യുഎഇയിൽ നിന്നുള്ള സഹായത്തിന്റെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്; തർക്കിക്കാനും തമ്മിൽ തല്ലാനുമുള്ള സമയമായി ഇതിനെ കാണരുത്; ഒത്തൊരുമ വേണമെന്നത് പ്രതിപക്ഷത്തിനെക്കുറിച്ചോ എന്ന ചോദ്യത്തിന് മറുപടി ചെറു ചിരി മാത്രം; മുന്നിലുള്ളത് ദുരന്തബാധിതരുടെ പ്രശ്നങ്ങൾ; വീട് നഷ്ടപ്പെട്ടവർക്ക് പലിശരഹിത വായ്പ; ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ ദുരിതബാധിതർക്ക് സ്പെഷ്യൽ കിറ്റ്; ജനങ്ങളുടെ പ്രശ്നങ്ങളാണ് വലുതെന്ന് രാഷ്ട്രീയ പാർട്ടികൾ മറക്കരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്ന തൃപ്തികരമായ രീതിയിലെന്ന് മുഖ്മന്ത്രി പിണറായി വിജയൻ. നാം ഇപ്പോൾ മുൻഗണന നൽകേണ്ടത് ദുരിതനുഭവിക്കുന്ന പ്രശ്നങ്ങൾക്കാണെന്നും വെറുതെ രാഷ്ട്രീയം പറഞ്ഞ് ഒത്തൊരുമ ഇല്ലാതാക്കേണ്ട സമയമല്ലെന്നും അദ്ദേഹ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം തലസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. വീട് നഷ്ടപ്പെട്ട കുടുംബനാഥയ്ക്ക് പലിശരഹി വായ്പ്പയായി ഒരു ലക്ഷം രൂപ ബാങ്കുകളുമായി സഹകരിച്ച നൽകുമെന്നും ഇതിന്റെ പലിശ സർക്കാർ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒത്തൊരുമ വേണമെന്നത് എല്ലാവർക്കുമുള്ള മറുപടിയാണ് പൊതുവിൽ പറയുന്നതാണ്. യുഎഇയിൽ നിന്നുള്ള സഹായം വ്യക്തതവരേണ്ടതുണ്ട്. ക്യാമ്പുകളിലെ മോഷണങ്ങൾ ഗൗരവകരമായി കാണുന്നുണ്ട്. പ്രതിപക്ഷത്തിന്റെ വിമർശനം കടുപ്പിക്കലിനെക്കുറിച്ച് ചോദിച്ചപ്പോൾ ചെറുചിരിയിലൊതുക്കിയായിരുന്നു മറുപടി.
ക്യാമ്പുകൾ പലതും പ്രവർത്തിക്കുന്നത് സ്കൂളുകളിലും കോളേജുകളിലുമാണ്. ഓണ അവധി കഴിയുമ്പോൾ ക്ലാസുകൾ ആരംഭിക്കേണ്ടതുണ്ട്. അപ്പോൾ വീടില്ലാത്തവര്‍ ക്യാമ്പുകളിൽ കഴിയുന്നതിനായി കല്യാണ മണ്ഡപങ്ഹളും ഹാളുകളും പരിഗണിക്കും. കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിരമായി പ്രകൃതിദുരന്തമുണ്ടാകുന്ന പ്രശ്നമുണ്ട്. കടൽ തീരം, നദീ തീരം ഉരുൾപ്പൊട്ടൽ മേഖലകൾ തുടങ്ങിയവയാണ് ഇത്. അപ്പോൾ അവിടെ നിന്ന് മാറ്റി പാർപ്പിക്കേണ്ടത്. പക്ഷേ ജനിച്ച് വളർന്ന സ്ഥലത്ത് നിന്നും ഒരുപാട് മാറി വീട് വയ്ക്കാനും ബുദ്ധിമുട്ടാണ്. ഇതെല്ലാം പരിഗണിച്ചായിരിക്കും നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു
3314 ക്യാമ്പുകളായിരുന്നത് 2774 ആയി ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ 327280 കുടുംബങ്ങൾ ആയിരുന്നത് ഇന്ന് 278781 ആയി മാറിയിട്ടുണ്ട്. മൊത്തം 1040688 ആയി ഇന്നലത്തെ 12 ലക്ഷത്തിൽ നിന്നും മൊത്തം ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി വിതരണമാണ് മറ്റൊരു പ്രശ്നം. ഇത് പുനഃസ്ഥാപിക്കുന്നതിനും നടപടി. പ്രവർത്തനം നിലച്ച സബ്സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളിൽ ഭൂരിഭാഗവും പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.സർവ്വീസ് കണക്ഷനുകൾ പരിശോധിച്ചാലും നല്ല പുരോഗതിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പുകളുടെ നടത്തിപ്പ് നല്ല ആസൂത്രണത്തോടെ. നല്ല നിലയ്ക്ക് പ്രവർത്തിക്കുന്നതിന് എല്ലാവരും സഹായിക്കുന്നുണ്ട്. ആരും പുറത്ത് നിന്ന് ഇടപെടരുതെന്നതിലും യോജിപ്പുണ്ട്. ഇന്ന് ചില സ്ഥലങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ചെങ്ങന്നൂർ, കോഴഞ്ചേരി, ആലപ്പുഴ, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിലാണ് പോയത്. ക്യാമ്പുകളിലുള്ളവർ പൊതുവെ തൃപതരാണ്. പക്ഷേ അവിടേക്ക് എത്തിപ്പെട്ടത് വലിയ ദുഃഖമാണ്. അതിന്റെ പ്രയാസം എല്ലാവർക്കും ഉണ്ട്.
ഭക്ഷണത്തെപ്പറ്റി പലരും നല്ല അഭിപ്രായം എടുത്ത് പറഞ്ഞു പലരും. ഭക്ഷണം പാകം ചെയ്ത് നൽകുന്ന സ്ഥിതിയാണ്. തിരിച്ച് ചെല്ലുമ്പോൾ വീടുകളില്ലെന്നത് പലരേയും അലട്ടുന്നു. അത് തുറന്ന പറയുന്നു. രക്ഷാപ്രവർത്തനം നടത്തിയവരോടുള്ള നന്ദി തീർത്താൽ തീരാത്തതതെന്നും പലരും പറഞ്#ു. വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടപ്പെട്ടവരുടെ വിഷമങ്ങളും ഉയർന്ന് വരുന്നുണ്ട്. ക്യാമ്പുകളിൽ ഉള്ള ചില പ്രശ്നങ്ങൾ പറയുന്നുണ്ട്. അതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശങ്ക ക്യാമ്പുകൾ വിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ ഉള്ള അവസ്ഥയെക്കുറിച്ചാണ്. ആ ആശങ്ക ചെറുതല്ല അത് വലിയ ഒരു പ്രശ്നമാണ്. വീടില്ലാതാകുന്ന അവസ്ഥയിൽ ഭയപ്പാട് വേണ്ട. വേണ്ടുന്ന നടപടികൾ സർക്കാർ സ്വീകരിക്കും. വീട് കേട്പാടുപറ്റിയത് വൃത്തിയാക്കുന്നുണ്ട്. ഇതിൽ സന്നദ്ധ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. വീടുകളിലേക്ക് മടങ്ങി ചെല്ലുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്.
പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങുന്നവർക്ക് ഭക്ഷ്യസാധനങ്ങളടക്കമുള്ള കിറ്റ് നൽകുമെന്ന് സർക്കാർ. 22 സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോയ്ക്കും ഹോർട്ടികോർപ്പിനുമാണ് സാധനങ്ങൾ പായ്ക്ക് ചെയ്ത് ക്യാമ്പുകളിലെത്തിക്കേണ്ടതിന്റെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പുറത്തിറക്കി.
ക്യാമ്പുകളിൽനിന്ന് ആളുകൾ മടങ്ങിത്തുടങ്ങുന്ന സമയം മുതൽ ഈ ആനുകൂല്യം ലഭിക്കുമെന്നും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ മേൽനോട്ടമെന്നും റവന്യൂമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കിറ്റിലുള്ള ഭക്ഷ്യവസ്തുക്കൾ ഇപ്രകാരമാണ് അരി അഞ്ച് കിലോ പയർ 500 ഗ്രാം പരിപ്പ് 500 ഗ്രാം വെളിച്ചെണ്ണ 500 ഗ്രാം സാമ്പാർ പൊടി 200 ഗ്രാം ചില്ലി പൗഡർ 200 ഗ്രാം മല്ലിപ്പൊടി 100 ഗ്രാം മഞ്ഞപ്പൊടി 50 ഗ്രാം പഞ്ചസാര 500 ഗ്രാം വലിയ ഉള്ളി 1 കിലോ ചെറിയ ഉള്ളി 500 ഗ്രാം ഉരുളക്കിഴങ്ങ് 1 കിലോ ബീൻസ് 500 ഗ്രാം ബക്കറ്റ് മീഡിയം സൈസ് ബാത്തിങ് കപ്പ് 1 സോപ്പ് 1 ടൂത്ത് പേസ്റ്റ് 1 ടൂത്ത് ബ്രഷ് 4 ചീപ്പ് 1 കൈലിമുണ്ട് 1 നൈറ്റി 1 കുട്ടികൾക്കുള്ള വസ്ത്രം 2 ജോഡി
ഇത്കൊണ്ട് മാത്രം പ്രശ്നം തീരില്ല. വിശദമായ പദ്ധതി തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുൻഗണന നൽകുക മടങ്ങിയെത്തുന്നവർക്ക് താമസസൗകര്യമൊരുക്കുക എന്നതിലാണ്. ഓരോ ദിവസവും നിരവധി വീടുകളാണ് വൃത്തിയാക്കുന്നത്. അതിന് വേണ്ട് സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
റിപ്പയർ ചെയ്യാൻ പറ്റാത്ത പല സാധനങ്ങളും ഉണ്ട്. അത് പരിഹരിക്കുന്നതിനും കർമ്മ പദ്ധതി. കേരളത്തിലുള്ള എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്കുകളുമായി സഹകരിച്ച് വീട് നിർമ്മാണത്തിന് തുക നൽകുന്നതിന് പദ്ധതി. ഒരു ലക്ഷം രൂപ വരെ വായ്പ. കുടുംബനാഥയ്ക്ക് ഈ തുക വായ്പ്പയായി പലിശ രഹിതമായി നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ പഴയപോലെയുള്ള ജീവിത സൗകര്യം ഒരുക്കാൻ കഴിയും. വീടുകൾ നഷ്ടപ്പെട്ടതാണ് പ്രധാന പ്രശ്നം
വെല്ലുവിളിയായി നിൽക്കുന്നത് പക്ഷി മൃഗാതികളുടെ സംസ്കാരമാണ്. വീടുകളുടെ സുരക്ഷാ പരിശോധന തദ്ദേശ സ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിങ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലെ ജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായം തുടരുന്നത് സന്തോഷം വർധിപ്പിക്കുന്നു. സഹായം നൽകാൻ കഴിയുന്നത് പോലെ എല്ലാവരും ചെയ്യുന്നുണ്ട്. ക്യാമ്പുകളിൽ ചില ഉൽപ്പന്നങ്ങളും സഹായങ്ങളും പ്രവഹിക്കുകയാണ്. സഹോദരസ്നേഹത്തിന്റെ ഭാഗമായി വൻ സഹായത്തിന്റെ പ്രവാഹം കരുത്ത് പകരുന്നു. ജുഡീഷ്യറിയിൽ നിന്നും ലഭിക്കുന്ന സഹായം, ജഡ്ജിമാരും വക്കീലന്മാരും ചേർന്ന സഹായിക്കുന്നു. പഞ്ചാബ് ഹൈക്കോടതിയിൽ നിന്നും പോലും സഹായം ലഭിക്കുന്നു.
ഏറ്റവും പ്രധാനം യോജിപ്പാണ്. ദുരിതാശ്വാസ പ്രവർത്തനത്തെ ബാധിക്കു്നന തർക്കങ്ങളിലേക്ക് ഇപ്പോൾ പോകരുത്. ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണ്. ജനങ്ങൾ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിലൊരു ഏകോപനമാണ് സർക്കാരും പ്രതീക്ഷിക്കുന്നത്. ജനങ്ങളാണ് കരുത്ത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. അത് ദുർബലപ്പെടുത്താൻ അനുവദിക്കരുത്. ഒറ്റക്കെട്ടോടെ മുന്നോട്ട് പോകാം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍