'ഹെഡ് മാസ്റ്റർ സ്ഥലത്ത് ഇല്ലാത്തതിനാൽ മാസ്റ്റർമാരായ തങ്ങൾ സംസ്ഥാനം ചുറ്റുകയാണെന്ന മന്ത്രി കെ. രാജുവിന്റെ മുന വച്ച പരാമർശം വരുമ്പോൾ മുഖ്യമന്ത്രിയും സംഘവും എട്ടാമത് വിദേശ പര്യടനം തുടരുന്ന തിരക്കിൽ; വരവില്ലാതെ ചെലവേറുന്ന കേരളത്തിൽ മുഖ്യമന്ത്രി എത്ര രാജ്യങ്ങളിൽ പോയെന്നും ചെലവ് എത്രയെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ മറുപടി 'ഡോണ്ട് നോ'; ജപ്പാൻ-കൊറിയ യാത്രയ്ക്ക് മാത്രം ചെലവാകുക ഏകദേശം 80 ലക്ഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വരവില്ലാതെ ചെലവേറുന്നതാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം. കേന്ദ്രം പിടിച്ചുവച്ചിരിക്കുന്ന ജിഎസ്ടി കുടിശ്ശിക അടക്കം പല കാരണങ്ങളുമുണ്ട്. ശമ്പളവും പെൻഷനും പലിശച്ചെലവും താങ്ങാനാവുന്നില്ല. പദ്ധതി ചെലവും അനാവശ്യചെലവും ഒഴിവാക്കുകയാണ് ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ള പോംവഴി. അതുകൊണ്ടാണ് ഖജനാവ് ചോരുന്ന മുഖ്യമന്ത്രിയുടെ ജപ്പാൻ-ദക്ഷിണ കൊറിയ യാത്രയ്ക്കെതിരെ വിമർശനം ഉയരുന്നത്. 11 ദിവസത്തെ സന്ദർശനത്തിൽ 13 അംഗ പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 9 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ സന്ദർശിച്ചതുകൊണ്ട് കേരളത്തിന് എന്ത് നേട്ടമുണ്ടായി. എത്ര കരാറുകൾ ഒപ്പിട്ടു, വിദേശയാത്രകൾക്ക് എത്ര തുക ചെലവഴിച്ചു? ഇതൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ടൈംസ് ഓഫ് ഇന്ത്യ നൽകിയ വിവരാവകശാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലും വിവരങ്ങൾ ലഭ്യമല്ല എന്നാണ് പറയുന്നത്.
മുഖ്യമന്ത്രി ആയ ശേഷം യുഎഇയിലേക്ക് മൂന്നുതവണയും യുഎസിലേക്ക് രണ്ടുതവണയും പിണറായി വിജയൻ യാത്ര ചെയ്തു. ഭാര്യയും മകളും പേരക്കുട്ടിയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ടുതവണ വിദേശയാത്ര നടത്തി. അതെല്ലാം ഗൾഫിലേക്കായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, വിദേശയാത്രകൾ ഒന്നും നടത്തിയിട്ടില്ല.
മുഖ്യമന്ത്രിയുടെ വിദേശയാത്രകളെ കുറിച്ച് പലവട്ടം വിവരാവകാശപ്രകാരവും നിയമസഭയിലും ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഇടതുസർക്കാരിന് ചെലവായ തുകയെ കുറിച്ച് മിണ്ടാട്ടമില്ല. പൊതുഭരണവകുപ്പിന്റെ മറുപടി അനുസരിച്ച് അവരുടെ പക്കൽ യാത്രാച്ചെലവിന്റെ വിവരങ്ങൾ ഇല്ല. അതുപോലെ തന്നെ ഒപ്പിട്ട കരാറുകളെ കുറിച്ചും ഒരറിവുമില്ല. 2016 നും 2019 നും ഇടയിൽ മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളുടെ ടിക്കറ്റ് ചാർജിനായി ചെലവാക്കിയ തുക തിരികെ നൽകിയ കണക്കുമാത്രമാണ് പൊതുഭരണ വകുപ്പിന്റെ പക്കലുള്ളത്.
നിയമസഭയുടെ 15ാം സമ്മേളനത്തിൽ പിസി ജോർജും എൻഎ നെല്ലിക്കുന്നു മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും വിദേശയാത്ര, ഉദ്ദേശ്യം. ചെലവായ തുക എന്നിവയെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ, ചെലവായ തുകയെ കുറിച്ച് ഇരുവർക്കും മറുപടിയൊന്നും കിട്ടിയില്ല. നവംബർ ആറിന് ഇറക്കിയ (GO (Rt) No. 6433/2019/GAD യിൽ മുഖ്യമന്ത്രിയുടെ യാത്രാ ഷെഡ്യൂളും, ഒരുക്കുന്ന വിവിധ സൗകര്യങ്ങളും വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം വിമാനയാത്രാനിരക്ക്. വിമാനത്താവള നികുതി, ബിസിനസ് ഹോട്ടൽ താമസം, പ്രാദേശിക ഗതാഗത സൗകര്യം, ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ചെലവ്, എയർപോർട്ട് ലോഞ്ച്, വൈദ്യസഹായം എന്നിങ്ങനെയാണ് പട്ടിക. ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ ചെലവിൽ ആയിരിക്കും. വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടപ്രകാരമുള്ള ഡെയ്ലി അലവൻസും അധികമായി നൽകും. 100 ഡോളറാണ് ഒരാൾക്ക് അനുവദിച്ചിരിക്കുന്നത്. പ്രതിനിധികൾ 11 ദിവസം വിദേശത്ത് താമസിക്കുമ്പോൾ ഈയിനത്തിൽ ഗണ്യമായ തുക ചെലവഴിക്കേണ്ടി വരും.
പ്രതിനിധി സംഘം ടോക്യോയിൽ എത്തിയ ശേഷം പൊതുഭരണ വകുപ്പ് മറ്റൊരു ഉത്തരവ് ഇറക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപ കൂടി പ്രതിനിധി സംഘത്തിന്റെ ഭാഗമായ ശുചിത്വ മിഷൻ ഡയറക്ടർ മിർ മുഹമ്മദ് അലിയുടെ അക്കൗണ്ടിൽ ഇട്ടുനൽകി. വിദേശയാത്രകളുമായി ബന്ധപ്പെട്ട് സർക്കാരിറക്കിയ ഉത്തരവുകളും വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ കാണുന്നുമില്ല. ഇതെല്ലാം പൊതുജനമധ്യത്തിൽ പരസ്യമാക്കുമെന്ന നിലപാട് ഇടതുസർക്കാർ സ്വീകരിച്ചിരിക്കുമ്പോഴാണ് ഈ ഒളിച്ചുകളി.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നൽകുന്നതു 'തർക്കുത്തരങ്ങളാണെന്ന ആരോപണം നേരത്തെയുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളിൽ പോയി ചോദിക്കാനുമാണു മറുപടി. വി എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ എത്ര റിപ്പോർട്ടുകൾ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിനു കമ്മിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോടു ചോദിക്കാനായിരുന്നു മറുപടി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫീ്സ് കൃത്യമായ മറുപടി നൽകാതിരുന്നത്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കൈയന്ന ചോദ്യത്തിന് ഉത്തരം ഇവിടെ ലഭ്യമല്ല എന്നായിരുന്നു മറുപടി. അപേക്ഷ പൊതുഭരണ വകുപ്പിനു കൈമാറിയെന്നും പറഞ്ഞു. പൊതുഭരണ വകുപ്പിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയുടെ ചെലവ് അവർക്കും അറിയില്ലെന്നായിരുന്നു മറുപടി. യൂറോപ്യൻ രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടുവെന്ന് ചോദിച്ചപ്പോൾ, ഇവിടെ അറിയില്ല. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ചോദിക്കൂ എന്നും മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ ചെലവ് എത്ര. എത്ര ജീവനക്കാരെ നിയോഗിച്ചുവെന്ന ചോദ്യത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫിസിൽ ചോദിക്കൂ എന്നുമൊക്കെയായിരുന്നു മറുപടികൾ.
നിലവിൽത്തന്നെ നിയമസഭാ ചോദ്യങ്ങൾക്ക് ഏറ്റവും കുറച്ച് ഉത്തരം നൽകുന്ന വകുപ്പുകൾ മുഖ്യമന്ത്രിയുടേതാണെന്ന് വി.ടി.ബൽറാം അടുത്തിടെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. സ്പീക്കർക്ക് പോലും പലതവണ ഇത് ഓർമ്മപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും ബൽറാം പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ പരാമർശവും വിവാദമായി. ഹെഡ് മാസ്റ്റർ സ്ഥലത്ത് ഇല്ലാത്തതിനാൽ മാസ്റ്റർമാരായ ഞങ്ങൾ സംസ്ഥാനം ചുറ്റുകയാണെന്നാണ് മന്ത്രി കെ. രാജു പറഞ്ഞത്. പയ്യന്നൂർ വെള്ളൂർ ക്ഷിരോത്പാദക സഹകരണസംഘത്തിന്റെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇടത് സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രിമാരെല്ലാം ആഴ്ചയിൽ അഞ്ചുദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ഉത്തരവ് കാരണം തലസ്ഥാനം വിട്ട് പുറത്തുപോകാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഹെഡ് മാസ്റ്റർ സ്ഥലത്ത് ഇല്ലാത്തിനാൽ ഇപ്പോൾ സംസ്ഥാനമാകെ മാസ്റ്റർമാരാർ ചുറ്റു സഞ്ചരിക്കുകയാണെന്നും മന്ത്രി കെ. രാജു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി-ഉദ്യോഗസ്ഥതല സംഘം ജപ്പാൻ, കൊറിയ എന്നിവിടങ്ങൾ സന്ദർശിച്ചുവരികയാണ്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംഘത്തിലുണ്ട്.
Stories you may Like
- നരകാസുരനും ഭസ്മാസുരനും തമ്മിലുള്ള സഖ്യം!
- ജപ്പാൻകാരുടെ ഉറക്കം കെടുത്തി വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
- ബലാത്സംഗം ആയുധമാക്കുന്ന യുദ്ധങ്ങളുടെ കഥ!
- ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥർ
- വിവരാവകാശ നിയമപ്രകാരം ഓഫീസ് രേഖകൾ, റെക്കോർഡുകൾ പരിശോധിക്കാം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍