ദിശ തെറ്റിയ ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് മറന്ന് ക്രാഷ് ലാൻഡിങ് നടത്തിയോ? ഉത്തരവുകൾ നൽകാനുള്ള സോഫ്റ്റ് വെയറിൽ അവസാന നിമിഷം പാളിച്ച പറ്റിയോ? ത്രസ്റ്റർ ജ്വലിക്കുന്നതിൽ വീഴ്ച പറ്റിയോ? ചന്ദ്രയാന്‍ പറ്റിയത് ഈ മൂന്ന് വീഴ്ചകളിൽ ഒന്നെന്ന നിഗമനത്തിൽ ശാസ്ത്രലോകം; ക്രാഷ് ലാൻഡിങ് തിയറിയിൽ വിശ്വസിച്ച് നാസയടക്കമുള്ളവർ; 14 ദിവസത്തിനകം ചന്ദ്രയാൻ പുനർജനിക്കുമെന്ന് കഠിനമായി വിശ്വസിച്ച് ഐ എസ് ആർ ഒ ശാസ്ത്രജ്ഞരും
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ് ഐഎസ് ആർഒ. കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. 14 ദിവസത്തേക്കാണ് ഇതിനുള്ള സമയം നീക്കി വച്ചിരിക്കുന്നത്. ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കാൻ കഴിയാത്തതിനു പിന്നിലെ ഡേറ്റ പരിശോധിച്ചു വരികയാണെന്ന് ഇസ്റോ പറയുമ്പോഴും ചർച്ച ചെയ്യപ്പെടുന്നത് 3 സാധ്യതകളാണ്. ചെറിയ കമ്യൂണിക്കേഷൻ തകരാർ ആയിരുന്നെങ്കിൽ സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം ആശയ വിനിമയം പുനഃസ്ഥാപിക്കാൻ സാധിക്കുമായിരുന്നു. ഐഎസ്ആർഒ അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
ദൗത്യത്തിന്റെ അന്തിമഘട്ടത്തിലുണ്ടായ വീഴ്ചയുടെ കാരണങ്ങളെക്കുറിച്ചു പഠിക്കാൻ പരാജയ വിശകലന സമിതി (എഫ്എസി) ഉടൻ രൂപീകരിക്കും. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്റോ പ്രാഥമിക വിശകലനം നടത്തും. വിക്രം ലാൻഡറിനെ കണ്ടെത്താൻ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ കറങ്ങുന്ന ചന്ദ്രയാൻ പേടകം (ഓർബിറ്റർ) ഉപയോഗിച്ച് ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ പകർത്തും. ഇതുവരെയുള്ള ചാന്ദ്രദൗത്യങ്ങളിലെ ഏറ്റവുമധികം റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാൻ ഓർബിറ്ററിലുള്ളത്. ഈ ചിത്രങ്ങളുപയോഗിച്ച് ഇസ്റോയ്ക്കു വിക്രത്തെ കണ്ടെത്താം. അതിന്റെ സ്ഥാനമറിയാം; കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളുമറിയാം. ചന്ദ്രനെ വലംവയ്ക്കുന്ന നാസയുടെ ഓർബിറ്ററിൽ നിന്നുള്ള വിവരങ്ങളും ഉപയോഗപ്പെടുത്തും. ഈ വിവരങ്ങൾ കൂടി ലഭിച്ചശേഷം പരീക്ഷണശാലയിൽ, മാതൃകകൾ ഉപയോഗിച്ചുള്ള സിമുലേഷൻ ടെസ്റ്റ് നടത്തും. പരാജയ സാഹചര്യങ്ങൾ ഇതിനായി പുനഃസൃഷ്ടിക്കും. അതിന്റെ ഫലങ്ങൾ കൂടി വിശകലനം ചെയ്താകും അന്തിമ റിപ്പോർട്ട് തയാറാക്കുന്നത്.
ദിശ തെറ്റിയ ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടതിനു പകരം ക്രാഷ് ലാൻഡിങ് നടത്തിയിരിക്കാം. ചന്ദ്രന്റെ 2.1 കിലോമീറ്റർ അടുത്തെത്തിയ ലാൻഡറിനെ കുത്തനെ ഇറക്കാനായി ജ്വലനം നടത്തേണ്ടുന്ന ഘട്ടത്തിലാണ് സിഗ്നൽ നിലച്ചത്. ലാൻഡർ ഇടിച്ചിറങ്ങിയതിനു പിന്നാലെ ആശയവിനിമയം സംവിധാനം തകരാറിലായിട്ടുണ്ടാവണം. വീഴ്ചയുടെ ആഘാതത്തിൽ ആന്റിനകൾ തകരാനുള്ള സാധ്യതയും ഏറെയാണ്. ലാൻഡറിലെ പ്രോഗ്രം ചെയ്തുവച്ചിരുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരിക്കാനും സാധ്യത. ക്രാഷ് ലാൻഡിങ് സംഭവിച്ചുവെന്നാണ് നാസയടക്കമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ വിലയിരുത്തൽ.
ആശയവിനിമയം നിലച്ചതിനു പിന്നിൽ ലാൻഡറിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കന്ന 800 ന്യൂട്ടൻ ത്രസ്റ്റർ ജ്വലിക്കുന്നതിലെ പാളിച്ചയാകാം. ലാൻഡർ സുരക്ഷിതമായി ഇറക്കാനുള്ള നിർണായക പങ്ക് 800 ന്യൂട്ടന്റെ 5 ത്രസ്റ്റർ എൻജിനുകൾക്കായിരുന്നു. ഇവയാണ് അവസാന15 മിനിറ്റിലെ ഇറക്കം നിയന്ത്രിച്ചത്. ചന്ദ്രനിൽ നിന്നു 30 കിലോമീറ്റർ അകലെ നിന്ന് 7.4 കിലോമീറ്റർ ഉയരത്തിലേക്ക് എത്തിച്ചത് വശങ്ങളിലുള്ള 800 ന്യൂട്ടന്റെ 4 ത്രസ്റ്ററുകളാണ്. തുടർന്ന് മധ്യത്തിലുള്ള 800 ന്യൂട്ടൺ ജ്വലിപ്പിച്ച് ലാൻഡിങ് സാധ്യമാക്കേണ്ടിയിരുന്നത്. 4 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുന്നതിനിടെ ദിശ തെറ്റിയിരിക്കാം. നടുക്കുള്ള ത്രസ്റ്റർ ജ്വലിപ്പിക്കുന്നതിനു മുൻപ് ഇടിച്ചിറങ്ങിയിരിക്കാം. .
സാധാരണ ഭ്രമണപഥം ഉയർത്തലിനു ഉപയോഗിക്കുന്ന 440 ന്യൂട്ടൻ ലാം എൻജിനുകളിൽ നിന്നു വ്യത്യസ്തമായി 800 ന്യൂട്ടൻ ത്രസ്റ്ററുകൾ ഇതാദ്യമായാണ് ഒരു ദൗത്യത്തിൽ ഉപയോഗിക്കുന്നത്. ത്രസ്റ്റ് നിയന്ത്രണവിധേയമായി കുറയ്ക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.ജൂലായ് 22-നു വിക്ഷേപിച്ചയന്നുമുതൽ തുടർച്ചയായി 48 ദിവസം പ്രതീക്ഷയ്ക്കൊത്താണ് ചന്ദ്രയാൻ-2 മുന്നോട്ടുപോയത്. ഭ്രമണപഥമുയർത്തലും ചാന്ദ്രഭ്രമണപഥത്തിലെത്തിക്കലും ദിശ ക്രമീകരിക്കലും വിജയകരമായി നടത്തി. നാലുലക്ഷം കിലോമീറ്ററോളംതാണ്ടി ശനിയാഴ്ച പുലർച്ചെ 1.38-ന് ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോഴാണ് ദക്ഷിണധ്രുവം ലക്ഷ്യമാക്കി 'വിക്രം' എന്നുപേരുള്ള ലാൻഡറിനെ ഇറക്കാനുള്ള നിർദ്ദേശം നൽകിയത്. നാലുഘട്ടങ്ങളിലായി നിയന്ത്രിച്ച് 1.53-ന് ദക്ഷിണധ്രുവത്തിൽ സാവധാനം ഇറക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ 10 മിനിറ്റുകൊണ്ട് മുൻനിശ്ചയിച്ചപ്രകാരം ചന്ദ്രന്റെ 7.4 കിലോമീറ്റർ മുകളിലെത്തിച്ചു. തൊട്ടടുത്തഘട്ടമായിരുന്നു ലാൻഡറിനെ കുത്തനെയിറക്കേണ്ട ഫൈൻ ലാൻഡിങ്. ഈ ശ്രമത്തിനിടെയാണ് പാളീച്ച സംഭവിച്ചത്.
ആശയവിനിമയം നഷ്ടമായ ലാൻഡർ കണ്ടെത്താനായി ഓർബിറ്ററിൽനിന്നു വേർപെട്ടശേഷം അതിൽനിന്നു ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയാണ് ശാസ്ത്രജ്ഞർ. 10 മിനിറ്റുനേരത്തെ സുഗമസഞ്ചാരത്തിനുശേഷം നിർദിഷ്ടപാതയിൽനിന്നു തെന്നിപ്പോയ ലാൻഡറിന് എന്തുപറ്റിയെന്നു കണ്ടെത്തണം. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാനും ഗർത്തങ്ങളിൽപ്പെടാനും സാധ്യതയുണ്ട്. സുരക്ഷിതമായി ഇറങ്ങാനുള്ള സാധ്യത കുറവാണെന്നാണു നിഗമനം. ഏതായാലും ലാൻഡർ ചാന്ദ്രത്തറയിൽ ഇടിച്ചിറങ്ങിയോ? തകർന്നുവീണോ? എന്താണു സംഭവിച്ചതെന്നു പറയാൻ ഐഎസ്ആർഒയ്ക്കു കഴിഞ്ഞിട്ടില്ല. ചന്ദ്രന്റെ നൂറുകിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഓർബിറ്ററിൽനിന്ന് ചന്ദ്രനെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ.
ഇതുവരെ ഒരുരാജ്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ഇന്ത്യ ചന്ദ്രയാൻ-2 ദൗത്യം അയച്ചത്. ദൗത്യം പൂർത്തിയായില്ലെന്ന വിവരം ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ പ്രധാനമന്ത്രിയെയാണ് ആദ്യമറിയിച്ചത്. ലാൻഡറും അതിലുള്ള റോവറും (ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തേണ്ടിയിരുന്ന ഉപകരണം) എവിടെയെന്നറിയില്ലെങ്കിലും ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെട്ടിട്ടില്ല. ഓർബിറ്റർ ഇപ്പോഴും സാധാരണപോലെ ചന്ദ്രനെ ചുറ്റുന്നതിനാൽ ദൗത്യത്തിന്റെ 95 ശതമാനവും വിജയിച്ചുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള എട്ട് പേലോഡുകൾ ഇതിലുണ്ട്. ചന്ദ്രനിലെ ജലസാന്നിധ്യം അളക്കാനും മൂലകങ്ങളും സാന്നിധ്യം പരിശോധിക്കാനുമുള്ളവയാണിവ. ഈ ഓർബിറ്റർ ഇനിയും ഏഴ് കൊല്ലത്തോളം ചന്ദ്രനെ ചുറ്റും.
ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിൽ രണ്ടാഴ്ചമാത്രം (ഒരു ചാന്ദ്രദിവസം) പര്യവേക്ഷണം നടത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ ഒരു കൊല്ലം വിവരങ്ങൾ ശേഖരിക്കും. ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും അവിടത്തെ നേർത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍