Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'2005 വരെ ആർക്കും വേണ്ടായിരുന്നു ചെറുവള്ളി എസ്റ്റേറ്റ്; ഞങ്ങൾ വാങ്ങിയപ്പോൾ മുതൽ അവകാശവാദമായി; പ്രസ്താവന നടത്തുന്നവർ കാര്യങ്ങൾ പഠിക്കണം; എസ്റ്റേറ്റ് സഭയുടെ തന്നെ; വിമാനത്താവളം വരുന്നതിനെ സഭ അനുകൂലിക്കുന്നുവെങ്കിലും വസ്തു തട്ടിയെടുക്കാനുള്ള ശ്രമത്തെ ചെറുക്കും; നിയമപോരാട്ടം സർക്കാരിന് എതിരെയല്ല; ചർച്ച വേണമെങ്കിൽ ആകാമെന്നും ബിലീവേഴ്സ് സഭാ എപ്പിസ്‌കോപ്പൽ കൗൺസിൽ

'2005 വരെ ആർക്കും വേണ്ടായിരുന്നു ചെറുവള്ളി എസ്റ്റേറ്റ്; ഞങ്ങൾ വാങ്ങിയപ്പോൾ മുതൽ അവകാശവാദമായി; പ്രസ്താവന നടത്തുന്നവർ കാര്യങ്ങൾ പഠിക്കണം; എസ്റ്റേറ്റ് സഭയുടെ തന്നെ; വിമാനത്താവളം വരുന്നതിനെ സഭ അനുകൂലിക്കുന്നുവെങ്കിലും വസ്തു തട്ടിയെടുക്കാനുള്ള ശ്രമത്തെ ചെറുക്കും; നിയമപോരാട്ടം സർക്കാരിന് എതിരെയല്ല; ചർച്ച വേണമെങ്കിൽ ആകാമെന്നും ബിലീവേഴ്സ് സഭാ എപ്പിസ്‌കോപ്പൽ കൗൺസിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റിന്റെ പൂർണ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരു തർക്കവുമില്ലെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ സഭ എപ്പിസ്‌കോപ്പൽ കൗൺസിൽ. ഉടമസ്ഥാവകാശം സഭയിൽ നിഷിപ്തമാണ്. അവിടെ വിമാനത്താവളം വരുന്നതിനെ സഭ അനുകൂലിക്കുന്നു. എന്നാൽ ആ പേരിൽ വസ്തു തട്ടിയെടുക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും. അത്തരം നിലപാടുകൾ നിയമപരമായി നേരിടുമെന്നും കൗൺസിൽ വ്യക്തമാക്കി. സർക്കാരിനോ, വികസന പ്രവർത്തനങ്ങൾക്കോ സഭ എതിരല്ല. വ്യകതികൾ ചേരുന്നതാണ് സഭ. പൊതു സമൂഹത്തിന്റെ ഭാഗവുമാണ്. ഒറ്റപ്പെടുത്തലുകൾ നല്ലതല്ല.

2005 ൽ രാജ്യത്തെ നിയമങ്ങൾ എല്ലാം പാലിച്ചു രജിസ്ട്രേഷൻ നടത്തി വാങ്ങിയ ഭൂമിയാണ്.അതിനു ശേഷം പോക്കുവരവ് നടത്തി കരം അടച്ചു. അതിനു മുൻപു വരെ ഈ സ്ഥലത്തെക്കുറിച്ചു ആർക്കും പരാതിയില്ലായിരുന്നു. അവകാശവാദങ്ങളും ഉണ്ടായിരുന്നില്ല. വസ്തുതകളും നിയമവശങ്ങളും വ്യക്തമായി മനസിലാക്കാതെ രാഷ്ട്രീയ, സാമൂഹിക പ്രമുഖർ പ്രസ്താവനകൾ ഇറക്കുന്നത് അഭികാമ്യമല്ല. വസ്തുതകൾ പഠിക്കാൻ അവർ സൗമനസ്യം കാണിക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. സഭയുടെ സ്ഥലവും ഉടമസ്ഥതയും സംരക്ഷിക്കുവാൻ ഏതെല്ലാം രീതിയിലുള്ള നിയമ പോരാട്ടങ്ങളാണോ ആവശ്യം അത് നടത്തുവാൻ എപ്പിസ്‌കോപ്പൽ കൗൺസിൽ അംഗീകാരം നൽകി. നിയമപോരാട്ടം സർക്കാരിനെതിരല്ല, മറിച്ചു സഭയുടെ സ്വത്തു സംരക്ഷിക്കാൻ മാത്രമാണ്.

സഭയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചു കൊണ്ട് സർക്കാർ ചർച്ചകൾക്കു ശ്രമിക്കുന്ന പക്ഷം, അവയിൽ പങ്കു ചേരാനും കൗൺസിൽ അനുവാദം നൽകി. കോവിഡ് 19 മഹാമാരിക്കെതിരെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളെ സഭ കൗൺസിൽ അഭിനന്ദിച്ചു. സഭയുടെ എല്ലാ ഭദ്രാസനങ്ങളും നിലവിൽ ഒരുപാടു സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും കഴിവിന്റെ പരമാവധി പ്രവർത്തങ്ങളിൽ ഏർപ്പെടാൻ ഭദ്രാസനങ്ങളും വിശ്വാസി സമൂഹവും ശ്രദ്ധിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. സഭാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP