Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും; തയ്യാറാകേണ്ടത് പുതിയ ഒരു ഭൂപടം വരയ്ക്കാൻ; ഭാസുരേന്ദ്ര ബാബുവിന്റെ വിവാദ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എൻഐഎയ്ക്ക് പരാതി; കേസ് എടുക്കുകയും യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും വേണം; ഭാസുരേന്ദ്രബാബുവിന് മാവോയിസ്റ്റ് പശ്ചാത്തലമെന്നും ബിജെപി നേതാവ് പുരുഷോത്തമന്റെ പരാതി

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും; തയ്യാറാകേണ്ടത്  പുതിയ ഒരു ഭൂപടം വരയ്ക്കാൻ; ഭാസുരേന്ദ്ര ബാബുവിന്റെ വിവാദ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എൻഐഎയ്ക്ക് പരാതി; കേസ് എടുക്കുകയും യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും വേണം; ഭാസുരേന്ദ്രബാബുവിന് മാവോയിസ്റ്റ് പശ്ചാത്തലമെന്നും ബിജെപി നേതാവ് പുരുഷോത്തമന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് കേരളം സ്വതന്ത്രമാകണമെന്ന അഭിപ്രായപ്രകടനം വിവാദമായിരിക്കെ സാംസ്‌കാരിക പ്രവർത്തകനായ ഭാസുരേന്ദ്ര ബാബുവിനെതിരെ എൻഐഎയ്ക്ക് പരാതി. ഡൽഹിയിലെ ബിജെപി നേതാവും മാധ്യമ പ്രവർത്തകനുമായ പുരുഷോത്തമൻ പാലയാണ് ഭാസുരേന്ദ്ര ബാബുവിനെതിരെ എൻഐഎക്കു പരാതി നൽകിയത്. ഇന്ത്യയിൽ തുടരുന്ന കാര്യത്തിൽ കേരളം പുനരാലോചന നടത്തണമെന്നാണ് ഭാസുരേന്ദ്ര ബാബു ഒരു വെബിനാറിൽ പറഞ്ഞത്.

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണം എന്നാണ് വിവാദ പരാമർശം. മാവോയിസ്റ്റ് പശ്ചാത്തലമുള്ള വ്യക്തിയാണ് ഭാസുരേന്ദ്രബാബു. നക്‌സൽ പ്രവർത്തനങ്ങളിൽ ഇപ്പോഴും ഏർപ്പെടുന്ന വ്യക്തികൂടിയാണ് ഭാസുരേന്ദ്രബാബു. വിവാദ പരാമർശങ്ങളുടെ പേരിൽ ഭാസുരേന്ദ്രബാബുവിനെതിരെ കേസ് എടുക്കുകയും യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്യണമെന്നു പരാതിയിൽ അവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് സിപിഎം അനുകൂല പ്രവാസി സംഘടനയുടെ വെബിനാറിൽ വിവാദ പരാമർശങ്ങൾ ഭാസുരേന്ദ്രബാബുവിൽ നിന്നും വന്നത്.

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണം. നവോദയ കൾച്ചറൽ സെന്റർ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിൽ ബാബു പറഞ്ഞു. ശ്രീരാമജന്മഭൂമിയിൽ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിലായിരുന്നു ആഹ്വാനം നടത്തിയത്. ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് വ്യക്തമാക്കിയത്. മോഡറേറ്റർമാരോ സംഘാടകരോ പരാമർശത്തെ എതിർക്കാനോ തടയാനോ തയ്യാറായില്ല. ഇടത്അനുയായി സുനിത ദേവദാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചർച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ചർച്ചയിൽ ഭാസുര ചന്ദ്ര ബാബുവിന്റെ അഭിപ്രായത്തോട് യോജിക്കും വിധം തലയാട്ടിയെന്നും നിലപാടിനോട് അനുകൂലിച്ചുവെന്നും പ്രചരണം ശക്തമാണ്. ഇതോടെ വെബിനാറിന് പുതിയ തലം വരുകയും ചെയ്തു.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പുതിയ രാജ്യമെന്നതിന് ഏറെക്കാലമായി ഇടത്-മുസ്ലിം തീവ്രവാദികൾ പ്രചാരണം നൽകുന്നുണ്ടെന്ന് പരിവാർ പ്രസ്ഥാനങ്ങൾ ആരോപിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തി സിപിഎമ്മും കോൺഗ്രസ്സും ഇതിനെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു. ഇതിനിടെയുള്ള ഭാസുരേന്ദ്ര ബാബുവിന്റെ പരസ്യ വിഘടന വാദ ആവശ്യത്തെ ഗൗരവത്തോടെ എടുക്കണമെന്നാണ് ആവശ്യം. ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന നേതാവാണ് ഭാസുരേന്ദ്ര ബാബു. നിലപാടിൽ എല്ലാം ഇടത് കാർക്കശ്യം വ്യക്തമാക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായാണ് ആഭിമുഖ്യം. സിപിഎം വിഭാഗീയതയിൽ വി എസ്‌നിലപാടുകളെ പരസ്യമായി തള്ളി പറഞ്ഞിരുന്നു. കേരളം സ്വതന്ത്രമാകണമെന്നും ഇന്ത്യൻ യൂണിയനിൽ തുടരണോ എന്ന് ചിന്തിക്കണമെന്നുമുള്ള ആഹ്വാനമാണ് ഭാസുരേന്ദ്രബാബു ഇപ്പോൾ നടത്തിയത്. ഇതിനെ സിപിഎം പോലും തള്ളി പറയേണ്ട സ്ഥിതിയാണുള്ളത്. നവോദയ കൾച്ചറൽ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന പരിപാടിയിലെ പരാമർശം വൈറലാണ്.

ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് പറഞ്ഞത്. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നിരിക്കെ ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് കള്ള പ്രചാരണം നടത്തി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സംഘപരിവാറുകാർ ആരോപണമുയർത്തുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP