പ്രധാനമന്ത്രി കൊൽക്കത്തയിൽ പ്രസംഗിക്കുന്ന ഫോട്ടോയിൽ സ്റ്റേജിൽ വി-ഗാർഡ് ഫാൻ; വണ്ടർലാ അടക്കം നിരവധി വണ്ടറുകൾ കേരളത്തിൽ കൊണ്ടുവന്ന വ്യവസായ സംരംഭകൻ; യൂസഫലിയും രവിപിള്ളയും ആസാദ് മൂപ്പനും അണിനിരക്കുന്ന സർക്കാരിന്റെ വിജയഗാഥാ ബ്രോഷറിൽ ഈ മനുഷ്യന് ഇടമില്ല: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണോ? സംസ്ഥാന സർക്കാർ ആവർത്തിച്ചുപറയുന്നു ഇത് പഴയ ചുവപ്പുനാടയുടെ കേരളമല്ലെന്നും ഏകജാലകത്തിന്റെ നാടാണെന്നും. ഇവിടെനിന്ന് ഉയർന്ന് ആഗോള ശ്രദ്ധ നേടിയ വ്യവസായ സംരംഭകരുടെ വലിയ നിരയെ തന്നെ അണിനിരത്താനുണ്ട്. അവർ നാട്ടിലും അന്യനാട്ടിലുമായി സൃഷ്ടിച്ച തൊഴിലവസരങ്ങളും. ഏതായാലും അത്തരം വ്യവസായ സംരംഭകരെ ആദരിക്കുക സർക്കാരിന്റെ മാത്രമല്ല, നാട്ടുകാരുടെ കൂടി കടമയാണ്. എന്നാൽ, ആ പട്ടിക തയ്യാറാക്കുമ്പോൾ വിവേചനം അരുത് എന്നുമാത്രം. ഏതായാലും കേരളത്തിൽ വിജയശ്രീലാളിതരായ വ്യവസായ സംരംഭകരെ ഉൾപ്പെടുത്തി ഇറക്കി. യൂസഫലിയും, രവി പിള്ളയും, ആസാദ് മൂപ്പനും അടക്കം 51 വ്യവസായ സംരംഭകരെ കുറിച്ചുള്ള വിവരങ്ങൾ ബുക്കിലുണ്ട്. എന്നാൽ, ഒരിക്കലും വിട്ടുപോകരുതാത്ത ഒരു വ്യവസായ സംരംഭകനെ വിട്ടുപോയി എന്നാണ് വ്യവസായികൾക്കിടയിൽ തന്നെ ഉയരുന്ന വിമർശനം. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപക ചെയർമാനായ ബഹുമുഖ പ്രതിഭ കൂടിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
ഇലക്ട്രോണിക്സ് കമ്പനിയിലെ സൂപ്പർവൈസറായി ഔദ്യോഗിക ജീവിതം തുടങ്ങി മികച്ച വ്യവസായ സംരംഭകനായി പേരുകേട്ട കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ എങ്ങനെ മറന്നു സർക്കാർ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പട്ടികയിൽ ആദ്യ പേരുകാരൻ ലുലു ഗ്രൂപ്പിന്റെ എം.എ.യൂസഫലിയാണ്. മാൾ മൊഗൾ എന്നാണ് വിശേഷണം. ചാമ്പ്യൻ ഓഫ് ജോബ് ക്രിയേഷനായി ഡോ.രവി പിള്ള, ആസ്റ്റർ ഗ്രൂപ്പിന്റെ ഡോ.ആസാദ് മൂപ്പൻ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ തോമസ് ജോൺ മുത്തൂറ്റ്, പികെ ഗ്രൂപ്പിന്റെ പി.കെ.അഹമ്മദ്, ഐബിഎസ് സോഫ്റ്റ് വെയറിന്റെ വി.കെ.മാത്യൂസ്, വികെസി ഗ്രൂപ്പിന്റെ എംഡി വികെസി നൗഷാദ് തുടങ്ങി ടീം തായിയുടെ പിസി താഹിർ വരെ നീളുന്ന പട്ടികയിൽ എംവി ശ്രേയാംസ് കുമാറും, ബീന കണ്ണനും അടക്കമുള്ളവർ ഉണ്ട്.
എന്നാൽ, കേരളത്തിലെ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ബിസിനസിന്റെ പടികൾ ചവിട്ടിക്കയറിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ എങ്ങനെ മറന്നു എന്നാണ് ഈ രംഗത്തുള്ളവരുടെ തന്നെ ചോദ്യംആദ്യകാല വ്യവസായ പ്രമുഖന്മാരിൽ ഒരാളും കേരളത്തിലും നിക്ഷേപ സാഹചര്യം ഉണ്ടെന്നും ഏവരെയും ബോധ്യപ്പെടുത്തുകയും ആളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. 27ാം വയസ്സിലാണ് അച്ഛന്റെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങി സ്റ്റെബിലൈസറുകൾ നിർമ്മിക്കുന്ന ചെറുകിട സംരംഭം തുടങ്ങുന്നത്. 2000ത്തിൽ കൊച്ചിയിൽ വണ്ടർലാ എന്ന പേരിൽ അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിച്ചതോടെയാണ് റിയൽ എസ്റ്റേറ്റ് അടക്കം വിവിധ മേഖലകളിൽ വിപുലമാകുന്നത്. സാമൂഹ്യസേവന രംഗത്തും മാതൃകയാണ് അദ്ദേഹം. അവയവ ദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തികഞ്ഞ മനുഷ്യസ്നേഹിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തത്. 2011ൽ ട്രക്ക് ഡ്രൈവറായ വ്യക്തിക്ക് വേണ്ടിയാണ് വൃക്ക ദാനം ചെയ്തത്. കേരളത്തിലെ ജീവകാരുണ്യ സംഘടനയായ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് അദ്ദേഹം കിഡ്നി ചെയിനിന് തുടക്കമിട്ടത്.
എല്ലാവരും അറിയുന്ന നാട്ടുകാരനായ ചിറ്റിലപ്പള്ളിയെ ബ്രോഷറിൽ നിന്ന് ഒഴിവാക്കിയത് ഉചിതമായില്ലെന്നും സർക്കാർ അതുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഗിരി എസ് നായർ ഫേസ്ബുക്കിൽ എഴുതുന്നു.
കുറിപ്പ് കൂടി വായിക്കാം:
കേരളത്തിൽ വിജയ ഗാഥ രചിച്ചവരെ ഉൾപ്പെടുത്തി, സർക്കാരിന് വേണ്ടി KSIDC യും CII യും കൂടെ TALES of TRIUMPH from Kerala എന്ന പേരിൽ ഒരു Table Topic Book ഇറക്കിയത് അഭിനന്ദനാർഹം. ഇത് തീർച്ചയായും യുവ / നവ സംരംഭകർക്ക് ഒരു പ്രചോദനം എന്നതും അവിതർക്കിതം തന്നെ.
Congrats KSIDC and CII.
ഇതു e brochure ആയി ലഭിച്ച ന്റെ ഒരു സുഹൃത്തു ആശ്ചര്യപൂർവം, ഇതിൽ നിങ്ങളുടെ ചെയർമാൻ ഇല്ലല്ലോ എന്ന് പറഞ്ഞു അയച്ചതാണ്, ഈ പോസ്റ്റ് നു നിദാനം. KSIDC, അവരുടെ FB പേജിൽ ശ്രീ യുസഫ് അലി sir നെ പരിചയപ്പെടുത്തിക്കൊണ്ടു, ഇതു series ആയി ഇട്ടു തുടങ്ങിയിട്ടുമുണ്ട്. വികസനത്തിന് രാഷ്ട്രീയം പാടില്ല എന്ന് പറയുന്നതുപോലെ പോലെ, വിജയഗാഥകൾ രചിച്ചവരെ പറ്റി പ്രതിപാദിക്കുമ്പോൾ, മികച്ച മാതൃക എന്ന് പൊതു സമൂഹം അംഗീകരിച്ചവരെ, തൊഴിലവസരങ്ങൾ സൃഷ്ടിച്ചവരെ, മുഖംനോക്കാതെ അല്ലേ പരിഗണിയ്ക്കേണ്ടത്? ആദരിക്കേണ്ടത്? ഇത് പറയുവാൻ കാരണം മുകളിൽ സൂചിപ്പിച്ച പോലെ ഇവിടെ ഇറക്കിയ ഈ ബുക്കിൽ കേരളത്തിലെ പ്രമുഖ വ്യവസായിയും വ്യാവസായിക ലോകത്തിനും നവസംഭകർക്കും പ്രചോദനo ആയ ഞങ്ങളുടെ പ്രിയപ്പെട്ട ചെയർമാൻ ശ്രീ കൊച്ചൗസേഫ് സർ നെ പറ്റി പ്രതിപാദിക്കുന്നില്ല എന്നത് തന്നെ. അത് വേദനാജനകം.
ഒരു കാലത്ത് കേരളം സംരംഭകർക്ക് പറ്റിയ ഭൂമി അല്ല എന്ന് മറുനാട്ടുകാർ ഉരുവിട്ട്കൊണ്ടിരുന്നപ്പോൾ അഥവാ കേരളീയർ തന്നെ വിലപിച്ചു കൊണ്ടിരുന്നപ്പോൾ, തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ ഇവിടുത്തെ എല്ലാ പ്രതിസന്ധികളെയും സ്വതസിദ്ധമായ മാനേജ്മെന്റ് വഴക്കത്തോടെ,ശൈലിയോട് നേരിട്ട് വെന്നിക്കൊടി പാറിച്ച ആളാണ് ശ്രീ കൊച്ചൗസേപ്പ് Sir.അങ്ങിനെ ഉള്ള ആളെ എങ്ങിനെ വിട്ടു പോയി,?
വി-ഗാർഡ് എന്ന, അദ്ദേഹം തുടങ്ങിയ സ്ഥാപനത്തിന്റെ ഡീലർമാർ ഇന്ന് ഭാരതത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. കന്യാകുമാരി മുതൽ മുതൽ കാശ്മീരം വരെ. അതായത് കാശ്മീരിൽ പോലും വി-ഗാർഡ് ഡീലർമാർ ഉണ്ട് എന്ന് പറയുന്നത് ഏതൊരു കേരളീയനും അഭിമാനിക്കാവുന്നതല്ലേ.
സാന്ദർഭികമായി പറയട്ടെ, ഭാരതപ്രധാനമന്ത്രി കൊൽക്കത്തയിൽ പ്രസംഗിക്കുന്ന ഒരു ഫോട്ടോ പത്രത്തിൽ കണ്ടു, അതിൽ സ്റ്റേജ് ൽ ഇരുന്നത് V Guard ന്റെ fan ആയിരുന്നു. (ആ ഒരു ബ്രാൻഡ് ന്റെ അഖില ഭാരതീയ വ്യാപനം ചൂണ്ടിക്കാണിയ്കുവാൻ സൂചിപ്പിച്ചു എന്ന് മാത്രം.) അതുപോലെ ഇവിടെ വിനോദസഞ്ചാര മേഖലയിൽ ഒരു കുതിച്ചു ചാട്ടത്തിന് തന്നെ വഴിയൊരുക്കി, ഓരോ വർഷവും ഏകദേശം 5 ലക്ഷത്തിൽ പരം മറു നാട്ടുകാരെ ഇങ്ങോട്ടേക്ക് ആകർഷിക്കുവാൻ അദ്ദേഹം തുടങ്ങിയ അമ്യൂസ്മെന്റ് പാർക്ക് നു കഴിഞ്ഞില്ലേ? പിന്നീട് വിസ്മയ എന്ന അമ്യൂസ്മെന്റ് പാർക്ക് അടക്കം പല അമ്യൂസ്മെന്റ് പാർക്കുകളും സ്ഥാപിക്കാൻ പ്രചോദനം ആയതും Wonderla Amusement പാർക്ക് ന്റെ വിജയഗാഥ അല്ലെ? ഇവരണ്ടും മക്കൾക്ക് കൊടുത്ത ശേഷം ഇന്ന് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, Veegaland Developers എന്ന പേരിൽ തുടങ്ങിയ കെട്ടിട നിർമ്മാണ മേഖലയിലാണ്.
ഇതിലുപരിയായി അദ്ദേഹത്തിന്റെ, K Chittilappilly Foundation എന്ന സ്ഥാപനം, ഏകദേശം 12 കോടിയോളം രൂപ, ( CSR fund അല്ല ) ഓരോ വർഷവും സേവനത്തിനായി ചെലവിടുന്നു. കേരളം വിറങ്ങലിച്ചു നിന്ന പ്രളയ സമയത്തു മാത്രം ഏകദേശം 420 ൽ പരം വീടുകൾ നിര്മിക്കാൻ ധന സഹായം നല്കിയതടക്കം 2.5 കോടിയോളം രൂപ, അർഹതപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചു കൊണ്ടു, അദ്ദേഹത്തിന് പറ്റുന്ന രീതിയിൽ അദ്ദേഹം മുൻപിൽ തന്നെ ഉണ്ടായിരുന്നു. ഇതിൽ ഒന്നും കൊടിയുടെ നിറമോ വർഗ്ഗമോ വർണമോ നോക്കിയിട്ടില്ല.
കൊറോണ സമയത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നൽകിയതും സ്മരണീയമാണ്. പ്രസ്തുത ഫൗണ്ടേഷൻ, നവസംരഭകരക്കായി, വിജയീഭവ എന്ന പ്രോഗ്രാമും നടത്തുന്നു എന്നതും അറിയണം. കേരളത്തിൽ മാത്രം കാണുന്ന നോക്കുകൂലി എന്ന ദുരാചാരത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി. അതിൽ ശരി ഉള്ളതുകൊണ്ട് പിന്നീട് സർക്കാരിന് പോലും നോക്കുകൂലി നിരോധിക്കേണ്ടി വന്നില്ലേ? തെരുവ് നായ്ക്കളുടെ ആക്രമണം കൊണ്ട് അപകടങ്ങളും മറ്റും തുടർക്കഥ ആയപ്പോൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധ ആകർഷിക്കുവാൻ അദ്ദേഹം മുന്നിട്ടിറങ്ങിയതും വിസ്മൃതിയിൽ ആയോ?ജീവിതത്തിൽ അന്നുവരെ താൻ കണ്ടിട്ടില്ലാത്ത, തികച്ചും അപരിചിതനായ ഒരു വ്യക്തിക്ക് സ്വന്തം വൃക്ക നൽകിക്കൊണ്ട്, കേരളസമൂഹത്തിന് അവയവ ദാനത്തിന്റെ മഹാത്മ്യവും സന്ദേശവും സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയത് ഓര്മിപ്പിയ്ക്കേണ്ടതുണ്ടോ?
ഇതൊന്നും കേരളീയ സമൂഹത്തെ വീണ്ടും ഓർമ്മിപ്പിക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല.എന്നിട്ടും എന്തുകൊണ്ടാണ് ആണ് കേരള സർക്കാർ പുറത്തിറക്കിയ ബ്രോഷറിൽ അദ്ദേഹത്തിന്റെ പേര് ഇല്ലാതെ പോയി എന്നുള്ളത് ചിന്തനീയമാണ് ആണ്, അദ്ദേഹത്തിന്റെ ആരാധകരെ, വിഷമിപ്പിക്കുന്നതാണ്. ആദ്യം വരേണ്ട പത്തുപേരിൽ ഒരാളായിരുന്നില്ലേ അദ്ദേഹം? ഇത് ഒരു തുടർ സീരിസ് ആണെന്നും ഇനി വരുന്നവയിൽ ഉണ്ടാവുമെന്നും ആണ് പറയുവാൻ പോകുന്നതെങ്കിൽ അതിനോടും വിയോജിപ്പുണ്ട്. കാരണം ആദ്യകാല വ്യവസായ പ്രമുഖൻ മാരിൽ ഒരാളും മറ്റു നിക്ഷേപകർ ഇവിടെ നിക്ഷേപിയ്കാൻ - കേരളത്തിലും നിക്ഷേപിക്കാൻ പറ്റിയ സാഹചര്യം ഉണ്ടെന്ന് -ഏവരെയും ബോധ്യപ്പെടുത്തുകയും ചെയ്ത ആൾ ആണ് കൊച്ചൗസേഫ് sir.
ഇതിൽ പേര് ചേർത്തിട്ടുള്ളവരുടെ പ്രഗൽഭ്യത്തിൽ സംശയം ഇല്ല. വിട്ടു പോയവരോ വെട്ടിനിരത്തപ്പെട്ടവരോ ഇനിയും ഉണ്ടായേക്കാം.ഇതിൽ പറയുന്നതു 51 പേരെപറ്റി. അത് 60 ആയാലും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാവുമായിരുന്നോ? ഇത്രയും പറഞ്ഞത് അദ്ദേഹത്തെ ഉൾപ്പെടുത്തി കാണാത്ത വിഷമം കൊണ്ട് തന്നെയാണ്.ഒഴിവാക്കി നിർത്താൻ നിങ്ങൾക്ക് നൂറു കാരണങ്ങൾ ഉണ്ടാവും പക്ഷേ ചേർത്തു നിർത്താൻ, അർഹതപ്പെട്ട ആദരവ് നൽകാൻ ഒരു കാരണം പോലും കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ അത് കഷ്ടമാണ്, അങ്ങിനെ ഉള്ളവരുടെ ഓർമ പരിശോധിക്കപ്പെടേണ്ടതാണ്.തിരുത്തണം, തിരുത്തും എന്ന് കരുതുന്നു.
കേരളത്തിൽ വിജയ ഗാഥ രചിച്ചവരെ ഉൾപ്പെടുത്തി, സർക്കാരിന് വേണ്ടി KSIDC യും CII യും കൂടെ TALES of TRIUMPH from Kerala എന്ന...
ഇനിപ്പറയുന്നതിൽ Giri S Nair പോസ്റ്റുചെയ്തത് 2021, ഫെബ്രുവരി 15, തിങ്കളാഴ്ച
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- ഉൾക്കടലിൽ പോകാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വിസ്മയം; വലവിരിക്കാൻ കടലിൽ ഇറങ്ങിയവർക്കൊപ്പം രാഹുൽ ചാടിയപ്പോൾ ഭയന്നു; യാത്രയിൽ ഉടനീളം പരിഭാഷകനായതും യൂടൂബർ സെബിൻ സിറിയക് തന്നെ; ഫിഷിങ് ഫ്രീക്ക്സിന്റെ കടൽ യാത്രാ വീഡിയോ വൈറൽ
- 50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
- നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ
- വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ
- യോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദം
- 'കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്നു'; 'നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു'; 'പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ വിലയുമില്ല'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ
- ആർടെക് അശോകന്റെ ഇടിവെട്ട് തട്ടിപ്പ് വീണ്ടും; പാറ്റൂർ ആർടെക് എംപയർ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭൂമി പണയം വച്ച് മുപ്പത്തിനാലേമുക്കാൽ കോടി തട്ടി; കണ്ണൂം പൂട്ടി വായ്പ കൊടുത്തത് എൽഐസി ഹൗസിങ് ഫിനാൻസ്; തട്ടിപ്പ് നടത്തിയത് അശോകന്റെ മകളുടെ കമ്പനി; പെട്ടത് 120 ഓളം ഫ്ളാറ്റുടമകളും
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്