രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് കൃത്യ സമയത്തു കൊച്ചിയിലെത്തി; കളക്ഷനായി കിട്ടിയത് 27,000 രൂപയും; കോൺവോയായി ബസുകൾ ഓടുന്നില്ലെന്ന് ഉറപ്പാക്കി ഓഗസ്റ്റ് ഒന്നു മുതൽ കേരളമാകെ സർവ്വീസ്; അറ്റകുറ്റ പണികൾക്കായി എസി ബസുകൾ മൂന്ന് മേഖലകളിലേക്ക് കേന്ദ്രീകരിക്കും; ഒരു ചില്ലിക്കാശ് പോലും ചെലവാക്കാത്ത പരീക്ഷണം വിജയമായതിന്റെ ആവേശത്തിൽ തച്ചങ്കരി; ചിൽ ബസുകളുടെ വിജയം നൽകുന്നത് ആനവണ്ടിക്ക് മുന്നോട്ട് കുതിക്കാനുള്ള ശക്തി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെഎസ്ആർടിസിയുടെ ചിൽ ബസ് സർവ്വീസുകളുടെ പരീക്ഷണ ഓട്ടം നൽകുന്നത് വൻ പ്രതീക്ഷകൾ. 'കണക്ട് കേരള' എന്ന മുദ്രാവാക്യവുമായാണ് എസി സർവ്വീസുകൾ ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള സർവ്വീസ് തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലാണ്. ദിവസം മുഴുവൻ ഒരു മണിക്കൂർ ഇടവേളയിൽ തിരുവനന്തപുരം മുതൽ ആലപ്പുഴ വഴി എറണാകുളത്തേക്കും തിരിച്ചും ചിൽ ബസ്സ് സേവനം ലഭ്യമാണ്.
ആദ്യ സർവ്വീസിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളം യാത്രയിൽ കെ എസ് ആർ ടി സിക്ക് ലഭിച്ചത് 27000 രൂപയുടെ കളക്ഷനാണ്. ഇത് വൻ ലാഭമാണെന്നാണ് വിലയിരുത്തൽ. ട്രെയിനുകൾ സമയ ക്രമം തെറ്റി ഓടുന്നതും ചിൽ സർവ്വീസുകളിലേക്ക് ആളുകളെ എത്തിക്കുമെന്നാണ് വിലയിരുത്തൽ. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ ബസുകൾ ഓടുന്നത്. കെ എസ് ആർ ടി സിക്ക് സ്വന്തമായുള്ള എല്ലാ വോൾവോ ബസുകളുടേയും സേവനം പ്രയോജനപ്പെടുത്തിയാണ് കണക്ട് കേരളാ പദ്ധതി നടപ്പാക്കുന്നത്. ഈ ബസുകളെല്ലാം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിൽ കേന്ദ്രീകരിക്കും. അറ്റകുറ്റപണിക്ക് വോൾവോയുമായി നേരിട്ട് സഹകരിക്കുന്ന പദ്ധതിയും തയ്യാറാക്കും. കുറവുകൾ പരിഹരിക്കാനും കൃത്യത പാലിക്കാനുമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
ഒരു ചില്ലിക്കാശ് മുടക്കാതെ പുതിയ ബസുകൾ വാങ്ങാതെ ആനവണ്ടിയുടെ പുതിയ പദ്ധതി. ഇത് വിജയകരമായാൽ അത് കെ എസ് ആർ ടി സിയുടെ തലകുറി തന്നെ മാറ്റി മറിക്കും. സ്വകാര്യ ബസ് ലോബിയുടെ കുത്തക തകർക്കാൻ കേരളമൊട്ടുക്ക് എസി ബസുകൾ ഓട്ടിക്കാൻ ഒരുങ്ങുകയാണ് തച്ചങ്കരി. കെ എസ് ആർ ടി സിയിലെ ബുക്കിംഗിലൂടെ ഇടനിലക്കാരായി കോടികൾ നേടിയ ഊരാളുങ്കൽ സൊസൈറ്റിയേയും മാറ്റി പുതിയ രീതി അവതരിപ്പിച്ച തച്ചങ്കരിയുടെ ആവനാഴിയിലെ അടുത്ത അടുത്ത അസ്ത്രമാണ് ചിൽ ബസ്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സർവ്വീസുകൾ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീർഘ ദൂര സർവ്വീസുകൾ സജീവമാക്കി കെ എസ് ആർ ടി സിയുടെ വരുമാനം കുത്തനെ ഉയർത്താനുള്ള തച്ചങ്കരിയുടെ പദ്ധതി.
തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചേകാലിനാണ് പരീക്ഷണ ഓട്ടത്തിലെ ആദ്യ സർവ്വീസ് തുടങ്ങിയത്. 5 മണിക്കൂറും നാൽപ്പത് മിനിറ്റും എടുത്ത് ഇത് എറണാകുളത്ത് എത്തി. മറ്റ് ഡിപ്പോയിൽ നിന്ന് പോയ എസി ബസുകളുമായി ഈ സർവ്വീസുകൾ മത്സരിക്കുന്നത് ഒഴിവാക്കാനും ബോധപൂർവ്വമായ ഇടപെടൽ നടത്തും. കോൺവോയ് ആയി എസി ബസുകൾ ഒരു റൂട്ടിലും ഓടുന്നില്ലെന്ന് ഉറപ്പാക്കി പരമാവധി യാത്രക്കാരെ ചിൽ ബസുകളിൽ എത്തിക്കാനാകും കെ എസ് ആർ ടി സി ശ്രമിക്കുക. കൃത്യമായ ഇടവേളകളിൽ യാത്രക്കാരെ കയറ്റാൻ ഓരോ സ്റ്റോപ്പിലും ബസുകൾ എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് പരീക്ഷണ ഓട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോൾ എല്ലാ ഡിപ്പോകളിലും എസി സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേ റൂട്ടിൽ നിരവധി ബസുകൾ ഒരേ സമയം ഓടാനുള്ള സാധ്യത വരുന്നത്. ഇതാണ് പരീക്ഷണ ഓട്ട സമയത്ത് കെ എസ് ആർ ടി സി കൃത്യമായി നിരീക്ഷിക്കുന്നത്.
കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രയ്ക്ക് മെച്ചപ്പെട്ട സേവനം ഒരുക്കുയാണ് ലക്ഷ്യം. തിരുവനന്തപുരം. കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാകും സർവ്വീസ്. രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസ് അവിടെ എത്തിയാൽ ഉടൻ തിരിച്ച് തിരുവനന്തപുരത്തേക്കും യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് പോകുന്ന ഡ്രൈവറും കണ്ടക്ടറും കൊച്ചിയിലെത്തി നാലു മണിക്കൂർ വിശ്രമിക്കും. ഈ സമയം കൊച്ചിയിൽ നിന്ന് രണ്ട് പേർ ബസുമായി തിരുവനന്തപുരത്തേക്കും. വില കൂടി വോൾവോ ബസുകൾ പരമാവധി സമയം ഓട്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ കെ എസ് ആർ ടി സി സിഎംഡി ടോമിൻ തച്ചങ്കരി ലക്ഷ്യമിടുന്നത്. സർക്കാരിന്റെ നിർദ്ദേശ പ്രകാരം കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ചിൽ ബസുകൾ. ദീർഘദൂര സർവ്വീസുകളിലൂടെ സ്വകാര്യ ബസുകളുണ്ടാക്കുന്ന നേട്ടം തകർത്ത് മുന്നേറാനാണ് കൃത്യമായ ഇടവേളകളിലെ എസി ബസ് പരീക്ഷണം.
24 മണിക്കൂറും ഒരു മണിക്കൂർ ഇടവിട്ട് ആലപ്പുഴയിൽനിന്നു തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ചിൽ ബസ് സർവീസുണ്ടാകും. ഓഗസ്റ്റ് ഒന്ന് മുതലാണ് ചിൽ ബസ് സർവീസ് ഔദ്യോഗികമായി തുടങ്ങുന്നത്. ആലപ്പുഴ തിരുവനന്തപുരം 4:35 മണിക്കൂറും ,ആലപ്പുഴ എറണാകുളം 1:30 മണിക്കൂറുമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം. എറണാകുളം,തിരുവനന്തപുരം, കോഴിക്കോട് എന്നീ ഹബ്ബുകൾ കേന്ദ്രീകരിച്ച് കൂടുതൽ ചിൽ ബസ് സർവീസ് ഉടൻ ആരംഭിക്കും. ആലപ്പുഴ -എറണാകുളം ടിക്കറ്റ് നിരക്ക് 117 രൂപയും ആലപ്പുഴ തിരുവനന്തപുരം 263 രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ ഓൺലൈനിൽ ബുക്ക് ചെയ്യാം. ഇതിന് സമാനമായി കൊച്ചയിൽ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് കാസർഗോട്ടേക്കും പാലക്കാട്ടേക്കും ഓരോ മണിക്കൂറിലും എസി ബസുകൾ ഉണ്ടാകും. അങ്ങനെ എസി ബസുകൾ ഉപയോഗിച്ച് കേരളത്തിന്റെ മുക്കും മൂലയിലും എപ്പോഴും സർവ്വീസുണ്ടെന്ന് ഉറപ്പാക്കുകയാണ് ടോമിൻ തച്ചങ്കരി.
കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം നിലവിൽ എട്ട് കോടിയാണ്. ഇത് പത്ത് കോടിയാക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. ദീർഘദൂര സർവ്വീസുകളിലൂടെ മാത്രമേ ഇത് സാധിക്കൂവെന്നും തച്ചങ്കരി തിരിച്ചറിയുന്നു. 219 എ.സി ലോ ഫ്ളോർ ബസുകളെയാണ് പുതിയ ഷെഡ്യൂളിൽ വിന്യസിക്കുന്നത്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതൽ സൗകര്യപ്രദമായ യാത്രാസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കണക്ടിങ് കേരള' എന്ന മുദ്രാവാക്യത്തിൽ ചിൽ ബസ് ശൃംഖല യാഥാർഥ്യമാക്കുന്നത്. കിഴക്കന്മേഖലയിലേക്കും സർവിസുണ്ടാകും. ചിൽ ബസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും.
മൊബൈൽ ആപ്പും ട്രാഫിക് ഇൻഫർമേഷൻ സംവിധാനവും നിലവിൽവരുന്നതോടെ ഭാവിയിൽ ബസുകളുടെ തത്സമയവിവരങ്ങളും ലഭ്യമാകും. നിലവിൽ പല ഡിപ്പോകളിലായി ചിതറിയ നിലയിലാണ് എസി ബസുകളുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിൽമാത്രമായി പുതിയ ചിൽ ബസുകൾ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇതുമൂലം അറ്റകുറ്റപ്പണി കാര്യക്ഷമമാകുമെന്നതിനൊപ്പം ഡിപ്പോകൾക്ക് നൽകിയിരുന്ന സ്പെയർ ബസുകളെക്കൂടി സർവീസിനിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ പരമാവധി ബസുകളെ നിരത്തിലിറക്കുകയെന്ന തന്ത്രമാണ് ഇതിലൂടെ തച്ചങ്കരി പ്രാവർത്തികമാക്കുന്നത്. ഈ പദ്ധതിക്കായി പുതുതായി ബസുകളൊന്നും വാങ്ങുന്നില്ല. കെ എസ് ആർ ടി സിക്ക് ഇപ്പോൾ തന്നെ 250 ഓളം എസി ബസുകളുണ്ട്. തോന്നും പടി തോന്നുന്ന റൂട്ടിൽ ഓടുകയാണ് ഇവയെല്ലാം. ഇത് ശാസ്ത്രീയമായി ക്രമീകരിച്ചും ഗാരേജിൽ കിടക്കുന്ന എസ് ബിസുകൾ നന്നാക്കിയെടുത്തുമാണ് ചിൽ പദ്ധതിയുടെ മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ അധിക ചെലവൊന്നും ഈ പദ്ധതിയിലൂടെ വരുന്നതുമില്ല.
ഏപ്രിൽ 16-ന് ചുമതലയേറ്റത് മുതലുള്ള നേട്ടങ്ങളും ഭാവിയിലേക്കുള്ള നിർദ്ദേശങ്ങളുമായി എല്ലാ ജീവനക്കാർക്കും തച്ചങ്കരി കത്തയച്ചിരുന്നു. ചുമതലയേറ്റെടുത്ത് 84 ദിവസത്തിനകം കരസ്ഥമാക്കിയ പത്ത് സുപ്രധാന നേട്ടങ്ങളാണ് കത്തിന്റെ ആദ്യഭാഗത്ത്. എം.ഡി. എന്നനിലയിൽ കെ.എസ്.ആർ.ടി.സി.യോട് ഓരോ ദിവസവും ഇഷ്ടം കൂടിവരികയാണെന്ന് പറഞ്ഞാണ് തുടക്കം. ഇലക്ട്രിക് ബസ്, വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഫ്ളൈ ബസ്, കൃത്യമായി ശമ്പളവും പെൻഷനും, ടയറില്ലാതെയും മറ്റും ഓടാതിരുന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി തുടങ്ങിയവയാണ് നേട്ടങ്ങളായി പറയുന്നത്. ഇതിലേക്ക് പുതിയൊരണ്ണം കൂടിയെത്തുകയാണ് ചിൽ ബസ്. യാത്രക്കാരിലേക്ക് നവ്യയാത്രാ അനുഭൂതി എത്തിക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. സുരക്ഷിത യാത്രയ്ക്കുള്ള മലയാളിയുടെ ഇഷ്ട വാഹനമായി കെ എസ് ആർ ടി സിയെ മാറ്റുകയാണ് ലക്ഷ്യം. ദീർഘദൂര സർവ്വീസുകളിലൂടെ മാത്രമേ കെ എസ് ആർ ടി സിക്ക് വരുമാനം ഉയർത്താനാകൂ. ഇത് മനസ്സിലാക്കിയാണ് ചിൽ ബസ് പദ്ധതി.
ടയർ ഇല്ലാത്തതു കൊണ്ടും ചെറിയ കേടുപാടു കൊണ്ടും കേരളത്തിലുടനീളം നിരവധി എ സി ബസുകൾ ഗാരേജിൽ കിടക്കുകയായിരുന്നു. ഇതെല്ലാം കുട്ടപ്പനാക്കിയെടുത്താണ് തച്ചങ്കരിയുടെ പുതിയ പദ്ധതി. ഇതിന് 250 ബസുകൾ മതിയാകുമെന്നാണ് കെ എസ് ആർ ടി സിയുടെ വിലയിരുത്തൽ. ജീവനക്കാരെല്ലാം ഇപ്പോൾ കൃത്യമായി ജോലിക്കും വരുന്നുണ്ട്. മാസ ശമ്പളം കൃത്യമായി കൊടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഇത്. ഇതിനൊപ്പം യൂണിയൻ നേതാവെന്ന് പറഞ്ഞ് ജോലി ചെയ്യാതിരുന്നവരെല്ലാം ബസുകളിൽ ഡ്രൈവറും കണ്ടക്ടറുമായി. ഇതെല്ലാം അദർ ഡ്യൂട്ടി വേണ്ടെന്ന തച്ചങ്കരിയുടെ കടുംപിടിത്തത്തിന്റെ ഭാഗമായിരുന്നു. ആദ്യ സമയത്ത് യൂണിയൻ നേതാക്കൾ എതിർപ്പുമായെത്തിയങ്കിലും ശമ്പളം കൃത്യമായി കൊടുക്കുന്ന എംഡിക്കൊപ്പം ജീവനക്കാർ നിലയുറപ്പിച്ചു. ഈ ആത്മവിശ്വാസവുമായാണ് ചിൽ ബസുകളുമായി തച്ചങ്കരി എത്തുന്നത്.
250ഓളം ബസുകൾ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിരത്തിലിറങ്ങാത്ത സാഹചര്യമുണ്ട്. 17,000 കണ്ടക്ടർമാരും അത്രതന്നെ ഡ്രൈവർമാരും ഉള്ളപ്പോഴാണിത്. 5,000 ബസുകൾ ദിവസവും നിരത്തിലിറക്കുന്ന കെ.എസ്.ആർ.ടി.സിക്ക് 180 കോടിയാണ് മാസത്തിൽ ലഭിക്കുന്നത്. ഇതിൽ 95 കോടിയോളം ഡിസൽ ഇനത്തിൽ ചെലവഴിക്കുന്നു. ഡീസൽ വില വർധിച്ചത് ഇരുട്ടടിയായതിനാൽ ഇപ്പോൾ 100 കോടിയോളം ഇന്ധന ഇനത്തിൽ മാത്രം നൽകണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെൻഷനും ശമ്പളവും നൽകാൻ ചെലവാകുന്നു. അലവൻസുകൾക്കും മറ്റു ചെലവുകൾക്കും വേറെ തുക കണ്ടെത്തണം. 50 മുതൽ 60 ലക്ഷം വരെ രൂപയാണ് ഒരുമാസം അലവൻസായി ജീവനക്കാർ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ വായ്പയെടുത്ത് ബസുകൾ നിരത്തിലിറക്കുന്നത് സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന അഭിപ്രായം തച്ചങ്കരിക്കുണ്ട്. എന്നാൽ സർവ്വീസുകൾ കൂട്ടേണ്ടതുമുണ്ട്. ഈ സാഹചര്യത്തിലാണ് കട്ടപ്പുറത്ത് ഇരിക്കുന്ന ബസുകളെ ശരിയാക്കിയെടുത്തുള്ള പരീക്ഷണം.
രണ്ടരമാസത്തിനുള്ളിൽ ഒരാളെപ്പോലും നിയമവിരുദ്ധമായി പിരിച്ചുവിട്ടിട്ടില്ല, തൊഴിലാളികൾക്കും യാത്രക്കാർക്കും ദോഷകരമായ ഡ്യൂട്ടി പാറ്റേൺ നടപ്പാക്കില്ല, ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കൽ ബോർഡ് പരിശോധിച്ച് അർഹരെങ്കിൽ ലഘുവായ ജോലിയിലേക്ക് മാറ്റുകയും ചെയ്തു.
ഇത്തരത്തിലെ പരീക്ഷണങ്ങൾ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കാൻ ചിൽ ബസ് പോലുള്ള പരീക്ഷണങ്ങൾ അനിവാര്യതയാണെന്ന് തച്ചങ്കരി തിരിച്ചറിയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്