പിണറായി വിജയന്റെ മകൾ വിവാഹിതയായപ്പോൾ ഐക്യ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കല്യാണ വേദിയായി; യുവമോർച്ചക്കാർ മതിലു ചാടി കെ റെയിൽ കല്ലിട്ടത് ആദ്യ സുരക്ഷാ വീഴ്ച; ഇപ്പോഴിതാ പടക്കം പോലും പൊട്ടാൻ പാടില്ലാത്ത കേരളാ രാഷ്ട്രീയത്തിലെ 'പവർ ഹൗസിൽ' വെടിയും പൊട്ടി; ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷാ ചർച്ചകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ ചരിത്രം തിരുത്തി എഴുതുകയാണ് പിണറായിയുടെ ഭരണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മകളുടെ വിവാഹം ആദ്യമായി നടന്നത് പിണറായി അധികാരത്തിൽ ഇരിക്കുമ്പോഴാണ്. ഈ നല്ല കാര്യത്തിനൊപ്പം രണ്ട് വിവാദങ്ങൾ. സുരക്ഷ വീഴ്ചയിലേക്കാണ് അത് വിരൽ ചൂണ്ടിയത്. നാലു പതിറ്റാണ്ടിലേറെയായി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ്ഹൗസ്. അതി സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് വളപ്പിലെ കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതി പരിസരത്ത് ബിജെപിക്കാർ അതിക്രമിച്ചു കടന്ന് സിൽവർലൈൻ അതിരടയാളക്കല്ലുകൾ സ്ഥാപിച്ചതോടെ ഗുരുതര സുരക്ഷാ വീഴ്ചയുടെ പേരിൽ ക്ലിഫ് ഹൗസ് വാർത്തകളിൽ നിറഞ്ഞു. പിന്നീട് മതിലും ഉയർത്തി. ഇപ്പോഴിതാ വെടിയുതിരുകയാണ് മുഖ്യമന്ത്രിയുടെ വീട്ടിൽ. അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരന്റെ തോക്ക് പൊട്ടിയെന്നാണ് വിശദീകരണം. പക്ഷേ അത് സംഭവിക്കാൻ പാടില്ലാത്തതാണെന്നതാണ് വസ്തുത.
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലെ ഏറ്റവും ശക്തമായ 'പവർഹൗസ് എന്ന വിശേഷണം കൂടിയുണ്ട് ക്ലിഫ്ഹൗസിന്'. 4.2 ഏക്കറുള്ള ക്ലിഫ് ഹൗസ് കോംപൗണ്ടിൽ മുഖ്യമന്ത്രിയുടെ അയൽക്കാരായി മരുമകൻ പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 6 മന്ത്രിമാരുമുണ്ട്. ജെ.ചിഞ്ചുറാണി, എം വിഗോവിന്ദൻ, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.എൻ.ബാലഗോപാൽ എന്നിവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ തൊട്ടടുത്താണ്. വിളിപ്പാടകലെയാണ് മന്ത്രി പി.പ്രസാദിന്റെ ഔദ്യോഗിക വസതി അനുവദിച്ചിരിക്കുന്നത്. 9 സ്വകാര്യ വ്യക്തികളുടെ വീടുകളുമുണ്ട്. ഇവിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇക്കാരണത്താൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസും പരിസരവും അതി സുരക്ഷാ മേഖലയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പൊലീസുകാരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് വിശദീകരണം. ക്ലിഫ് ഹൗസിലെ ഗേറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കിൽനിന്നാണ് വെടിപൊട്ടിയത്. ചൊവ്വാഴ്ച രാവിലെ, മുഖ്യമന്ത്രി നിയസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒൻപതരയോടെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ആർക്കും പരിക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതിനാൽ വിഷയം ഗൗരവതരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
കല്യാണം നടന്നത് കോൺഫറൻസ് മുറിയിൽ
കേരള ചരിത്രത്തിൽ ആദ്യമായി ക്ലിഫ് ഹൗസ് ഒരു വിവാഹത്തിന് വേദിയായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ഐക്യ കേരളം പിറവി കൊണ്ട ശേഷം നിരവധി മുഖ്യമന്ത്രിമാർ താമസിച്ച വസതി എന്ന നിലയിൽ നിർണായകമായ നിരവധി തീരുമാനങ്ങൾ നിശ്ചയിക്കപ്പെട്ട വീടാണ് ക്ലിഫ് ഹൗസ്. ഈ കെട്ടിടം പിണറായി സർക്കാരിന്റെ ആദ്യ വെർഷനിൽ ഒരു വിവാഹ ചടങ്ങിന് സാക്ഷിയായി. ഇടതുപക്ഷ പ്രവർത്തകരുടെ ഭാഷയിൽ പറഞ്ഞാൽ രണ്ട് സഖാക്കൾ പുതുജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. ഇടത് വിരുദ്ധരുടെ ഭാഷയിൽ, ഒരു ഹിന്ദു സഖാവിനെ ഒരു മുസ്ലിം സഖാവ് വരണമാല്യം ചാർത്തി്. അനുകൂലിക്കുന്നവർ ആശിർവദിക്കുകയും എതിരഭിപ്രായമുള്ളവർ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോഴും ക്ലിഫ് ഹൗസിന് അതൊരു ചരിത്രദിനമായി. പിന്നീട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വിവാഹം ചെയ്ത മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയുമായി.
ക്ലിഫ് ഹൗസിനുള്ളിലെ അനൗദ്യോഗിക യോഗങ്ങൾക്കുവേണ്ടിയുള്ള കോൺഫറൻസ് മുറിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും ഡിവൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസിന്റെയും വിവാഹമണ്ഡപമൊരുങ്ങിയത്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരവളപ്പിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ നന്തൻകോട് ക്ലിഫ് ഹൗസ് വളപ്പിന്റെ ഭാഗമാണ് ക്ലിഫ് ഹൗസ്. ഒരു ചെറിയ ഇടവേളയൊഴിച്ചാൽ ഏതാണ്ട് നാലു പതിറ്റാണ്ടിലേറെയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഉപയോഗത്തിനു മാത്രമുള്ളതാണ് ഈ വീട്. നാലരയേക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിലാണ് ഇത്. പ്രധാന ഭവനമായ ക്ലിഫ് ഹൗസിനു പുറമേ ഉഷസ്, അശോക, നെസ്റ്റ്, പൗർണമി എന്നീ മന്ത്രിമന്ദിരങ്ങളും ക്ലിഫ് ഹൗസ് വളപ്പിലെ പൊതു സൗകര്യങ്ങൾ പങ്കുവയ്ക്കുന്നു.
ഇന്ത്യൻ നിയമത്തിലോ പ്രോട്ടോക്കോളിലോ മന്ത്രിമാർ ഏതെങ്കിലും നിശ്ചിത ഭവനത്തിൽ താമസിക്കണമെന്ന വ്യവസ്ഥയില്ല. മന്ത്രി താമസിക്കുന്ന സ്ഥലം സ്വകാര്യ സ്വത്താണെങ്കിലും പൊതു സ്വത്താണെങ്കിലും അതാണ് ഔദ്യോഗികവസതിയായി നിയമം കണക്കാക്കുന്നത്. 1957-ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തന്റെ ഔദ്യോഗികവസതിയായി അത് തിരഞ്ഞെടുക്കുകയായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനു പകരമായിരുന്നു അത്. 1979-നുശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു അധികാരകേന്ദ്രം എന്ന നിലയിൽ ഈ വീടിന്റെ പ്രാധാന്യം വർധിച്ചു.
ഉമ്മൻ ചാണ്ടി 2004ൽ താമസിക്കാത്ത ഔദ്യോഗിക വസതി
2004 ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ സ്വന്തം വസതിയിൽ താമസിച്ച ഉമ്മൻ ചാണ്ടിയാണ് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇവിടെ താമസിക്കാതിരുന്ന മുഖ്യമന്ത്രി. ധനകാര്യമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് 2004 മുതൽ 2006 വരെ ഇവിടെ താമസിച്ചത്. അക്കാലയളവിൽ ഇത് പരിഷ്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2011 മുതൽ 2016 വരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബസമേതം താമസിച്ചത് ഇവിടെയാണ്. രാജഭരണകാലത്ത് തിരുവിതാംകൂറിലെ ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗികവസതിയായാന് 1942 ൽ ഇത് പണിയിച്ചത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്തൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുത്ത് ഇത് ഒരു സംസ്ഥാന അതിഥിമന്ദിരമായി മാറ്റി. 1956-ൽ ഇത് മന്ത്രിമന്ദിരമായി.
രണ്ടു നിലകളിൽ പരമ്പരാഗത കേരള വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ സ്വാധീനവും കാണാം. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ ഏഴു ബെഡ് റൂമുകളും ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഉണ്ട്.വലിയ നാലു വരാന്തകളുള്ളതിൽ കിഴക്കേ വരാന്തയ്ക്കാണ് ഏറ്റവും വലിപ്പം. കിഴക്കേ മുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുറി. സാധാരണഗതിയിൽ ഇവിടെയാണ് അതിഥികളെ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങൾക്കായി രണ്ടു സ്വകാര്യ മുറികൾ കൂടി ഇവിടെയുണ്ട്. ഒരു സ്വകാര്യ ഓഫീസ്, ലൈബ്രറി, കോൺഫറൻസ് മുറി, പ്രൈവറ്റ് സ്റ്റാഫിന്റെ ഓഫീസുകൾ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിങ് റൂമും ഭക്ഷണമുറിയും പടിഞ്ഞാറു മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പു മുറികളും രണ്ടാം നിലയിലാണ്. പ്രൈവറ്റ് സെക്രട്ടറിമാർ, അസിസ്റ്റന്റുമാർ, സെക്യൂരിറ്റി സ്റ്റാഫ് മുതലായവരുടെ താമസസൗകര്യം പ്രധാന വീടിനു വെളിയിലാണ്.
1992 ൽ കരുണാകരന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് നീന്താനായി ക്ലിഫ് ഹൗസ് വളപ്പിൽ ഒരു നീന്തൽക്കുളം നിർമ്മിച്ചു. ഇത് 'നീന്തൽക്കുളം കരുണാകരന്റെ ധൂർത്ത്' എന്ന രാഷ്ട്രീയാരോപണമായി ഉയർന്നു വന്നു. കരുണാകരന്റെ കാലാവധി കഴിഞ്ഞ് 1996 ൽ മുഖ്യമന്ത്രിയായി വന്നത് നായനാരായിരുന്നു. അന്നത്തെ പത്രസമ്മേളനത്തിൽ നീന്തൽക്കുളത്തിന്റെ കാര്യം കടന്നു വന്നു. ' അവിടെ ആർക്കുവേണമെങ്കിലും വന്ന് കുളിക്കാം. കരുണാകരനോടും ഞാൻ പറഞ്ഞിട്ടുണ്ട് വേണേൽ വന്നു കുളിച്ചോളാൻ. ഇനി ആർക്കും വേണ്ടെങ്കിൽ ഞാനെന്റെ പട്ടിയെ കുളിപ്പിക്കും,' നായനാരുടെ തമാശ കലർന്ന ഈ മറുപടി വിവാദമായി. പിന്നീട് ഏറെ നാൾ ഉപയോഗശൂന്യമായി കിടന്നു.
ക്ലിഫ് ഹൗസിൽ അതീവ സുരക്ഷാ മേഖല
ക്ലിഫ് ഹൗസ് ഇന്ന് അതീവ സരുക്ഷാ മേഖലയാണ്. നന്തൻകോട് ബെയിൻസ് കോംപൗണ്ടു വഴിയും, ദേവസ്വംബോർഡ് ജംഗ്ഷൻ വഴിയും മാത്രമേ ക്ലിഫ് ഹൗസിലേക്കു പ്രവേശിക്കാൻ വഴിയുള്ളൂ. 2 വഴികളിലും സുരക്ഷാ വിഭാഗത്തിന്റെ 2 വീതം പോയിന്റുകളുണ്ട്. ദേവസ്വം ബോർഡ് ജംഗ്ഷൻ വഴിയുള്ള 2 പോയിന്റുകൾ കടന്നാൽ മാത്രമേ ക്ലിഫ് ഹൗസിലെ മെയിൻ ഗേറ്റിനു മുന്നിലെത്തുകയുള്ളൂ. ക്ലിഫ് ഹൗസ് പരിസരത്തു താമസിക്കുന്നവർ കടന്നു പോകുന്ന വഴികളും നിരീക്ഷണത്തിലാണ്. കേരള പൊലീസ് ആക്ടിലെ 83(2) വകുപ്പു പ്രകാരം ഈ പ്രദേശത്തേക്ക് ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. ക്ലിഫ് ഹൗസിന് 4 ഗേറ്റുകളാണുള്ളത്.
പ്രദേശത്ത് പടക്കം പൊട്ടിച്ചാലും, ലൈസൻസുള്ള തോക്കു കൈവശം വച്ച് ഇതുവഴി നടന്നാലും അകത്തു കിടക്കും. പൊലീസിനൊഴികെ തോക്കുകളും മാരകായുധങ്ങളും കൈവശം വയ്ക്കാൻ പാടില്ല. ഒത്തു കൂടൽ, വഴിതടയൽ, പ്രതിഷേധങ്ങൾ എന്നിവയും പാടില്ല. സിറ്റി പൊലീസ് കമ്മിഷണർക്കാണ് സുരക്ഷാ ചുമതലയുടെ മേൽനോട്ടം. കേരള പൊലീസിന്റെ റാപ്പിഡ് റസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സും, ഇന്ത്യാ റിസർവ് ബറ്റാലിയനുമാണ് ക്ലിഫ് ഹൗസ് പരിസരത്തെ സുരക്ഷ ഒരുക്കുന്നത്. നന്തൻകോട് ബെയിൻസ് കോംപൗണ്ട് വഴിയുള്ള വൈഎംആർ ഗേറ്റിലും ഇതേ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 60 പേരാണ് മെയിൻ ഗേറ്റിലും, വൈഎംആർ ഗേറ്റിലുമായി ഡ്യൂട്ടിയിലുള്ളത്. ഇതിനു പുറമേ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫിസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരും ഇവിടെ ഡ്യൂട്ടിയിലുണ്ടാകും.
2020 ഒക്ടോബറിൽ എം.ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ ക്ലിഫ് ഹൗസ് മെയിൻ ഗേറ്റ് വരെ സമരക്കാർ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്