മുഖ്യവിവരാവകാശ കമ്മീഷണർ പദവിയിൽ നിന്ന് വിൻസൻ എം പോൾ പടിയിറങ്ങുമ്പോൾ പകരം ആര്? ബെഹ്റയോ വിശ്വാസ് മേത്തയോ? ചീഫ് സെക്രട്ടറിയുടെ പേരുവെട്ടാൻ നീക്കമെന്ന് സംശയിച്ച് ഒരുവിഭാഗം; ഐഎഎസുകാരുടെ രാത്രി കൂട്ടായ്മകളിൽ സർക്കാർ രഹസ്യം ചോരുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് കെട്ടിച്ചമച്ചതോ?
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മിഷണർ പദവിയിൽ നിന്ന് അടുത്തയാഴ്ച വിൻസൻ എം പോൾ പടിയിറങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് ആരെത്തും എന്ന കാര്യത്തിൽ ഭരണവൃത്തങ്ങളിൽ ചർച്ച സജീവം. ചീഫ് സെക്രട്ടറി വിശ്വാസ മേത്ത, ഡിജിപി ലോക്നാഥ് ബഹ്റ, നെതർലൻഡ്സിൽ അംബാസഡർ ആയ വേണു രാജാമണി എന്നീ മൂന്നു പേരുകളാണ് തസ്തികയിൽ സജീവമാകുന്നത്. ഈ മൂന്നു പേരുകളിൽ ആരെ നിയമിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. അടുത്ത ഫെബ്രുവരി വരെ കാലാവധിയുണ്ട് 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയ്ക്ക്. വരുന്ന ജൂണിലാണ് ബെഹ്റ വിരമിക്കുന്നത്. പൊലീസ് മേധാവി പദവിയിൽ മൂന്നു വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ഡിജിപി പദവിയിൽ മൂന്നു വർഷം തികച്ചതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബഹ്റയ്ക്ക് പടിയിറങ്ങെണ്ടി വരും. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സർക്കാരിനു ഇടയേണ്ടി വരും. അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബഹ്റയെ മാറ്റാനുള്ള സാധ്യത അധികരിക്കുകയാണ്. രാജാമണി കൂടി പദവിയിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ബെഹ്റ- വിശ്വാസ് മേത്ത പേരുകൾ തന്നെയാണ് സജീവമാകുന്നത്.
ബെഹ്റ ഈ തസ്തികയിൽ കണ്ണ് വയ്ക്കുന്നു എന്ന സൂചനകൾ വരുമ്പോൾ തന്നെ വിശ്വാസ് മേത്തയുടെ പേരു വെട്ടാനുള്ള കളികളും അണിയറയിൽ ശക്തമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഈ കഴിഞ്ഞ ദിവസം വന്ന ഇന്റലിജൻസ് റിപ്പോർട്ട് വിശ്വാസ് മേത്തയെ ലക്ഷ്യംവെച്ചുള്ള റിപ്പോർട്ട് ആണെന്ന സംസാരം അണിയറയിൽ ശക്തമാണ്. കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥരുമായി ഐഎഎസ് ഉദ്യോഗസ്ഥർ അടുപ്പം വയ്ക്കുന്നു എന്നും സർക്കാർ രഹസ്യങ്ങൾ പുറത്തു പോകുന്നുവെന്നുമാണ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വപ്ന സുരേഷുമായി ഉള്ള വഴിവിട്ട ബന്ധവും ലൈഫ് പദ്ധതിയുടെ വിശദാംശങ്ങളും കേന്ദ്ര ഏജൻസികൾക്കു ചോർന്നു കിട്ടിയത് ഐഎഎസ് ഉദ്യോഗസ്ഥരും റോയുടെ ഉദ്യോഗസ്ഥനായ കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്നാണ് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
വഴുതക്കാട്ടെ ആർടെക്ക് കല്യാണി ഫ്ളാറ്റിൽ ഐഎഎസുകാർ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സർക്കാർ ഫയലുകളിലെ രഹസ്യങ്ങൾ പോലും ചോർന്നതെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മറ്റു സംസ്ഥാനക്കാരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കാണു സംഗമത്തിൽ മുൻതൂക്കം. റിപ്പോർട്ട് ചീഫ് സെക്രട്ടറിയെ ലക്ഷ്യംവെച്ചുള്ളതായിരുന്നു എന്നാണ് സംസാരം. ഐഎഎസ് ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളിലുള്ള ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയുടെ വഴിമുടക്കലാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട് എന്നാണ് സൂചനകൾ. പല ഉദ്യോഗസ്ഥരും ഈ രീതിയിൽ തന്നെയാണ് റിപ്പോർട്ടിനെ കാണുന്നതും. ഐഎഎസ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടമുണ്ട്. ഈ പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇവർ പെരുമാറുന്നത്. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ട് ഐഎഎസുകാരുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യും വിധമാണ് എന്നാണ് മിക്ക ഉദ്യോഗസ്ഥരും കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ചിലരുടെ സൃഷ്ടിയാണ് എന്ന സംശയം ചില ഉദ്യോഗസ്ഥർക്കുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥർ വഴിയാണ് ലൈഫ് മിഷൻ, ശിവശങ്കർ ബന്ധങ്ങൾ കേന്ദ്ര ഏജൻസികൾക്ക് കിട്ടിയത് എന്ന് വരുമ്പോൾ സ്വാഭാവികമായും മുഖ്യമന്ത്രി ഐഎഎസുകാർക്ക് എതിരാകും. സർക്കാരിന്റെ നിലനിൽപ്പ് തന്നെ വെള്ളത്തിലാക്കി തുടർ ഭരണ സാധ്യതകൾ പൂർണമായി അടച്ച അന്വേഷണമാണ് സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ പ്രശ്നങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പദവി നഷ്ടമായതിനു പിന്നിൽ ഇഡി, എൻസിബി ഏജൻസികൾ നടത്തിയ അന്വേഷണമായിരുന്നു. സ്വർണ്ണക്കടത്ത് പിണറായി സർക്കാരിനെ പിടിച്ചു കുലുക്കിയപ്പോൾ പാർട്ടി സെക്രട്ടറിയെ പിടിച്ചു കുലുക്കിയത് മകൻ ബിനീഷ് കോടിയേരിയുടെ കള്ളപ്പണ-മയക്കുമരുന്ന് കടത്ത് ബന്ധങ്ങളാണ്.
സ്വാഭാവികമായും കേന്ദ്ര ഏജൻസികൾക്ക് എതിരെ അതിരൂക്ഷമായ വികാരമാണ് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കുമുള്ളത്. ഈ സമയത്ത് തന്നെയാണ് ബഹ്റയുടെ പേരിനൊപ്പം മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പേരുകൂടി കടന്നുവരുന്നത്. ഈ വികാരം മാത്രം മതി ചീഫ് സെക്രട്ടറിയുടെ പേര് വെട്ടാനും ബഹ്റയുടെ പേര് പ്രതിഷ്ടിക്കാനും. അതുകൊണ്ട് തന്നെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇന്റലിജൻസ് റിപ്പോർട്ടിനു നേരെ തിരിയുന്നത്. ഈ രണ്ടു പേരുകൾ കഴിഞ്ഞു മാത്രമേ രാജാമണിക്ക് സാധ്യത വരുന്നുള്ളൂ. ഒട്ടുവളരെ നടപടിക്രമങ്ങളാണ് മുഖ്യ വിവരാവകാശ കമ്മിഷണർ പോസ്റ്റിലേക്ക് വരുന്നത്.
മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിൽ നിന്ന് വിൻസെന്റ് പോൾ പടിയിറങ്ങിയാൽ തസ്തിക സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കണം. ഈ പോസ്റ്റിലേക്ക് അപേക്ഷകൾക്ക് മൂന്നാഴ്ച കാത്തിരിപ്പ്. അതുകഴിഞ്ഞ് പദവിയിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ അംഗങ്ങളായ സമിതി പേര് അംഗീകരിക്കണം. പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ വിയോജിപ്പ് രേഖപ്പെടുത്താം. ആളെ മാർഗനിർദ്ദേശം ചെയ്തു കഴിഞ്ഞാൽ ഫയൽ ഗവർണർക്ക് വിടണം. പ്രതിപക്ഷ നേതാവ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഗവർണർ പരിശോധിക്കും. ഗവർണറുടെ അനുമതി കൂടി ലഭിച്ച ശേഷമേ മുഖ്യ വിവരാവകാശ കമ്മിഷണറുടെ പേര് പ്രഖ്യാപിക്കാൻ സർക്കാരിനു കഴിയുകയുള്ളൂ.
ഒരു വിവരാവകാശ കമ്മിഷണറുടെ പോസ്റ്റ് നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തിൽ പ്രതിക്കൂട്ടിലായ സിപിഎം നേതാവ് എ.എ.റഷീദിന്റെ പേരാണത്. റഷീദിന്റെ പേര് സർക്കാർ ഗവർണർക്ക് അയച്ചെങ്കിലും ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ അനുമതി നൽകിയില്ല. അതിനു ശേഷമാണ് ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വ. എ എ റഷീദിനു നൽകിയത്. പക്ഷെ പേര് ഗവർണർ മടക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിക്കാൻ മടിയായിരുന്നു. അതുകൊണ്ട് തന്നെ ഈ പോസ്റ്റിലേക്ക് വേറെ പേര് സർക്കാർ നിർദ്ദേശിച്ചില്ല. ഇതേ പേര് തന്നെയാണ് ഇപ്പോഴും വിവരാവകാശ കമ്മിഷണർ പോസ്റ്റിലേക്ക് ഉള്ളത്. ഈ പേര് ഇപ്പോഴും ഗവർണറുടെ പരിഗണനയിലാണ്.
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- മണിപ്പൂർ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
- വിവരാവകാശ നിയമപ്രകാരം ഓഫീസ് രേഖകൾ, റെക്കോർഡുകൾ പരിശോധിക്കാം
- മഹിളാ കോൺഗ്രസിനെ ജെബി മേത്തർ നയിക്കുന്നത് എല്ലാ ഗ്രൂപ്പുകളുടേയും പിന്തുണയിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്