Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗണവേഷം ധരിച്ചകൊണ്ടോ ചൗക്കിദാർ എന്ന് പേരിനു മുൻപിൽ ചേർത്തതുകൊണ്ടോ പെണ്ണുങ്ങളുടെ പേരിൽ നേതാക്കളെ ചേർത്ത് അപവാദം പ്രചരിപ്പിച്ചുകൊണ്ടോ നാട്ടിലുള്ള ആണുങ്ങളുടെ ഭാര്യമാരെ ഹോട്ടൽ റൂമിൽ വിളിച്ചു കൊണ്ടു പോയിട്ടോ ഉണ്ടാക്കാവുന്ന ഒന്നല്ല സൗഹൃദം; അൽഫോൻസ് കണ്ണന്താനത്തിന്റെ സോഷ്യൽ മീഡിയാ മാനേജരെ ലൈംഗിക വൈകൃതമുള്ള ജാരസന്തതി എന്ന് വിളിച്ച് മുൻ ജന്മഭൂമി ലേഖിക; ശ്രീലാപിള്ളയുടെ പോസ്റ്റ് ഏറ്റെടുത്ത് പരിവാറുകാരും; കേന്ദ്രമന്ത്രിയുടെ വിശ്വസ്തൻ ജ്യോതിഷ് നായർ വിവാദത്തിൽ  

ഗണവേഷം ധരിച്ചകൊണ്ടോ ചൗക്കിദാർ എന്ന് പേരിനു മുൻപിൽ ചേർത്തതുകൊണ്ടോ പെണ്ണുങ്ങളുടെ പേരിൽ നേതാക്കളെ ചേർത്ത് അപവാദം പ്രചരിപ്പിച്ചുകൊണ്ടോ നാട്ടിലുള്ള ആണുങ്ങളുടെ ഭാര്യമാരെ ഹോട്ടൽ റൂമിൽ വിളിച്ചു കൊണ്ടു പോയിട്ടോ ഉണ്ടാക്കാവുന്ന ഒന്നല്ല സൗഹൃദം; അൽഫോൻസ് കണ്ണന്താനത്തിന്റെ സോഷ്യൽ മീഡിയാ മാനേജരെ ലൈംഗിക വൈകൃതമുള്ള ജാരസന്തതി എന്ന് വിളിച്ച് മുൻ ജന്മഭൂമി ലേഖിക; ശ്രീലാപിള്ളയുടെ പോസ്റ്റ് ഏറ്റെടുത്ത് പരിവാറുകാരും; കേന്ദ്രമന്ത്രിയുടെ വിശ്വസ്തൻ ജ്യോതിഷ് നായർ വിവാദത്തിൽ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രമന്ത്രി അൽഫോൻ കണ്ണന്താനത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമെന്ന് പറഞ്ഞ് പ്രവർത്തിക്കുന്ന ബിജെപി നേതാവിനെതിരെയുള്ള മാധ്യമ പ്രവർത്തകയുടെ ലൈംഗികാരോപണം സംഘപരിവാർ സൈബർ ഇടങ്ങളിൽ വമ്പൻ ചർച്ചയിലേക്ക്. സംഘപരിവാർ ബന്ധമുള്ള മാധ്യമപ്രവർത്തക കൂടിയായ ശ്രീലാ പിള്ളയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. തിരുവനന്തപുരത്തെ ബിജെപിയിലെ പ്രധാന സംഘാടകരിൽ ഒരാളായ ജ്യോതിഷ് നായർക്കെതിരെയാണ് ആരോപണങ്ങൾ. ബിജെപിയുടെ തിരുവനന്തപുരത്തെ ഐടി സെല്ലിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. വിശദാംശങ്ങൾ പുറത്തുവിടാതെയാണ് ശ്രീലാപിള്ള തന്റെ ഫെയ്‌സ് ബുക്കിൽ ആരോപണങ്ങളുമായെത്തുന്നത്.

ബിജെപി തിരുവനന്തപുരം ജില്ലാ പ്രിസഡന്റ് എസ് സുരേഷിന്റെ വലംകൈയായാണ് ജ്യോതിഷിനെ അറിയപ്പെടുന്നത്. തിരുവനന്തപുരത്ത് ഗ്രൂപ്പിസം ആളിക്കത്തിക്കുന്ന ബിജെപിയിലെ ചില വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ ജ്യോതിഷാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതോടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ആർഎസ്എസ് ഇടപെട്ട് ഇയാളെ മാറ്റി. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും പാർട്ടിയിൽ സജീവമായി. അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതോടെ അദ്ദേഹത്തിന്റെ സ്റ്റാഫിൽ അംഗമാക്കുകയും ചെയ്തു. അൽഫോൻസ് കണ്ണന്താനത്തിനായി കേരളത്തിലെ പിആർ വർക്കുകൾ ചെയ്തിരുന്നത് ജ്യോതിഷായിരുന്നു. ബിജെപിയിലെ പല സംസ്ഥാന നേതാക്കളുമായും ജ്യോതിഷിന് അടുത്ത ബന്ധമുണ്ട്. അൽഫോൻ കണ്ണന്താനത്തിന്റെ സോഷ്യൽ മീഡിയയിലെ കാര്യങ്ങൾ നോക്കിയിരുന്നത് ജ്യോതിഷാണെന്നാണ് സൂചന.

ഇത്തരത്തിൽ ഒരാൾക്കെതിരെയാണ് ശ്രീലാപിള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്...... ജ്യോതിഷിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് ഇന്ന് ആരോപണം ഉന്നയിച്ച പോസ്റ്റ് ഇട്ടത്. പോസ്റ്റ് ഇങ്ങനെ- ഗണവേഷം ധരിച്ചകൊണ്ടോ ചൗക്കിദാർ എന്ന് പേരിനു മുൻപിൽ ചേർത്തതുകൊണ്ടോ വീട്ടിൽ കയറി ഇരുന്നു നാട്ടിലുള്ള പെണ്ണുങ്ങടെ പേരിൽ നേതാക്കളെ ചേർത്ത് അപവാദം പ്രചരിപ്പിച്ചുകൊണ്ടോ നാട്ടിലുള്ള ആണുങ്ങളുടെ ഭാര്യമാരെ ഹോട്ടൽ റൂമിൽ വിളിച്ചു കൊണ്ടു പോയിട്ടോ ഉണ്ടാക്കാവുന്ന ഒന്നല്ല സൗഹൃദമെന്നു ഇപ്പോളെങ്കിലും മനസിലായല്ലോ perverted bastrd... ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഇത് ശ്രീലാ പിള്ള ഇട്ടതോടെ ജ്യോതിഷിന്റെ ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമാവുകയും ചെയ്തു. പ്രിവേർട്ടട് ബാസ്റ്റേർഡ് എന്ന പദമുപയോഗിച്ചതിലൂടെ ലൈംഗിക വൈകൃതത്തിന് ഉടമയായ ജാരസന്തതി എന്നാണ് ജ്യോതിഷിനെതിരെ ശ്രീലാ പിള്ള വിശേഷിപ്പിക്കുന്നതും.

പ്രശ്‌നങ്ങൾ ജീവിത സരണിയിൽ സർവ്വസാധാരണമാണ്.... അവയ്ക്ക് വിത്തുപാകിയതോ നമ്മൾ തന്നെ അറിയാതെയുമാവാം... തീരുമാനങ്ങൾ വികാരത്തിന് വിടാതെ വിചാരങ്ങൾക്കുതകുന്നതാകട്ടെ..., അനുഭവങ്ങൾ കരുതലിനുതകട്ടെ... വേട്ടക്കാർ എല്ലായിടത്തും ഉണ്ടാകാം.. , My God??? He is BJP തിരുവനന്തപുരം ഇന്റലിജന്റ് സെൽ നേതാവ് അല്ലേ? 36 കൗൺസിലർമാരെ കൊണ്ട് വന്നു എന്ന് വാ തോരാതെ പറയുന്ന നേതാവിന്റെ അരുമ ശിഷ്യൻ.... എന്തൊക്കെയാ കേൾക്കുന്നത്?, ഓ അപ്പോൾ ഇവനാണ് ലെവൻ അല്ലെ-ഇങ്ങനെയൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സംഘപരിവാർ കേന്ദ്രങ്ങൾ കൊണ്ടു പോകുന്നത്. എന്തുകൊണ്ടാണ് ജ്യോതിഷ് ഫെയ്‌സ് ബുക്ക് പേജ് ഡി ആക്ടീവ് ചെയ്തതെന്നതും വ്യക്തമല്ല. ബിജെപിയിലെ ഗ്രൂപ്പിസം ഈ ആരോപണത്തിന് പിന്നിലുമുണ്ടെന്നാണ് ഉയരുന്ന മറ്റൊരു വാദം.

രണ്ട് ദിവസം മുമ്പും ചില സൂചനകൾ ഒളിപ്പിച്ച് വച്ച് ശ്രീലാ പിള്ള പോസ്റ്റിട്ടിരുന്നു. ഒരു ഗണവേഷധാരിയുടെ ചിത്രത്തിന്റെ മുഖം മറച്ചായിരുന്നു ആ പോസ്റ്റ്. ഈ വേഷം നീ ഒരിക്കൽ കൂടി ധരിക്കരുത്... അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത നരാധമന്മാര്ക്കുള്ളതല്ല ഈ വേഷം... സ്വാർത്ഥ തല്പരരായ നേതാക്കൾ ചിലപ്പോൾ നിന്നെ പിന്തുണച്ചേക്കാം... നിന്റെ ചൂണ്ടു വിരൽ അവരിലേക്ക് നീളും വരെ... നിനക്ക് സഞ്ചരിക്കാം അവരോടൊപ്പം നിന്റെ നാവിന്റെ പുഴുപ്പു അവരുടെ അമ്മ പെങ്ങന്മാരിലേക്ക് എത്തും വരെ...-എന്നായിരുന്നു ശ്രീലാ പിള്ള ദിവസങ്ങൾക്ക് മുമ്പേ ഇട്ട പോസ്റ്റ്. അതിനിടെയിലും വലിയ ചർച്ചകൾ നടന്നു. സംഘപരിവാർ കേന്ദ്രങ്ങളാണ് ഇതിലും സജീവമായി പങ്കെടുത്തത്. ഇവനെ എനിക്ക് അറിയാം പാർട്ടിയിൽ രണ്ട് വർഷം മുൻപ് പുറത്താക്കി പക്ഷെ ചില വലിയ ഉടയിപ്പന്മാർ ഇവനെ ഇപ്പോഴും സംരക്ഷണം നൽക്കുന്നു-ഇതായിരുന്നു ഈ പോസ്റ്റിന് താഴെ വന്ന കമന്റ്.

ചേട്ടാ ഞാനറിയും ഞങ്ങടെ സി.എ.ജി (2014) ഇവൻ ഏണിയാക്കി . ഡൽഹി വഴി ഒരു സെൽ ചാർജ്ജും ഒപ്പിച്ചു കൊടുത്തു! പിന്നീട് എന്തോ ചിലതു തോന്നി ഞങ്ങൾ ഒഴിവാക്കി . ഒടുവിൽ ചേരേണ്ടിടങ്ങളിൽ ചേർന്നു!-ഇങ്ങനെയായിരുന്നു ഇതിന് താഴെ വന്ന ഒരു കമന്റ്. ഇതിനിടയിൽ ഇതാരണെന്ന സൂചനയുമായി ശ്രീലാ പിള്ളയും കമന്റിട്ടു. ഒരു frustrated bastard ആണിവൻ... ജീവിത്തിൽ ശാഖയിൽ പോയിട്ടില്ല... 2014ണ് ശേഷം ഓൺലൈൻ സംഘി... തിരുവനന്തപുരത്തെ ഒരു നേതാവിന്റെ പെട്ടി എടുപ്പുകാരൻ....ലോകം മുഴുവൻ നടന്നു പെണ്ണ് പിടിക്കുന്നു... വെറുതെ ഒരു കാര്യവും ഇല്ലാതെ എല്ലാ സ്ത്രീകളെയും പറ്റി അപവാദം പറയുന്നു... ചില നേതാക്കളുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നു.... കൃത്യമായ തെളിവുകളുടെ പിൻബലത്തോടെ ആണ് ഇത് ഞാൻ പറയുന്നത്...-എന്നായിരുന്നു ഈ കമന്റ്.

ജ്യോതിഷ് നായരെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് മറുനാടന്റെ അന്വേഷണത്തിലും വ്യക്തമായി. ഇയാളെ പാർട്ടി തിരിച്ചെടുത്തിട്ടുമില്ല. എന്നിട്ടും ഇയാൾ എങ്ങനെയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വിശ്വസ്തനെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് സജീവമായതെന്ന് ആർക്കും എത്തും പിടിയുമില്ലെന്നാണ് ബിജെപി നേതാക്കളും പറയുന്നത്. എറണാകളുത്ത് അൽഫോൻസിന്റെ പ്രചരണത്തിലും ഇയാൾ സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP