ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ പരിഷ്ക്കരിക്കുന്നതോടെ ആരോഗ്യപരിശോധനാ രംഗത്ത് ആയിരക്കണക്കിന് ചെറുകിട ലാബുകൾക്ക് പൂട്ടുവീഴും; സംസ്ഥാന സർക്കാർ ചുവപ്പ് പരവതാനി വിരിക്കുന്നത് കോർപ്പറേറ്റ് ഭീമന്മാർക്ക്; വരാൻ പോകുന്നത് ലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കാൻ പോകുന്ന തൊഴിൽ നഷ്ടം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട സ്വകാര്യ മെഡിക്കൽ ലബോറട്ടറികൾ പൂട്ടാൻ തക്കതായ രീതിയിൽ സർക്കാർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ പരിഷ്കരിക്കുന്നു. നിത്യച്ചെലവിന് മാത്രം കിട്ടുന്ന ലബോറട്ടറികൾക്ക് ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത നിബന്ധനകൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിൽ തിരുകി കയറ്റാനാണ് നീക്കം. ഇതോടെ ആയിരക്കണക്കിന് ലബോറട്ടറി ടെക്നിഷ്യന്മാർക്ക് തൊഴിൽ നഷ്ടമാകും.
ലക്ഷത്തിലധികം ആളുകൾ പട്ടിണിയും തൊഴിൽ നഷ്ടവും നേരിടേണ്ടി വരും. കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി ആരോഗ്യമേഖല തീറെഴുതാനുള്ള നീക്കം ഈ സർക്കാർ അവസാന നാളുകളിൽ യാഥാർഥ്യമാകുമെന്ന് ഏതാണ്ടുറപ്പായി. മെഡിക്കൽ ലാബ് ഉടമകളുടെയും ടെക്നിഷ്യന്മാരുടെയും സംഘടനകളെ സിപിഎമ്മിന്റെ കൊടിക്കീഴിൽ കൊണ്ടു കെട്ടിയ നേതാക്കളും പെട്ടു. ഇനി സർക്കാരിനെതിരേ സമരം നടത്തുക മാത്രമാണ് പോംവഴി. ഇതിന്റെ ഭാഗമായി നാളെ 14 ജില്ലകളിലും ഡിഎംഓ ഓഫീസ് അസോസിയേഷൻ നേതൃത്വത്തിൽ പിക്കറ്റ് ചെയ്യും.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. എല്ലാത്തരം ആരോഗ്യ സ്ഥാപനങ്ങളും അത് സർക്കാർ ആയാലും സ്വകാര്യ മേഖലയിലായാലും രജിസ്റ്റർ ചെയ്യണമായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രികൾ, പിന്നാലെ സ്വകാര്യ ലാബുകൾ, ഏറ്റവുമൊടുവിലായി ആയുർവേദ, യുനാനി, ഹോമിയോ, ദന്തൽ ക്ലിനിക്ക് എന്നിങ്ങനെയായിരുന്നു രജിസ്ട്രേഷൻ. ആദ്യം എടുക്കുന്ന രജിസ്ട്രേഷൻ താൽകാലികമായിരിക്കും. ഇതിനായി ഗ്രാമീണ മേഖലയിൽ 2000 രൂപയും നഗരമേഖലയിൽ 4000 രൂപയും വീതം ലാബ് ഉടമകൾ ഫീസ് അടയ്ക്കണമായിരുന്നു.
ഓൺലൈൻ ആയിട്ടുള്ള അപേക്ഷയ്ക്കൊപ്പം ലാബിന്റെ എല്ലാ വിവരങ്ങളും നിശ്ചിത ഫോർമാറ്റിൽ ചേർക്കണം. ഇതെല്ലാം കൃത്യമായി ചെറുകിട ലാബുടമകൾ പാലിക്കുകയും ചെയ്തു. താൽകാലിക രജിസ്ട്രേഷൻ കാലാവധി രണ്ടു വർഷമാണ്. ഇതിനോടകം പരിശോധനാ സംഘം ലാബുകൾ പരിശോധിച്ച് മാറ്റങ്ങളും നവീകരണങ്ങളും നിർദേശിക്കും. അതെല്ലാം നടത്തിയ ശേഷം സ്ഥിര രജിസ്ട്രേഷൻ എടുക്കണം. അതിന് ഗ്രാമീണ മേഖലയിൽ 4000, നഗരത്തിൽ 6000 എന്നിങ്ങനെയാണ് ഫീസ്. മൂന്നു വർഷത്തിലൊരിക്കൽ ഇത്രയും തന്നെ തുക അടച്ച് ഇത് പുതുക്കുകയും വേണം.
പ്രാഥമിക രജിസ്ട്രേഷൻ മുഖേനെ കോടികൾ സർക്കാർ ഖജനാവിൽ എത്തിക്കഴിഞ്ഞു. പോരെങ്കിൽ എല്ലാ ലാബുകളുടെയും അടിസ്ഥാന വിവരങ്ങളും കൈവശപ്പെടുത്തി. ഇതിന് ശേഷമാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ കൈവശമിരിക്കുന്ന ലാബുകളുടെ വിവരങ്ങൾ മനസിലാക്കിയ ശേഷം അവർക്ക് ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത വിധമുള്ള നിബന്ധനകൾ ക്ലിനിക്കൽ ബില്ലിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.
മെഡിക്കൽ ലാബുകൾക്ക് മിനിമം ഗുണനിലവാരം നിശ്ചയിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. കരട്ബില്ലിന്മേൽ സർക്കാരിന്റെ നിർദേശങ്ങൾ നവംബർ 14 ന് അകം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിലിനെ അറിയിക്കണം. ലാബുകളെ ലവൽ 1,2,3 എന്നിങ്ങനെ തരംതിരിച്ച് ഓരോന്നിനും പ്രത്യേക അടിസ്ഥാന സൗകര്യങ്ങളാണ് കരടിൽ നിർദേശിച്ചിരിക്കുന്നത്. ഓരോ ലാബിനും കുറഞ്ഞ സ്ഥലപരിധി എന്നതാണ് പ്രധാന നിർദ്ദേശം. ലെവൽ ഒന്നിലുള്ള ലാബുകൾ പ്രവർത്തിക്കാൻ കുറഞ്ഞത് 500 ചതുരശ്രയടി സ്ഥലം വേണമെന്നതാണ് ഏറ്റവും പ്രധാന നിബന്ധന. ലെവൽ രണ്ടിൽ 1500, മൂന്നിൽ 2000 ചതുരശ്രയടി വീതം വേണം.
നിലവിൽ ചെറുകിട ലാബുകൾക്കൊന്നിനും ഇത്രയും സ്ഥലപരിധിയില്ല. 150 മുതൽ 350 വരെ ചതുരശ്രയടി സ്ഥലമാണ് മിക്ക ലാബുകൾക്കുമുള്ളത്. ഇതിന് തന്നെ വൻ തുകയാണ് വാടക ഇനത്തിൽ നൽകേണ്ടി വരുന്നത്. ലക്ഷങ്ങളും ഡെപ്പോസിറ്റും കൊടുക്കണം. ആ സ്ഥിതിക്ക് ലെവൽ ഒന്ന് ലാബുകൾക്ക് പോലും പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. നിലവിലുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും വാടകയും നൽകണം.
എല്ലാ ലാബുകളിലും വെയിറ്റിങ് ഏരിയ, ഇരിപ്പിടങ്ങൾ, കുടിവെള്ളം, ടോയ്ലറ്റ് എന്നി അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാണ്. ആദ്യ ലെവലിലുള്ള ലാബുകളിൽ രക്തപരിശോധനകൾക്കും നിയന്ത്രണമുണ്ട്. സിബിസി, പ്രമേഹം, കൊളസ്ട്രോൾ, യൂറിയ, ക്രിയാറ്റിനിൻ തുടങ്ങിയ ചെറിയ നിരക്കുള്ള ടെസ്റ്റുകൾ മാത്രമേ പറ്റു. 500 ചതുരശ്രയടിയാക്കി നിർണയിച്ചു കഴിഞ്ഞ് പരിശോധനകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയാൽ പിന്നെ ആ ലാബ് അടച്ചു പൂട്ടുക മാത്രമാണ് ഏക പോംവഴി. കേരളത്തിലെ 90 ശതമാനം സ്വകാര്യ ലാബുകളും ഈ ഗണത്തിൽപ്പെടുന്നു. 500 ചതുരശ്രയടിയെന്ന കരട് നിർദ്ദേശം പ്രാവർത്തികമായാൽ 5000 ലാബുകൾക്ക് താഴു വീഴും.
ലെവൽ രണ്ടിൽ ലാബുകളിൽ എംബിബിഎസ് ഡോക്ടർമാർ വേണമെന്ന് നിർദേശമുണ്ട്. ലിവർ ഫങ്ഷൻ ടെസ്റ്റ്, ലിപിഡ് പ്രൈാഫൈൽ, എച്ചബിഎ1സി, സോഡിയം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ പരിശോധനകളാണ് ഇവിടെ നടത്താൻ കഴിയുക. പിജി യോഗ്യതയുള്ള ടെക്നിഷ്യന്മാർ വേണമെന്നും നിർബന്ധമുണ്ട്. ഈ ഗണത്തിലുള്ള ലാബുകളും പൂട്ടുകയല്ലാതെ വേറെ മാർഗമില്ല. എംബിബിഎസ് ഡോക്ടറെ നിയമിച്ചാൽ വൻ തുക ശമ്പളം നൽകണം. പിജിയുള്ള ടെക്നിഷ്യന്‍ പ്രതിമാസം 25,000 രൂപ ഏറ്റവും കുറഞ്ഞ ശമ്പളം നൽകേണ്ടി വരും. 1500 ചതുരശ്രയടിയുള്ള കെട്ടിടത്തിനുമാകും 15,000 രൂപ മാസവാടക. ഒരു കാരണവശാലും ഇത്തരം ലാബുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. പിന്നെയുള്ള പോംവഴി നിരക്കുകൾ വർധിപ്പിക്കുക എന്നതാണ്. അപ്പോൾ ആൾക്കാർ കയറാതെ വരികയും ചെയ്യും.
ലെവൽ മൂന്നിൽ ഫുള്ളി ഓട്ടോമാറ്റിക് മെഷിനുകൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം വേണം. ഇത്തരം വൻകിടലാബുകൾക്ക് കേരളത്തതിൽ എവിടെ വേണമെങ്കിലും സാമ്പിൾ കളക്ഷൻ സെന്റർ ഇടാം. ഇതിന് സ്ഥലപരിമിതി പ്രശ്നമാവുകയുമില്ല.
ചുരുക്കിപ്പറഞ്ഞാൽ വൻകിട ഡയഗ്നോസ്റ്റിക്സ് സെന്ററുകൾക്ക് മാത്രമാകും പ്രവർത്തിക്കാൻ കഴിയുക. ചെറുകിട ലാബുകൾ ഇല്ലാതാകുന്നതോടെ പരിശോധനാ നിരക്കിൽ മൂന്നിരട്ടി വരെ വർധനവും ഉണ്ടാകും.
ലബോറട്ടറികൾ പൂട്ടുന്നതോടെ ഉടമ, അവിടെ ജോലി ചെയ്യുന്ന ടെക്നിഷ്യൻ, ക്ലിനിങ് സ്റ്റാഫ്, റീ ഏജന്റുകൾ, മെഷിനറികൾ സപ്ലൈ ചെയ്യുന്ന ഏജൻസികൾ, ഇവ നിർമ്മിക്കുന്ന കമ്പനികൾ, ലാബുകൾക്ക് ആവശ്യമായ സോഫ്ട്വെയർ നൽകുന്ന ഐടി കമ്പനികൾ, റിസൾട്ട് ഷീറ്റുകൾ പ്രിന്റ് ചെയ്യുന്ന പ്രസുകൾ തുടങ്ങി ലക്ഷക്കണക്കിന് ആൾക്കാരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും.
സിപിഎമ്മിനൊപ്പമാണ് നിൽക്കുന്നതെങ്കിലും ലാബ് ഉടമകളുടെ സംഘടനകൾ സർക്കാരിനെതിരേ സമരം ചെയ്യാൻ തയാറായി കഴിഞ്ഞു. ഇത്തരമൊരു കരിനിയമം കൊണ്ടു വന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി തന്നെ സർക്കാരിന് നേരിടേണ്ടി വരികയും ചെയ്യുമെന്ന സൂചനകളാണ് സംഘടനകൾ നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍