പൗരത്വ നിയമം റദ്ദാക്കാൻ പ്രത്യേക സമ്മേളനം വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ പ്രതിപക്ഷം; കത്തിപടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പ്രസിഡന്റിനെ ധരിപ്പിക്കുന്നതിനൊപ്പം നിയമപോരാട്ടവും; ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊപ്പം നിൽക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും; അലിഗഡിലും പ്രതിഷേധം ശക്തം; ക്യാമ്പസിലെ പൊലീസ് അതിക്രമങ്ങൾ രാജ്യത്തെ എല്ലാ ക്യാമ്പസുകളേയും പ്രതിഷേധത്തിൽ മുക്കുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷം ഒരുമിച്ച് മുമ്പോട്ട്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി മുമ്പോട്ട് പോകാൻ പ്രതിപക്ഷ തീരുമാനം. ജാമിയ, അലിഗഡ് സർവകലാശാലകളിലെ പ്രശ്നത്തിൽ സർക്കാരുകൾ എടുക്കുന്ന നിലപാട് ജനവിരുദ്ധമാണെന്ന നിലപാടുമായി മുമ്പോട്ട് പോകും. കത്തിപ്പടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കാണാൻ പ്രതിപക്ഷം സമയം ചോദിച്ചു. പ്രതിഷേധം തടയാൻ കേന്ദ്ര സർക്കാരിനാവുന്നില്ലെന്നും രാഷ്ട്രപതി ഇടപെടണമെന്നും കക്ഷികൾ ആവശ്യപ്പെടും. നിയമം റദ്ദാക്കുന്നതിന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനു നിർദ്ദേശം നൽകാനും ആവശ്യപ്പെടും. പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് പല സംഘടനകളും. ഈ നിയമ പോരാട്ടം അതിശക്തമായി പ്രതിപക്ഷം മുമ്പോട്ട് കൊണ്ടുപോകും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രക്ഷോഭം തുടരുന്നു. ഞായറാഴ്ച രാത്രി പൊലീസ് നടപടിയിൽ സർവകലാശാലയിലെ ലൈബ്രറി തല്ലിത്തകർത്ത നിലയിലാണ്. ക്യാംപസിൽ കയറി അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അമിത് ഷാ രാജിവയ്ക്കാതെ സമരം നിർത്തില്ലെന്നും വിദ്യാർത്ഥിനികളിലൊരാൾ വിളിച്ചു പറഞ്ഞു. 'കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അനുവാദമില്ലാതെ ക്യാംപസിനകത്തു കയറി പൊലീസ് പെൺകുട്ടികളടക്കമുള്ളവരെ ഭീകരമായി മർദിച്ചു. ലൈബ്രറിയിലും ശുചിമുറികളിലും കയറി അഴിഞ്ഞാടിയെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതിനിടെ, ജനുവരി 6 വരെ അടച്ച ക്യാംപസിൽ നിന്ന് വിദ്യാർത്ഥികൾ ഒഴിഞ്ഞു തുടങ്ങി.
ജാമിയ മില്ലിയ സർവകലാശാലയിലെ അദ്ധ്യാപക സമൂഹം വിദ്യാർത്ഥികളുടെ സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. പൊലീസ് കാണിച്ച അതിക്രമങ്ങളെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും യോഗം അപലപിച്ചു. അനുവാദമില്ലാതെ ക്യാംപസിനകത്തു കയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചുവെന്ന് വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു. അതിനിടെ അക്രമം അവസാനിച്ചശേഷം ജാമിയ, അലിഗഡ് സർവകലാശാലകളിലെ പ്രശ്നത്തിൽ ഇടപെടാമെന്നു സുപ്രീം കോടതി. സ്ഥിതി ശാന്തമായാൽ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള പരാതികൾ ഇന്നു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആരുടെ ഭാഗത്താണു തെറ്റെന്നും ആരുടേതാണു ശരിയെന്നും പറയുന്നില്ല. ഏതു ഭാഗത്തുനിന്നുള്ളതാണെങ്കിലും അക്രമം അവസാനിപ്പിക്കണം കോടതി വിശദീകരിച്ചു.
ജാമിയ സർവകലാശാല സന്ദർശിച്ച പ്രതിപക്ഷ കക്ഷികൾ പൊലീസ് നടപടിയെ അപലപിച്ചു. അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കും. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ പ്രക്ഷോഭം തുടങ്ങാനും കക്ഷികളുടെ അടിയന്തരയോഗം തീരുമാനിച്ചു. കോൺഗ്രസ്, തൃണമൂൽ, ഇടത് കക്ഷികൾ, സമാജ്വാദി പാർട്ടി, ലോക്താന്ത്രിക് ജനതാദൾ, ആർജെഡി, ഡിഎംകെ, മുസ്ലിം ലീഗ്, എൻസിപി, ആർഎസ്പി എന്നീ കക്ഷികളെ ഒരുമിച്ചു നിർത്തിയുള്ള പ്രതിഷേധമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേനയുമായി കോൺഗ്രസ് ബന്ധപ്പെടും. സംസ്ഥാനങ്ങളിൽ സ്വന്തം നിലയിലും കക്ഷികൾ പ്രതിഷേധം സംഘടിപ്പിക്കും. ബിഹാറിൽ 21ന് ആർജെഡി ഹർത്താൽ പ്രഖ്യാപിച്ചു. ഇടതു കക്ഷികൾ 19നു രാജ്യവ്യാപക പ്രതിഷേധം നടത്തും.
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളും മാതാപിതാക്കളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. ഞായറാഴ്ച സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു മാതാപിതാക്കളും രക്ഷിതാക്കളും ഉൾപ്പെടെ ക്യാംപസിലേക്കു സംഘടിച്ചെത്തിയത്. ക്യാംപസിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാതാപിതാക്കളാണ് എത്തിയവരിലേറെയും. അൻപത്തിയഞ്ചുകാരിയായ സൈറ ബാനുവിന്റെ രണ്ടു മക്കളും സർവകലാശാല വിദ്യാർത്ഥികളാണ്. 'ഒരമ്മയ്ക്കും സഹിക്കാനാകില്ല, ജാമിയയിലെ വിദ്യാർത്ഥികൾക്കു നേരെ നടന്ന അതിക്രമങ്ങൾ'- സൈറ പറയുന്നു. 'വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ മകൾക്കൊപ്പം പോരാടാനാണ് ഞാനെത്തിയത്'- ഇതു പറഞ്ഞത് ഡൽഹി സ്വദേശി സഹീർ അഹമ്മദ്. അറുപതുകാരനായ ഇദ്ദേഹത്തിന്റെ മകൾ ഇവിടെ വിദ്യാർത്ഥിയാണ്. വനിതകളുടെ സംഘത്തെ നയിച്ചായിരുന്നു അൻപത്തിരണ്ടുകാരിയായ ഷഹീൻ കൗസർ ക്യാംപസിലേക്കു വന്നത്. 'വിദ്യാർത്ഥികളെ അവർ വലിച്ചിഴച്ചു, തള്ളിമാറ്റി, മർദിച്ചു, ലാത്തികൊണ്ടടിച്ചു...'-ഇങ്ങനെയാണ് പൊലീസിനെതിരെ ആരോപണങ്ങൾ.
അതിനിടെ സമരം മറ്റ് സർവ്വകലാശാലകളിലേക്കും ബാധിക്കുകയാണ്. ഡൽഹി സർവകലാശാലയിൽ പരീക്ഷ ബഹിഷ്കരിച്ചു പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കു നേരെ പൊലീസ് അക്രമം നടത്തി. മറ്റുള്ള വിദ്യാർത്ഥികളെ തടഞ്ഞതിനാലാണു നടപടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. ലക്നൗവിലെ നദ്വത്തുൽ ഉലമ സർവകലാശാലയിൽ പ്രകടനത്തിനിടെ കല്ലേറുണ്ടായി. മുംബൈയിലെ ടിസിൽ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) നൂറുകണക്കിനു വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ചു പ്രകടനം നടത്തി. ബെംഗളൂരുവിലെ ഐഐഎസ്സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) വിദ്യാർത്ഥികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു (ഐഐഎംബി) വിദ്യാർത്ഥികളും പ്രതിഷേധിച്ചു. വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലും കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാലയിലും പ്രക്ഷോഭം നടന്നു. മദ്രാസ് ഐഐടി, ലയോള കോളജ് വിദ്യാർത്ഥികളും പ്രതിഷേധം സംഘടിപ്പിച്ചു. തിരുവണ്ണാമല സർക്കാർ ആർട്സ് കോളജ് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ചു.
ഹൈദരാബാദിലെ മൗലാന ആസാദ് സർവകലാശാലയിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നു പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ക്യാംപസിൽ വൻ പൊലീസ് സന്നാഹമുണ്ട്. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതി ബിൽ കത്തിച്ചു. പോണ്ടിച്ചേരി സർവകലാശാലയിലും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയിൽ പ്രതിഷേധിച്ച 21 വിദ്യാർത്ഥികൾ അറസ്റ്റിലായി. 56 പേർക്കെതിരെ കേസെടുത്തതായി ലക്നൗ പൊലീസ് സൂപ്രണ്ട് ആകാശ് കൽഹാരി പറഞ്ഞു. സംഘർഷത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 70 പേർക്കു പരുക്കേറ്റു. ഒഴിപ്പിച്ച ഹോസ്റ്റലിൽ നിന്നു വിദ്യാർത്ഥികൾക്കു വീടുകളിലേക്കു പോകാൻ 40 ബസുകൾ തയാറാക്കിയിട്ടുണ്ട്. മീററ്റ്, അലിഗഡ്, സഹാറൻപുർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിഛേദിച്ചു. സർവകലാശാലയുടെ പരിസരത്തുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍