കൊറോണയേക്കാൾ ഭീകരമായിരുന്നു കോളറ; രാവിലെ സംസാരിച്ച് കൊണ്ടിരുന്ന ആൾ വൈകിട്ടാകുമ്പോഴേക്ക് ഛർദിച്ച് മരിച്ചുവീഴും; രോഗികളെ ഒഴിഞ്ഞ പ്രദേശങ്ങളിൽ പായയിൽ പൊതിഞ്ഞ് ഉപേക്ഷിക്കും; വസൂരി പടർന്നപ്പോഴും സമാനമായ അവസ്ഥയായിരുന്നു; ക്ഷാമം ഉണ്ടായതോടെ ജനം കപ്പയുടെ തൊലിവരെ വേവിച്ച് കഴിക്കാൻ തുടങ്ങി; കോളറയെും വസൂരിയെയും ക്ഷാമത്തെയും അതിജീവിച്ച കേരളമാണിത്; നാം കോവിഡിനെയും അതിജീവിക്കും; ഓർമ്മകളിൽ നിന്ന് മായാതെ നാൽപ്പതുകളിലെ മഹാമാരിക്കാലം
ജാസിം മൊയ്തീൻ
കോഴിക്കോട്: കേരളം അടുത്ത കാലത്തായി വളരെയേറെ പകർച്ചവ്യാധികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും ഇടയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രണ്ട് പ്രളയങ്ങൾ, നിപ്പ, ഇപ്പോൾ കൊറോണയും. ഇതെല്ലാം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിന്റെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഇതിന് സമാനമായതോ ഇന്നത്തേതിനേക്കാൾ ഭീകരമായതോ ആയ പ്രശ്നങ്ങളുണ്ടായിരുന്ന കാലഘട്ടമായിരുന്നു കേരളത്തെ സംബന്ധിച്ച് 1939 മുതൽ 1955 വരെയുള്ള 15 വർഷങ്ങൾ. കോളറയും വസൂരിയും പകർച്ചവ്യാധികളായി വന്ന് കേരളത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ 1941ന്റെ അന്ത്യത്തിൽ നൂറ്റാണ്ടിലെ വലിയ പ്രളയവും കേരളത്തിൽ സംഭവിച്ചു. ഏതാണ്ട് ഇതിനോട് സമാനമായ രീതിയിലാണ് കേരളം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അക്കാലത്തെ അപേക്ഷിച്ച് ഇന്ന് അസുഖങ്ങൾക്ക് മികച്ച ചികിത്സാരീതികളും, പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മനുഷ്യജീവനുകളെ രക്ഷിച്ചെടുക്കാനുള്ള ആധുനിക സൗകര്യങ്ങളും കേരളത്തിലുണ്ട്. അതൊന്നുമില്ലാത്തൊരു കാലത്ത് കേരളം എങ്ങനെയാണ് ഇത്തരം ദുരന്തങ്ങളെ അതിജീവിച്ചത് എന്ന് വിവരിക്കുകയാണ് മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാഞ്ഞിരത്തിങ്ങൽ മൊയ്തീൻ. അതിനെയൊക്കെ അതിജീവിച്ച നമ്മുടെ നാട് ഈ കോവിഡ് മഹാമാരിയെയും അതിജീവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കൊറോണയേക്കാൾ ഭീകരമായിരുന്നു കോളറ
നാൽപതുകളിലാണ് കോളറ കേരളത്തിൽ പടർന്നു പിടിക്കുന്നത്. അതൊരു ചെറിയ ഓർമ്മ മാത്രമാണ് എനിക്ക്. എങ്കിലും രക്ഷിതാക്കൾ അതിന്റെ ഭീകരതയെ കുറിച്ച് സംസാരിച്ചത് ഇന്നും ഓർമ്മയുണ്ട്. ഇന്നത്തെ കൊറോണയേക്കാൾ ഭീകരമായിരുന്നു അത്. രാവിലെ സംസാരിച്ച് കൊണ്ടിരുന്ന ആൾ വൈകിട്ടാകുമ്പോഴേക്ക് മരിച്ചുവീഴുന്ന കാഴ്ചയായിരുന്നു കോളറ. രണ്ടോ മൂന്നോ തവണ ഛർദ്ദിക്കും അത്രയും തവണ വയറിളക്കവുമുണ്ടാകും. പൊടുന്നനെ മരണം സംഭവിക്കുന്നു. ഇതായിരുന്നു കോളറ. മരുന്നോ ചികിത്സകളോ പ്രതിരോധ മാർഗ്ഗങ്ങളോ ഇല്ല. ശരീരത്തിൽ നിർജ്ജലീകരണം നടക്കുന്നതായിരുന്നു കോളറയുടെ അവസ്ഥയെന്നത്. ഇതിന് പ്രതിവിധിയായ ധാരാളം വെള്ളം കുടിക്കാൻ മുതിർന്നവർ പറയുമായിരുന്നു. എന്നാൽ ഒരിക്കൽ ഛർദ്ദിയനുഭവപ്പെട്ടയാൾ പിന്നെ എത്ര വെള്ളം കുടിച്ചിട്ടും കാര്യമില്ല. അത്തരം ആളുകൾ കുടിക്കുന്ന വെള്ളം അപ്പാടെ പുറത്തേക്ക് ഛർദ്ദിക്കും. ഏതെങ്കിലും തരത്തിലുള്ള പ്രതിവിധികളെ കുറിച്ച് വൈദ്യന്മാർ പറഞ്ഞാൽ തന്നെ ആരും അത് മുഖവിലക്കെടുക്കാറുണ്ടായിരുന്നില്ല.
പലരും അവരുടെ മതവിശ്വാസങ്ങൾക്കനുസരിച്ചായിരുന്നു ഇതിനെ സമീപിച്ചിരുന്നത്. പ്രതിവിധികളെ കുറിച്ച് അന്നത്തെ സാഹചര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥർ പറയുമെങ്കിലും ഭൂരിഭാഗം ആളുകളും അത് അനുസരിക്കാത്തവരായിരുന്നു. ചില തൈലങ്ങൾ ശരീരത്തിൽ പുരട്ടിയാൽ വൈറസ് ബാധയേൽക്കില്ലന്നൊക്കെ അന്ന് പ്രചരണമുണ്ടായിരുന്നു. പക്ഷെ അതൊന്നും എല്ലാവരിലേക്കും എത്തിയിരുന്നില്ല. ഇത്തരത്തിൽ വിതരണം ചെയ്ത തൈലങ്ങൾ പോലും പലരും പുരട്ടിയിരുന്നില്ല. ഇന്ന് കാണുന്ന രീതിയിലുള്ള അണുനശീകരണ പ്രക്രിയകളും അന്ന് സാധ്യമായിരുന്നില്ല. അതിനുള്ള സൗകര്യങ്ങളോ സാഹചര്യങ്ങളോ അന്നുണ്ടായിരുന്നുമില്ല. വളരെ പെട്ടെന്നാണ് കോളറ പടർന്നുപിടിച്ചത്. പ്രത്യേകിച്ച് മലബാറിൽ. രോഗം ബാധിച്ചവരെ ചികിത്സിക്കാനോ പരിചരിക്കാനോ ബന്ധുക്കൾ പോലും തയ്യാറാകാത്ത സ്ഥിതി വിശേഷമായിരുന്നു. പലരും രോഗികളെ വീടുകളിൽ ഉപേക്ഷിച്ച് പോയി. അല്ലെങ്കിൽ രോഗികളെ ഒഴിഞ്ഞ പ്രദേശങ്ങളിൽ പായയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച സംഭവങ്ങളുമുണ്ടായി. ഒരു വീട്ടിൽ തന്നെ ഒന്നിലേറെ ആളുകൾ ഒരേ ദിവസം മരിച്ചുവീഴുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. മൃതദേഹങ്ങൾ കാണാനും ബന്ധുക്കൾ പോലും കൂട്ടാക്കിയില്ല. 42ന്റെ അവസാനത്തിലാണ് കോളറ വ്യപകമായി പടർന്നത്. - മൊയ്തീർ ഓർക്കുന്നു.
പാമ്പുകൾ വന്ന് വസൂരിപ്പാടുകൾ നക്കുമെന്നും വിശ്വാസം
കോളറ ഭീതി പൂർണ്ണമായും ഒഴിയുന്നതിന് മുമ്പ് തന്നെ വസൂരിയും ടൈഫോയ്ഡും വന്നു. അത് ഏതാണ്ട് അറുപതുകളുടെ തുടക്കം വരെ നീണ്ടു നിന്നു. കോളറയുമായി താരതമ്യം ചെയ്യുമ്പോൾ ടൈഫോയ്ഡ് വലിയ രീതിയിലുള്ള സാമൂഹിക പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും വസൂരി കോളറെയപ്പോലെ തന്നെ പ്രശ്നമായിരുന്നു. ഇന്ന് കൊറോണ വന്നാൽ നമുക്ക് ആശുപത്രിയിൽ പോകാനുള്ള സൗകര്യമുണ്ട്. വീണ്ടും ജീവിക്കാമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ അന്ന് വസൂരി വന്നാൽ മരിച്ചു എന്ന് തന്നെയാണ് അർ്ത്ഥം. രക്ഷപ്പെടുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ രോഗികൾ മാനസികമായും വളരെ പ്രയാസത്തിലാകും. വീട്ടുകാർ പോലും തിരിഞ്ഞു നോക്കില്ല. കോളറക്കാലത്തെന്ന പോലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ രോഗികളെ ഉപേക്ഷിച്ച് പോകും. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളെ പാമ്പുകൾ വന്ന് വസൂരിപ്പാടുകളിൽ നക്കി വൃത്തിയാക്കുമെന്നും അത് അസുഖം മാറാൻ കാരണമാകുമെന്നും വിശ്വാസവുണ്ടായിരുന്നു. വസൂരി വന്ന് മരിച്ചവരെ സംസ്്കരിക്കുന്നത് വളരെ ദൂരത്ത് നിന്ന് മാത്രമേ കാണാനാകൂ. നാടൻ ചികിത്സകളൊക്കെ അന്നുണ്ടായിരുന്നു. പക്ഷെ അതിനേക്കാളേറെ ആളുകൾ ആശ്രയിച്ചിരുന്നത് പ്രാർത്ഥനകളെയാണ്. മഹാന്മാരുടെ ശവകുടീരങ്ങൾ സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തുമായിരുന്നു.
നാട്ടിൽ വിവിധയിടങ്ങളിൽ വസൂരിപ്പുരകളുണ്ടായിരുന്നു. വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഉപേക്ഷിപ്പെട്ട രോഗികളെ ഇത്തരം വസൂരിപ്പുരകളിൽ കൊണ്ടാക്കലായിരുന്നു പതിവ്. ഇന്നത്തെ ഐസൊലേഷൻ സമ്പ്രദായം പോലെതന്നെ. ഇത്തരം വസൂരിപ്പുരകളിൽ നിന്നും രക്ഷപ്പെട്ട നിരവധി പേരുമുണ്ട്. ഇപ്പോഴും മുഖത്ത് വസൂരിക്കലകളുമായി ജീവിക്കുന്നവർ. വസൂരി പിടിപെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ മറ്റൊരു ആശങ്ക മുഖത്തും ശരീരത്തിലും അവശേഷിക്കുന്ന പാടുകളായിരുന്നു. പാടുകൾ അവരുടെ സൗന്ദര്യത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നതായിരുന്നില്ല ആശങ്ക, മറിച്ച് രോഗം വീണ്ടും വരുമോ എന്നതായിരുന്നു. നിരവധിപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്്തിട്ടുണ്ട്. പക്ഷെ അറുപതുകളുടെ തുടക്കത്തോടെ തന്നെ വസൂരിക്കെതിരായ കുത്തിവെപ്പുകൾ കണ്ടുപിടിച്ചു. നാട്ടിൽ ചെറിയ ഡിസ്പെൻസറികളും ആരംഭിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ കോളറക്കാലത്തും വസൂരിയുടെ തുടക്കകാലത്തുമുണ്ടായത്ര മരണങ്ങൾ അറുപതുകളിലുണ്ടായില്ല. പിന്നീട് എഴുപതുകളോട് കൂടി ദേശീയ തലത്തിൽ തന്നെ വസൂരി നിർമ്മാർജ്ജനത്തിനുള്ള പദ്ധതികൾ വ്യാപകമായി സർക്കാർ നടപ്പിലാക്കിത്തുടങ്ങി. അപ്പോഴും ലോകത്തിലെ തന്നെ വസൂരി ബാധിതരിൽ പകുതിയിലേറെപ്പേരും ഇന്ത്യയിലായിരുന്നു.
വളണ്ടിയർമാരും മയ്യത്ത് സംഘങ്ങളും
കോളറയും വസൂരിയുമെല്ലാം പിടിപെടുന്നവരെയും, മരണപ്പെടുന്നവരെയും വീട്ടുകാർ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ് കമ്യൂണിസ്റ്റ് പാർട്ടി മൂൻകൈയെടുത്ത് ഇമ്പിച്ചിബാവയുടെയും കൃഷണപ്പിള്ളയുടെയുമെല്ലാം നേതൃത്വത്തിൽ മയ്യത്ത് സംഘങ്ങളും വളണ്ടിയർമാരും രംഗത്ത് വരുന്നത്. കോളറക്കാലത്തെ പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളിയായിട്ടില്ലെങ്കിലും വസൂരിക്കാലത്ത് ഇത്തരം സംഘങ്ങളുടെ കൂടെ പ്രവർത്തിച്ചിരുന്നു. വസൂരി ബാധിച്ച നിരവധിയാളുകൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയിട്ടുണ്ട്. രോഗത്തെകുറിച്ചുള്ള ഭീതിയും മരണഭയവുമുണ്ടായിരുന്നെങ്കിലും അതൊന്നും അത്തരം പ്രവർത്തികളിൽ നിന്ന് ആരെയും പിറകോട്ട് നിർത്തിയില്ല. മറ്റുള്ളവരെ സഹായിക്കലാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിത ദൗത്യമെന്ന് അക്കാലത്ത് എല്ലാവരെയും പഠിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ രോഗികൾക്കാവശ്യമായ സഹായങ്ങളുമായി വളണ്ടിയർമാർ രംഗത്തിറങ്ങി. പ്രതിരോധ മരുന്നുകളുടെ വിതരണവും പലയിടങ്ങളിൽ നിന്നായി പിരിച്ചെടുത്ത അരിയും മറ്റും വീടുകളിൽ എത്തിക്കലുമായിരുന്നു വളണ്ടിയർമാരുടെ ദൗത്യം.
കോളറക്കാലത്തും വസൂരിക്കാലത്തും മയ്യത്ത് സംഘങ്ങളുടെ പ്രവർത്തനങ്ങൾ സജീവമായിരുന്നു. രോഗം ബാധിച്ച് മരണമടഞ്ഞവരെ സംസ്കരിക്കലായിരുന്ന പണി. മുസ്ലിംമേഖലകളിലായിരുന്നു മയ്യത്ത് സംഘങ്ങളുടെ പ്രവർത്തനങ്ങൾ. ബന്ധുക്കൾ പോലും മൃതദേഹത്തെ പരിപാലിക്കാൻ തയ്യാറാകാത്ത ഇടങ്ങളിലേക്ക് മയ്യത്ത് സംഘങ്ങൾ കയറിച്ചെന്നു. പരിമിതമായ സൗകര്യങ്ങളായിരുന്നു ഇത്തരത്തിലുള്ള സംഘങ്ങൾക്കുണ്ടായിരുന്നത്. ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരെ സംസ്കരിക്കുമ്പോഴും കഴിഞ്ഞ വർഷം നിപ്പ ബാധിച്ച് മരിച്ചവരെ സംസ്കരിക്കുമ്പോഴും കണ്ട തരത്തിലുള്ള മുൻകരുതൽ മാർഗ്ഗങ്ങളൊന്നും അന്നത്തെ മയ്യത്ത് സംഘങ്ങളിലെ പ്രവർത്തകർക്കുണ്ടായിരുന്നില്ല. ധൈര്യം മാത്രമായിരുന്നു അവരുടെ മുൻകരുതൽ. ബന്ധുക്കൾ പോലും മീറ്ററുകളോളം ദൂരത്ത് നിന്നാണ് സംസ്കാര ചടങ്ങുകൾ കണ്ടിരുന്നത്. മതാചാരങ്ങൾ പ്രകാരം തന്നെയാണ് അന്ന് മയ്യത്തുകൾ ഖബറടക്കിയിരുന്നത്. അതിന് പ്രാവീണ്യം ലഭിച്ചവരും സംഘങ്ങളിലുണ്ടായിരുന്നു. വിവിധ സംഘങ്ങളായി ഓരോ മേഖലകൽലേക്കും ഇത്തരം ഗ്രൂപ്പുകൾ പോയി. പരിമിതമെങ്കിലും അവർക്കാവശ്യമായ തമസ, ഭക്ഷണ സൗകര്യങ്ങൾ എത്തിപ്പെടുന്ന പ്രദേശത്തെ രാഷ്്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും ചെയ്തു നൽകി. മയ്യത്ത് സംഘങ്ങളിൽ പ്രവർത്തിച്ചിരുന്നവരും വളണ്ടിയർമാരും പലരും വീടുകളിൽ പറയാതെയായിരുന്ന ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്.
വേവിച്ച് കഴിച്ചത് കപ്പയുടെ തൊലിവരെ
ദാര്യദ്ര്യത്തിന്റെ നാളുകൾ കൂടിയായിരുന്നു മഹാമാരികൾക്കും പ്രകൃതി ദുരന്തങ്ങൾക്കും ശേഷമുള്ള കേരളത്തിന്റേത്. അരിയുടെ ഉത്പാദനം തീരെ കുറഞ്ഞു. ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായി കുറച്ചുകാലത്തേക്ക് അരിയുടെ ഇറക്കുമതിയും നിന്നു. ഇതോടെ ആളുകൾ മുഴുപ്പട്ടിണിയിലായി. കപ്പയും മറ്റ് കിഴങ്ങുകളുമായിരുന്നു പ്രധാന ഭക്ഷണം. കപ്പയുടെ തൊലിവരെ വേവിച്ച് കഴിച്ചിട്ടുണ്ട്. വാഴയുടെ അടിയിലെ വിത്തൊക്കെ പറമ്പുകളിൽ പോയി കിളച്ച് കൊണ്ടുവന്നു കഴിക്കുമായിരുന്നു. കപ്പ പുഴുങ്ങി നിരത്തുകളിൽ വിൽപനക്ക് വെച്ചിരുന്നു. പണമുള്ളവർ അത് വാങ്ങിക്കഴിക്കും. കൃഷി നിലച്ചതോടെ ആളുകൾക്ക് ജോലിയുമില്ലാതായി. മറ്റു വരുമാനമാർഗ്ഗങ്ങളുമില്ല. അക്കാലത്ത് തന്നെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള റേഷൻ സമ്പ്രദായത്തിന് തുടക്കം കുറിക്കുന്നത്. കൺട്രോൾ എന്നായിരുന്നു അന്ന് റേഷൻ സമ്പ്രദായത്തെ വിളിച്ചിരുന്നത്.പണക്കാരുടെ വീടുകളിലെ വിവാഹങ്ങളായിരുന്നു മറ്റൊരു ആശ്വാസം. വിവാഹത്തിനായിരിക്കും പലരും കാലങ്ങൾക്ക് ശേഷം സമൃദ്ധമായി ഭക്ഷണം കഴിക്കുക.
മഹാമാരികളും പ്രകൃതി ദുരന്തങ്ങളും നാട്ടിൽ ബാക്കിയാക്കിയത് നിരവധി അനാഥ ബാല്യങ്ങളെയാണ്. ഈ കുട്ടികളെല്ലാം നാടിന്റെ നൊമ്പരമായി. അന്ന് മലബാറിൽ പ്രധാനമായുണ്ടായിരുന്ന അനാഥശാല ജെഡിടിയായിരുന്നു. അവിടെ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം കുട്ടികൾ അനാഥരായി. പിന്നീട് തിരൂരങ്ങാടിയിലും, തിരൂരും, പൊന്നാനിയിലും, ഒളവട്ടൂരുമെല്ലാം വിവിധ സംഘങ്ങൾക്ക് കീഴിൽ യത്തീംഖാനകൾ ആരംഭിച്ചു. ഇത്തരം കുട്ടികളുടെ പുനരധിവാസം സാധ്യമാക്കി.- കാഞ്ഞിരത്തിങ്ങൽ മൊയ്തീൻ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്