സർക്കാർ തീരുമാനം റദ്ദുചെയ്ത രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെയും മക്കൾ സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ ആണെന്ന് ആരോപണം; മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി വിധിയെഴുതിയ ജസ്റ്റിസ് മേരി ജോസഫിനും ജസ്റ്റിസ് സുരേന്ദ്ര മോഹനുമെതിരെ നടപടി ആവശ്യപ്പെട്ടു പരാതി; ജഡ്ജിമാരുടെ ബലത്തിൽ കോടതി നിർദ്ദേശം പോലും വകവയ്ക്കാതെ മാനേജ്മെന്റുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മക്കൾ പഠിക്കുന്നതു സ്വാശ്രയ കോളേജിൽ ആയതിനാലാണു സ്വാശ്രയ മെഡിക്കൽ പ്രവേശന കേസിൽ സർക്കാരിനെതിരായ വിധി പുറപ്പെടുവിച്ചതെന്ന് ആരോപണം. മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി വിധിയെഴുതിയതിനു ജസ്റ്റിസ് മേരി ജോസഫും ജസ്റ്റിസ് സുരേന്ദ്ര മോഹനുമെതിരെ നടപടി വേണമെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതിനിടെ, ജഡ്ജിമാരുടെ ബലത്തിൽ കോടതി നിർദ്ദേശം പോലും വകവയ്ക്കാതെ മാനേജ്മെന്റുകൾ പ്രവേശന നടപടികൾ തുടങ്ങയിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ക്രൈം നന്ദകുമാറാണു ജഡ്ജിമാർക്കെതിരെ പരാതിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിലെത്തിയത്. വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സുരേന്ദ്രമോഹന്റെ മകൾ അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിനിയാണെന്നും ജസ്റ്റിസ് മേരി ജോസഫിന്റെ മകൾ ജൂബിലി മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയുമാണെന്നുമാണു പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
സ്വാശ്രയ മാനേജ്മെന്റുകൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ നൽകിയ കേസിൽ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ സ്വാശ്രയ മാനേജുമെന്റുകളെ സഹായിച്ചതിനു പിന്നിൽ ഇതാണു കാര്യമെന്നാണു നന്ദകുമാറിന്റെ ആരോപണം. കേസ് പരിഗണിച്ച ജഡ്ജിമാർ സ്വാശ്രയ മാനേജ്മെന്റുകൾക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത് .ഈ ജഡ്ജിമാരുടെ സ്വാർത്ഥ താല്പര്യങ്ങളായിരുന്നുവെന്നും ആരോപണമുണ്ട്.
ജസ്റ്റിസുമാരായ സുരേന്ദ്രമോഹൻ,മേരി ജോസഫ് എന്നിവർക്കെതിരായ പരാതിയുടെ കോപ്പി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ പ്രവേശനം പൂർണമായും ഏറ്റെടുത്തു സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ സമീപിച്ച മാനേജ്മെന്റ് അസോസിയേഷന് അനുകൂലമായാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സ്വാശ്രയ മാനേജ്മെന്റുകളുടെ കേസ് പരിഗണിക്കുന്ന അവസരത്തിൽ തന്നെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് അനുകൂലമായ വിധിക്കാണു നീക്കം എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിനുപിന്നാലെ കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസുമാരായ പി ആർ രാമചന്ദ്രൻ മേനോൻ, അനിൽ നരേന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറിയത്. തുടർന്നു ജസ്റ്റിസുമാരായ സുരേന്ദ്രമോഹൻ, മേരി ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സ്വാർഥതാൽപര്യങ്ങളാണെന്ന പരാതി ഉയരുന്നത്.
സ്വാശ്രയ മാനേജ്മെന്റുകളുമായി കേരള ഹൈക്കോടതിയിലെ പല ജഡ്ജിമാർക്കും ബന്ധമുണ്ട് എന്ന് നന്ദകുമാർ നൽകിയ പരാതിയിൽ പറയുന്നു. സ്വാശ്രയ മാനേജ്മെന്റുകൾ സംസ്ഥാന സർക്കാരിനെതിരെ നൽകിയ കേസിൽ ഹൈക്കോടതിയുടെ വിധി പക്ഷപാതപരമാണെന്ന് പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ആണ് രാജ്യത്ത് ഒരു ഏകീകൃത എൻട്രൻസ് സംവിധാനം കൊണ്ട് വന്നത്.എന്നാൽ സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെയും അട്ടിമറിക്കുകയാണ് ഈ വിധിയിലൂടെ ഹൈക്കോടതി ചെയ്തതെന്നും ആരോപണമുണ്ട്.
ഇതിനിടെയാണ് കോടതി ഉത്തരവ് ലംഘിച്ച് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സ്വന്തം ഇഷ്ടപ്രകാരം പ്രവേശന നടപടികൾ തുടങ്ങിയതായുള്ള വാർത്തകൾ പുറത്തുവരുന്നത്. സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനം ഏറ്റെടുത്ത സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു നൽകിയ നിർദേശങ്ങൾ മറികടന്നാണ് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, വട്ടപ്പാറ എസ് യു ടി മെഡിക്കൽ കോളജ് എന്നിവ സ്വന്തം നിലയിൽ പ്രവേശന നടപടികൾ സ്വീകരിച്ചത്.
മാനേജുമെന്റുകൾക്ക് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാൻ കർശന ഉപാധികൾ കോടതി മുന്നോട്ടുവച്ചിരുന്നു. ജെയിംസ് കമ്മറ്റി അംഗീകരിച്ച പ്രോസ്പക്ടസ് അടിസ്ഥാനമാക്കിയായിരിക്കണം പ്രവേശനം എന്നതാണ് പ്രധാന വ്യവസ്ഥ. പ്രവേശനത്തിന്റെ മേൽനോട്ടം ജെയിംസ് കമ്മിറ്റി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ രണ്ട് വ്യവസ്ഥകളാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും വട്ടപ്പാറ എസ് യു ടിയും ലംഘിക്കുന്നത്. രണ്ട് കോളജുകളുടെയും പ്രോസ്പക്ടസ് ജെയിംസ് കമ്മിറ്റി ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രോസ്പെക്ടസുകളിൽ ചില ഭേദഗതി ജെയിംസ് കമ്മിറ്റി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് രണ്ടും അവഗണിച്ചാണ് ഈ രണ്ട് കോളജുകളും സ്വന്തം നിലയിൽ പ്രവേശന നടപടി തുടരുന്നതെന്നാണു റിപ്പോർട്ട്. പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഈ കോളെജുകൾ അവസാനിപ്പിക്കുകയും ചെയ്തു.
പ്രോസ്പെക്ടസ് അംഗീകരിക്കാതെയുള്ള പ്രവേശന നടപടികൾക്ക് അംഗീകാരം നൽകില്ലെന്ന് ജെയിംസ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവ് ലംഘിച്ചുള്ള മാനേജുമെന്റുകളുടെ നീക്കത്തിനതെിരെ നടപടിയെടുക്കുമെന്നും ജെയിംസ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- മുടി നീട്ടിവളർത്തിയ കുട്ടിക്കു സ്കൂളിൽ പ്രവേശനം നൽകിയില്ലെന്നു പരാതി
- കെ വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം പുനഃപരിശോധിക്കാൻ കാലടി സർവകലാശാല
- ദേശാഭിമാനി വ്യക്തിപരമായി തേജോവധപ്പെടുത്താൻ ഇറങ്ങിയ മഞ്ഞപ്പത്രം: സതീശൻ
- കുട്ടിസഖാവിന്റെ വ്യാജനിൽ സത്യം പുറത്തു വന്ന കഥ
- പ്ലസ് വൺ പ്രവേശനം: വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍