കപ്പൽ നിർമ്മാണ ഓർഡറില്ലാതെ വലഞ്ഞപ്പോൾ നഗരത്തിലെ ഓടകൾക്ക് കോൺക്രീറ്റ് മൂടി പണിതു; തൊഴിലാളി സമരത്തിൽ കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്തി; പത്മിനി മുതൽ വിക്രാന്ത് വരെ; തകർച്ചയുടെ നെല്ലിപ്പലകയിൽ നിന്ന് അഭിമാനമായ കൊച്ചി കപ്പൽശാലയുടെ വീരഗാഥ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒരിക്കൽ തകർച്ചയുടെ നെല്ലിപ്പലകയിൽ വീണ സ്ഥാപനമാണ് കൊച്ചി കപ്പൽശാല. ആ കഥയാണ് ഐഎൻസ് വിക്രാന്ത് മാറ്റി മറിക്കുന്നത്. ഒരു കപ്പൽ പോലും നിർമ്മിക്കാൻ ഓർഡറില്ലാതെ കൊച്ചി നഗരത്തിലെ ഓടകൾക്ക് കോൺക്രീറ്റ് മൂടി പണിയാനുള്ള ജോലി വരെ ഏറ്റെടുത്ത കൊച്ചി കപ്പൽ നിർമ്മാണ ശാല. ഇവിടെ നിന്നാണ് ഇന്ത്യയുടെ ആദ്യ തദ്ദേശിയ വിമാന വാഹിനി കപ്പൽ പിറന്നത്. ദുരിതകാലത്തെ പ്രതീക്ഷയുടെ ഭാവിയിലേക്ക് മാറ്റിയെടുത്ത കപ്പൽ നിർമ്മാണമാണ് കൊച്ചിയിൽ സംഭവിച്ചത്. ഇനി കൊച്ചിയും തല ഉയർത്തും. കൂടുതൽ യുദ്ധ കപ്പലുകൾ ഇവിടെ പണിയും. അവ നമ്മുടെ രാജ്യത്തിന്റെ അതിർത്തിയും കാക്കും.
അറ്റകുറ്റപ്പണിക്കു പോലും കപ്പലില്ലാത്ത ഭൂത കാലം കൊച്ചിക്കുണ്ടായിരുന്നു. കപ്പലുകൾക്കു പകരം ചില ഓയിൽ റിഗുകൾ നിർമ്മിക്കാനുള്ള ഓർഡറുകളാണ് ആശ്വാസമായി മാറിയത്. തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത് നാവികസേനാവ്യൂഹത്തിൽ ഉൾപ്പെടുമ്പോൾ സുവർണ ചരിത്രം കുറിക്കുകയാണ് കൊച്ചി കപ്പൽശാല. 2,800 കോടി രൂപയുടെ വികസനപദ്ധതികൾ പൂർത്തിയാക്കി വിക്രാന്തിന്റെ ഇരട്ടിവലിപ്പമുള്ള വിമാനവാഹിനി നിർമ്മിക്കാനുള്ള പ്രാരംഭനടപടികൾ കപ്പൽശാല ആരംഭിച്ചു. അങ്ങനെ കൊച്ചിക്ക് ഇനി കുതിപ്പിന്റെ കാലമാകും.
78ലാണ് ഇവിടെ കപ്പൽ നിർമ്മാണം തുടങ്ങിയത്. 81ൽ ആദ്യ കപ്പൽ നീറ്റിലിറക്കി, എംവി റാണിപത്മിനി. ചരക്കു കപ്പലായിരുന്നു അത്. അതേ വർഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചതും. 90ൽ ഇവിടെ നിർമ്മിച്ച ആദ്യ എണ്ണടാങ്കർ മോട്ടിലാൽ നെഹ്റു നീറ്റിലിറക്കി. മോട്ടിലാൽ നെഹ്റുവിനു ശേഷം കാര്യമായ കപ്പലോർഡർ ഒന്നും ലഭിച്ചില്ല.ഈ സമയത്താണ് ഒരു എൻജിസിക്കുവേണ്ടി റിഗുകൾ നിർമ്മിക്കാൻ ആരംഭിച്ചത്. 2004 ജനുവരിയിലാണ് കപ്പൽ നിർമ്മാണത്തിന് ഓർഡർ ലഭിച്ചത്.
ബഹാമസിലെ ഒരു കമ്പനിക്കു വേണ്ടി ആറ് എണ്ണടാങ്കറുകൾ നിർമ്മിക്കുക. അതിനൊപ്പം ഓയിൽ റിഗുകളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും നിർമ്മാണവും തുടർന്നു. 2008ൽ നാവിക സേനയുടെ ഐഎൻഎസ് വിരാടിന്റെ അറ്റകുറ്റപ്പണിയും നടത്തി. 2010 ലാണ് തീരരക്ഷാ സേനയ്ക്കു വേണ്ടി 20 അതിവേഗ പട്രോളിങ് വെസലുകൾ നിർമ്മിക്കാൻ ഓർഡർ ലഭിച്ചത്. 2012, 2013ൽ ഷിപ്പിങ് കോർപ്പറേഷനു വേണ്ടി അഞ്ചു ചരക്കു കപ്പലുകളും ലൈബീരിയക്കു വേണ്ടി ഒരു കപ്പലും നിർമ്മിച്ചു.
2013ലാണ് വിക്രാന്ത് എന്ന വിമാനവാഹിനി നിർമ്മിക്കാൻ ഓർഡർ ലഭിച്ചത്. 2014 മാർച്ചിൽ നൂറാമത്തെ കപ്പൽ പണിത് നൽകി. 2015-16ൽ കോസ്റ്റ്ഗാർഡിനു വേണ്ടി ആറ് അതിവേഗ പട്രോൾ വെസലുകൾ പണിതു നൽകി. പിന്നീടാണ് അബുദാബിക്കു വേണ്ടി വൻകിട ബാർജ് പണിയാൻ ഓർഡർ ലഭിച്ചത്. ചരക്കു കപ്പലുകളും റോ റോ വെസലുകളും സൈന്യങ്ങൾക്കു വേണ്ടിയുള്ള ചെറുകിട കപ്പലുകളും മറ്റും നിർമ്മിക്കുന്ന പദ്ധതികളുമായി കപ്പൽശാല മുന്നേറുകയാണ്. മറ്റൊരു വിമാനവാഹിനിയും നാവിക സേനയ്ക്കായി മൂന്നു യുദ്ധക്കപ്പലുകളും നിർമ്മിക്കാനുള്ള കരാറുകളും കപ്പൽശാല നേടിക്കഴിഞ്ഞു.
വിക്രാന്ത് സേനാവ്യൂഹത്തിൽ ചേർന്നതോടെ ആഗോള കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി വിപണിയിൽ നിന്ന് ഓർഡറുകൾ നേടുകയാണ് ലക്ഷ്യം. ഓർഡർ ലഭിച്ചാൽ 70,000 ടൺ ഭാരമുള്ള വിമാനവാഹിനിയുടെ നിർമ്മാണം അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കും. പ്രാഥമികരൂപരേഖ തയ്യാറാക്കി നാവികസേനയുമായി ചർച്ച ആരംഭിച്ചു. വിമാനവാഹിനികളുടെ അറ്റകുറ്റപ്പണി നടത്തിയ പരിചയവും ധൈര്യവും മുതലാക്കിയാണ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് വിക്രാന്തിന്റെ രൂപകല്പന നിർവഹിച്ചത്.
2004ൽ ഓർഡർ ലഭിച്ചെങ്കിലും 2005 ഏപ്രിലിലാണ് നിർമ്മാണം ആരംഭിച്ചത്. ഉന്നതനിലവാരമുള്ള ഉരുക്ക് ലഭിക്കാൻ വൈകിയതാണ് കാരണം. 2009 ഫെബ്രുവരിയിൽ കീലിട്ട് 2013ൽ ആദ്യഘട്ടം പൂർത്തിയാക്കി 2020ന് കപ്പൽ നീറ്റിലിറക്കി.ഡിസൈൻ തയ്യാറാക്കിയ ശേഷം വികസിപ്പിച്ച സാങ്കേതികവിദ്യകളും വിക്രാന്തിൽ ചേർത്തു. യുദ്ധവിമാനങ്ങൾ ഇറങ്ങാനും പറക്കാനും ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് സ്വീകരിച്ചത്. 500-ാളം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
970 കോടിയുടെ വെല്ലിങ്ടൺ യാർഡിലെ അന്താരാഷ്ട്ര അറ്റകുറ്റപ്പണി കേന്ദ്രം പൂർത്തിയാകുമ്പോൾ വൻകിട കപ്പലുകൾ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയും. 30 വർഷമായി കപ്പൽശാല തുടർച്ചയായി ലാഭത്തിലാണ്. 6,500 കോടി രൂപയുടെ ഓർഡറുകളാണ് നിലവിലുള്ളത്. അടുത്ത അഞ്ചുവർഷത്തിനകം കൊച്ചി കപ്പൽശാല കപ്പൽ അറ്റകുറ്റപ്പണികളുടെ ആഗോളകേന്ദ്രമായി മാറുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറയുന്നു.
2,800 കോടി രൂപയുടെ വികസനപദ്ധതികൾ നടക്കുന്നു. ഇതുവഴി മൂവായിരം തൊഴിലവസരങ്ങൾ ലഭ്യമാക്കും. വെല്ലിങ്ടൺ യാർഡിലെ ഇന്റർനാഷണൽ ഷിപ്പ്റിപ്പയർ ഫെസിലിറ്റി (ഐ.എസ്.ആർ.എഫ്) 2023 ഡിസംബറിൽ സജ്ജമാകും. 970 കോടിയുടെ പദ്ധതിയാണിത്. ഇതോടനുബന്ധിച്ച് മാരിടൈം പാർക്കുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കപ്പൽശാലയുടെ ഏഴു യൂണിറ്റുകളും ലാഭത്തിലാണ്.
കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും വഴി 4,400 കോടി രൂപയുടെ വരുമാനവളർച്ച നേടി. അഞ്ചുവർഷത്തിനകം വരുമാനം ഇരട്ടിയാകുമെന്ന് കരുതുന്നു. 6,500 കോടി രൂപയുടെ ഓർഡറുകളാണ് നിലവിലുള്ളത്. അമേരിക്ക, നോർവെ എന്നിവിടങ്ങളിൽ നിന്നും ഓർഡറുകളുണ്ട്.ഈ രംഗത്ത് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമായി സഹകരിക്കാനും കോഴിക്കോട് ഐ.ഐ.എമ്മുമായി ധാരണയുണ്ട്. ചെന്നൈ ഐ.ഐ.ടിയുമായും ഉടൻ ധാരണാപത്രം ഒപ്പുവയ്ക്കും.
തൊഴിലാളി സമരങ്ങൾ മൂലം കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്താൻ കപ്പൽശാലയ്ക്ക് കഴിഞ്ഞു. ഹർത്താൽ ഒഴികെ 35 വർഷത്തിനിടെ സ്ഥിരംതൊഴിലാളികൾ ഒരുദിവസം പോലും പണിമുടക്കിയിട്ടില്ലെന്നും മധു എസ് നായർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- എകെജി സെന്ററിന് തൊട്ടടുത്ത ചെറിയ വളവിൽ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് പോസ്റ്റിൽ ഇടിച്ചു; സീറ്റ് ബെൽറ്റ് ഇടാതെ പുറകിലെ സീറ്റിൽ ഇരുന്ന പൊലീസുകാരന് ദാരൂണാന്ത്യം; മരിച്ചത് കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയ കുമാർ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍