ക്ലാസ് റൂമിൽ നിന്ന് പെൻസിൽ കണ്ണിൽകൊണ്ട് കുട്ടിക്ക് കാഴ്ച്ചപോയ സംഭവം: സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് പൊലീസ് റിപ്പോർട്ട്; കാഴ്ച്ച നഷ്ടപ്പെട്ട കുട്ടിയുടെ ചികിത്സയ്ക്ക് വകയില്ലാതെ കുടുംബം; ചികിത്സ ഏറ്റെടുക്കാമെന്ന സർക്കാർ വാഗ്ദാനവും പാതിവഴിയിൽ; കൈയൊഴിഞ്ഞ് ബാലവകാശ കമ്മീഷനും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്ലാസിൽ വച്ച് അബദ്ധത്തിൽ പെൻസിൽ കണ്ണിൽക്കൊണ്ട് കുട്ടിയുടെ കാഴ്ച്ചപോയ സംഭവത്തിൽ സ്കുളിന് വീഴ്ച്ചയില്ലെന്ന് പൊലീസ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളും കയ്യൊഴിഞ്ഞതോടെ കാഴ്ച്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ തുടർചികിത്സ അവതാളത്തിലായി. ഓട്ടോ ഡ്രൈവറായ അച്ഛന്റെ വരുമാനം കൊണ്ട് മാത്രം എന്തുചെയ്യാനാകുമെന്ന് അറിയാതെ കുഴങ്ങുകയാണ് കുടുംബം. പേരൂർക്കട സ്വദേശി സുമേഷിന്റെ മകനും കവടിയാർ ശബരിഗിരി സ്കുൾ ഒന്നാംക്ലാസ് വിദ്യാർത്ഥിയുമായ ശ്രീഹരിയാണ് ചികിത്സയ്ക്കായി വഴികളില്ലതെ പ്രതിസന്ധിയിലായിരിക്കുന്നത്.
2019 സെപ്റ്റംബറിലാണ് സംഭവം. സ്കുളിൽ ക്ലാസ് റുമിൽ വച്ചാണ് ശ്രീഹരിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് പരിക്കേൽക്കുന്നത്. ഉടൻ തന്നെ ക്ലാസിൽ ഉണ്ടായിരുന്ന ടീച്ചറോട് പറഞ്ഞെങ്കിലും ടീച്ചർ കുട്ടിയോട് മുഖം കഴുകി വരാൻ പറയുകയായിരുന്നുവത്രെ. മുഖം കഴുകിയിട്ടും കണ്ണിന്റെ നീറ്റൽ മാറാത്തതിനാൽ വീണ്ടും ടീച്ചറെ സമീപിച്ചെങ്കിലും ടീച്ചർ വീണ്ടും മുഖം കഴുകാൻ ആവർത്തിക്കുകയായിരുന്നു.ശ്രീഹരി മുഖം കഴുകുന്നത് കണ്ട അതേ സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി വീട്ടുകാരെ വിവരമറിയിക്കാൻ പറഞ്ഞെങ്കിലും കണ്ണിൽ കാണാൻ ഒന്നുമില്ലെന്നും പറഞ്ഞ് കുട്ടിയോട് ക്ലാസിൽ തുടരാൻ പറയുകയായിരുന്നു. വൈകീട്ട് ശ്രീഹരിയെ വിളിക്കാൻ അമ്മയെത്തിയപ്പോഴാണ് ടീച്ചർ വിവരം വീട്ടുകാരെ ധരിപ്പിക്കുന്നത്.അപ്പോഴേക്കും കുട്ടിയുടെ കണ്ണിൽ വെള്ളപ്പാട് കണ്ട അമ്മ കുട്ടിയെ ആശുപത്രയിൽ കാണിച്ചെങ്കിലും ഇൻഫക്ഷൻ ആയതിനാൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ജില്ലാ ആശുപത്രിയിൽ വച്ച് ലെൻസ്മാറ്റിവെക്കൽ ശസ്ത്രക്രിയും അനുബന്ധമായി മറ്റു രണ്ട് ശസ്ത്രക്രിയകളും നടത്തേണ്ടിയും വന്നു.
ഈ സമയത്ത് തന്നെ കുട്ടിക്ക് പരിക്കേറ്റ സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് സുമേഷ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ സ്കുൾ അധികൃതർ സുമേഷിനെ വിളിച്ച് കേസുമായി മുന്നോട്ട് പോകരുതെന്നും വേണ്ട സഹായങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.മുന്നുതവണ ശസ്ത്രക്രിയ കഴിഞ്ഞിട്ടും കണ്ണിന് കാഴ്ച്ച കിട്ടാത്തതുകൊണ്ട് വിദഗ്ധ ചികിത്സ വേണ്ടിവരുമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.എന്നാൽ ചികിത്സാ ചെലവ് താങ്ങാതെ വന്നതിനാൽ സുമേഷ് സ്കുളിനെ സമീപിച്ചു. സ്കുൾ മാനേജർ ഒരു ഡോക്ടറെ പരിചയപ്പെടുത്തി നൽകി.
ഡോക്ടറുടെ നിർദ്ദേശ പ്രകാരം കാഴ്ച്ച കിട്ടണമെങ്കിൽ എഴുപതിനായിരം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയായിരുന്നു പ്രതിവിധി.ചികിത്സയക്ക് തുക കണ്ടെത്താനാവതെ സുമേഷ് സ്കുളിനെ സമീപിച്ചെങ്കിലും ഡോക്ടറെ കാണിച്ചുതരാമെന്നു മാത്രമാണ് സഹായം കൊണ്ട് തങ്ങൾ ഉദ്ദേശിച്ചതെന്നുമാണ് മറുപടി ലഭിച്ചത്.സ്കുളിന്റെ നിഷേധ സ്വരം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സഹായത്തിനായി സംസ്ഥാന സർക്കാർ രംഗത്ത് വരുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി ശ്രീഹരിയുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. സർക്കാറിന്റെ സഹായത്തോടെ ചൈതന്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ ഓപ്പറേഷൻ പൂർത്തിയാക്കി.ഇതോടെ കാഴ്ച്ച ഭാഗീകമായി തിരിച്ചുകിട്ടുകയും ചെയ്തതായും സുമേഷ് പറയുന്നു.
എന്നാൽ ഓപ്പറേഷനുശേഷമുള്ള ചികിത്സാചെലവുകൾ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഓട്ടോ ഡ്രൈവറായ സുമേഷിന് ഒറ്റയ്ക്ക് ഇത്രയും ഭാരിച്ച തുക കണ്ടെത്താനും സാധിക്കുന്നില്ല. ചികിത്സാ ബില്ലുകൾ സാമൂഹ്യ നീതി വകുപ്പിന് കൈമാറിയെങ്കിലും ഫണ്ടില്ലെന്ന് കാണിച്ച് തുക ലഭിച്ചില്ല.ലോക്ഡൗൺ വരെയുള്ള ബില്ലുകൾ വകുപ്പിൽ പെൻഡിങ്ങാണ്. അതുകൊണ്ട് തന്നെ അതിന് ശേഷമുള്ള ബില്ലുകൾ സുമേഷ് വകുപ്പിന് നൽകിയിട്ടുമില്ല.ഇതിനുപുറമെയാണ് സ്കുളിന്റെ നിഷേധ നിലപാടിനെതിരെ സുമേഷ് ബാലാവകാശ കമ്മീഷന് പരാതി നൽകിയത്.എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങിൽ കമ്മീഷനും കൈയൊഴിഞ്ഞതായി സുമേഷ് പറയുന്നു.
കമ്മീഷന്റെ നിർദ്ദേശ പ്രകാരം മ്യൂസിയം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ സംഭവത്തിൽ സ്കുളിന് വീഴ്ച്ച വന്നിട്ടില്ലെന്നാണ് വിശദീകരണം. മാത്രമല്ല സ്കുളിന്റെ നിലപാട് പ്രകാരം നഷ്ടപരിഹാരം എന്ന നിലയ്ക്ക് 10000 രൂപ നൽകാമെന്നും ഇതിൽ കൂടുതൽ ഒന്നും തങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ് ശബരിഗരി സ്കൂൾ മാനേജർ കമ്മീഷനു മുൻപാകെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇതൊന്നും തന്റെ കുടുംബത്തിന് പരിഹാരമല്ലെന്നും എങ്ങിനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നുമാണ് സുമേഷ് പറയുന്നത്.
Stories you may Like
- ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം; ദേശീയ ബാലവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു
- പ്രവാസി വോട്ടിനായി സമ്മർദ്ദം ശക്തമാക്കി സംസ്ഥാന എൻ.ആർ.ഐ കമ്മീഷൻ
- വിദ്യാർത്ഥിയുടെ പരാതി തള്ളാൻ കൃത്രിമ രേഖകളുണ്ടാക്കി അദ്ധ്യാപകർ
- ഭിന്നശേഷി വിദ്യാർത്ഥിയെ മുൻ നിർത്തി സമരം നടത്തിയവർക്ക് തിരിച്ചടി
- ഹൃദ്രോഗിയയായ താനും 10ാം ക്ലാസ്സുകാരനായ മകനും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് പിതാവ്
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- ഉൾക്കടലിൽ പോകാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വിസ്മയം; വലവിരിക്കാൻ കടലിൽ ഇറങ്ങിയവർക്കൊപ്പം രാഹുൽ ചാടിയപ്പോൾ ഭയന്നു; യാത്രയിൽ ഉടനീളം പരിഭാഷകനായതും യൂടൂബർ സെബിൻ സിറിയക് തന്നെ; ഫിഷിങ് ഫ്രീക്ക്സിന്റെ കടൽ യാത്രാ വീഡിയോ വൈറൽ
- 50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
- നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ
- വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ
- യോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദം
- 'കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്നു'; 'നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു'; 'പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ വിലയുമില്ല'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ
- ആർടെക് അശോകന്റെ ഇടിവെട്ട് തട്ടിപ്പ് വീണ്ടും; പാറ്റൂർ ആർടെക് എംപയർ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭൂമി പണയം വച്ച് മുപ്പത്തിനാലേമുക്കാൽ കോടി തട്ടി; കണ്ണൂം പൂട്ടി വായ്പ കൊടുത്തത് എൽഐസി ഹൗസിങ് ഫിനാൻസ്; തട്ടിപ്പ് നടത്തിയത് അശോകന്റെ മകളുടെ കമ്പനി; പെട്ടത് 120 ഓളം ഫ്ളാറ്റുടമകളും
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍