അവർ ചോദിച്ചു നിന്റെ പ്രോബ്ളം എന്താടീയെന്ന് നിക്സൺ ചോദിച്ചു; എനിക്ക് സംസാരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരോടാണെന്ന് പറഞ്ഞപ്പോൾ തേവിടിച്ചീയെന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു; എടീ------ മോളെ നീയൊക്കെ എല്ലാവർക്കും കിടന്ന് കൊടുത്തല്ലേ ഇവിടംവരെയും എത്തിയത്...? പ്രാണയുടെ ലൊക്കേഷനിലെ പരാതി അതീവ ഗൗരവതരം; എല്ലാ പ്രശ്നത്തിനും കാരണം ജൂലിയെന്ന് സംവിധായകൻ
അർജുൻ സി വനജ്
കൊച്ചി: മലയാള സിനിമാ മേഖലയിലെ ഗുണ്ടാ സാന്നിധ്യം വ്യക്തമാക്കിക്കൊണ്ട് മറ്റൊരു ഇരയുടെ വെളിപ്പെടുത്തൽ. വികെ പ്രകാശിന്റെ ചിത്രീകരണം നടക്കുന്ന പ്രാണയുടെ ലൊക്കേഷനിൽ വെച്ച്, പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്ന ഗുണ്ടകൾ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് തെന്നിന്ത്യൻ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയയുടെ പരാതി. തന്റെ മുറിയിൽ നിന്ന് കാണാതായ വിലപ്പെട്ട സാധനങ്ങളെക്കുറിച്ച്, താമസസ്ഥലത്തിന്റെ ഉടമയോട് ചോദിച്ചപ്പോളാണ്, ചിത്രത്തിന്റെ ലോക്കൽ പ്രൊഡക്ഷൻ കോർഡിനേറ്റർ നിക്സൺ അടക്കമുള്ളവരിൽ നിന്ന് അതിക്രമം ഉണ്ടായതെന്ന് ജൂലി മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയടക്കമുള്ളവർക്കെതിരെയാണ് ജൂലി ജൂലിയൻ എറണാകുളം റേഞ്ച് ഐജിക്ക് പരാതിനൽകിയത്.
ഡേറ്റ് ഇല്ലാഞ്ഞിട്ടും, നായിക നടി നിത്യ മേനോന്റെ അഭ്യർത്ഥന പ്രകാരമാണ് പത്താം തിയതി കുമളിയിലെ പ്രാണയുടെ സെറ്റിലെത്തുന്നത്. രാത്രി കുമളിലെത്തിയ തനിക്ക് താമസിക്കാൻ ഒരു റൂമിന് വേണ്ടി കുറേയധികം കാത്തിരിക്കേണ്ടിവന്നു. അവസാനം സലീം വില്ലയിൽ വൃത്തിഹീനമായ ഒരു മുറി തന്നു. രണ്ടാഴ്ചത്തേക്ക് അല്ലേ ഉള്ളുയെന്ന് കരുതി, പ്രൊഡക്ഷൻ ടീമിനോട് പറഞ്ഞു, ആ മുറിയിൽ താമസിക്കുന്നതിന് കുഴപ്പമില്ല, പക്ഷെ നാളെതന്നെ, താനുള്ളപ്പോൾ വന്ന് റൂം ക്ലീൻ ചെയ്ത് തരണമെന്ന്. അത് അവർ അംഗീകരിക്കുകയും ചെയ്തു. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മുറിയിലെത്തിയപ്പോഴും, മുറി തുറന്നിട്ടിരിക്കുന്നു, ഒരു ദിവസം തന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങളും പെർഫ്യൂംസും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടു. വിഷയം പ്രൊഡക്ഷൻ കൺട്രോളറെ അറിയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.
പതിനാഞ്ചാം തിയതി ഷൂട്ടിംങ് ആറ് മണിക്ക് കഴിഞ്ഞു. ആറേ കാലോടെ നിത്യമേനോനും പോയി. ഏഴരയായിട്ടും തനിക്ക് പോകാനുള്ള വാഹനം വന്നില്ല. വാഹനം വന്നപ്പോൽ നിത്യ മേനോന്റെ മറ്റ് സ്റ്റാഫുകളും വാഹനത്തിൽ ഉണ്ട്. ഒപ്പം കൺട്രോളറുടെ അസിസ്റ്റന്റ് ഷിഞ്ചുവും വാഹനത്തിൽ തനിക്കൊപ്പം കയറി. വാഹനം നീങ്ങിത്തുടങ്ങിയപ്പോൾ അവർ ചോദിക്കുന്നത്, നിത്യമേനോൻ വിവാഹിതയാണോ എന്ന്. താമസസ്ഥലത്ത് എത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ, തന്റെ കാണാതായ സാധനങ്ങളെക്കുറിച്ച് പരാതിപ്പെടാൻ സലീം വില്ലയുടെ ഉടമയെ കാണണമെന്ന് ആവശ്യപ്പെട്ടു. പെട്ടന്ന് വെള്ള വസ്ത്രമണിഞ്ഞ് നിക്സൺ എന്ന പ്രൊഡക്ഷൻ ലോക്കൽ കോർഡിനേറ്റർ അവിടെയെത്തി.
അവർ ചോദിച്ചു നിന്റെ പ്രോബ്ളം എന്താടീയെന്ന്, നിക്സൺ ചോദിച്ചു. എനിക്ക് സംസാരിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ടവരോടാണെന്ന് പറഞ്ഞപ്പോൾ, തേവിടിച്ചീയെന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു. എടീ------ മോളെ, നീയക്കെ എല്ലാവർക്കും കടന്ന് കൊടുത്തല്ലേ ഇവിടംവരെയും എത്തിയത്...? നിന്നെയൊക്കെ കൂടെക്കിടക്കാത്തത് ആരാടീ ഉള്ളതെന്ന്.. അത് കേട്ടതോടെ നിയന്ത്രണം കൈവിട്ടുപോയി. തിരിച്ചും പലതും പറയേണ്ടിവന്നു. എന്നെ ലൈംഗികമായി ഉപദ്രവിക്കാൻ അടുത്തേക്ക് വന്നപ്പോൾ, നിത്യമേനോന്റെ മറ്റൊരു അസിസ്റ്റന്റ് പറഞ്ഞു, ഇവരൊക്കെ ഇവിടുത്തെ വലിയ ആളുകളാ മേഡം റൂമിൽ പോയിക്കോ എന്ന്. അവർ എന്നിട്ടും അവിടുന്ന് വെല്ലുവിളി തുടർന്നു. ഇറങ്ങി വാടിയെന്ന എന്നും പറഞ്ഞ്. അപ്പോഴേക്കും ഞാൻ ആകെ തളർന്നു. എനിക്ക് മനസ്സിലായി കുമളിയിൽ എനിക്ക് ആരുമില്ലെന്ന്, ഞാൻ ഒറ്റപ്പെട്ട് സ്ത്രീയാണെന്ന്.
പൊലീസിനെ വിളിക്കാൻ പറഞ്ഞ് ഞാൻ നിലവിളിച്ചിട്ടും, അവർ പ്രോസ്റ്റിറ്റിയൂട്ടെന്നും, ഫക്കെന്നും പിന്നെ കേട്ടാൽ അറയ്ക്കുന്ന പലതും തന്നെ വിളിച്ചുകൊണ്ടിരുന്നു. അപ്പോ മറ്റ് സ്റ്റാഫുകൾ പറഞ്ഞു മേഡം റൂമിലേക്ക് പോകുയെന്ന്, ഞാൻ ചെയ്ത തെറ്റെന്താണ്, കാണാതായ സാധനങ്ങളെക്കുറിച്ച് ചോദിക്കാൻ ഉടമയെ വിളിക്കണമെന്ന് പറഞ്ഞതോ, അല്ലേൽ പ്രൊഡക്ഷൻ കൺട്രോളറുടെ അസിസ്റ്റന്റിന് നിത്യമേനോന്റെ കൂടെ പടം എടുക്കണമെന്ന് പറഞ്ഞപ്പോൾ, അവർ പറ്റിലെന്ന് പറഞ്ഞത് അവരോട് വന്ന് പറഞ്ഞതോ, ജൂലി കരഞ്ഞുകൊണ്ട് മറുനാടൻ മലയാളിയോട് ചോദിച്ചു. പിന്നെ പൊലീസ് വന്നപ്പോൾ എന്നെ മുറിയിലാക്കി അവർ പുറത്ത് നിന്ന് പൂട്ടി, പ്രൊഡക്ഷൻ സൈഡിലുള്ള തെലുങ്കാന സ്വദേശി ബാബു എന്ന ആളും മുറിയിൽ കയറി. ഇവിടെ നടന്നത് ആരോടും പറയരുതെന്നും, പുറത്തറിഞ്ഞാൽ സിനിമയെ ബാധിക്കുമെന്നും, പൊലീസിനോട് ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞില്ലെങ്കിൽ അവർ കൊന്നുകളയുമെന്നും പറഞ്ഞു.
എന്റെ പേഴ്സണൽ പ്രോബ്ളത്തിന്റെ പേരിൽ ബഹളം വെച്ചതാണെന്ന് പറഞ്ഞപ്പോൾ പൊലീസും മടങ്ങി. മുറിയിൽ റേഞ്ച് ഇല്ലാത്തതുകൊണ്ട് ആരേയും വിളിക്കാൻ കൂടികഴിഞ്ഞില്ല, പുറത്തിറങ്ങിയപ്പോൾ നിത്യ വിളിച്ചു. എന്താണെന്ന് എനിക്കറിയില്ല ജൂലി, ഞാൻ ഉറങ്ങിക്കിടന്ന സ്ഥലത്ത് നിന്ന് എന്നെ ഇവർ വിളിച്ചു, താൻ കൊച്ചിക്ക് തിരിച്ചുപോയ്ക്കോളു. അവിടെ വന്നിട്ട് കാര്യങ്ങൾ സംസാരിക്കാമെന്ന്. എന്നെ വിളിച്ചുവരുത്തിയ ആളുതന്നെ പറഞ്ഞു മിണ്ടാതെ പോയ്ക്കോളാൻ ഇതോടെ ഒറ്റപ്പെടൽ ശരിക്കും ഞാൻ അറിഞ്ഞു. ഒരു യൂണിയനിലും അംഗത്വം ഉള്ള ആളല്ല ഞാൻ. എന്റെ നിസാഹായ അവസ്ഥയുടെ പുറത്ത് അത് കേട്ട് നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ കഴിഞ്ഞ മൂന്ന് ദിവസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, അവർ ഫോൺ എടുക്കുന്നില്ല.
സ്ത്രീയ്ക്കൊപ്പം സ്ത്രീയ്ക്കൊപ്പം എന്ന് പറയുമ്പോളും മലയാള സിനിമയിൽ, സ്ത്രീകൾക്ക് ഒരു സുരക്ഷിതത്വവും ഇല്ല. അവിടെ നടന്നതെല്ലാം കണ്ട് നിന്നവരോടാണ് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങളുടെ അമ്മയ്ക്കോ, പെങ്ങൾക്കോ, ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ നിങ്ങൾ ഇതുപോലെ നോക്കിനിൽക്കുകമാത്രമേ ചെയ്യുകയുള്ളോ..? ജൂലി പൊട്ടിത്തെറിച്ചു. രാത്രിതന്നെ ഇവളെ തട്ടിയേക്ക് എന്ന് മുറിക്ക് പുറത്ത് നിന്ന് നിക്സണും സലീം വില്ലയുടെ ഉടമയും ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. കുമിളിക്ക് പുറത്ത് ഇവൾ പോകരുതെന്നും അവർ പറഞ്ഞ്കൊണ്ടിരുന്നു. പിന്നീട് അവിടുന്ന് രാവിലെയാണ് എന്റെ സ്റ്റാഫിന്റെ ഇടപെടൽ കൊണ്ട് പോന്നത്. കൊച്ചിയിലെത്തി, ദിവസങ്ങളെടുത്തു, മനസ്സ് ഒന്ന് ശാന്തമാകാൻ. പതിനഞ്ചോളം പേർ ചേർന്ന് ഒരാളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് മുക്തയാകാൻ ദിവസങ്ങൾ വേണ്ടി വന്നു.
ഇപ്പോ അവർ പറയുന്നത് ഞാൻ മദ്യപിച്ച് ബഹളം വെച്ചിട്ടാണ് പൂട്ടിയിട്ടതെന്നാണ്. എന്നാൽ എന്ത്കൊണ്ട് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല, ഞാൻ 11 വർഷം വർക്ക് ചെയ്ത എത്ര സെറ്റുകളിൽ ഇത്തരത്തിൽ ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ അന്വേഷിച്ച് നോക്കു. സിനിമയിൽ നാടകം കളിച്ചാൽ മതി, സിനിമയ്ക്ക് പുറത്ത് മേലാൽ നാടകം കളിക്കേണ്ടെന്നും അവർ സംവിധായകൻ വികെ പ്രകാശ് അടക്കമുള്ളവർക്ക് താക്കീത് ചെയ്തു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിന്റെ ഭാഗമായാണ് മേക്കപ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ കുമിളിയിലെത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മർസലിൽ ഉൾപ്പെടെ നായികയുടെ മേക്കപ്പ് ആർടിസ്റ്റായിരുന്നു ജൂലി. മലയാളം, തമിഴ്, കന്നട സിനിമകളിലെ മുൻ നിര താരങ്ങൾക്ക് വർഷങ്ങളായി മേക്കപ്പിടുന്നു. ഗുണ്ടാ സാന്നിധ്യം മലയാള സിനിമയിൽ ഉണ്ട് എന്നതിന്റെ തെളിവാണിതെന്നും ജൂലി പറഞ്ഞു. 11 വർഷത്തോളമായി തെന്നിന്ത്യൻ സിനിമാ മേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരുകയാണ് ഇവർ. സംഭവത്തിൽ മധ്യമേഖല ഐജിക്ക് പരാതി നൽകി. എറണാകുളം സ്വദേശിയാണ് ജൂലി ജൂലിയ. എന്നാൽ ജൂലിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് സംവിധായകൻ വികെ പ്രകാശ് പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്