Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മകളെ കൈ പിടിച്ച് കൊടുത്തപ്പോൾ ഇത്ര ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ല; നഴ്‌സായതിനാൽ അവൾക്ക് വിദേശത്തു ജോലി വാങ്ങി നൽകാമെന്നും വാഗ്ദാനം നൽകിയിരുന്നു; മകൾ ഊരാക്കുടുക്കിലാണ് പെട്ടത് എന്നറിയാൻ വൈകി: ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് മറുനാടനോട്

മകളെ കൈ പിടിച്ച് കൊടുത്തപ്പോൾ ഇത്ര ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ല; നഴ്‌സായതിനാൽ അവൾക്ക് വിദേശത്തു ജോലി വാങ്ങി നൽകാമെന്നും വാഗ്ദാനം നൽകിയിരുന്നു; മകൾ ഊരാക്കുടുക്കിലാണ് പെട്ടത് എന്നറിയാൻ വൈകി: ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് മറുനാടനോട്

ആർ പീയൂഷ്

ആലപ്പുഴ: മകളെ കൈ പിടിച്ച് കൊടുത്തപ്പോൾ ഒരു ക്രൂരനാണെന്ന് അറിഞ്ഞില്ലെന്ന് ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് മറുനാടനോട് പറഞ്ഞു. ഏഴു വർഷം മുൻപാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയെ രതീഷ് വിവാഹം കഴിക്കുന്നത്. വിദേശത്തെ ജോലി മുന്നിൽകണ്ടായിരുന്നു വിവാഹം നടത്തിയത്. നഴ്സായ മകളെ വിവാഹ ശേഷം വിദേശത്തേക്ക് കൊണ്ടു പോകുമെന്നും അവിടെ ബന്ധുക്കൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ ജോലി വാങ്ങി നൽകാമെന്നുമുള്ള മോഹന വാഗ്ദാനം നൽകിയാണ് രതീഷ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് ഇയാൾ തിരികെ ഗൾഫിലേക്ക് പോയില്ല. നാട്ടിൽ പെയിന്റിങ് ജോലിക്ക് പോയി തുടങ്ങിയതോടെയാണ് രതീഷ് ചതിക്കുകയായിരുന്നു എന്ന് മനസ്സിലായത്. എങ്കിലും വീട്ടുകാർ ഒന്നും പറഞ്ഞില്ല.

വിവാഹ ശേഷം രതീഷിന്റെ സ്വഭാവ വൈകൃതത്തെപറ്റി നാട്ടുകാർ പറഞ്ഞപ്പോഴാണ് ഊരാക്കുടുക്കിലാണ് മകൾ പെട്ടിരിക്കുന്നതെന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്. എന്നാൽ വിവാഹ ശേഷം കുറ്റപ്പെടുത്തക്ക കാര്യങ്ങളൊന്നും തന്നെയില്ലായിരുന്നു. ആൺമക്കളില്ലാത്ത വീട്ടിൽ പിന്നെ എല്ലാ കാര്യങ്ങൾക്കും രതീഷ് തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ഇളയമകളുടെ എല്ലാകാര്യങ്ങൾക്കും മുന്നിട്ട് നിന്നിരുന്നതിനാൽ രതീഷ് സ്വന്തം സഹോദരിയായി തന്നെയാണ് കണ്ടിരുന്നതെന്നാണ് അവർ കരുതിയത്. എന്നാൽ കാര്യങ്ങൾ നേരെ തിരിച്ചാണെന്ന് അറിയുന്നത് മൂത്ത മകൾ രണ്ടാമത് ഗർഭിണിയായപ്പോഴായിരുന്നു.

ആ സമയത്താണ് കൊല്ലപ്പെട്ട യുവതിയെയും രതീഷിനെയും സഹോദരി കൈയോടെ പിടികൂടിയത്. വലിയ പ്രശ്നങ്ങളാണ് ആ സമയം ഉണ്ടായത്. എന്നാൽ പിന്നീട് ഇങ്ങനെയൊന്നും ഉണ്ടാവില്ലെന്നും മറ്റും പറഞ്ഞ് പ്രശ്നം ഒത്തു തീർപ്പാക്കി. പക്ഷേ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും തുടരുകയായിരുന്നു. യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് പുത്തൻകാട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന രതീഷ്(35) ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയത്. ഒളിവിൽ പോയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വിദേശത്ത് നിന്നുമുള്ള ഒരു ഫോൺ സന്ദേശത്തിന് പിന്നാലെയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ രതീഷിനെ അന്വേഷിച്ച് പൊലീസ് നെട്ടോട്ടമോടുകയായിരുന്നു.

ഇയാളുമായി ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുകയും ചിലരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് വിദേശത്ത് നിന്നും ഒരു ഫോൺ കോൾ പട്ടണക്കാട് എസ്‌ഐ മഹേഷിന്റെ മൊബൈലിലിലേക്ക് വരുന്നത്. രതീഷിന്റെ സഹോദരന്റെ ഭാര്യ വീട്ടിൽ രതീഷുണ്ടെന്നും അവിടുത്തെ നമ്പർ നൽകുകയും ചെയ്തു. ഇതോടെ ഫോണിൽ വിളിച്ചയാൾ നൽകിയ നമ്പറിന്റെ മേൽവിലാസം എടുക്കുകയും അവിടേക്ക് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തുകയുമായിരുന്നു. വീടു വളഞ്ഞ ശേഷം പൊലീസ് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന രതീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സഹോദരന്റെ ഭാര്യയുടെ അമ്മ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.

രാത്രിയിൽ ചെങ്ങണ്ടയിലെത്തിയ രതീഷ് ഇവരോട് കള്ളം പറഞ്ഞാണ് വീട്ടിൽ തങ്ങിയത്. വിദേശത്ത് നിന്നും ലഭിച്ച വിവരത്തെ തുടർന്ന് അപ്പോൾ തന്നെ പൊലീസ് എത്തിയതിനാൽ ഇവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞിരുന്നില്ല. പൊലീസിനെ കണ്ട് പ്രതി പതറിപ്പോയി. രക്ഷപെടാനുള്ള ശ്രമമൊന്നും നടത്തിയില്ല. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ കുറ്റം സമ്മതിച്ചു. കൊലപാതകം കഴിഞ്ഞ് തങ്കി റെയിൽവേ ഗേറ്റിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തി മദ്യപിച്ച ശേഷം അവിടെ തങ്ങാനായിരുന്നു നീക്കം. എന്നാൽ അവിടെ നിന്നും ഇയാൾ വീണ്ടും മുങ്ങി.

സുഹൃത്തിനോട് കൊലപാതക വിവരം പറഞ്ഞതോടെ അയാൾ അവിടെ നിന്നും വേഗം പോകാൻ പറഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിനിടയിൽ യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. രതീഷിന്റെ കുടുംബവീട്ടിൽ നിന്നും പിതാവെത്തി രതീഷിന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ ആരും ഇല്ലാ എന്ന് മനസ്സിലായി. വീടിനുള്ളിൽ ഫാൻ കറങ്ങുന്ന ശബ്ദം കേട്ട വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. രാത്രി 12 മണിയോടെ പൊലീസും യുവതിയുടെ മാതാപിതാക്കളും ഒരുമിച്ചെത്തി വീടിന്റെ വാതിൽ തട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടർന്ന് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. തർക്കത്തിനിടയിൽ മർദ്ദിച്ചപ്പോൾ ബോധരഹിതയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറഞ്ഞു. ഇതിനിടയിൽ പെൺകുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി. അവർ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തർക്കമുണ്ടായത്. വാക്കുതർക്കത്തെ തുടർന്ന് പെൺകുട്ടിയെ രതീഷ് മർദ്ദിച്ചു. മർദ്ദനത്തിൽ പെൺകുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പൊലീസിനോട് സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP