കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ ലീഗ് മുഖപത്രത്തിന്റെ ഫിനാൻസ് ഡയറക്ടറായി ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം നേടി; ചുമതലയേറ്റതു മുതൽ ശുദ്ധികലശം തുടങ്ങിയ ഫിനാൻസ് ഡയറക്ടർക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ചു; പത്രം നന്നാക്കാൻ പിരിച്ച കോടികൾ എത്തിയില്ലെന്ന് ആക്ഷേപം; മൂന്നു മാസമായി ജീവനക്കാർക്ക് ശമ്പളവുമില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചന്ദ്രിക ദിനപത്രം അടച്ചുപൂട്ടൽ ഭീതിയിൽ; എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിനു സമാനമായ അവസ്ഥയിലേക്ക് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയും മൂക്കുകുത്തുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു വീക്ഷണം മുങ്ങിത്താണുകൊണ്ടിരിക്കെ അതിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കഥയാണ് ലീഗ് മുഖപത്രത്തിൽ നിന്നും വരുന്നത്. ലീഗ് മുഖപത്രമായ ചന്ദ്രിക അടച്ചു പൂട്ടേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വീക്ഷണത്തിന്റ തകർച്ചയ്ക്ക് കാരണക്കാരായി കോൺഗ്രസ് നേതൃത്വത്തിനു നേർക്ക് വീക്ഷണം ജീവനക്കാർ വിരൽ ചൂണ്ടുമ്പോൾ സമാനമായി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേർക്കാണ് ചന്ദ്രിക ജീവനക്കാർ വിരൽ ചൂണ്ടുന്നത്. ചന്ദ്രിക തകർച്ചയിലേക്ക് നീങ്ങുമ്പോൾ ചന്ദ്രികയുടെ പിന്നിൽ നിന്ന് പത്രത്തെ നിയന്ത്രിക്കുന്ന ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും പാർട്ടിയിൽ ശക്തമായ ഒപ്പം പടയൊരുക്കം നടക്കുന്നുണ്ട്. മുന്നാക്ക സമുദായ സംവരണ ബിൽ അവതരണ വേളയിൽ ലോക്സഭയിൽ ഹാജരാകാതെ മുങ്ങി നടന്നെന്ന ആരോപണത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് വിനയാകുന്നത് ചന്ദ്രിക പത്രത്തിനെന്നും പറഞ്ഞ് പിരിച്ച കോടികളുടെ തിരിമറിയാണ്.
ലീഗിലെ മുടിചൂടാമന്നനായ കുഞ്ഞാലിക്കുട്ടിയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി മുഖപത്രത്തിന്റെ നിയന്ത്രകൻ. പത്രം പ്രതിസന്ധിയിലാകുമ്പോൾ അദ്ദേഹം താൽപര്യമെടുത്ത് സാമ്പത്തിക സമാഹരണം നടത്താറാണ് പതിവ്. മറ്റാരും പത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്താറില്ല. ഇടക്കാലത്ത് പി.വി.അബ്ദുൾ വഹാബ് ചന്ദ്രിക ഡയറക്ടർ ബോഡിന്റെ തലപ്പത്ത് വന്നെങ്കിലും അധികകാലം വാണില്ല. കോഴിക്കോട്ടെ കണ്ണായ സ്ഥലത്ത് 56 സെന്റിൽ പരന്നു കിടക്കുന്ന സ്ഥലത്തെ ലക്ഷ്യമാക്കിയാണ് വഹാബ് ചന്ദ്രികയുടെ തലപ്പത്ത് വന്നതെന്ന ആരോപണം കുഞ്ഞാലിക്കുട്ടിപക്ഷം അന്ന് ഉന്നയിച്ചിരുന്നു. അതോടെ വഹാബ് പിൻവലിഞ്ഞു. എങ്കിലും ഡയറക്ടർ എന്ന നിലയിൽ ഇപ്പോഴും ഉണ്ട്. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ ആരും തയ്യാറാവാത്തത് കാരണം അദ്ദേഹത്തിന്റെ ഇച്ഛാനുസരണം കാര്യങ്ങൾ മുന്നോട്ടു പോയി.
ഇതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ ഷമീർ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറായി ചുമതലയേറ്റത്. മാത്രമല്ല അതോടെ ഷമീർ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം നേടി. ചുമതലയേറ്റ മുതൽ ചന്ദ്രികയിൽ ശുദ്ധികലശം തുടങ്ങിയ ഫിനാൻസ് ഡയറക്ടർക്ക് പക്ഷേ തൊട്ടതെല്ലാം പിഴയായി. പത്ര മാനേജ്മെന്റിന്റെ എബിസിഡി അറിയാത്ത ഇയാൾക്കെതിരെ ജീവനക്കാർ നിലകൊണ്ടു.. ചന്ദ്രിക കൂടുതൽ കൂടുതൽ പ്രതിസന്ധിയിലായി. കോടികളുടെ കടബാധ്യതയിൽപ്പെട്ട് പത്രം പൂട്ടുമെന്ന അവസ്ഥയിലായി. എന്നിട്ടും ലീഗ് നേതൃത്വം ഇടപെട്ടില്ല. കുഞ്ഞാലിക്കുട്ടിയായതിനാൽ എല്ലാവരും നിശബ്ദത പാലിക്കുകയായിരുന്നു.
ചന്ദ്രികയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
ജീവനക്കാരുടെ പിഎഫ് തുക രണ്ട് വർഷമായി അടക്കാത്തതു കാരണം പി എഫ് അധികൃതർ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുകൾ മുഴുവനും മരവിപ്പിച്ചു. ഒന്നരകോടിയിലധികം രൂപയാണ് അടയ്ക്കേണ്ടത്. എന്നാലത് പിഴപ്പലിശയടക്കം ഇപ്പോൾ രണ്ടര കോടിയിലധികമായി. ഫിനാൻസ് ഡയറക്ടറുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നോട്ടു നിരോധന കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിൽ പതിനൊന്ന് കോടി നിക്ഷേപിച്ചത് കാരണം മൂന്ന് കോടി ആദായനികുതി വകുപ്പിന് പെനാൽറ്റിയിനത്തിൽ നൽകിയതായും അറിയുന്നു. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാതെ നട്ടം തിരിയുന്ന ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിൽ പൊട്ടുന്നനെ കോടികൾ കുമിഞ്ഞതും പിന്നീട് പിൻവലിക്കപ്പെട്ടതും എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. പി എഫ്തുക അടയ്ക്കാത്തതിനാൽ ചന്ദ്രികയുടെ സ്വത്ത് കണ്ടു കെട്ടാനും എംഡിയായ പാണക്കാട് തങ്ങൾക്കെതിരെ അറസ്റ്റ് വാറണ്ടയക്കാനും പി എഫ് അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. തങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുടെ നാണക്കേടിൽ നിന്ന് തലയൂരി രക്ഷപ്പെടാനുള്ള നീക്കവും നടക്കുന്നുണ്ട്.
ശമ്പളം മുടങ്ങിയിട്ട് മാസം മൂന്നാകുന്നു
ചന്ദ്രികയിൽ ശമ്പളം കിട്ടാതായിട്ട് മൂന്ന് മാസം തികയാൻ പോകുകയാണ്. തിരുവനന്തപുരം യൂണിറ്റിൽ 5 മാസമായി ശമ്പളമില്ല. ഫിനാൻസ് ഡയറക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ രണ്ട് വർഷമായി വിവിധ സമരങ്ങൾ ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും അവർ നിസ്സഹായത പറഞ്ഞു. ഇതോടെ ജീവനക്കാർ റിലേ നിരാഹാരമടക്കം സമരം ചെയ്യാൻ പോവുകയാണ്. പത്രത്തിൽ നിന്നും ഈയിടെ പിരിഞ്ഞു പോയ പത്ത് ജീവനക്കാരുടെയും ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും അനക്കമില്ലാതായതോടെയാണ് അവർ ചന്ദ്രികയ്ക്ക് മുന്നിൽ സമരപ്പന്തലുയർത്തിയത്. എന്നാൽ ലീഗിലെ ഉന്നതർ ഇടപെട്ട് അവരെ അനുനയിപ്പിച്ച് പന്തൽ പൊളിപ്പിച്ചു.അതിന് ശേഷം ഓരോരുത്തർക്കും ഗ്രാറ്റിവിറ്റി തുകയുടെ ചെക്ക് നൽകി. പക്ഷേ ചെക്ക് വണ്ടിച്ചെക്കായി. കബളിപ്പിക്കപ്പെട്ട ചിലർ കേസ് കൊടുത്തിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും കുഞ്ഞാലിക്കുട്ടിക്കും ആശ്രിതൻ ഷമീറിനും കുലുക്കമില്ലെന്നാണ് അറിവ്.
കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ്സ് കണക്കുകൾ കൈകാര്യം ചെയ്യുന്ന ഷമീറിനെ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറായി വാഴിച്ച കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ ലീഗിന്റെ സംസ്ഥാന എക്സിക്യുട്ടീവിലേക്ക് കൈപിടിച്ചുയർത്തിയതിനു പിന്നിലും ഒരു ഹിഡൻ അജണ്ടയുണ്ട് എന്നാണ് ചന്ദ്രികയിലെ ജീവനക്കാരുടെ അഭിപ്രായം. ഷമീർ വന്നതുമുതലാണ് ചന്ദ്രികയിലെ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായത്. നഷ്ടക്കണക്ക് പെരുപ്പിച്ചു കാട്ടി അത് ലീഗ് നേതാക്കളെ വിശ്വസിപ്പിച്ച് ചന്ദ്രികയുടെ സ്ഥലവിൽപനയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കോഴിക്കോട് നഗരത്തിലെ കണ്ണായ സ്ഥലം വിറ്റാൽ കോടികളാണ് ലഭിക്കുക.ഈ സ്ഥലം വിൽക്കുന്നതിനും കൈക്കലാക്കുന്നതിനും ചില ലോബികൾ വർഷങ്ങളായി ശ്രമിച്ചു വരികയാണ്. എന്നാൽ ജീവനക്കാരുടെ കടുത്ത എതിർപ്പാണ് ഭൂമി വിൽപ്പനയ്ക്ക് ഇതുവരെ തടസ്സമായത്.
ജീവനക്കാരുടെ പിഎഫ് സംഖ്യ അടയക്കാതായിട്ട് രണ്ട് വർഷമായി. മൂന്നരക്കോടി രൂപയാണ് പെനാൽറ്റിത്തുകയടക്കം പി എഫിൽ നൽകേണ്ടത്. തൊഴിലാളികൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അടക്കുന്നതിൽ ഫിനാൻസ് ഡയറക്ടർ ഒരു നടപടിയും എടുത്തില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റേണ്ട സന്ദർഭത്തിൽ രണ്ട് കോടിയുടെ പെനാൽറ്റി അധിക ബാധ്യതയാക്കുകയായിരുന്നു. ഫിനാൻസ് ഡയറക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പ്രക്ഷോഭ പാതയിൽ അണിനിരന്നിട്ട് മാസങ്ങളായി. ചന്ദ്രികയ്ക്കായി പലരിൽ നിന്നും കോടികൾ വാങ്ങിയിട്ടുണ്ട്. എന്നാൽ അതൊന്നും ചന്ദ്രികയിൽ എത്തിയിട്ടില്ല. ജീവനക്കാരുടെ ക്ഷേമത്തിനായോ സ്ഥാപനത്തിന്റെ തുക വിനിയോഗിച്ചിട്ടില്ല. പിന്നെ അവ ആവിയായിപ്പോയോ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ചില ഡയറക്ടർമാരിൽ നിന്നും ബിസ്സിനസ്സുകാരിൽ നിന്നുമാണ് കോടികൾ വാങ്ങിയത്.പി എഫ്, ഗ്രാറ്റ്വിറ്റി ഇനങ്ങളിൽ അഞ്ച് പൈസ പോലും കൊടുത്തിട്ടില്ല. സൗദിയടക്കം പല യൂണിറ്റും പൂട്ടിക്കഴിഞ്ഞു. കോട്ടയം യൂണിറ്റും പൂട്ടി. അഞ്ചു മാസമായി ശമ്പളം നൽകാത്ത തലസ്ഥാന നഗരിയായ തിരുവനന്തപുരം യൂണിറ്റും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ ഉണ്ടായിരുന്ന ' ജീവനക്കാർ പലരും മറ്റു താവളങ്ങൾ തേടിപ്പോയിക്കഴിഞ്ഞു.
ആഴ്ചപ്പതിപ്പിന്റെ നിലയും പരുങ്ങലിൽ
എഴുത്തുകാർക്ക് പ്രതിഫലക്കുടിശ്ശിക ലക്ഷങ്ങൾ ആയപ്പോഴാണ് എഡിറ്ററായിരുന്ന ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് രാജിവെച്ചു പോയത്. മാസങ്ങൾക്കു ശേഷം പി സുരേന്ദ്രൻ പകരക്കാരനായെത്തി. മുസ്ലിം ലീഗിന്റെ വേദികളിൽ സജീവസാന്നിധ്യം വഹിക്കുകയും ലീഗ് നേതാക്കളുമായി അടുപ്പമുള്ളയാളുമാണ് പി.സുരേന്ദ്രൻ. ആഴ്ചപ്പതിപ്പിന്റെ സാരഥ്യം ഏറ്റെടുത്ത് മാസങ്ങൾ തികയുന്നതിനുള്ളിൽ കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലാക്കിയ സുരേന്ദ്രനും രാജിവെച്ചൊഴിഞ്ഞു. എഴുത്തുകാർക്ക് കാശ് നൽകാതെ ആഴ്ചപ്പതിപ്പ് നിലനിർത്താനാവില്ലെന്ന് മനസ്സിലായിട്ടും ഫിനാൻസ് ഡയറക്ടർക്ക് യാതൊരു കുലുക്കവുമില്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഗ്രൂപ്പ് നീക്കം സജീവമാണ്.ഇ.ടി.മുഹമ്മദ് ബഷീർ, കെ പി എ മജീദ്, എം.കെ.മുനീർ, വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് കരുനീക്കം നടത്തുന്നത്.പാർട്ടി മുഖപത്രം കൈയിൽ വെച്ച് അതിന്റെ മറവിൽ പണപ്പിരിവ് നടത്തുന്ന നീക്കത്തെക്കുറിച്ച് ലീഗണികളിൽ വിവരമെത്തിക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. മുന്നാക്ക സംവരണ ബില്ലിന്റെ വോട്ടെടുപ്പ് വേളയിൽ ലോകസഭയിൽ ഹാജരാകാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ അണ പൊട്ടിയ രോഷത്തെ ചന്ദ്രികയുമായി ഇണക്കിച്ചേർത്താൽ അത് തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കും എന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ നേതൃത്വത്തിലെ ഒരു പ്രധാനി വ്യക്തമാക്കിയത്.
ആരോപണങ്ങളിലെ വില്ലൻ പ്രിന്റിങ്ങ് പ്രസ്സും
ചന്ദ്രിക കോഴിക്കോട് യൂണിറ്റിൽ പുതിയ കളർ ഓഫ്സെറ്റ് പ്രസ് വാങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചതാണ്. അതിന് 4 കോടി രൂപ മാറ്റിവെച്ചിരുന്നു. പക്ഷേ ആ തുക എങ്ങോ കൈമറിഞ്ഞു. കോഴിക്കോട്ടെ പഴകിയ പ്രസ് മാറ്റണമെന്ന മുറവിളി അന്തരീക്ഷത്തിൽ ഏറെക്കാലമായി മുഴങ്ങിക്കേട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പഴയ പ്രസ്സ് പൊളിച്ചു മാറ്റി. പ്രത്രമച്ചടി മലപ്പുറത്താക്കി. പിന്നീട് ഉത്തർപ്രദേശിൽ നിന്നും ഒരു സെക്കനന്റ് പ്രസ്സ് എത്തി. പഴയ ബെയറിങ് മാറ്റി പുതുതായി പെയിന്റടിച്ച് എവിടെയോ ഓടിത്തേഞ്ഞ 'പുതിയ' പ്രസ്സ്. പുറത്തെ പ്രചാരണമാകട്ടെ പുതിയ പ്രസ്സ് എന്നും. 38 ലക്ഷം രൂപയ്ക്കാണിതുകൊണ്ടുവന്ന് സ്ഥാപിച്ചത്. വലിയ നിലവാരമൊന്നുമില്ലാത്ത ഈ പുത്തനെക്കൊണ്ട് തോറ്റിരിക്കുകയാണ് കോഴിക്കോട്ടുകാർ. പാർട്ടി ആസ്ഥാനത്തെ പ്രസ്സ് പോലും നവീകരിക്കാൻ കഴിയാത്തതിന് പിന്നിലും കുറ്റക്കാരൻ കുഞ്ഞാലിക്കുട്ടി തന്നെയാണെന്നാണ് ലീഗ് ശുദ്ധീകരണ വാദക്കാരുടെ പക്ഷം. മലപ്പുറത്തും എറണാകുളത്തും ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോഴിക്കോട്ടെ മദർ യൂണിറ്റ് മാത്രമെന്തിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നാണ് ലീഗിലെ കലാപകാരികളുടെ ആവശ്യം. കുഞ്ഞലിക്കുട്ടിയുടെ കണക്കെഴുത്തുകാരൻ ഫിനാൻസ് ഡയറക്ടറുടെ ലാഭക്കണ്ണ് ഈയിടെ ദുബായ് ചന്ദ്രികയുടെ മുകളിലാണ് പതിയുന്നത്. എളേറ്റിൽ ഇബ്രാഹിമെന്ന ചുമതലക്കാരനെ മാറ്റി സ്വന്തക്കാരെ വെച്ച് കാശു വാരാൻ തന്ത്രമാവിഷ്കരിക്കുന്നതിന്റെ തിരക്കിലാണ് ഫിനാൻസ് ഡയറക്ടർ. ഇത് പക്ഷേ ജീവനക്കാർ തിരിച്ചറിഞ്ഞു. ഗൾഫിൽ നിന്നും മാസാമാസം ചെറിയ തുക പീരിയോ ഡിക്കൽസ് വിഭാഗത്തിന് നേരത്തെ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഷമീർ വന്നതോടെ അത് നിന്നു. ആ കാശ് വകമാറ്റി ചെലവഴിച്ചത് ആനുകാലികങ്ങളുടെ പ്രയാണത്തിന് വിലങ്ങായി നിന്നു. ഇക്കാരണത്താലാണ് ആഴ്ചപ്പതിപ്പിന്റെ നില പരുങ്ങലിലായത്.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ടാണ് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ. പക്ഷേ അദ്ദേഹം ചന്ദ്രികയിലെ തൊഴിൽ പ്രശ്നങ്ങളിൽ ഒരിക്കലും ഇടപെടാറില്ലെന്ന ആക്ഷേപവും ജീവനക്കാർക്കുണ്ട്. ശമ്പളം പോലും തുടർച്ചയായി മുടങ്ങുന്ന അവസ്ഥ വന്നിട്ട് വർഷങ്ങളായി. എന്നാൽ കമാൽ യൂണിയൻ നേതാക്കളെ സമരപാതയിൽ അണിനിരത്തുന്ന കാര്യത്തിൽ വിമുഖനാണ്. ലീഗ് നേതൃത്വവുമായി അടുത്തിടപഴകുന്ന ഈ നേതാവ് പക്ഷേ സ്വന്തം കാര്യത്തിനാണ് മുന്തിയ പരിഗണന നൽകാറെന്നാണ് ജീവനക്കാരുടെ അഭപ്രായം. കമാലിന്റെ ലക്ഷ്യം അടുത്ത ഖത്തർ ലോകകപ്പും ഒളിമ്പിക്സുമാണ് പോലും. അതിന് ലീഗ് നേതൃത്വവുമായി ചേർന്ന് സ്പോൺസർമാരെ കണ്ടെത്താൻ അന്വേഷണത്തിലാണ്പോലും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡണ്ട്. സമരത്തിലണിനിരക്കുന്നവരെ പദവി നൽകി പാട്ടിലാക്കുന്ന മാനേജ്മെന്റ് തന്ത്രം നടപ്പാക്കലാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്