്ളിയിൽ വികാരിയായി ഞാനുണ്ടാകും എന്നാണ് അച്ചൻ പറയുന്നത്. ഇടവകയിൽ നിന്ന് ഉയരുന്ന എതിർപ്പ് മനസിലാക്കിയാണ് അച്ചന്റെ വാക്കുകൾ വരുന്നത്. എനിക്കെതിരെ പരാതി നൽകൂ. പ്രശ്‌നം പരിഹരിക്കണമെങ്കിൽ ബിഷപ്പ് എന്റെ അടുക്കൽ വരണം. ഞാൻ എങ്ങോട്ടും പോകില്ല. ഇതാണ് അച്ചന്റെ പ്രതികരണം. കരിയൽ പിതാവിന്റെ മുന്നിൽ ഞങ്ങൾ പരാതി നൽകി. മുൻപ് ആലഞ്ചേരി പിതാവിന്റെ മുന്നിലും പരാതി നൽകിയിരുന്നു. പക്ഷെ തീരുമാനം വന്നില്ല.

ഏകാധിപതിയെപ്പോലെയാണ് ഇടവകയിലെ പെരുമാറ്റം. വികാരിക്കെതിരെ തിരിയുന്നവരെ എതിർക്കാനാണ് അൾത്താര ഉപയോഗിക്കുന്നത്. പാരിഷ് ഹാൾ പണിയുന്നതിൽ ഞങ്ങൾ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃത നിർമ്മാണത്തിനു പള്ളിയിലെ ഫണ്ട് എടുത്ത് അച്ചൻ ചിലവഴിക്കുകയാണ്. പുതിയ പള്ളി പണിയാൻ മുൻഗാമികൾ സ്വരൂപിച്ച ഫണ്ട് പാരിഷ് ഹാൾ പണിയാൻ ചെലവിടുകയാണ്. അനധികൃത നിർമ്മാണമാണത്. പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുത്തിട്ടില്ല. അത് പൊളിച്ചു കളയേണ്ടി വരും. പക്ഷെ ഫണ്ട് എല്ലാം ഇതിനു ഉപയോഗിക്കുകയും ചെയ്യുന്നു. പൊളിച്ചു കളയുന്ന ഒരു പാരിഷ് ഹാളിനു വേണ്ടി എന്തിനാണ് ഫണ്ട് കളയുന്നത് എന്നാണ് ഉയരുന്ന ചോദ്യം. ഇപ്പോൾ ഞങ്ങൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.

മാമോദീസ, കുർബാന ചടങ്ങുകൾ നടത്തുമ്പോൾ അച്ചനാണ് ചടങ്ങുകൾ നടത്തേണ്ടത്. അച്ചൻ നടത്തിയില്ലെങ്കിൽ അത് പ്രശ്‌നമാകും. അതിനാൽ ഇത്തരം കൂദാശകൾ ഉപയോഗിച്ച് അച്ചൻ ഇടവക അംഗങ്ങളെ വരുതിക്ക് നിർത്തുകയാണ് ചെയ്യുന്നത്. എനിക്കെതിരെ നിൽക്കുന്ന ആളുകളുടെ ഒരു പരിപാടിയും ഈ പള്ളിയിൽ വെച്ച് നടക്കില്ല-അച്ചന്റെ അന്ത്യശാസനം ഇങ്ങിനെയാണ്. പറയുന്നത് പോലെ ചെയ്യുന്ന അച്ചൻ കൂടിയാണിത്. ഇത് വിശ്വാസികളെ അസ്വസ്ഥരാക്കുന്നു. കൂദാശങ്ങൾ ഉപയോഗിച്ച് ഭീഷണി നടത്തുന്നതിനാൽ ഒരു വിഭാഗം ആളുകളെ അച്ചൻ കയ്യിലെടുത്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ചാണ് നിലനിൽപ്പിന്റെ അഭ്യാസം നടത്തുന്നത്. ഞായാറാഴ്ച പ്രസംഗമധ്യേ ഇടവകക്കാർക്കെതിരെ അച്ചൻ ആഞ്ഞടിക്കും.

അവർക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ സമ്മതിക്കില്ല. മൈക്ക് അച്ചന്റെ കയ്യിൽ മാത്രമാണ് ഉള്ളത് എന്നോർക്കണം. ഒരു പറ്റം പെൺകുട്ടികളെ കൂടി കയ്യിൽ വെച്ച് ഡാൻസ് പരിപാടിയും പ്രാക്ടീസും നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. മോഹൻലാലിനെ പോലെയാണ് വീഡിയോയിൽ അച്ചൻ വന്നിറങ്ങുന്നത്. മമ്മൂട്ടിയെ പോലെയാണ് ഡാൻസ് നടത്തുന്നത്. ഒരു മാസത്തോളമായി കുട്ടികൾ അച്ചന്റെ ഒപ്പമാണ്. സ്ത്രീ വിഷയങ്ങൾ അച്ചനെതിരെ സഭയിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇനി 30 ലക്ഷം രൂപ കൂടി പള്ളിയുടെ ഫണ്ടിലുണ്ട്. അതും കൂടി പൊടിപോടിക്കനാണ് അച്ചന്റെ പരിപാടി. എല്ലാ കാര്യത്തിലും ധൂർത്താണ്. ആത്മാക്കൾ നനയാതിരിക്കാൻ സെമിത്തേരിയിൽ വരെ അച്ചൻ ഷീറ്റിട്ടുണ്ട്. ഇങ്ങിനെ ചിലവഴിച്ചാണ് പള്ളി ഫണ്ട് തീർക്കുന്നത്. എല്ലാത്തിനും വൻ തുകകൾ എഴുതി എടുക്കുകയും ചെയ്യുന്നുണ്ട്.

ഒരു പോക്‌സോ കേസിൽ ഇടവകയിലെ അംഗം ജയിലിലായപ്പോൾ ആദ്യം പോയി കണ്ടത് ഈ അച്ചനാണ്. അച്ചന്റെ ഡാൻസ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് ഇയാളുടെ വണ്ടിയാണ്. പോക്‌സോ കേസിൽ റിമാൻഡിൽ ആയപ്പോൾ അച്ചൻ ജയിലിൽ പോയി കണ്ടു. റിമാൻഡിൽ ആയ പ്രതിയെയാണ് വികാരി പോയി കണ്ടത്. ഈ പ്രവൃത്തിയിൽ തന്നെ വികാരി എന്താണ് എന്ന് തെളിയുന്നുണ്ട്. വികാരിയുടെ ഉടുപ്പിട്ട് കർമ്മങ്ങൾ ചെയ്യുന്ന അച്ചന്റെ ചെയ്തികൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയാനാണ് ഞങ്ങൾ ഇത്രയും പറയുന്നത്. കൊന്തയ്ക്ക് വരെ അച്ചൻ പണം വാങ്ങുന്നുണ്ട്. സഭയ്ക്ക് പരാതി നല്കിയപ്പോൾ സഭ ചോദിച്ചതുകൊന്ത മണിയും വികാരികൾ വിറ്റ് തിന്നാൻ തുടങ്ങിയോ എന്നാണ്. കൊന്തയ്ക്ക് ആരും പിരിവ് ചോദിക്കില്ല. കൊന്ത നടത്താൻ പണം ചോദിച്ച് പണം നൽകിയ ആളുകളുടെ പേര് പള്ളിയിൽ അനൗൺസ് ചെയ്യുകയാണ് അച്ചൻ ചെയ്തത്. ഇങ്ങിനെ ആദ്യ ദിവസം തന്നെ അച്ചൻ ധനസമാഹരണം നടത്തി. നടപ്പ് രീതികൾ ഉണ്ട്. അതൊന്നും പിൻപറ്റുന്നില്ല. അതുകൊണ്ടാണ് ഓരോ കാര്യത്തിലും ഞങ്ങൾക്ക് എതിർപ്പ് ഉയർത്തേണ്ടി വന്നത്. രാജസ്ഥാനിൽ നിന്നും മാർബിൾ കൊണ്ട് വരുമെന്ന് പറഞ്ഞു രാജസ്ഥാൻ മാർബിളിൽ നിന്നുമാണ് മാർബിൾ എടുത്തത്-ഇത്തരം പ്രശ്‌നങ്ങളാണ് പള്ളിയിൽ നടക്കുന്നത്. പാരിഷ് ഹാൾ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ആ പാരിഷ് ഹാളിനു വേണ്ടിയാണ് മാർബിൾ എത്തിച്ചതും ഇനിയും മാർബിൾ എത്തിക്കാൻ ശ്രമം നടക്കുന്നതും. പാരിഷ് ഹാൾ കരിയൽ പിതാവിനെക്കൊണ്ട് ഉത്ഘാടനം നടത്തിപ്പിക്കാൻ അച്ചൻ ശ്രമം നടത്തി. പക്ഷെ അത് വിജയം കണ്ടിട്ടില്ല. പൊളിച്ചു കളയുന്ന പാരിഷ് ഹാൾ ആണോ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്യേണ്ടത്. ഈ ചോദ്യം വന്നപ്പോഴാണ് കരിയൽ പിതാവ് പിൻവലിഞ്ഞത്.

ആർച്ച് ബിഷപ്പിനു മുന്നിൽ ഇടവകക്കാർ നൽകിയ പരാതിയിൽ പറയുന്നത്:

ഇടവകവികാരി ഫാദർ ജോഷി ചിറക്കൽ ഇടവക ഭിന്നിപ്പിച്ചു ഭരിക്കുന്നു. കെസിവൈഎം സംഘടന രൂപീകരിച്ച് ചെറുപ്പക്കാരെ ഒപ്പം നിർത്തി തട്ടുകടയിൽ പോയി ഭക്ഷണം വാങ്ങി നൽകലാണ് അച്ചന്റെ പരിപാടി. ചെറുപ്പക്കാരെ ഗുണ്ടായിസം പഠിപ്പിക്കുകയാണ് അച്ചന്റെ പരിപാടി. വിവാഹക്കാഴ്ച, സംഭാവന രസീത് നൽകുന്നില്ല. ഇത്തരം തുകകകൾ സ്വയം ചിലവഴിക്കുന്നു. അഭിപ്രായം പറയുന്നവരെ ഞായറാഴ്ച കുർബാനയ്ക്ക് വെല്ലുവിളിച്ച് വ്യക്തിഹത്യ നടത്തുന്നു. കൈക്കാരന്മാരുടെ തിരഞ്ഞെടുപ്പിൽ മുൻ കൈക്കാരന്റെ ഭാര്യയെ മുൻകൂട്ടി തീരുമാനിച്ച് കള്ളക്കണക്കുകൾ എഴുതി പരിശീലിപ്പിച്ച് കാലാവധി നീട്ടി നീട്ടി നൽകുന്നു. പാരിഷ് ഹാൾ, സെമിത്തേരി, കപ്പേള നിർമ്മാണം തുടങ്ങിയവയിൽ ഇടവക നിയമങ്ങൾ ലംഘിക്കുന്നു. പാരിഷ് ഹാൾ ടെൻഡർ ഇല്ലാതെയാണ് നൽകിയത്.

പാരിഷ് ഹാൾ നിർമ്മാണ കമ്മറ്റിയെ ഒഴിവാക്കി നിർത്തിയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. തീരുമാനിക്കാത്ത കാര്യങ്ങൾ പൊതുയോഗ മിനിട്‌സിൽ എഴുതി ചേർക്കുന്നു. കപ്പേള വെഞ്ചരിപ്പിനു വന്ന ഇടയന്ത്രത്ത് പിതാവിന് 80000 രൂപ നൽകിയതിനു രസീതില്ല. തീരുമാനവുമില്ല. ഞായറാഴ്ച പിരിവ് പള്ളിയിൽ വായിക്കില്ല. വിദേശമലയാളികളിൽ നിന്നും ലഭിക്കുന്ന തുക മുഴുവൻ വികാരി സ്വന്തം ആവശ്യത്തിനു ചിലവഴിക്കുന്നു.

കൂദാശ കർമ്മങ്ങൾക്ക് അടുപ്പക്കാരായ വൈദികരെ വിളിപ്പിച്ചാൽ വികാരി അവരെ ഒഴിച്ച് നിർത്തുന്നു. അൾത്താര മധ്യേ എതിരായി നിലകൊള്ളുന്ന ആളുകളുടെ കുടുംബക്കാരെ ചീത്ത വാക്കുകൾ പറഞ്ഞു അവഹേളിക്കുന്നു. തുടങ്ങി നിരവധി പരാതികളാണ് ഇടവകക്കാർ ആർച്ച് ബിഷപ്പിന് നൽകിയിരിക്കുന്നത്. പക്ഷെ കരിയൽ പിതാവിന് പരാതി നൽകിയിട്ടും ഇപ്പോഴും അച്ചനെ മാറ്റുന്ന കാര്യത്തിൽ ഒരു തീരുമാനവും വന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP