സർവ്വകലാശാലാ ഉത്തരക്കടലാസുകൾ കെട്ടു കണക്കിന് സംഘടിപ്പിച്ചവർക്ക് പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിൽ സംശയം തോന്നില്ലേ? ലക്ഷക്കണക്കിന് കുട്ടികൾ രാത്രി പകലാക്കി പഠിച്ച് പരീക്ഷ എഴുതുമ്പോൾ അവരെ മണ്ടന്മാരാക്കി ക്രിമിനലുകൾ കൃത്രിമം നടത്തി വിജയം കൊയ്യുന്നു; വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മറവിൽ എസ് എഫ് ഐ നേതാക്കൾ നടത്തുന്നത് നഗ്നമായ പരീക്ഷാ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്; സമഗ്രാന്വേഷണം അനിവാര്യം; ഒന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കി ചെന്നിത്തല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റിയിൽ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ നടത്തിപ്പിലും പി.എസ്.സിയിലും ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ പേപ്പർ കെട്ടുകണക്കിനാണ് യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാർത്ഥിനേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്തിന് അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് 16 കെട്ടുകളിലായി 292 പേപ്പറുകളാണ് പിടിച്ചത്. അതിൽ ഒരു കുഴപ്പവുമില്ലെന്നാണോ മുഖ്യമന്ത്രി പറയുന്നത്-ചെന്നിത്തല ചോദിച്ചു. യൂണിവേഴ്സിറ്റി വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പി എസ് സിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീൻ ചിറ്റ് നൽകിയത്. സംശയിക്കേണ്ട ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെയാണ് ചോദ്യങ്ങളുമായെത്തി ചെന്നിത്തല പൊളിച്ചടുക്കുന്നത്.
പി.എസ്.സിക്ക് രണ്ടാം റാങ്ക് കിട്ടിയ പ്രണവ് എന്ന കുട്ടിക്ക് സർവ്വകലാശാല നൽകിയ ആൻസർഷീറ്റും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. അപ്പോൾ പ്രണവിന് റാങ്ക് കിട്ടിയത് ഏത് ആൻസർഷീറ്റിൽ എഴുതിയ ഉത്തരം വച്ചാണ്? വൻപരീക്ഷാ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മറവിൽ നഗ്നമായ പരീക്ഷാ തട്ടിപ്പാണ് എസ്.എഫ്.ഐ നേതാക്കൾ നടത്തി വന്നിരുന്നത്.ഇത്രയും ഗുരുതരമായ പരീക്ഷാ തട്ടിപ്പ് നടന്നിട്ട് ഈ സർക്കാർ ഇത് വരെ എന്താണ് ആകെ ചെയ്തത്? താഴെത്തട്ടിലുള്ള നാല് ജീവനക്കാരെ സ്ഥലം മാറ്റി. അത്ര തന്നെ. സർവ്വകലാശാലയാകട്ടെ പരീക്ഷാ തട്ടിപ്പിനെക്കുറിച്ച് പഠിക്കാൻ ഒരു സിന്റിക്കേറ്റ് ഉപസമിതിയെ വച്ചു. ഉപസമിതിയിലെ മൂന്നു പേരും സിപിഎം കാരും-രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ തട്ടിപ്പ് ഇവർ അന്വേഷിച്ചാൽ മതിയോ എന്നാൽ ചെന്നിത്തലയുടെ ചോദ്യം.
ലക്ഷക്കണക്കിന് കുട്ടികൾ രാത്രി പകലാക്കി പഠിച്ച് പരീക്ഷ എഴുതുമ്പോൾ അവരെ മണ്ടന്മാരാക്കി കുറച്ച് ക്രമിനലുകൾ പരീക്ഷാ പേപ്പർ കെട്ടു കണക്കിന് സംഭരിച്ച് പരീക്ഷയിൽ കൃത്രിമം നടത്തി വൻ വിജയം കൊയ്യുന്നു. ഇതാണോ ഒരു കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് പോലെ യൂണിവേഴ്സിറ്റി കോളേജിനെ തകർക്കാൻ ആരും ശ്രമിക്കുന്നില്ല. അവിടെ കേന്ദ്രീകരിച്ച് നടന്ന പരീക്ഷാ തട്ടിപ്പ് കണ്ടത്തി യൂണിവേഴ്സിറ്റി കോളേജിനെ ഇന്നത്തെ അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചരിത്രം ഉറങ്ങുന്ന ആ കാലാലയത്തിന്റെ പഴയ പ്രൗഢി തിരിച്ചു കൊണ്ടുവരണം. കേരളത്തിന്റെ തിലകക്കുറിയായി അതിനെ മാറ്റണം-പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജിൽ നേരത്തെ ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. അന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിലെ ശുപാർശ ഒന്നെങ്കിലും നടപ്പാക്കിയോ? യൂണിവേഴ്സിറ്റി കോളേജിനെ ക്രമിനലുകളുടെ താവളമാക്കി മാറ്റി അതിനെ തകർക്കാൻ ശ്രമിക്കുന്നത് സർക്കാരണ്. അവിടെ എസ്.എഫ്.ഐ നേതാക്കളായ ചില ക്രമിനലുകൾക്ക് എങ്ങനെ തുടർച്ചയായി അഡ്മിഷൻ കിട്ടുന്നു? അവർക്ക് എങ്ങനെ പരീക്ഷാ തട്ടിപ്പ് നടത്താൻ കഴിയുന്നു? ഇതിന് ഏതൊക്കെ ആദ്ധ്യാപകർ സഹായിച്ചു? ആരൊക്കെയാണ് കൂട്ടു പ്രതികൾ? ഇതൊക്കെ അന്വേഷിക്കേണ്ടേ? മൂന്ന് പാവപ്പെട്ട ജീവനക്കാരെ സ്ഥലം മാറ്റിയതു കൊണ്ടു തീരുന്ന പ്രശ്നമാണോ ഇതൊക്കെ?പി.എസ്.സിയുടെ പരീക്ഷകളെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളും സംശയങ്ങളുമാണ് ഉയർന്നിട്ടുള്ളത്. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാ തട്ടിപ്പ് നടത്തിയവർ പി.എസ്.സിയുടെ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കുകളിൽ കടന്നു കൂടിയത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടേ എന്നും ചെന്നിത്തല ചോദിച്ചു.
സർവ്വകലാശാലാ ഉത്തരക്കടലാസുകൾ കെട്ടു കണക്കിന് സംഘടിപ്പിച്ചവർക്ക് പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിൽ സംശയം തോന്നില്ലേ എന്നാണ് മുഖ്യമന്ത്രിയോട് ചെന്നിത്തലയ്ക്ക് ചോദിക്കാനുള്ളത്. യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ തട്ടിപ്പുകാർ കൂട്ടത്തോടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കും ഇരുപത്തി എട്ടാം റാങ്കും എഴുപത്തി എട്ടാം റാങ്കും മറ്റും എങ്ങനെ കരസ്ഥമാക്കി എന്ന് കണ്ടു പിടിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ആശാ കേന്ദ്രമാണ് പി.എസ്.സി. അതിന്റെ വിശ്വാസ്യത വീണ്ടടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതിൽ മുഖ്യമന്ത്രി അരിശപ്പെട്ടിട്ട് കാര്യമില്ല.ഇപ്പോൾ ആകെ അവിടെ ചെയ്തിരിക്കുന്നത് പി.എസ്.സിയുടെ ഇന്റേണൽ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുന്നതാണ്. ഇത്രയും സംശയകരമായ ഒരു സാഹചര്യമുണ്ടാകുമ്പോൾ ആ അന്വേഷണം മാത്രം മതിയോ? സമഗ്രമായ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല പറഞ്ഞു.
പി.എസ്.സിയിൽ എന്ത് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ കുഴപ്പം. അന്വേഷിക്കേണ്ട കാര്യങ്ങളൊന്നും അന്വേഷിക്കണമെന്ന് തോന്നില്ല.1,21,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടപ്പുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യം ശരിയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു. അതിന് നന്ദി. ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണല്ലോ എന്നും ചെന്നിത്തല പറഞ്ഞു. ഒരു ഫയൽ ഒരു ജീവിതമാമെന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഭരണം തുടങ്ങിയത്. അതനുസരിച്ചാണെങ്കിൽ 1,21,000 ജീവിതങ്ങളാണ് സെക്രട്ടേറിയറ്റിൽ വഴിമുട്ടി കിടക്കുന്നത്. ഫയൽ തീർക്കൽ മാമാങ്കം കൊണ്ടൊന്നും കാര്യമില്ല. നേരത്തെയും ഫയലുകൾ വേഗത്തിലാക്കാൻ ചില മരുന്നൊക്കെ പ്രയോഗിച്ചതാണ്. ഫലം കണ്ടില്ല. ഇത്തവണയും അതു തന്നെ സംഭവിക്കും. കാരണം പ്രവർത്തിക്കാത്ത സർക്കാരാണിത്. ജീവനക്കാരിലും ആ ആലസ്യം ഉണ്ടാവും-ചെന്നിത്തല വിശദീകരിച്ചു.
പരീക്ഷ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടുന്ന വിരുതനാണോ എസ് എഫ് ഐയുടെ മുൻ യൂണിവേഴസിറ്റി കോളേജിലെ യൂണിറ്റ് പ്രസിഡന്റ് എന്നാണ് പൊലീസും കരുതുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് കോളേജ് അധികൃതർ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ പരീക്ഷാ ക്രമക്കേടിന് വേണ്ടിയാണ് ഈ ഉത്തരക്കടലാസ് സൂക്ഷിച്ചതെന്ന് പറയുന്നത്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സമഗ്രാന്വേഷണം ആവശ്യപ്പെടുന്നത്. പി എസ് സിയിൽ ഒന്നും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കോൺസ്റ്റബിളിനുള്ള പി എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനാണ് ശിവരഞ്ജിത്ത്. രണ്ടാം റാങ്ക് പ്രണവിനും. അഖിലിനെ കുത്തിയ കേസിലെ രണ്ടാം പ്രതി നസീമിന് 28-ാം റാങ്കും. അതായത് സർവ്വകലാശാലാ പരീക്ഷയ്ക്ക് പ്രണയലേഖനവും സിനിമാപാട്ടും എഴുതുന്ന ശിവരഞ്ജിത്താണ് ലക്ഷങ്ങൾ ഉറക്കമിളച്ച് പഠിക്കുന്ന പി എസ് എസി പരീക്ഷയിൽ ഒന്നാമത് എത്തിയത്. കാസർഗോഡ് ജില്ലയെ തെരഞ്ഞെടുത്ത് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ ശിവരഞ്ജിത്തും പ്രണവും നസീമും എല്ലാം പി എസ് സി പരീക്ഷയിൽ കള്ളത്തരം കാട്ടിയെന്ന് ആരോപണത്തിന് കരുത്ത് പകരുന്നതാണ് ഈ വിവരങ്ങൾ.
നേരത്തെ കന്റോൺമെന്റ പൊലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളായിരുന്നു. ഇത് സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജിന് നൽകിയതാണെന്ന് നേരത്തെ പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയിരുന്നു. കെട്ടുകളിൽ ഒന്ന് എസ്എഫ്ഐ നേതാവായിരുന്ന പ്രണവിന് നൽകിയതാണെന്ന വിവരവും കോളേജ് അധികൃതർ പൊലീസിന് കൈമാറി. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസിൽ ചിലതിൽ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളും എന്നതിനും പൊലീസ് കാരണം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാഹാളിൽ ഇൻവിജിലേറ്റർ വരുമ്പോൾ ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്.
ഹാളിൽ എഴുതിയ ഉത്തരക്കടലാസിൽ ചിലത് വീട്ടിലേക്ക് കൊണ്ടുവന്നശേഷം ശരിയുത്തരം എഴുതിയ കടലാസുകൾ കോളേജിലെ ജീവനക്കാരുടെ സഹായത്തോടെ കവറിൽ തിരുകിക്കയറ്റിയിരിക്കാമെന്നാണ് സംശയം. ഉത്തരക്കടലാസ് തിരിമറിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. സിപിഎമ്മിനെ ഭയന്നാണ് ഇത്. യൂണിവേഴ്സിറ്റ് കോളേജിലെ പരീക്ഷകളെ എല്ലാം സംശയ നിഴലിൽ നിർത്തുന്നതാണ് ഈ സംഭവം. പരീക്ഷാ ക്രമക്കേടിൽ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നാണ് നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയിൽ സർവ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് അധികൃതരോ പൊലീസിന് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ ഇടപെടൽ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്