Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാപ്പരായെന്നും ഭാര്യയുടെ ചെലവിൽ കഴിയുകയാണെന്നുമുള്ള വെളിപ്പെടുത്തലിനെ തുടർന്ന് അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി മൂന്ന് ചൈനീസ് ബാങ്കുകൾ; ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നീ ബാങ്കുകൾക്ക് നൽകാനുള്ളത് 5,300 കോടി രൂപ; ജപ്തി ചെയ്യുക ഇന്ത്യക്ക് പുറത്തുള്ള സ്വത്തു വകകൾ

പാപ്പരായെന്നും ഭാര്യയുടെ ചെലവിൽ കഴിയുകയാണെന്നുമുള്ള വെളിപ്പെടുത്തലിനെ തുടർന്ന് അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി മൂന്ന് ചൈനീസ് ബാങ്കുകൾ; ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നീ ബാങ്കുകൾക്ക് നൽകാനുള്ളത് 5,300 കോടി രൂപ; ജപ്തി ചെയ്യുക ഇന്ത്യക്ക് പുറത്തുള്ള സ്വത്തു വകകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വായ്പാ തിരിച്ചടവിന് തനിക്ക് ​ഗതിയില്ലെന്ന് വ്യക്തമാക്കിയതോടെ അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി മൂന്ന് ചൈനീസ് ബാങ്കുകൾ. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയാണ് അനിൽ അംബാനിയുടെ ആസ്തികൾ ജപ്തി ചെയ്യാനൊരുങ്ങുന്നത്. 5,300 കോടി രൂപ തിരിച്ചുപിടിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കളാണ് ചൈനീസ് ബാങ്കുകൾ കണ്ടുകെട്ടാനൊരുങ്ങുന്നത്.

2012ലാണ് അംബാനിക്ക് ബാങ്കുകൾ വായ്പയനുവദിച്ചത്. എന്നാൽ 2017മുതൽ വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തുകയായിരുന്നു. ലണ്ടനില കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ലളിത ജീവിതശൈലിയാണ് തനിക്കുള്ളതെന്നും ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നൽകുന്നതെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും കഴിഞ്ഞദിവസം അനിൽ അംബാനി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

താൻ പാപ്പരായെന്നും ഭാര്യയുടെ ചെലവിൽ കഴിയുകയാണെന്നുമുള്ള വെളിപ്പെടുത്തലാണ് അനിൽ നടത്തിയിരിക്കുന്നത്. ചൈനീസ് ബാങ്കുകൾ നൽകിയ ഹർജിയിൽ ലണ്ടൻ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാരജാരായാണ് അനിൽ അംബാനിയുടെ വെളിപ്പെടുത്തൽ. ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിലയൻസ് മേധാവി അനിൽ അംബാനി ലണ്ടൻ കോടതിയിൽ. കോടതിച്ചെലവിനു പണം കണ്ടെത്താൻ ആഭരണങ്ങൾ വിൽക്കേണ്ടിവന്നെന്നും അനിൽ പറഞ്ഞു. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ചേട്ടൻ കോടിപതിയായി കുതിച്ചുയരുമ്പോഴാണ് അനുജന്റെ ഈ തകർച്ച.

ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കെടതി അനിൽ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളി.നിലവിൽ തന്റെ ജീവിതച്ചെലവെല്ലാം നിർവഹിക്കുന്നത് ഭാര്യയാണെന്ന് അനിൽ അംബാനി പറഞ്ഞു. മകനിൽനിന്നു വരെ പണം കടം വാങ്ങിയിട്ടുണ്ട്.

2012ൽ റിലയൻസ് കമ്യൂണിക്കേഷൻസിന് നൽകിയ 900 ദശലക്ഷം ഡോളർ വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് വാദം. അനിൽ അംബാനി വ്യക്തിപരമായ ഈടുനിന്ന വായ്പയിൽ 717 ദശലക്ഷം ഡോളർ തിരിച്ചുകിട്ടാനുണ്ടെന്നാണ് ബാങ്കുകളുടെ വാദം. ഈ തുക തിരിച്ചുനൽകാൻ നേരത്തെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതു നടപ്പാവാത്ത സാഹചര്യത്തിലാണ് കോടതി അനിലിൽനിന്നു സ്വത്ത്, ബാധ്യതാ വിവരങ്ങൾ ആരാഞ്ഞത്.

ഇപ്പോൾ ഒരു വരുമാനവുമില്ലാത്ത അവസ്ഥ

താൻ ഇപ്പോൾ ഒരു വരുമാനവുമില്ലാത്ത അവസ്ഥയിലാണെന്ന അനിലിന്റെ വാദത്തെ ബാങ്കുകളുടെ അഭിഭാഷകൻ ചോദ്യം ചെയ്തു. അത്യാഢംബര ജീവിതമാണ് അനിൽ നയിക്കുന്നതെന്നും സഹോദരൻ മുകേഷ് സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ തന്റെ ആഡംബര ജീവിതത്തെക്കുറിച്ചുള്ള വാർത്തകൾ തികച്ചും തെറ്റാണെന്ന് അനിൽ അംബാനി വാദിച്ചു. ''ഞാൻ 61 വയസായ ഒരാളാണ്. വളരെ അച്ചടക്കത്തോടെയുള്ള ജീവിതമാണ്. മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ല. ഞാൻ ആഡംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്''- അനിൽ പറഞ്ഞു.

2018 ഒക്ടോബറിൽ അമ്മയിൽനിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്ന് അനിൽ പറഞ്ഞു. വായ്പയുടെ വ്യവസ്ഥകൾ എന്തൊക്കെയെന്ന ചോദ്യത്തിന് വ്യക്തമായി അറിയില്ലെന്നായിരുന്നു അനിലിന്റെ മറുപടി. മകൻ അന്മോലിൽനിന്നും കോടികൾ കടം വാങ്ങിയിട്ടുണ്ടെന്ന് അനിൽ പറഞ്ഞു.

റിലയൻസ് മേധാവി അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് 717 ദശലക്ഷം ഡോളർ (ഏകദേശം 5500 കോടി രൂപ) നൽകണമെന്ന് ബ്രിട്ടനിലെ കോടതി ഉത്തരവ്. 21 ദിവസത്തിനകം അനിൽ അംബാനി തുക നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

അനിൽ അംബാനി പണം നൽകേണ്ടത് ഇൻഡസ്ട്രിയൽ-കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് മുംബൈ ബ്രാഞ്ച്, ചൈന ഡെവലപ്മെന്റ് ബാങ്ക്, എക്സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകൾക്കാണ്. അംബാനി തന്റെ മൊത്തം മൂല്യം പൂജ്യം ആണെന്ന് കോടതിയെ ബോധിപ്പിച്ചു. അതേതുടർന്ന് കോടതി പണമടയ്ക്കാൻ 21 ദിവസം അനുവദിക്കുകയായിരുന്നു. നൽകിയ ഗ്യാരണ്ടിക്ക് അംബാനിക്ക് ബാധ്യതയുണ്ടെന്നും കോടതി. 2012-ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് വേണ്ടി എടുത്ത വായ്പയാണിതെന്നും അനിൽ അംബാനി വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും ജഡ്ജി നിഗൽ ടിയർ.

ബ്രിട്ടീഷ് കോടതി ഉത്തരവ് പുറത്തുവന്നതിനാൽ ഇന്ത്യയിൽ ഏന്തെങ്കിലും നിയമ നടപടികൾ അടുത്തിടെ ഉണ്ടാവില്ലെന്നും അനിൽ അംബാനി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണെന്നും വക്താവ് അറിയിച്ചു. 2012-ൽ ആഗോള കടബാധ്യതക്കായാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് അപേക്ഷിച്ച കോർപറേറ്റ് വായ്പക്ക് അനിൽ അംബാനി വ്യക്തിപരമായ ഗ്യാരണ്ടി നൽകിയതെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായെടുത്ത വായ്പ അല്ലെന്നും വക്താവ്. ബാങ്കുകൾക്ക് പ്രതി ഗ്യാരണ്ടി പ്രകാരം നൽകേണ്ടത് 716,917,681.51 ഡോളറാണ്.

എന്നാൽ, 11 ആഡംബര കാറുകളും സ്വകാര്യ ജെറ്റും യാട്ടും തെക്കൻ മുംബൈയിലെ സീവീൻഡ് പെന്റ്ഹൗസിൽ അവകാശവുമുള്ള അമ്പാനി നിർധനനാണെന്ന വാദം ബാങ്കുകളുടെ അഭിഭാഷകർ തള്ളി. തുടർന്ന് അമ്പാനി ഇന്ത്യയിൽ പാപ്പർ ഹർജി നൽകിയിട്ടുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞപ്പോൾ ഇല്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ സമ്മതിച്ചു. തുടർന്ന് കേസ് വിധി പറയാൻ മാറ്റി. ഫെബ്രുവരിയിൽ കേസിന്റെ ആദ്യ വാദത്തിൽ കോടതി തള്ളിയിരുന്നു.

റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയുടെ സാന്താക്രൂസിലുള്ള ഹെഡ്ക്വാർട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുത്തു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് നൽകിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിക്ക് യെസ് ബാങ്കിൽ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്.

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിലെ (എ.ഡി.എ.ജി) മിക്കവാറും എല്ലാ പ്രമുഖ കമ്പനികളുടെ ഓഫീസുകളും റിലയൻസ് സെന്റർ എന്ന പേരിൽ ഇവിടെതന്നെയാണ് പ്രവർത്തിച്ചിരുന്നത്.മെയ് 6 ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് 2,892.44 കോടി രൂപ കുടിശ്ശിക ഈടാക്കാൻ ശ്രമിച്ചതായും നോട്ടീസ് നൽകി 60 ദിവസത്തിനുശേഷവും തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ജൂലൈ 22 ന് മൂന്ന് കമ്പനികൾ കൈവശപ്പെടുത്തിയതായും യെസ് ബാങ്ക് അറിയിച്ചിരുന്നത്.

ഈ വസ്തുവകകൾ കൈകാര്യം ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് യെസ് ബാങ്ക് 2,892 കോടി രൂപയ്ക്ക് ഈടാക്കും.21,432 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയർപോർട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. കടങ്ങൾ വീട്ടാനുള്ള വിഭവങ്ങൾ സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെസ് ബാങ്ക് നോട്ടീസ് അനുസരിച്ച് ചില ആസ്ഥാനങ്ങൾ പാട്ടത്തിന് നൽകാൻ ഗ്രൂപ്പ് ശ്രമിച്ചിരുന്നു.

മറ്റ് രണ്ട് കമ്പനികൾ ദക്ഷിണ മുംബൈയിലെ നാഗിൻ മഹലിലെ രണ്ട് വ്യത്യസ്ത നിലകളിലായി 1,717 ചതുരശ്ര അടി, 4,936 ചതുരശ്ര അടി എന്നിങ്ങനെ നിലകൊള്ളുന്നു.6,000 കോടി രൂപ കുടിശ്ശികയുള്ള ആർ-ഇൻഫ്ര ഈ സാമ്പത്തിക വർഷം പൂർണമായും കടക്കെണിയിലാകുമെന്ന് ജൂൺ 23 ന് അനിൽ അംബാനി പറഞ്ഞിരുന്നത്.. 2018 ൽ കമ്പനി മുംബൈ എനർജി ബിസിനസ് 18,800 കോടി രൂപയ്ക്ക് അദാനി ട്രാൻസ്മിഷന് വിറ്റു. ഇതുവഴി കടം 7,500 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP