ടൂറിസ്റ്റുകളുടെ ആനന്ദത്തിനായി ആദിവാസികളെ ചൂഷണം ചെയ്ത് റിസോർട്ട് മാഫിയ; പ്രാഥമിക കൃത്യങ്ങൾ നടത്താനുള്ള സ്വകാര്യത പോലും നഷ്ടപ്പെട്ട് ഭീതിയോടെ ആറ് പെൺമക്കൾ അടങ്ങുന്ന കാട്ടുനായ്ക്ക കുടുംബം; ദുരിത ജീവിതം ചൂണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി യുവ അഭിഭാഷകൻ
മറുനാടൻ മലയാളി ബ്യൂറോ
മാനന്തവാടി: റിസോർട്ടുകളുടെ എണ്ണം അനുദിനം പെരുകുന്ന വയനാട്ടിൽ സഞ്ചാരികളുടെ എണ്ണം പെരുകുമ്പോൾ അത് ആദിവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതായി പരാതി. ആറ് പെൺമക്കൾ അടങ്ങുന്ന കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ആദിവാസി കുടുംബമാണ് റിസോർട്ടു മാഫിയകളുടെ ഇടപെടലിൽ പെട്ട് ദുരിതജീവിതം നയിക്കുന്നത്. തിരുനെല്ലി പഞ്ചായത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായ കുറവാ ദ്വീപിലാണ് ടൂറിസ്റ്റുകൾക്കും, അതിഥികൾക്കുമായി റിസോർട്ട് മാഫിയ ആദിവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകനും യുവ അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന
ദേശീയ മനുഷ്യാവകാശ കമ്മീഷന് പരിതി നൽകി.
ദ്വീപിനോട് ചേർന്ന പുതിയൂർ കളദുർ കാട്ടുനായ്ക്ക കോളനിയിലാണ് മാറിയും ഭാര്യ ദേവകിയും ആറു പെൺമക്കളോടുമൊപ്പം കഴിയുന്നത്. കൂണുകൾപോലെ മുളച്ചു പൊങ്ങിയ റിസോർട്ടുകളിൽ ഒന്നാണ് ഇപ്പോൾ മറിയുടെയും കുടുംബത്തിന്റെയും പേടിസ്വപ്നമായി മാറിയിരിക്കുന്നത്. കാലിൽ ക്യാൻസർ ബാധിച്ച് പാടമുൾപ്പെടെ നഷ്ട്ടപ്പെട്ട മാറി അവശനിലയിലും കൂലിപ്പണിയെടുത്ത് സമാധാനപരമായ ജീവിതം നയിക്കുന്നതിനിടയിലാണ് 2012 ൽ കോവണിയിലെ തന്റെ വീടിനോടു ചേർന്ന് വലിയ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. തുടർന്ന് എല്ലാ പരാതികളും അവഗണിച്ചു ഉയർന്ന സ്വകാര്യ റിസോർട്ട് കോളനിയുടെയും, മറിയുടെയും കുടുംബത്തിന്റെയും നിലനിൽപ്പിനു തന്നെ കടുത്ത ഭീഷണിയായി പ്രവൃത്തിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ മുറ്റത്തിന് സമീപത്തായി മീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ കോൺക്രീറ്റ് തൂണുകളിൽ കെട്ടി ഉയർത്തിയ കോട്ടേജുകളുടെ ജനലുകൾ മറിയുടെ വീടിനു അഭിമുഖമായാണ് നിർമ്മിച്ചിട്ടുള്ളത്.
ശൗചാലയം ഇല്ലാത്ത വീട്ടിൽ റിസോർട്ടിന് മുന്നിലായിട്ടാണ് പ്ലാസ്റ്റിക് ഷീറ്റുകളാൽ മറച്ച താത്കാലിക ശുചിമുറിയുള്ളത്. കൗമാര -യൗവ്വന പ്രായക്കാരായ 6 പെൺകുട്ടികളും, മാറിയും ഭാര്യയും ഉൾപ്പെടെ കുടുംബത്തിലെ 9 അംഗങ്ങളും ഉപയോഗിക്കുന്നത് ഈ താത്കാലികമായി കുഴിയെടുത്തുണ്ടാക്കിയ ശുചിമുറിയാണ്. എന്നാൽ റിസോർട്ട് പ്രവർത്തനം തുടങ്ങിയതോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രാഥമിക കൃത്യങ്ങൾക്കായി ശുചിമുറിയിൽ പോകുന്നതിനോ, പുറത്തിറങ്ങുന്നതിനോ, മുറ്റം വൃത്തിയാക്കുന്നതിനോ, അകലെയുള്ള പൊതു റോഡിലെ ടാപ്പിൽ നിന്നും കുടിവെള്ളം എത്തിക്കുന്നതിനോ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. റിസോർട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ജനലുകളും വാതിലുകളും തുറന്ന് കാഴ്ച്ച വസ്തുക്കൾ എന്നപോലെയാണ് മാറിയെയും കുടുംബത്തെയും വീക്ഷിക്കുകയാണ്.
രാപ്പകലില്ലാതെ മദ്യപിച്ച് വലിയ ശബ്ദമുണ്ടാക്കുകയും, പാട്ടുകൾ പാടുകയും,സംഘട്ടനങ്ങളും, ആഘോഷങ്ങളുമായി താമസിക്കുന്ന ടൂറിസ്റ്റുകൾ രഹസ്യ ക്യാമറകളിലും, മൊബൈലുകളിലും ഫോട്ടോകളും ദൃശ്യങ്ങളും പകർത്തുകയും ചെയ്യാറുണ്ടെന്ന ഞെട്ടിക്കുന്ന വിവരം മറി വെളിപ്പെടുത്തുന്നു. മാത്രവുമല്ല പലപ്പോഴും ദ്വയാർത്ഥ പ്രയോഗങ്ങളും, കമന്റുകളും അശ്ലീല പ്രയോഗങ്ങളും ഒക്കെയുണ്ടാകാറുണ്ട്, മറി പറയുന്നു.കോളനിയോട് ചേർന്നുള്ള കോട്ടേജുകൾക്കു ആദിവാസികളെ കാണാം ചിത്രങ്ങൾ പകർത്താം എന്ന സൗകര്യത്തിൽ പ്രത്യേകം ചാർജ്ജുകൾ ഈടാക്കുന്നുണ്ടോ എന്നും ഇവർ സംശയിക്കുന്നു. ട്രൈബൽ ടൂറിസം എന്ന പേരിലാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നത് എന്നത് ഏറെ ഞെട്ടലുളവാക്കുന്നു.
പറക്കമുറ്റാത്ത ആറ് പെൺ കുട്ടികളുടെ സുരക്ഷിതത്വമോർത്തു സുരക്ഷിതമായ വാതിലുകൾ പോലും ഇല്ലാത്ത സർക്കാർ വീട്ടിൽ ഉറങ്ങാതെ കാവലിരിക്കുകയാണ് അമ്മ ദേവകിയും ക്യാൻസർ രോഗിയും വികലാംഗനായ അച്ഛൻ മറിയും. അടിയന്തര സമയങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. എവിടെയാണ് ക്യാമറകൾ വച്ചിട്ടുള്ളത് എന്നറിയില്ല, ഒളിഞ്ഞു നോക്കുന്നുണ്ടോ എന്നറിയില്ല റിസോർട്ടിന് നേരെ മുന്നിലായുള്ള ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് മറയിലേക്ക് നോക്കി പത്താം ക്ലാസുകാരി പറയുന്നു. ഒൻപതാം ക്ലാസ്സിലും, പത്താം ക്ലാസിലും, +1നും, +2വിനും മറ്റു ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് റിസോർട്ടിന്റെ വരവോടെ പഠനം അതീവ ദുസ്സഹമായിരിക്കുകയാണ്. പരീക്ഷയുടെ സമയങ്ങളിൽ റിസോർട്ടിൽ ടൂറിസ്റ്റുകൾ ഉണ്ടാകരുതേ എന്നാണു ഈ വിദ്യാർത്ഥികളുടെ പ്രാർത്ഥന. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം അവിവാഹിതമാരായ അമ്മമാരുള്ള തിരുനെല്ലി പഞ്ചായത്തിലാണ് ഈ ചൂഷണം നടക്കുന്നത് എന്ന വസ്തുത ഏറെ ഗൗരവമേറിയതാണ്. 27 സെന്റ് ഭൂമിയിൽ അദ്ദേഹവും കുടുംബവും കൂടാതെ ഭാര്യാ സഹോദരങ്ങളും താമസിക്കുന്നുണ്ട്.
ആകെയുള്ള നടവഴിയിൽ ജയിലുകളുടെ മതിലിനു സമാനമായി മതിലുകൾ ഉയർത്തിയതിനാൽ തല ചുമടായി കുടിവെള്ളം പോലും വീട്ടിലേക്കു കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലാണ്. മതിലിനു മറുവശത്തു ആരെങ്കിലും ആക്രമിക്കാൻ പതിയിരുന്നാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയായതിനാൽ ഏറെ പേടിച്ചതാണ് ഈ വഴിയിലൂടെ നടക്കുന്നതുപോലും. കോളനിയിലെ വീടിനു ചേർന്ന് തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ റിസോർട്ടിന് വേണ്ടിയാണെന്ന് നാട്ടുകാരിൽ നിന്നും അറിഞ്ഞ അദ്ദേഹം നാട്ടുകാരുടെ ഉപദേശത്തിൽ മീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ നടക്കുന്ന റിസോർട്ട് നിർമ്മാണം തന്റെയും കുടുബത്തിന്റെയും സ്വര്യ ജീവിതത്തിനു തടസ്സമാണെന്നും, ആദിവാസി കോളനിക്കു സമീത്തുള്ള റിസോർട്ട് നിർമ്മാണത്തിന് കോളനി വാസികളുടെ അനുമതി മേടിച്ചിട്ടില്ല എന്നും റിസോർട്ടിന്റെ പ്രവൃത്തികൾ അടിയന്തിരമായി നിർത്തിവയ്ക്കണം എന്നും ആവശ്യപ്പെട്ട് 2012 ൽ മാനന്തവാടി റവന്യു ഡിവിഷണൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ പരാതിക്കാരനെ വിളിച്ചു വിചാരണ നടക്കുന്ന സമയത്തു തന്നെ സ്ഥലത്തു റിസോർട്ട് നിർമ്മാണവും നടക്കുന്നുണ്ടായിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കും, മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലും, ജന സമ്പർക്ക പരിപാടിയിലും, പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ മുൻപാകെയും നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും അന്വേഷിച്ചു നടപടിയെടുക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. തൃശ്ശിലേരി വില്ലേജ് ഓഫീർ മുഖേന അന്വേഷണം നടത്തിയ സബ് കളക്ടർ റിസോർട്ട് ഉടമകളുടെ നിയമ ലംഘനങ്ങളൊന്നും തന്നെ അന്വേഷിക്കാതെ വീടിനു സമീപമുള്ള മതിൽ 8 അടി മുതൽ 10 അടിവരെ ഉയർത്തി കെട്ടാൻ റിസോർട്ട് അധികൃതർ തയ്യാറാണ്. അങ്ങനെ മതിൽ ഉയർത്തി കെട്ടിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. അതുകൊണ്ടു തന്നെ റിസോർട്ടിന്റെ മതിൽ ഉയർത്തി കെട്ടാൻ നിർദേശിച്ചുകൊണ്ട് കേസ് തീർപ്പാക്കുന്നു എന്ന വളരെ വിചിത്രമായ വിധിന്യായമാണ് പുറപ്പെടുവിച്ചത്. കേട്ടുകേള്‍വിയില്ലാത്തതും സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ സബ്കളക്ടറുടെ വിധി ആദിവാസികളോടുള്ള കടുത്ത അവഗണനയുടെയും, അധിക്ഷേപത്തിന്റെയും പ്രതിഫലനവും ആദിവാസികൾക്കെതിരായ കുറ്റകൃത്യവുമാണ് എന്ന കാര്യത്തിൽ സംശയമില്ല.
റിസോർട്ട് അധികൃതരിൽ നിന്നും ഒരു സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങി വളരെ എളുപ്പത്തിൽ പ്രശനം പരിഹരിച്ചെന്നും , ഇനി കൂടുതൽ ആശ്വാസങ്ങൾ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാം എന്നുമാണ് മാറിയുടെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ സബ് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ്. മാത്രവുമല്ല വിവരാവകാശ നിയമ പ്രകാരം പരാതിക്കാരനായ മറി തിരുനെല്ലി പഞ്ചായത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം അത് റിസോർട്ട് അല്ല എന്നും കോട്ടേജുകളാണെന്നും വ്യക്തമാണ്. റിസോർട്ടിനാണോ അനുമതി കൊടുത്തത് എന്ന പരാതിക്കാരന്റെ ചോദ്യത്തിന് അല്ല കോട്ടേജുകൾക്കാണെന്നു പഞ്ചായത്തിന്റെ രേഖകൾ പറയുന്നു. എന്നാൽ സബ് കളക്ടറുടെ നടപടിക്രമത്തിൽ റിസോർട്ട് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ട്രൈബൽ ഹാംലെറ്റ്കളിൽ റിസോർട്ട് നിർമ്മാണത്തിനും മറ്റു വാണിജ്യ പ്രവൃത്തങ്ങൾക്കും ആവശ്യമായിട്ടുള്ള ആദിവാസികളുടെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല എന്നും പഞ്ചായത്തിന്റെ വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാണ്..
സബ് കളക്ടറുടെയും,കളക്ടറുടെയും, പഞ്ചായത്തിന്റെയും, വില്ലേജ് ആഫീസറുടെയും, മുഖ്യമന്ത്രിയുടെയും, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റേതും ഉൾപ്പടെ എല്ലാ അന്വേഷണങ്ങളും വിചാരണകളും നടത്തുന്ന സമയത്തും റിസോർട്ടിന് ലൈസൻസ് പോലും ഇല്ലായിരുന്നു എന്നാണ് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നത്.
Stories you may Like
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- രാജീവ് ചന്ദ്രശേഖർ - ഇ.പി. ബിസിനസ് കൂട്ടുകെട്ടിൽ കൂടുതൽ തെളിവുകൾ നൽകാമെന്ന് വി ഡി സതീശൻ
- മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി
- കുഴൽനാടനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം സജീവം; ചിന്നക്കനാലിൽ ഏറ്റെടുക്കൽ
- ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം ചട്ടം ലംഘിച്ചെന്ന് പരാതി;
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍