തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എപ്പോഴും എ സി ബസിൽ യാത്ര ചെയ്യാം; ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓരോ അര മണിക്കൂറിലും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ബസുകൾ; എറണാകുളത്തിന് നിന്നും കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് പാലക്കാടിനും കാസർഗോഡിനും സർവ്വീസ്; രാത്രിയിൽ രണ്ട് മണിക്കൂറിൽ ഓരോ ബസ്; സ്വകാര്യ ബസുകളുടെ കുത്തക തകർക്കാൻ ദുരുപയോഗിക്കുന്ന വോൾവോ ബസുകൾ പ്രധാന റൂട്ടുകളിൽ ഓടിച്ച് തച്ചങ്കരി; ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ചിൽ ബസുകളുടെ കഥ
ആവണി ഗോപാൽ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം. വിമാനത്താവളങ്ങളിൽ നിന്ന് ഫ്ളൈ ബസ്. എല്ലാ ജീവനക്കാർക്കും മാസ അവസാനം കൃത്യമായ ശമ്പളം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് കെ എസ് ആർ ടി സിയെ നേർ വഴിക്ക് നയിക്കുന്ന സിഎംഡി ടോമിൻ തച്ചങ്കരിയുടെ പുതിയ പദ്ധതിയും ചർച്ചയാവുകയാണ്. കെഎസ്ആർടിസിയുടെ പുതിയ 'ചിൽ ബസ്സ്'. ഒരു ചില്ലിക്കാശ് മുടക്കാതെ പുതിയ ബസുകൾ വാങ്ങാതെ ആനവണ്ടിയുടെ പുതിയ പദ്ധതി. ഇത് വിജയകരമായാൽ അത് കെ എസ് ആർ ടി സിയുടെ തലകുറി തന്നെ മാറ്റി മറിക്കും. സ്വകാര്യ ബസ് ലോബിയുടെ കുത്തക തകർക്കാൻ കേരളമൊട്ടുക്ക് എസി ബസുകൾ ഓട്ടിക്കാൻ ഒരുങ്ങുകയാണ് തച്ചങ്കരി. കെ എസ് ആർ ടി സിയിലെ ബുക്കിംഗിലൂടെ ഇടനിലക്കാരായി കോടികൾ നേടിയ ഊരാളുങ്കൽ സൊസൈറ്റിയേയും മാറ്റി പുതിയ രീതി അവതരിപ്പിച്ച തച്ചങ്കരിയുടെ ആവനാഴിയിലെ അടുത്ത അടുത്ത അസ്ത്രമാണ് ചിൽ ബസ്.
കേരളത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയ പാതിയിലൂടെ എം.സി. റോഡിലൂടെയും ഒരുമണിക്കൂർ ഇടവേളകളിൽ ശീതീകരിച്ച ആധുനിക ബസ്സുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ചിൽ ബസ്. അതായത് തിരുവനന്തപുരത്ത് നിന്ന് ഓരോ അര മണിക്കൂർ ഇടവിട്ട് എറണാകുളത്തേക്ക് എൻ എച്ചിലൂടേയും എംസി റോഡിലൂടേയും എസി ബസ്. സാമാന രീതിയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും. ഈ ബസിൽ യാത്ര ചെയ്ത് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നവർക്ക് വടക്കോട്ട് യാത്ര തുടരാൻ അവിടെ നിന്നും എല്ലാ അര മണിക്കൂറിലേക്കും കോഴിക്കോട്ടേക്ക് ബസ് സർവ്വീസ്. കോഴിക്കോട് നിന്ന് കാസർഗോട്ടേയ്ക്കും പാലക്കാട്ടേക്കും എസി യാത്ര. അങ്ങനെ കേരളത്തിന്റെ ബസ് റൂട്ടിനെ മൂന്ന് മേഖലകളായി തിരിച്ച് എല്ലാ ഭാഗത്തേയ്ക്കും എല്ലായ്പ്പോഴും എസി ബസ്. അതാണ് ചിൽ ബസ് സർവ്വീസുകൾ.
കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സർവ്വീസുകൾ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീർഘ ദൂര സർവ്വീസുകൾ സജീവമാക്കി കെ എസ് ആർ ടി സിയുടെ വരുമാനം കുത്തനെ ഉയർത്താനുള്ള തച്ചങ്കരിയുടെ പദ്ധതി. ഇതിനായി പുതുതായി ബസുകളൊന്നും വാങ്ങുന്നില്ല. കെ എസ് ആർ ടി സിക്ക് ഇപ്പോൾ തന്നെ 250 ഓളം എസി ബസുകളുണ്ട്. തോന്നും പടി തോന്നുന്ന റൂട്ടിൽ ഓടുകയാണ് ഇവയെല്ലാം. ഇത് ശാസ്ത്രീയമായി ക്രമീകരിച്ചും ഗാരേജിൽ കിടക്കുന്ന എസ് ബിസുകൾ നന്നാക്കിയെടുത്തുമാണ് ചിൽ പദ്ധതിയുടെ മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ അധിക ചെലവൊന്നും ഈ പദ്ധതിയിലൂടെ വരുന്നതുമില്ല.
ഏപ്രിൽ 16-ന് ചുമതലയേറ്റത് മുതലുള്ള നേട്ടങ്ങളും ഭാവിയിലേക്കുള്ള നിർദ്ദേശങ്ങളുമായി എല്ലാ ജീവനക്കാർക്കും തച്ചങ്കരി കത്തയച്ചിരുന്നു. ചുമതലയേറ്റെടുത്ത് 84 ദിവസത്തിനകം കരസ്ഥമാക്കിയ പത്ത് സുപ്രധാന നേട്ടങ്ങളാണ് കത്തിന്റെ ആദ്യഭാഗത്ത്. എം.ഡി. എന്നനിലയിൽ കെ.എസ്.ആർ.ടി.സി.യോട് ഓരോ ദിവസവും ഇഷ്ടം കൂടിവരികയാണെന്ന് പറഞ്ഞാണ് തുടക്കം. ഇലക്ട്രിക് ബസ്, വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഫ്ളൈ ബസ്, കൃത്യമായി ശമ്പളവും പെൻഷനും, ടയറില്ലാതെയും മറ്റും ഓടാതിരുന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി തുടങ്ങിയവയാണ് നേട്ടങ്ങളായി പറയുന്നത്. ഇതിലേക്ക് പുതിയൊരണ്ണം കൂടിയെത്തുകയാണ് ചിൽ ബസ്. യാത്രക്കാരിലേക്ക് നവ്യയാത്രാ അനുഭൂതി എത്തിക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. സുരക്ഷിത യാത്രയ്ക്കുള്ള മലയാളിയുടെ ഇഷ്ട വാഹനമായി കെ എസ് ആർ ടി സിയെ മാറ്റുകയാണ് ലക്ഷ്യം.
ദീർഘദൂര സർവ്വീസുകളിലൂടെ മാത്രമേ കെ എസ് ആർ ടി സിക്ക് വരുമാനം ഉയർത്താനാകൂ. ഇത് മനസ്സിലാക്കിയാണ് ഈ പദ്ധതി. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ച് മണി മുതൽ രാത്രി പത്ത് വരെ ഓരോ അര മണിക്കൂറിലും എസി സർവ്വീസുണ്ടാകും. രാത്രി പത്ത് മണി കഴിഞ്ഞാൽ പുലർച്ചെ അഞ്ച് വരെ ഇത് രണ്ട് മണിക്കൂറിൽ ഒരിക്കലാകും. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് കാസർഗോട്ടേക്കും ഇതേ രീതിയിൽ തന്നെയാകും സമയക്രമം. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും ഈ സമയക്രമത്തിൽ ബസുണ്ടാകും. എറണാകുളത്ത് നിന്ന് മൂന്നാറിലേക്കും എറണാകുളത്ത് നിന്ന് കുമിളിയിലേക്കും ഇതേ ചിൽ സർവ്വീസ് എല്ലായ്പ്പോഴും ഉണ്ടാകും. ഇതിലൂടെ കേരളത്തെ മുഴുവൻ കണക്ട് ചെയ്യുന്ന സർവ്വീസായി ചിൽ ബസുകൾ മാറും. യാത്രക്കാരുടെ എണ്ണം കൂട്ടിയാൽ മാത്രമേ ആനവണ്ടിക്ക് ലാഭം ഉണ്ടാകൂവെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
ടയർ ഇല്ലാത്തതു കൊണ്ടും ചെറിയ കേടുപാടു കൊണ്ടും കേരളത്തിലുടനീളം നിരവധി എ സി ബസുകൾ ഗാരേജിൽ കിടക്കുകയായിരുന്നു. ഇതെല്ലാം കുട്ടപ്പനാക്കിയെടുത്താണ് തച്ചങ്കരിയുടെ പുതിയ പദ്ധതി. ഇതിന് 250 ബസുകൾ മതിയാകുമെന്നാണ് കെ എസ് ആർ ടി സിയുടെ വിലയിരുത്തൽ. ജീവനക്കാരെല്ലാം ഇപ്പോൾ കൃത്യമായി ജോലിക്കും വരുന്നുണ്ട്. മാസ ശമ്പളം കൃത്യമായി കൊടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഇത്. ഇതിനൊപ്പം യൂണിയൻ നേതാവെന്ന് പറഞ്ഞ് ജോലി ചെയ്യാതിരുന്നവരെല്ലാം ബസുകളിൽ ഡ്രൈവറും കണ്ടക്ടറുമായി. ഇതെല്ലാം അദർ ഡ്യൂട്ടി വേണ്ടെന്ന തച്ചങ്കരിയുടെ കടുംപിടിത്തത്തിന്റെ ഭാഗമായിരുന്നു. ആദ്യ സമയത്ത് യൂണിയൻ നേതാക്കൾ എതിർപ്പുമായെത്തിയങ്കിലും ശമ്പളം കൃത്യമായി കൊടുക്കുന്ന എംഡിക്കൊപ്പം ജീവനക്കാർ നിലയുറപ്പിച്ചു. ഈ ആത്മവിശ്വാസവുമായാണ് ചിൽ ബസുകളുമായി തച്ചങ്കരി എത്തുന്നത്. ഓഗസ്റ്റ് 1ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനാകും സർവ്വീസിന് തുടക്കമിടുക.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ നാലര മണിക്കൂറിൽ എസി ബസുകൾ ഓടിയെത്തും. അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഉടൻ ഈ ബസ് മടങ്ങും. അതുകൊണ്ട് തന്നെ ഡ്രൈവർക്കും കണ്ടക്ടർക്കും 9 മണിക്കൂറിലധികം ബസ് ഓട്ടിക്കേണ്ടി വരുന്നതുമില്ല. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേയ്ക്കും അവിടെ നിന്ന് കാസർഗോട്ടേയ്ക്കും നാലരമണിക്കൂർ യാത്രയേ ഉള്ളൂ. അതിനാൽ ഒരു ബസ് പുറപ്പെടുന്ന സ്ഥലത്ത് തിരിച്ചെത്താൻ 9 മണിക്കൂർ മതിയാകും. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി നൽകേണ്ടിയും വരില്ല. ട്രാഫിക് കുരുക്കിലെങ്കാനും പെട്ട് ബസ് താമസിച്ചാൽ മാത്രമേ കൂടുതൽ സമയം വേണ്ടി വരൂ. ഇതിന് സാഹചര്യമൊരുക്കാത്ത വണ്ണം ജീവനക്കാരുടെ സഹകരണവും എംഡി പ്രതീക്ഷിക്കുന്നു. ഡബിൾ ഡ്യൂട്ടി പരമാവധി സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് നാലര മണിക്കൂർ ദൈർഘ്യത്തിലോടുന്ന തരത്തിലെ വിഭജനം.
യാത്രക്കാരായിരിക്കണം കോർപറേഷന്റെ പ്രഥമ പരിഗണന. എന്നാൽ, ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ചാണ് ഇപ്പോൾ ഷെഡ്യൂളുകളടക്കം തീരുമാനിക്കുന്നത്. ഷെഡ്യൂൾ ഇടുന്നതിൽ യാത്രക്കാർക്കോ എം.ഡിക്കോ പോലും റോൾ ഇല്ല. 70 ശതമാനം സീറ്റുകളെങ്കിലും നിറയാതെ ബസുകൾ പുറപ്പെടരുത്. അതിന്റെ പേരിലുള്ള പ്രശ്നങ്ങൾ താൻ പരിഹരിക്കും. 250ഓളം ബസുകൾ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിരത്തിലിറങ്ങാത്ത സാഹചര്യമുണ്ട്. 17,000 കണ്ടക്ടർമാരും അത്രതന്നെ ഡ്രൈവർമാരും ഉള്ളപ്പോഴാണിത്. 5,000 ബസുകൾ ദിവസവും നിരത്തിലിറക്കുന്ന കെ.എസ്.ആർ.ടി.സിക്ക് 180 കോടിയാണ് മാസത്തിൽ ലഭിക്കുന്നത്. ഇതിൽ 95 കോടിയോളം ഡിസൽ ഇനത്തിൽ ചെലവഴിക്കുന്നു. ഡീസൽ വില വർധിച്ചത് ഇരുട്ടടിയായതിനാൽ ഇപ്പോൾ 100 കോടിയോളം ഇന്ധന ഇനത്തിൽ മാത്രം നൽകണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെൻഷനും ശമ്പളവും നൽകാൻ ചെലവാകുന്നു. അലവൻസുകൾക്കും മറ്റു ചെലവുകൾക്കും വേറെ തുക കണ്ടെത്തണം. 50 മുതൽ 60 ലക്ഷം വരെ രൂപയാണ് ഒരുമാസം അലവൻസായി ജീവനക്കാർ വാങ്ങുന്നത്.
ഈ സാഹചര്യത്തിൽ വായ്പയെടുത്ത് ബസുകൾ നിരത്തിലിറക്കുന്നത് സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന അഭിപ്രായം തച്ചങ്കരിക്കുണ്ട്. എന്നാൽ സർവ്വീസുകൾ കൂട്ടേണ്ടതുമുണ്ട്. ഈ സാഹചര്യത്തിലാണ് കട്ടപ്പുറത്ത് ഇരിക്കുന്ന ബസുകളെ ശരിയാക്കിയെടുത്തുള്ള പരീക്ഷണം. രണ്ടരമാസത്തിനുള്ളിൽ ഒരാളെപ്പോലും നിയമവിരുദ്ധമായി പിരിച്ചുവിട്ടിട്ടില്ല, തൊഴിലാളികൾക്കും യാത്രക്കാർക്കും ദോഷകരമായ ഡ്യൂട്ടി പാറ്റേൺ നടപ്പാക്കില്ല, ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കൽ ബോർഡ് പരിശോധിച്ച് അർഹരെങ്കിൽ ലഘുവായ ജോലിയിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിലെ പരീക്ഷണങ്ങൾ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കാൻ ചിൽ ബസ് പോലുള്ള പരീക്ഷണങ്ങൾ അനിവാര്യതയാണെന്ന് തച്ചങ്കരി തിരിച്ചറിയുന്നു.
ഗതാഗതമന്ത്രി എകെ ശശീന്ദ്രനെ വിശ്വാസത്തിലെടുത്താണ് ഈ നീക്കമെല്ലാം. മുഖ്യമന്ത്രി പിണറായി വിജയനും കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഈ കരുത്തിലാണ് തച്ചങ്കരിയുടെ യാത്ര. പണിയെടുക്കാത്തവർക്ക് ഇനിമുതൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളമുണ്ടാകില്ലെന്ന് തച്ചങ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം ലഭിക്കുന്ന കാലം കഴിഞ്ഞു. ഇതിന്റെ പേരിൽ സംഘടിത പ്രതികരണമുണ്ടായാലും അത് അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്