താടി വളർത്തിയെത്തിയ യുവാവിനെ ക്ലാസിൽ കയറ്റിയില്ല; വൈസ് ചാൻസലർക്ക് പരാതി നൽകിയപ്പോൾ താൽക്കാലിക അനുമതി ലഭിച്ചു; മറ്റുള്ളവർക്കും താടി വെക്കാൻ അനുമതി വേണമെന്ന ആവശ്യം ശക്തം: ഹിലാലിന്റെ താടിയെ ചൊല്ലി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിപിഎഡ് സെന്ററിൽ വിവാദം
എം പി റാഫി
കോഴിക്കോട്: താടി വളർത്തിയതിന്റെ പേരിൽ പൊല്ലാപ്പായിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിലെ കായിക വിദ്യാർത്ഥി ഹിലാൽ. കഴിഞ്ഞ ഒരു മാസത്തിലധികമായി തന്റെ താടി വരുത്തിയ വിവാദങ്ങളും അലയൊലികളും കാമ്പസിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. താടി വച്ചതിന്റെ പേരിൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ഹിലാലിനെ ക്ലാസിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് ഒരു മാസത്തിനു ശേഷം വൈസ് ചാൻസിലർ ക്ലാസിൽ കയറാൻ താൽക്കാലിക അനുമതി നൽകുകയായിരുന്നു. എന്നാൽ താടി 'പ്രശ്നം' ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഹിലാലിന് അനുവദിച്ച ഇളവ് മറ്റെല്ലാ വിദ്യാർത്ഥികൾക്കും നൽകണമെന്നും താടി വെയ്ക്കൽ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബി.പി.എഡ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിലാൽ ക്ലാസിൽ കാലുകുത്തിയ അന്നു തുടങ്ങിയിരിക്കുന്നു ഈ താടി വിവാദം. ആദ്യം ആരും ഗൗനിക്കാതിരുന്നെങ്കിലും ഇപ്പോൾ വിഷയം കത്തിപ്പടർന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ താടിയുടെ പേരിൽ സമരം നടക്കുകയാണ്. ഹിലാലിനെ തിരിച്ചെടുത്ത ശേഷം സീനിയർ വിദ്യാർത്ഥികളെല്ലാം സമരം ചെയ്യുന്നത് ഈ നിയമം എല്ലാവർക്കും വേണമെന്നു പറഞ്ഞുകൊണ്ടാണ്. താടി വരുത്തിവച്ച പ്രശ്നങ്ങൾ ഇനി എവിടെ ചെന്നെത്തുമെന്ന് ആർക്കും നിശ്ചയമില്ല. ക്ലാസുകൾ മുടങ്ങി ഓരോ ദിവസവും വിഷയം സങ്കീർണമാവുകയാണ്.
2009ൽ സോഫ്റ്റ് ബോൾ കേരളാ ടീമിൽ കളിച്ച് ഹിലാൽ അടങ്ങുന്ന ടീം വെങ്കല മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം സീനിയർ ബെയ്സ് ബോളിൽ കേരളാ ടീമിൽ കളിച്ചിരുന്നു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയായ ഹിലാൽ കായിക പഠനത്തിലെ താൽപര്യമാണ് ബി.പി.എഡ് കോഴ്സ് എടുക്കാൻ പ്രേരിപ്പിച്ചത്. നിലവിൽ കായിക പഠനത്തിൽ ബിരുദ കോഴ്സ് കാലിക്കറ്റിലാണുള്ളത്. ഇതിനാൽ ഇവിടെ വന്നി പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവേശന പരീക്ഷയും അഡ്മിഷനുമെല്ലാം കഴിഞ്ഞ് ഓഗസ്റ്റ് ഒന്നിനായിരുന്നു ക്ലാസ് ആരംഭിച്ചത്. ഈ ദിവസം തന്നെ ഹിലാൽ എത്തിയിരുന്നു. എന്നാൽ തന്റെ നീട്ടി വളർത്തിയ താടിയായിരുന്നു പിന്നീടങ്ങോട്ട് വിവാദം സൃഷ്ടിച്ചത്. താടി വളർത്തി ക്ലാസിൽ വരാൻ പാടില്ലെന്ന് നിലവിൽ നിയമമില്ലെന്ന് മാത്രമല്ല കോഴ്സിന്റെ നിയമാവലിൽ പറയുന്നുമില്ല. എന്നാൽ കോളേജ് അധികൃതരാകട്ടെ കീഴ്വഴക്കവും യൂണിഫോമിറ്റിയും ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ എതിർത്തത്. താടി ഷേവ് ചെയ്താൽ അല്ലാതെ ക്ലാസിൽ കയറേണ്ടന്ന നിലപാട് എച്ച്.ഒ.ഡി എടുത്തതിനു പിന്നിലും ഈ കീഴ്വഴക്കങ്ങളായിരുന്നു. സംഭവം ചർച്ചയാവുകയും ഹിലാലിനെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ കാലിക്കറ്റിലെ താടി വിവാദം മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്.
ആരെയും മോശമാക്കാനായിരുന്നല്ലെന്നും ഭാവിയിൽ ഇത്തരമൊരു അവസ്ഥ മറ്റാർക്കും ഉണ്ടാവരുതെന്നു കരുതിയാണ് താൻ നിലപാടിൽ ഉറച്ചു നിന്നതെന്ന് ഹിലാൽ പറഞ്ഞു. താടി വളർന്ന ശേഷം ഇതുവരെ ഷേവ് ചെയ്തില്ലെന്നും ഇത് പ്രവാചക ചര്യയും മതവിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടുമാണ് താൻ താടി വെക്കുന്നതെന്നും ഹിലാൽ പറഞ്ഞു. താടിയുടെ പേരിൽ ക്ലാസിൽ നിന്നും പുറത്താക്കപ്പെടുന്ന മാനസികാവസ്ഥ ഒരു വിദ്യാർത്ഥിക്കും സഹിക്കാനാവാത്തതാണെന്ന് ഹിലാൽ പറയുന്നു. താടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കായിക വിദ്യാർത്ഥി മുഹമ്മദ് ഹിലാൽ മറുനാടൻ മലയാളിയോടു മനസു തുറക്കുന്നതിങ്ങനെ:
ഒന്നാം തിയ്യതി ക്ലാസിൽ വന്നപ്പോഴാണ് അദ്ധ്യാപകൻ ഈ കാര്യം എന്നോട് പറഞ്ഞത്. താടി ഷേവ് ചെയ്താൽ മാത്രമെ ക്ലാസിൽ കയറിയാൽ മതിയെന്നു പറഞ്ഞു. പിന്നീട് 31 ദിവസം എനിക്ക് ക്ലാസിൽ കയറാൻ സാധിച്ചില്ല. ഷേവ് ചെയ്യുക എന്നത് ഈ കോഴ്സിന്റെയും ഇവിടത്തെയും രീതിയാണെന്നാണ് ഇവരെല്ലാം പറഞ്ഞിരുന്നത്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് യാതൊരു ചട്ടമോ നിയമാവലിയോ ഇല്ലായിരുന്നു. സിക്ക് മതക്കാർക്ക് അവന്റെ താടി എത്രമാത്രം പ്രധാനമാണോ അതുപോലെയാണ് എന്റെ മതത്തിലും താടിയെന്ന് അവരെ ധരിപ്പിച്ചു. പക്ഷെ, ഇല്ലാത്ത നിയമത്തിന്റെ പേരിൽ എനിക്ക് ഒരു മാസക്കാലം ക്ലാസിൽ കയറാൻ സാധിച്ചില്ല.
ആംആദ്മി, കാമ്പസ് ഫ്രണ്ട് സംഘടനകൾ മാത്രമായിരുന്നു എനിക്കു വേണ്ടി മാർച്ചും പ്രതിഷേധവും ഈ വിഷയത്തിൽ സംഘടിപ്പിച്ചത്. എന്നെ പുറത്താക്കിയ തൊട്ടടുത്ത ദിവസം ഞാൻ ഡിപാർ്ട്ട്മെന്റ് ഹെഡിനെ പോയി കണ്ടെങ്കിലും വിട്ടുവീഴ്ചക്കു അവർ തയ്യാറായില്ല. പിന്നീട് ഞാൻ യൂണിവേഴ്സിറ്റി ഡീൻ, രജിസ്ട്രാർ, വൈസ് ചാൻസിലർ എന്നിവർക്ക് റിക്വസ്റ്റ് രേഖാ മൂലം നൽകി. പിന്നീട് മീഡിയകളിലൂടെ ചില ഒറ്റപ്പെട്ട വാർത്തകൾ വന്നു തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു ചില സംഘടനകളുടെ മാർച്ചുകൾ. ഇതിനു പിന്നാലെ ക്ലാസിൽ പ്രവേശിക്കുന്നതിന് വൈസ് ചാൻസിലർ താൽക്കാലിക ഉത്തരവിറക്കുകയായിരുന്നു.
പക്ഷെ, ഇപ്പോഴും ഇവിടെ ക്ലാസ് നടക്കാത്ത അവസ്ഥയാണ്. സീനിയർ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ് താടി സംബന്ധമായി എല്ലാവർക്കും ഒരേ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട്കൊണ്ട്. സത്യത്തിൽ ഇങ്ങനെയൊരു റൂൾ ഇല്ലായിരുന്നു. ഇതിനാൽ ഇവരുടെ സമരം അധികൃതർക്കെതിരെയാണ്. താടി വെക്കരുതെന്ന് നിയമാവലിയുണ്ടെന്നായിരുന്നു ആദ്യം അദ്ധ്യാപതർ തന്നെ പറഞ്ഞിരുന്നത്. പിന്നീട് അവർ പറഞ്ഞു പിന്തുടർന്നു വരുന്ന രീതിയാണെന്നായിരുന്നു. താടി പ്രശ്നം ഇപ്പോൾ നീണ്ടു പോകുകയാണ്. എന്നെ ഒരുപാട് വിദ്യാർത്ഥികൾ സപ്പോർട്ട് ചെയ്തിരുന്നു. ഞാൻ താടി വെയ്ക്കുന്നത് വ്യക്തിപരമായ കാര്യങ്ങളുടെ പേരിലാണെന്ന് ഞാൻ എഴുതി നൽകിയതാണ്. പക്ഷെ, ഇപ്പോൾ എല്ലാവർക്കും ഈ നിയമം വേണമെന്ന് പറഞ്ഞ് നടത്തുന്ന സമരത്തിന് പിന്നിൽ ഏതെങ്കിലും താൽപര്യങ്ങളുണ്ടെന്ന് എനിക്കറിയില്ല. ഒരുപാട് കാലമായി ഇല്ലാത്ത നിയമത്തിന്റെ പേരിൽ എല്ലാ വിദ്യാർത്ഥികളും ദുരിതം അനുഭവിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സീനിയർ വിദ്യാർത്ഥികളുടെ സമരം നടക്കുന്നത്.
ഞാൻ താടി ഇതുവരേ താടി വടിച്ചിട്ടേയില്ല. ഇസ്ലാമിക കാഴ്ച്ചപ്പാടിൽ താടി വടിക്കൽ നിഷിദ്ധമായ കാര്യമാണ്. പ്രവാചകന്റെയും ഇസ്ലാമിന്റെയും ചര്യ പിൻതുടരുന്നതുകൊണ്ടാണ് ഞാൻ താടി വക്കുന്നത്. ഞാൻ നിലവിൽ ഒരു മത സംഘടനയുടെയോ ആളല്ല. കായിക വിഷയത്തിലുള്ള താൽപര്യത്തിന്റെ പേരിലാണ് ഈ കോഴ്സ് പഠിക്കാൻ വന്നത്. താടി വച്ചതിന്റെ പേരിൽ കഴിഞ്ഞ ഒരു മാസത്തിലികമായി ക്ലാസിൽ കയറാൻ പറ്റാത്ത അവസ്ഥ എന്നെ ഒരുപാട് വേദനിപ്പിച്ചു.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എന്തും സംഭവിക്കാമെന്ന സ്ഥിതി; ഗവർണ്ണർ രണ്ടും കൽപ്പിച്ച്
- എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കോഴിക്കോട് എത്തുമ്പോൾ
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍