കേരളത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആദ്യ എംഎൽഎ; ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത ധീരപോരാളി; തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി മരണം വരെ പോരാടി; നിലമ്പൂരിൽ നിന്ന് രണ്ട് തവണ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ് കുഞ്ഞാലിയുടെ ഓർമ്മകൾക്ക് അര നൂറ്റാണ്ട്
ജാസിം മൊയ്തീൻ
മലപ്പുറം: ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക സ്വാധീനമായ വ്യക്തിയായിരുന്നു സഖാവ് കുഞ്ഞാലി. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 51 വർഷങ്ങൾ പൂർത്തിയാകുന്നു. 1969 ജൂലൈ 28ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അദ്ദേഹം മരണപ്പെടുമ്പോൾ കുഞ്ഞാലി നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ ആയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തിന് ചുള്ളിയോട് അങ്ങാടിയിൽ വെച്ച് വെടിയേൽക്കുന്നത്.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുഞ്ഞാലി മരണപ്പെട്ടു. അങ്ങനെ കേരളത്തിൽ എംഎൽഎ ആയിരിക്കെ വെടിയേറ്റ് മരണപ്പെട്ട ആദ്യ വ്യക്തിയായി കുഞ്ഞാലി മാറി. അന്ന് കേസിൽ ഒന്നാം പ്രതിയായ മുതിർന്ന കോൺഗ്രസ് നേതാവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയും ചെയ്തു.
പിന്നീട് കുഞ്ഞാലിയെ വെടിവെച്ചു എന്ന് കരുതപ്പെടുന്ന ഗോപാലൻ എന്ന കോൺഗ്രസ് അനുഭാവിയെ 1971 ഫെബ്രുവരി 12ന് സിപിഎം പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ കഴിഞ്ഞ മാസം അവസാനത്തിൽ ആര്യാടൻ മുഹമ്മദ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ വളിപ്പെടുത്തുകയും ചെയ്തിരുന്നു. ഏറനാടിന്റെ ചെഗുവേരെ എന്നറിയപ്പെട്ടിരുന്ന സഖാവ് കുഞ്ഞാലിയുടെ ജിവിതം വായിച്ചറിയാം
വിപ്ലവകാരിയായ ഉമ്മ വളർത്തിയ മകൻ
1924 ജൂലൈ 8നാണ് കുഞ്ഞാലി ജനിക്കുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലായിരുന്നു ജനനം. കാരിക്കോടൻ കുഞ്ഞിക്കമ്മദിന്റെയും ആമ്പലൻ ആയിശയുടെ ഏകമകനായിരുന്നു കെ കുഞ്ഞാലിയെന്ന കാരിക്കോടൻ കുഞ്ഞാലി. പിന്നീട് സഖാവ് കുഞ്ഞാലിയെന്ന പേരിൽ അറിയപ്പെട്ടയാൾ. ധീരയും തന്റേടിയുമായ ഉമ്മയുടെ വളർത്തു ഗുണമായിരുന്ന കുഞ്ഞാലിയുടെ ജീവിതത്തിലത്രയും പ്രകടമായത്. വിപ്ലവകാരിയായിരുന്നു കുഞ്ഞാലിയുടെ മാതാവ് ആമ്പലൻ ആയിശ.
രാഷ്ട്രീയ അരജാകത്വവും മതപൗരോഹിത്യവും സമൂഹത്തിൽ അത്രമേൽ അള്ളിപ്പിടിച്ചിരുന്ന ഇരുപതുകളുടെ സാഹചര്യത്തിൽ സമൂഹത്തിന്റെ പൊതു മദ്ധ്യത്തിലേക്കിറങ്ങി ഇത്തിളും പപ്പടവും വിൽപന നടത്തി കുടുംബം പുലർത്തിയ മുസ്ലിം സ്ത്രീയുടെ ജീവിതം ഇന്ന് ചിന്തിക്കുമ്പോൾ അത്ഭുതമുളവാക്കുന്നതാണ്. ഉപ്പയെന്നത് നേർത്തൊരു ഓർമ്മ മാത്രമായിരുന്നു കുഞ്ഞാലിക്ക്. ഉമ്മയാണ് വളർത്തിയത് മുഴുവൻ. മതപൗരോഹിത്യത്തിന്റെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ആയിശ കുഞ്ഞാലിയെ വളർത്തി. തന്റേടവും പോരാട്ട വീര്യവും ഉമ്മയിൽ നിന്ന് ആവോളം കുഞ്ഞാലിക്ക് പകർന്ന് ലഭിച്ചതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. പിന്നീട് കുഞ്ഞാലി ഏറ്റെടുത്ത ചരിത്ര പോരാട്ടങ്ങളിലും കർഷക പ്രക്ഷോഭങ്ങളിലുമെല്ലാം ധീരയായ ഉമ്മ വളർത്തിയ മകനെ കാണാമായിരുന്നു.
കൊണ്ടോട്ടിയിൽ നിന്ന് മലയോര ഗ്രാമങ്ങളിലേക്ക്
1942ൽ സൈന്യത്തിൽ ചേർന്ന കുഞ്ഞാലി ലോക മഹായുദ്ധത്തിന് ശേഷം നാട്ടിലെത്തി സജീവ രാഷ്ട്രീയ പ്രവർത്തകനാകുകയായിരുന്നു.അൻപതുകളിലാണ് കൊണ്ടോട്ടിയിൽ നിന്നും കാളികാവും, നിലമ്പൂരുമെല്ലാം ഉൾപ്പെടുന്ന കിഴക്കൻ ഏറനാടിന്റെ മലയോര ഗ്രാമങ്ങളിലേക്ക് കുഞ്ഞാലി എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തീരെ വേരോട്ടമില്ലാതിരുന്ന മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട മേഖലകളിലേക്കായിരുന്ന ആ യാത്ര. ഐഎൻടിയുസി സജീവമായി ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയിരുന്ന പ്രദേശങ്ങൾ. ഇവിടെ കർഷക തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിക്കലായിരുന്നു കുഞ്ഞാലിയുടെ വരവിന്റെ ഉദ്ദേശം.
കൊളോണിയൽ നിയമങ്ങളുടെ തണലിൽ തോട്ടം തൊഴിലാളികൾക്ക് ന്യായമായ കൂലിയോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ തോട്ടം ഉടമകൾ പണിയെടുപ്പിക്കുന്ന കാലം കൂടിയായിരുന്നു അത്. ഈ സാഹചര്യത്തിലേക്കാണ് കുഞ്ഞാലിയെത്തുന്നത്. ദുരിതം പേറി ജീവിച്ചിരുന്ന പുല്ലങ്കോട് എസ്റ്റേറ്റിലെയും കേരള എസ്റ്റേറ്റിലെയും തൊഴിലാളികൾക്ക് കുഞ്ഞാലിയുടെ ഇടപെടലുകൾ പ്രതീക്ഷ നൽകി. തോട്ടം തൊഴിലാളികൾ കുഞ്ഞാലിക്ക് പിന്നിൽ അണി നിരന്നു. വർഷങ്ങളായി ഐഎൻടിയുസിയിലും മറ്റ് ട്രേഡ് യൂണിയനുകളിലും പ്രവർത്തിച്ചിരുന്നവരും കുഞ്ഞാലിക്കൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. തോട്ടം ഉടമകളുമായി നിരന്തരം കലഹിച്ചും ചർച്ച ചെയ്തും കുഞ്ഞാലി തോട്ടം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും നിഷേധിക്കപ്പെട്ട അവകാശങ്ങളും നേടിക്കൊടുത്തു. തങ്ങളുടെ അവകാശങ്ങൾ നേടിത്തന്ന നേതാവിനൊപ്പം തൊഴിലാളികൾ ഉറച്ചു നിന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ബാലി കേറാമലയായിരുന്ന മലപ്പുറത്തിന്റെ മലയോര ഗ്രാമങ്ങളിൽ ഇടത് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കുഞ്ഞാലി അടിത്തറയുണ്ടാക്കി.
പഞ്ചായത്ത് പ്രസിഡണ്ട് മുതൽ എംഎൽഎ വരെ, പ്രധാന ശത്രുക്കളിലൊരാൾ ടികെ ഹംസ
തോട്ടം തൊഴിളാകൾക്കൊപ്പം അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ കുഞ്ഞാലി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാട്ടുകാർക്കിടയിൽ പ്രിയങ്കരനായി. കാളികാവിൽ തന്നെ വീടെടുത്ത് താമസവും ആരംഭിച്ചു. 1961ൽ വിവാഹം കഴിച്ച് കുടുംബ സമേതം കാളികാവിൽ ജീവിതം തുടർന്നു. 1964ലാണ് കാളികാവ് പഞ്ചായത്ത് രൂപീകരിക്കുന്നത്. കാളികാവ് പഞ്ചായത്തിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു. പുതുതായി രൂപീകരിച്ച പഞ്ചായത്തിന്റെ ആദ്യ എക്സിക്യുട്ടീവ് ഓഫീസറായി അന്നുണ്ടായിരുന്നത് ടികെ ഹംസയായിരുന്നു.
ഇന്നത്തെ പഞ്ചായത്ത് സെക്രട്ടറി സ്ഥാനം. അന്ന് അദ്ദേഹം കോൺഗ്രസ് നേതാവായിരുന്നു. പല തരത്തിൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ടികെ ഹംസ ശ്രമിച്ചിരുന്നു. പുതിയ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് മതിയായ ഫണ്ട് നൽകാതെ ടികെ ഹംസ പദ്ധതികൾ തടസ്സപ്പെടുത്തുന്നതായി കുഞ്ഞാലി നിരന്തരം പരാതിപ്പെട്ടു. ഒടുക്കം കുഞ്ഞാലിയുമായി തെറ്റിപ്പിരിഞ്ഞ് ടികെ ഹംസ ജോലി ഉപേക്ഷിച്ച് പോകുകയും ചെയ്തു. അതേ ടികെ ഹംസ പിന്നീട് സിപിഐഎമ്മിലെത്തുകയും മത്സരിച്ച് എംഎൽയും മന്ത്രിയും എംപിയും വരെ ആയി എന്നതാണ് മറ്റൊരു വസ്തുത. പിന്നീട് 1965ലും 67ലും കുഞ്ഞാലി നിലമ്പൂരിൽ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
65ൽ ജയിലിൽ നിന്നാണ് കുഞ്ഞാലി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും വിജയിച്ചു.എന്നാൽ ആ വർഷം ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപീകരിക്കാനായില്ല. പിന്നീട് 67ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലി വീണ്ടും എംഎൽഎ ആയി. രണ്ട് തവണയും മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദിനെയാണ് കുഞ്ഞാലി പരാജയപ്പെടുത്തിയിരുന്നത്. രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരം എന്നത് മാത്രമായിരുന്ന നിലമ്പൂരിലെ ആ രാഷ്ട്രീയ പോരാട്ടം.അത് രണ്ട് ട്രേഡ് യൂണിയനുകൾ തമ്മിലുള്ള മത്സരം കൂടിയായിരുന്നു. അക്കാലത്ത് തോട്ടം മേഖലിയും ബീഡിത്തെറുപ്പ് മേഖലയിലും ഐഎൻടിയുസിക്ക് വേണ്ടി തൊഴിലാളികളെ സംഘടിപ്പിച്ചിരുന്നത് ആര്യാടൻ മുഹമ്മദായിരുന്നു.
കുഞ്ഞാലി രാഷ്ട്രീയം പഠിച്ചത് വായിച്ചും അനുഭവങ്ങളിലൂടെയും
നിരന്തരമായ വായനയിലൂടെയും ജീവിത അനുഭവങ്ങളിലൂടെയുമാണ ്കുഞ്ഞാലി കമ്മ്യൂണിസ്റ്റുകാരനായത്. അക്ഷങ്ങളുമായുള്ള നിരന്തര സഹവാസവും അടങ്ങാത്ത അന്വേഷണങ്ങളുമാണ് കുഞ്ഞാലിയെന്ന രാഷ്ട്രീയക്കാരനെ വളർത്തിയത്. പാർട്ടി വേദികളിലും തൊഴിലാളികൾക്കിടയിലും അദ്ദേഹം തന്റെ അറിവുകൾ പ്രയോഗിച്ചു. വായനയിലൂടെ കൈമുതലായിക്കിട്ടിയവ പങ്കുവെച്ചു. ചരിത്രത്തിൽ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കാണാവുന്ന നിരവധി സംഭവങ്ങളിൽ പ്രധാനപ്പെട്ടതാണ് 48ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിലെ ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം നടത്തി പ്രസംഗം. എല്ലാവരും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ഒന്നാം വർഷത്തിലേക്ക് ആഹ്ലാദപൂർവ്വം കടക്കുമ്പോൾ കുഞ്ഞാലി ആ സ്വാതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം യഥാർത്ഥമല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ അടിമത്വം നമ്മെ വിട്ടുപോയിട്ടില്ലെന്നും കൽക്കത്തിൽ വെച്ച് കുഞ്ഞാലി പ്രസംഗിച്ചു.
ഞാനല്ല കുഞ്ഞാലിയെ കൊന്നത്; അരനൂറ്റാണ്ടിന് ശേഷം ആര്യാടന്റെ വെളിപ്പെടുത്തൽ
1969 ജൂലൈ 26-ന് ചുള്ളിയോട് അങ്ങാടിയിൽ വച്ചാണ് കുഞ്ഞാലി ശത്രുക്കളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അര നൂറ്റാണ്ടിന് ശേഷം ഈ ജൂൺ അവസാന വാരത്തിലാണ് കുഞ്ഞാലിയുടെ മരണം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. അത് കുഞ്ഞാലി വധക്കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയത് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിർണ്ണായക വെളിപ്പെടുത്തലോട് കൂടിയായിരുന്നു. മാതൃഭമി ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആര്യാടൻ മുഹമ്മദ് കുഞ്ഞാലി വധത്തിൽ തന്റെ നിരപരാധിത്ത്വം തെളിയുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയത്. താനല്ല കുഞ്ഞാലിയെ കൊലപ്പെടുത്തിയതെന്നും, സിപിഎം തന്നെ കുരുക്കുകയായിരുന്നുവെന്നുമാണ് ആര്യാടൻ മുഹമ്മദ് മാതൃഭൂമിയലൂടെ വെളിപ്പെടുത്തിയത്. മറ്റൊരു കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലനാണ് കുഞ്ഞാലിയെ വെടിവച്ചതെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു കൃത്യം നിർവ്വഹിച്ചതെന്നും ആര്യാടൻ പറഞ്ഞു.
ചുള്ളിയോടിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ച് വെടിയേറ്റ കുഞ്ഞാലി പിന്നീട് നിലമ്പൂർ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കൂടാതെ ചുള്ളിയോട് തന്നെയുള്ള കോൺഗ്രസ് ഓഫീസിൽ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. അതോടൊപ്പം സാക്ഷികൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് സാക്ഷി മൊഴികൾ കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ ഒന്നാം പ്രതിയായിരുന്ന ആര്യാടനെ പിന്നീട് കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കുകയും ചെയ്തു.
പിന്നീട് നിലമ്പൂരിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ഒരാൾ പോലും വിജയിച്ചില്ല
കുഞ്ഞാലിയുടെ മരണത്തോട് കൂടി നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയും നഷ്ടമായി എന്നതാണ് വാസ്തവം. കുഞ്ഞാലിയുടെ മരണ ശേഷം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഒരാൾ പോലും നിലമ്പൂരിൽ നിന്ന് നിയമ സഭയിലേക്ക് എത്തിയില്ല. മാത്രവുമല്ല ഏറെക്കാലം നിലമ്പൂർ ആര്യാടൻ മുഹമ്മദിന്റെ കുത്തകയാകുകയും ചെയ്തു.
കുഞ്ഞാലിയുടെ മരണത്തിന് ശേഷം ഇക്കാലയളവിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിലമ്പൂരിൽ നിന്ന് മത്സരിച്ചത് രണ്ട് പേരായിരുന്നു. ഇപ്പോഴത്തെ നിയമസഭ സ്പീക്കറായ പി ശ്രീരാമകൃഷ്ണനും, ദേവദാസ് പൊറ്റക്കാടും. രണ്ട പേരും ദയനീമായി പരായജയപ്പെട്ടു. ടികെ ഹംസയും ഇപ്പോൾ പിവി അൻവറും വിജയിച്ചത് കുടം ചിഹ്നത്തിൽ സ്വതന്ത്രരായി മത്സരിച്ചാണ്
അതു കൊണ്ടാണ് കുഞ്ഞാലിയുടെ മരണത്തോട് കൂടി നിലമ്പൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ നഷ്ടമായി എന്ന് സിപിഎമ്മുകാർ പോലും ഇപ്പോഴും വിശ്വസിക്കുന്നത്.അത്തരം കമ്മ്യൂണിസ്റ്റുകാർ അൻവറിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാത്തതും കുഞ്ഞാലിയുടെ ഓർമ്മകൾ അവരിൽ അവശേഷിക്കുന്നതുകൊണ്ടാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്