ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു! എൺപത്തിയഞ്ചുകാരന്റെ ഈ വാക്കുകളിൽ ഉള്ളത് ഉള്ളുപൊട്ടുന്ന വേദന തന്നെ; എന്നിട്ടും സഖാവിന്റെ മകനെ രക്ഷിക്കാനായി കുതന്ത്രങ്ങൾ പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയും തരികിട; വീഡിയോ പകർത്തിയവർക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊളിച്ച് വീണ്ടും ആലക്കൽ ഖാലിദ്; കരുളായിയിലെ കമ്യൂണിറ്റി കിച്ചൺ വിവാദത്തിൽ അബു നൗഫലിനെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും പൊളിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു.. എന്റെ പ്രായം ഇതായതു കൊണ്ടാണ്... സോഷ്യൽ മീഡിയ ചർച്ച ചെയ്ത വാക്കുകളിൽ നിറഞ്ഞത് വേദനയായിരുന്നു, മലപ്പുറം കരുളായിയിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ അവഹേളിച്ചുവെന്ന് പരാതി അതുകൊണ്ട് തന്നെ വലിയ ചർച്ചയുമായി. ഭക്ഷണം വാങ്ങിക്കാൻ ചെന്ന തന്നെ കമ്മ്യൂണിറ്റി കിച്ചൺ വളണ്ടിയർ അപമാനിച്ചുവെന്ന പരാതിയുമായി 85 കാരനായ ആലക്കൽ ഖാലിദാണ് രംഗത്ത് എത്തിയത്. ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ വീഡിയോ എടുത്തവർക്കെതിരെ വ്യാജ പരാതിയും ഉണ്ടായി. സിപിഎം നേതാവിന്റെ മകനെ രക്ഷിക്കാനുള്ള ഈ തന്ത്രവും പൊളിഞ്ഞു. ഇതോടെ കമ്യൂണിറ്റി കിച്ചണിലെ ആക്ഷേപങ്ങൾക്ക് പുതിയ തലം വരികയാണ്.
സിപിഎം പ്രവർത്തനായ വളണ്ടിയറിൽ നിന്നാണ് ഖാലിദിന് അവഹേളനം നേരിടേണ്ടി വന്നത്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് താൻ കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫൽ കണക്ക് പറഞ്ഞെന്ന് ഖാലിദ് ആരോപിക്കുന്നു. സൗജന്യ റേഷൻ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വാളണ്ടിയർ ചോദിച്ചതായി ഖാലിദ് പറയുന്നത്. അപമാനിക്കപ്പെട്ടതിനെ തുടർന്ന് ഭക്ഷണപ്പൊതി തിരിച്ചു കൊടുത്ത വൃദ്ധൻ അഞ്ച് ദിവസം കഴിച്ച ഭക്ഷണത്തിന് വിലയായി മുന്നൂറ് രൂപ പഞ്ചായത്ത് ഓഫീസിൽ കൊണ്ടുപോയി കൊടുത്തു. എന്നാൽ, പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടി മടക്കി അയക്കുകയായിരുന്നു. സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്റെ മകനാണ് കമ്മ്യൂണിറ്റി കിച്ചൺ വളണ്ടിയറായ അബു നൗഫൽ. അതുകൊണ്ട് തന്നെ ഈ വീഡിയോ വൈറലായപ്പോൾ പ്രതിസന്ധിയിലായത് നിലമ്പൂരിലെ സിപിഎം നേതൃത്വമാണ്. അങ്ങനെയാണ് സത്യം പുറത്തെത്തിച്ചവർക്കെതിരെ കേസുണ്ടായത്. ഇതിന് പിന്നിലെ കഥും വൃദ്ധൻ തുറന്നു പറയുമ്പോൾ പിന്നിൽ പ്രവർത്തിച്ചവരെല്ലാം വെട്ടിലാവുകയാണ്.
കമ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണത്തിന് എന്തുകൊണ്ടും അർഹനായിരുന്നു ഖാലിദ്. ഖാലിദ് ആരോപണം ഉന്നയിച്ച വാളണ്ടിയർ രണ്ടാം വാർഡിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത വളണ്ടിയർ ലിസ്റ്റിൽ ഇല്ലാത്തയാളാണെന്ന് വാർഡ് മെമ്പർ വ്യക്തമാക്കുന്നത്. സംഭവം പഞ്ചായത്ത് ഭരണ സമിതിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മെമ്പർ വ്യക്തമാക്കി. വൃദ്ധനെ അപമാനിച്ചതിൽ പ്രതിഷേധവുമായി കരുളായി പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് ലീഗു നേതാക്കളുടെ ഗൂഢാലോചനയെന്ന് സ്ഥാപിക്കാനുള്ള നീക്കം നടന്നത്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം കൊണ്ടുനൽകിയ വളണ്ടിയർ അപമാനിച്ച സംഭവത്തിൽ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയവർക്കെതിരെ നൽകിയ പരാതിയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് വയോധികൻ ഇപ്പോൾ പറയുന്നു. ഇതോടെ കഥ വീണ്ടും മാറുകയാണ്.
നേരത്തെ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി വയോധികൻ എന്ന തരത്തിൽ വിഷയത്തെ മറ്റൊരു തലത്തിലേക്ക് സൈബർ സഖാക്കൾ കൊണ്ടു പോയിരുന്നു. ഇതിലെ കള്ളക്കളിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലും ആകുന്നു. ഇത് സംബന്ധിച്ച് ഖാലിദ് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഉച്ചഭക്ഷണം വൈകിട്ട് മൂന്ന് മണിയോടെയാണ് ഖാലിദിന്റെ വീട്ടിലെത്തിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത ഖാലിദിനോട് മൂന്ന് ദിവസം സൗജ്യന്യമായി കഴിച്ചില്ലെ, വേണമെങ്കിൽ കഴിച്ചാൽ മതിയെന്നല്ലാം വളണ്ടിയറായ അബു നൗഫൽ പറഞ്ഞു എന്നായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ വീഡിയോ യൂത്ത് ലീഗ് പ്രവർത്തകർ തന്റെ അനുവാദമില്ലാതെ പകർത്തിയതാണെന്നും വീഡിയോ വന്നപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ഇന്നലെ വയോധികൻ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. തന്റെ അുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെതിരെ ഖാലിദ് ഒപ്പിട്ട ഒരു പരാതിയും പൊലീസിന് ലഭിച്ചു. ആ പരാതിയിൽ തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഒപ്പുവെപ്പിച്ചതെന്നാണ് ഇപ്പോൾ ഖാലിദ് പറയുന്നത്. തന്നെ കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്ത പ്രാദേശിക വാർത്ത ചാനലിനെതിരെയുള്ള പരാതിയെന്ന് പറഞ്ഞാണ് തന്നോട് അതിൽ ഒപ്പുവെപ്പിച്ചതെന്നും, തന്റെ അനുവാദമില്ലാതെ വീഡിയോ പകർത്തിയതിന് ആർക്കെതിരെയും പരാതിയില്ലെന്നും ഇപ്പോൾ ഖാലിദ് പറയുന്നു.
വളണ്ടിയറുമായുള്ള പ്രശ്നം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും അത് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചിട്ടുണ്ടെന്നും വയോധികൻ പറയുന്നു. അതേ സമയം പ്രശ്നത്തിൽ പിന്നിൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് എന്ന കരുളായി പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത കമ്മറ്റി നിഷേധിച്ചു. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനത്തിൽ ഉണ്ടായ വീഴ്ച്ച മറച്ച് വെക്കാനാണ് യൂത്ത് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു. വൃദ്ധനോട് അമര്യാദയായി പെരുമാറിയ വളണ്ടിയറെ പുറത്താക്കണമെന്നും,വളണ്ടിയർ ലിസ്റ്റിൽ അപാകതയുണ്ടെന്നും അപാകത തീർത്ത പുതിയ വളണ്ടിയർ ലിസ്റ്റ് ഉണ്ടാക്കണമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തണമെന്നും കരുളായി പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെടി സൈതലവി, സെക്രട്ടറി സൈതലവി തേക്കുംകുന്ന് ,ട്രഷറർ കെ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.
കരുളായി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വളണ്ടിയർമാരെ അനതികൃതമായി യൂത്ത് കോഡിനേറ്ററും പഞ്ചായത്ത് സിക്രട്ടറിയും നിയമിച്ചുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. വളണ്ടിയർമാരുടെ പട്ടികയിൽ നിന്നും യുഡിഎഫ് പ്രവർത്തകരെ ഒഴിവാക്കുന്നതായുള്ള ആക്ഷേപവും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെ മാത്രം മാത്രമാണ് കിച്ചൺ ഭാരവാഹികളായി വിളിച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർ പരാതിയുമായി രംഗത്ത് ഇറങ്ങിയപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചിട്ടില്ലെന്നും പേര് വിവരങ്ങൾ നേരിട്ട് നൽകണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പിന്നീട് യുഡിഎഫ് പ്രവർത്തകർ നേരിട്ട് ലിസ്റ്റ് കൈമാറിയിട്ടും ഡിവൈഎഫ്ഐ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രാദേശിക യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.
കൊറോണ വൈറസിനെ നേരിടാൻ രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ കേരള സർക്കരാർ പ്രഖ്യാപിച്ച പദ്ധതിയാണ് കമ്മ്യുണിറ്റി കിച്ചൽ. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തിൽ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുമായോ മറ്റ് സംഘടനകളുമായോ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തെ ബന്ധപ്പെടുത്തരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മികച്ച രീതിയിലാണ് പൊതുവെ കിച്ചൺ പ്രവർത്തിച്ച് വരുന്നതെങ്കിലും ഇത്തരത്തിൽ ചില പരാതികളും ഉയർന്നു വരുന്നുണ്ട്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്