ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരത്തിന്റെ നിറവിൽ സിയാൽ; ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളത്തെ തേടിയെത്തിയത് 'ചാമ്പ്യൻ ഓഫ് എർത്ത്' പുരസ്ക്കാരം; സെപ്റ്റംബർ 26 ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും; കേരളത്തിന്റെ അഭിമാന സ്ഥാപനത്തെ തേടി യുഎൻ പുരസ്ക്കാരം എത്തുമ്പോൾ അഭിമാനത്തോടെ വി ജെ കുര്യൻ
മറുനാടൻ മലയാളി ബ്യൂറോ
നെടുമ്പാശ്ശേരി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്ക്കാരമായ 'ചാമ്പ്യൻ ഓഫ് എർത്ത്' കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് സിയാൽ ഈ വിശിഷ്ട ബഹുമതിക്ക് അർഹമായത്. സെപ്റ്റംബർ 26 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ സിയാൽ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്ക്കാരം ഏറ്റുവാങ്ങും.
പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കുള്ള നോബൽ പുരസ്ക്കാരമെന്ന് വിളിപ്പേരുള്ള ചാമ്പ്യൻ ഓഫ് എർത്ത് പുരസ്ക്കാരം 2005-മുതലാണ് ഐക്യരാഷ്ട്ര സഭ നൽകിത്തുടങ്ങിയത്. സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ യു.എൻ.ആഗോള പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എൻ.സംഘം ഇക്കഴിഞ്ഞ മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന നിലയ്ക്ക് സിയാലിന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരം നൽകുമെന്ന് സന്ദർശന വേളയിൽ എറിക് സ്ലോഹെം മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
സിയാലിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി യു.എൻ.പരിസ്ഥിതി മേധാവി അന്ന് ചർച്ച നടത്തിയിരുന്നു. പരിസ്ഥിതി സൗഹാർദ ആശയങ്ങൾ നടപ്പിലാക്കുന്നതിന് നാല് വിഭാഗങ്ങളിലായാണ് ഐക്യരാഷ്ട്ര സഭ ഓരോ വർഷവും ചാമ്പ്യൻ ഓഫ് എർത്ത് പുരസ്ക്കാരം നൽകുന്നത്. ഇതിൽ, 'ധീരവും പ്രചോദനാത്മകവുമായ പരിസ്ഥിതി സൗഹാർദ പ്രവർത്തനം നടപ്പിലാക്കി ലോകത്തിന് മാതൃകയാകുന്ന പദ്ധതി ' എന്ന വിഭാഗത്തിലാണ് 2018-ലെ പുരസ്ക്കാരം സിയാലിനെ തേടിയെത്തിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഈ വിഭാഗത്തിൽ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരം നേടുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാൽ അസാധാരണമായൊരു മാതൃകയാണ് കാഴ്ച വച്ചതെന്നും മറ്റുള്ളവർ ഇനി ഇത് പിന്തുടരുമെന്നും പുരസ്ക്കാര നേട്ടം അറിയിച്ചുകൊണ്ട് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന് അയച്ച കത്തിൽ എറിക് സ്ലോഹെം വ്യക്തമാക്കി.
ചിലി പ്രസിഡന്റ് മൈക്കേൽ ബാഷ്ലെറ്റ്, ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ബൈക്ക് ഷെയറിങ് ആപ് ഉടമസ്ഥരായ മോബൈക്ക്, അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഗോദാർദ് സ്പേസ് ഫ്ളൈറ്റ് സെന്റർ, ചൈനയിലെ വനവത്ക്കരണ പ്രസ്ഥാനമായ സൈഹാൻബ തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളുമാണ് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്ക്കാരത്തിന് അർഹരായത്. 2015 മുതൽ സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിയാലിന്റെ വിവിധ പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി നിലവിൽ 30 മെഗാവാട്ടാണ്.
അടുത്തമാസത്തോടെ ഇത് 40 മെഗാവാട്ടായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ പദ്ധതികൾ നടപ്പിലാക്കിയതിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയതിൽ അഭിമാനമുണ്ടെന്ന് വി.ജെ.കുര്യൻ പറഞ്ഞു. 'ആഗോളതലത്തിൽ ഹരിത ആശയങ്ങൾക്ക് പ്രസക്തിയേറുന്ന കാലമാണ്. വിമാനത്താവളം പോലെ വൻതോതിൽ ഊർജാവശ്യം വേണ്ടിവരുന്ന സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് പ്രായോഗികമാണെന്ന് തെളിയിക്കാൻ സിയാലിനായി. നാളിതുവരെ സിയാലിന്റെ സൗരോർജ പ്ലാന്റുകൾ അഞ്ച് കോടി യൂണിറ്റ് ഹരിതോർജം ഉത്പാദിപ്പിച്ചുകഴിഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുന്ന ഹരിതഗേഹ വാതകമായ കാർബൺ ഡൈ ഓക്സൈഡ് അരലക്ഷം ടൺ അന്തരീക്ഷത്തിലേയ്ക്ക് ബഹിർഗമിക്കുന്നത് തടയാൻ സിയാലിന്റെ പ്ലാന്റുകൾക്ക് കഴിഞ്ഞിട്ടുണ്ട് 'കുര്യൻ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സമുന്നത പരിസ്ഥിതി പുരസ്ക്കാരമായ ചാമ്പ്യൻ ഓഫ് എർത്തിന് അർഹമായതുകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മുന്നോട്ടുവയ്ക്കുന്ന വികസന മാതൃകയുടെ പുതിയ വിജയമാണെന്ന് കുര്യൻ പറഞ്ഞു. പരമാവധി പ്രവർത്തനച്ചെലവ് കുറച്ച് കാര്യക്ഷമമായി പ്രവർത്തിക്കുക എന്നതാണ് സിയാൽ മാതൃകയുടെ അന്ത:സത്ത. സർക്കാരിന്റേയും പൊതുജനങ്ങളുടേയും കാശെടുത്ത് ചെലവിടുമ്പോൾ ഓരോ രൂപയ്ക്കും കൃത്യമായ ബജറ്റിങ് വേണം. നമ്മൾ ഈ സമൂഹത്തോട് ഉത്തരം പറയാൻ എന്നും ബാധ്യസ്ഥരാണ്.
വിമാനത്താവളം പണികഴിപ്പിച്ചതുപോലും ഈ സിദ്ധാന്തം മുറുകെപ്പിടിച്ചുകൊണ്ടാണ്. യഥാർത്ഥത്തിൽ കമ്പനി വൈദ്യുതിക്കുവേണ്ടി ചെലവിടുന്ന കാശ് എങ്ങനെ കുറയ്ക്കാം കഴിയുമെന്ന അന്വേഷണമാണ് സൗരോർജത്തിലേയ്ക്ക് ഞങ്ങളെ നയിച്ചത്. 2015-ൽ 12 കോടിയോളം രൂപയായിരുന്നു പ്രതിവർഷം സിയാലിന്റെ വൈദ്യുതി ബിൽ. മൂന്നാം ടെർമിനൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതോടെ ഇന്നത് 31 കോടി രൂപയായി മാറി. സമ്പൂർണമായും വൈദ്യുതോർജം ഉത്പാദിപ്പിക്കാനായതോടെ ഇത്രയും കാശ് നമ്മുക്ക് അധികമായി കൈവന്നു. ഇങ്ങനെ അധികമായി കിട്ടുന്ന ഓരോ തുകയും പരോക്ഷമായി ഇവിടുത്തെ യാത്രക്കാരന്റെ ലാഭമായി മാറുകയാണ്.
1250 കോടി രൂപ ചെലവിട്ട് പുതിയ ടെർമിനൽ നിർമ്മിച്ചിട്ടുപോലും ഒരു രൂപ യൂസർ ഡെവലപ്മെന്റ് ഫീയായി സിയാൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നില്ല. ഇന്ത്യയിലെ വലിയ വിമാനത്താവളങ്ങളിലെല്ലാം യു.ഡി.എഫ് കൊടുത്തുമാത്രമേ നിങ്ങൾക്ക് യാത്രചെയ്യാനാകൂ. വിമാനത്താവളങ്ങളുടെ ആസ്തി വർധിക്കുന്നത് ആത്യന്തികമായി യാത്രക്കാരന്റെ കാശെടുത്താണ്. ഒരുപക്ഷേ 15 ലക്ഷം ചതുരശ്രയടി ടെർമിനലും പുതിയ നാലുവരിപ്പാതയും മേൽപ്പാതയുമൊക്കെ നിർമ്മിച്ചിട്ടും യാത്രക്കാരനെ ചൂഷണം ചെയ്യാതെ സ്വയം നവീകരിക്കാൻ സിയാലിന് കഴിഞ്ഞു. സൗരോർജ ഉത്പാദനം പോലുള്ള പദ്ധതികളുടെ സാമ്പത്തിക വശം അതാണ്. ഇപ്പോൾ 30 മെഗാവാട്ടാണ് സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി. സെപ്റ്റംബറോടെ അത് 40 മെഗാവാട്ടായി വർധിക്കും. പ്രതിദിനം ഒന്നരലക്ഷം യൂണിറ്റിലധികം വൈദ്യുതി ഈ പ്ലാന്റുകളിലൂടെ ലഭിക്കും.
ഇനി പരിസ്ഥിതി സൗഹാർദത്തിന്റെ കാര്യം. പണം ലാഭിക്കാനാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചതെങ്കിലും അത് വളരെപ്പെട്ടെന്ന് തന്നെ ആഗോള ശ്രദ്ധയാകർഷിച്ചു. വിമാനത്താവളം പോലെ, വൻകിട ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങൾക്ക് പോലും പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് സിയാൽ തെളിയിച്ചു. വമ്പിച്ച ഇന്ധന ഉപയോഗം, വായുമലിനീകരണം, ശബ്ദ മലിനീകരണം, അടിസ്ഥാന സൗകര്യവികനസത്തിന് വേണ്ടിവരുന്ന ഊർജച്ചെലവ് എന്നിവ അടിസ്ഥാനമാക്കി നോക്കിയാൽ ലോകത്തിൽ ഏറ്റവുമധികം പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന മേഖലയാണ് വ്യോമയാനം.
അത്തരമൊരു മേഖല സൃഷ്ടിക്കുന്ന ആഘാതത്തിന് എങ്ങനെ നമ്മുടേതായ രീതിയിൽ നഷ്ടപരിഹാരം ചെയ്യാൻ കഴിയുമെന്നതിന് ഉത്തരമാണ് വിമാനത്താവളങ്ങളിലെ സൗരോർജ പദ്ധതികൾ. ലോകത്തിലെ എല്ലാ വിമാനത്താവളങ്ങൾക്കും സ്ഥലമുണ്ട്. അല്ലെങ്കിൽ കെട്ടിടങ്ങളുണ്ട്. നിലവിലുള്ള സാങ്കേതിക വിദ്യയിൽ സൂര്യപ്രകാശം കിട്ടുന്ന എവിടെ വേണമെങ്കിലും സോളാർ പാനലുകൾ പിടിപ്പിക്കാം. ഫിലിമിന്റെ രൂപത്തിൽ പോലും ഇന്നത് ലഭ്യമാണ്. തുറസ്സുകളിലും കെട്ടിടങ്ങൾക്ക് മുകളിലും കനാലിന് കുറുകെയും പാർക്കിങ് മേൽക്കൂരയ്ക്ക് മുകളിലുമെല്ലാം സിയാൽ സോളാർ പാനലുകൾ സ്ഥാപിച്ചു. സാധാരണ തെക്കോട്ടാണ് പാനലുകൾ ചരിച്ചുവയ്ക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് സാധ്യമാകില്ല. ഈ പ്രശ്നം പരിഹരിക്കാൻ സൂര്യന്റെ ചലനത്തിനൊപ്പം ദിശമാറുന്ന ട്രാക്കിങ് പാനലുകളും മധ്യ-വടക്ക് ദിശകളിലുള്ള പാനലുകളും സിയാൽ സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു വിമാനത്താവളത്തിന് ഇത് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഇത് മറ്റിടങ്ങളിലും അനുകരിച്ചുകൂടാ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആഗോള പരിസ്ഥിതി മേധാവി എറിക് സ്ലോഹെം സിയാൽ വന്നപ്പോൾ ആരാഞ്ഞത്. ഇതാദ്യമായി ലോകം ഊർജ ഉത്പാദനത്തിന് ഫോസിൽ ഇന്ധനങ്ങളെക്കാൾ സൗരോർജം ഉപയോഗിച്ച വർഷം കൂടിയാണ് കടന്നുപോയത്. ഈ സാഹചര്യത്തിൽ സിയാലിന്റെ പരീക്ഷണം കൂടുതൽ സ്ഥാപനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും എത്തിക്കേണ്ടതിന്റെ പ്രസക്തി മനസ്സിലാക്കിയാണ് ഞങ്ങൾക്ക് ഐക്യരാഷ്ട്രസഭ ഇത്തവണ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്ക്കാരം നൽകിയത്-കുര്യൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്