ചട്ടങ്ങൾ പാലിച്ചാണ് ആനയിറങ്കൽ ക്യാമ്പ് റിസോർട്ട് ഏറ്റെടുത്തതെന്നും ഉദ്യോഗസ്ഥരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടപടികൾ വേഗത്തിലാക്കിയതെന്നും സബ് കളക്ടർ പ്രേംകൃഷ്ണൻ; ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറിയ കെട്ടിടങ്ങളും ഭൂമിയും ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു; കെട്ടിടങ്ങൾ സർക്കാർ ഏജൻസിക്ക് കൈമാറിയേക്കും
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറി നിർമ്മിച്ച റിസോർട്ട് കെട്ടിടങ്ങളും ഭൂമിയും സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. റവന്യൂവകുപ്പിന്റെ നടപടിക്കെതിരെ കെട്ടിട ഉടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇനി ലാന്റ് റവന്യൂകമ്മീഷണർ അടക്കമുള്ള ഉദ്യഗസ്ഥർക്ക് പരാതി സമർപ്പിക്കുന്നതിനാണ് കോടതി ഹർജിക്കാരോട് നിർദ്ദേശിച്ചിട്ടുള്ളത്.ഇതോടെ പിടിച്ചെടുത്ത കൂറ്റൻ ബ്ലംഗ്ലാവും 16 കെട്ടിടങ്ങളും സർക്കാരിന്റെ ആസ്തി കണക്കിലായി. അടുത്ത കാലത്ത് മൂന്നാറിൽ നടന്ന ഏറ്റവും വലിയ ഏറ്റെടുക്കൽ നപടിയായിരുന്നു ഇതെന്നാണ് റവന്യൂവകുപ്പ് അധികൃതർ വിശദീകരിക്കുന്നത്.
ഇത് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിൽ ആർക്കെങ്കിലും കൈമാറുന്നതിനാണ് നീക്കം നടക്കുന്നത്.കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷനെയും ഇക്കാര്യത്തിൽ സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കോടികൾ വിലവരുന്ന കെട്ടിടസമുച്ചയം ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകിയ ദേവികുളം സബ്ബ്കളക്ടർ പ്രേംകൃഷ്ണനെ റവന്യൂവകുപ്പ് മന്ത്രി അഭിനന്ദിച്ചു. ചട്ടങ്ങൾ പാലിച്ചാണ് റിസോർട്ട് ഏറ്റെടുത്തതെന്നും തക്കസമയത്ത് ഉദ്യോഗസ്ഥരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടപടികൾ വേഗത്തിലാക്കിയതെന്നും സബ്ബ്കളക്ടർ പ്രേംകൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ ആരംഭിച്ച നടപടികൾ രാത്രിയിലാണ് പൂർത്തിയായത്.ചിന്നക്കനാൽ ആനയിറങ്കൽ ഡാമിന് സമീപം സർവേ നമ്പർ 34/1,509ൽപ്പെട്ട 9.53 ഏക്കർ ഭൂമിയാണ് വെള്ളൂക്കുന്നേൽ ജിമ്മി സക്കറിയ കൈയേറി റിസോർട്ടും ടെന്റ് ക്യാമ്പുകളും സ്ഥാപിച്ചിരുന്നത്. ഭൂമിയിൽ നിർമ്മിച്ച കൂറ്റൻ ബംഗ്ലാവ്, ആനയിറങ്കൽ ക്യാമ്പ് എന്ന പേരിലുള്ള റിസോർട്ട് പ്രവർത്തിച്ചിരുന്ന 16 കെട്ടിടങ്ങൾ, കലിപ്സോ എന്ന പേരിൽ നടത്തിയിരുന്ന ടെന്റ് ക്യാമ്പിംങ് എന്നിവയാണ് റവന്യൂ സംഘം ഏറ്റെടുത്തത്.
സബ്ബ് കളക്ടറെ കൂടാതെ ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, ഭൂരേഖാ തഹസിൽദാർ കെ.എസ്.ജോസഫ്, ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ.പോൾ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീനിവാസ്, താലൂക്ക് സർവേ സംഘാംഗങ്ങൾ, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കൽ. മൂന്നാർ എ.എസ്പി. സ്വപ്നിൽ എം.മഹാജന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
വെള്ളിയാഴ്ച ഏറ്റെടുക്കൽ സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നു.ശനിയാഴ്ച കെട്ടിടമൊഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി.ഏതാനും ദിവസംകൂടി കഴിഞ്ഞിട്ട് നടപടികളിലേയ്ക്ക് കടക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ.ഇതിനിടയിലാണ് തിങ്കളാഴ്ച കെട്ടിട ഉടമകൾ കോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതായി സബ്ബ്കളക്ടർ ഉൾപ്പെടെയുള്ളവർക്ക് സൂചന ലഭിക്കുന്നത്.തുടർന്ന് ഞായറാഴ്ച രാവിലെ തന്നെ കെട്ടിടം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥ സംഘം തീരുമാനിക്കുകയായിരുന്നു.
നാല് വർഷം നീണ്ട നിയമ നടപടികൾക്കൊടുവിലാണ് ഇക്കാര്യത്തിൽ സർക്കാർ നീക്കം വിജയിച്ചത്.സബ് കളക്ടർ നടത്തിയ പരിശോധനയിൽ വ്യാജ രേഖകൾ ചമച്ച് സർക്കാർ ഭൂമി കൈയേറുകയാണ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. പ്രകൃതിമനോഹരമായ പ്രദേശത്തെ ടൂറിസം സാധ്യതകൾ കണ്ട് അവിടെനിന്നും അരക്കിലോമീറ്റർ ദൂരത്തുള്ള ഭൂമിക്ക് ലഭിച്ച പട്ടയത്തിന് സമാനമായ വ്യാജരേഖ സൃഷ്ടിച്ചാണ് കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈയേറിയത്.
മൂന്നാർ ദൗത്യസംഘത്തിന്റെ അന്വേഷണത്തിൽ പോലും കണ്ടെത്താൻ കഴിയാത്ത തട്ടിപ്പാണ് സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തിയത്.ജിമ്മി സക്കറിയായ്ക്കെതിരേ കേസെടുക്കാനും സബ് കളക്ടർ ഉത്തരവിട്ടു. ജിമ്മി സക്കറിയുടെ മൂത്ത സഹോദരൻ ടോം സക്കറിയ പാപ്പാത്തിച്ചോലയിൽ ഭൂമി കൈയേറി സ്ഥാപിച്ച കൂറ്റൻ കുരിശ് രണ്ടുവർഷം മുമ്പ് അന്നത്തെ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നീക്കിയിരുന്നു.
ജിമ്മി സക്കറിയ കൈയേറിയ സർക്കാർ ഭൂമി പട്ടയ സ്കെച്ചിന്റെ അടിസ്ഥാനത്തിൽ അളന്നു തിട്ടപ്പെടുത്താൻ 2016-ൽ തഹസിൽദാർ താലൂക്ക് സർവേയരായിരുന്ന എം.എസ്.അനൂപിന് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ഇയാൾ കൃത്യമായി അളവ് നടത്താതെ ഒത്തുകളിച്ചതായി സബ് കളക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സക്കറിയയുടെ കുടുംബം നടത്തിയ കയ്യേറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ചിന്നക്കനാലിൽ സർക്കാർ ഭൂമി സ്വന്തമാക്കാൻ ഇവർ വില്ലേജ് ഓഫിസിൽ അതിക്രമിച്ചു കയറി ഭൂമിപതിവ് രേഖകൾ അപഹരിച്ചിരുന്നു. വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി രേഖകൾ സ്വന്തമാക്കിയ ടോം സക്കറിയയുടെ സഹോദരൻ ബോബി സക്കറിയ, അപഹരിച്ച രേഖകളിൽ കൃത്രിമം കാട്ടി ഏക്കർകണക്കിനു ഭൂമിയും സ്വന്തമാക്കി.ഇക്കാര്യത്തിൽ ഇടത് - വലത് മുന്നണി നേതാക്കളെ സ്വാധീനിച്ച് കയ്യേറ്റമാഫിയ അന്വേഷണവും അട്ടിമറിച്ചതായുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.
Stories you may Like
- ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ഹൈക്കോടതി
- മണിയാശനെ വകവയ്ക്കാതെ ബോർഡ് സ്ഥാപിക്കൽ
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം ചട്ടം ലംഘിച്ചെന്ന് പരാതി;
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍