ചാക്കോയെ കൊല്ലാൻ സുകുമാരകുറുപ്പിനൊപ്പം നിന്നതിന്റെ പേരിൽ തടവ് കഴിഞ്ഞ് മടങ്ങിയ ഭാസ്കരൻ പിള്ളയോട് പൂർണമായും ക്ഷമിച്ച് ചാക്കോയുടെ വിധവയും സഹോദരങ്ങളും; ഡിവൈൻ ധ്യാനകേന്ദ്രം ഒരുക്കിയ കൂടിക്കാഴ്ചയിൽ കണ്ണുനിറഞ്ഞു ക്ഷമ ചോദിച്ചവരും ക്ഷമ സ്വീകരിച്ചവരും: മനുഷ്യത്വമില്ലാത്തവരുടെ നാട്ടിൽ ഒരുമനുഷ്യത്വത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: കേരള പൊലീസിന്റെ വല വെട്ടിച്ചുപോയ അപൂർവം കുറ്റവാളികളിൽ ഒരാളാണ് സുകുമാരക്കുറുപ്പ്. പേരുകേൾക്കുമ്പോഴേ മലയാളികൾ പറയും ചാക്കോവധക്കേസ്. ഇന്നും പൊലീസിന്റെ ഉറക്കം കെടുത്തുന്നു ആ കേസ്. പല പേരുകളിലും വേഷങ്ങളിലും മുങ്ങി നടന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ കേരളാ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ സുകുമാരക്കുറുപ്പ് സൗദി അറേബ്യയിൽ വ്യാജ പേരിൽ താമസിക്കുകയാണെന്ന വാർത്തയും സമീപകാലത്ത് പുറത്തുവന്നിരുന്നു.
ഏതായാലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. നാളേറെ ചെല്ലുമ്പോൾ കുറ്റം ചെയ്തവരോട് ക്ഷമിക്കാനുള്ള സ്ന്മസ്സ് ഇരയായ ചില കുടുംബങ്ങൾ കാ്ട്ടാറുണ്ട്.അതുപോലെയാണ് ചാക്കോ വധക്കേസിലും സംഭവിച്ചിരിക്കുന്നത്.കേസിലെ പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ വിധവ മാപ്പുനൽകിയിരിക്കുകയാണ്. 34 വർഷം മുമ്പ് കൊാല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മയും ചാക്കോ വധക്കേസിലെ രണ്ടാം പ്രതി ഭാസ്കര പിള്ളയുമാണ് മുഖാമുഖം കണ്ടത്.
ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കൊടുവിൽ ഭാസ്കരപിള്ളയോടും ഒന്നാംപ്രതി സുകുമാരക്കുറുപ്പിനോടും ക്ഷമിച്ചിരിക്കുന്നുവെന്ന് ശാന്തമ്മ പറഞ്ഞു. കേസിൽ ഭാസ്കരപിള്ളയ്ക്കൊപ്പം ശിക്ഷ അനുഭവിച്ച ഡ്രൈവർ പൊന്നപ്പൻ പിന്നീട് ജീവനൊടുക്കിയിരുന്നു.
ചാക്കോയുടെ സഹോദരന്മാരായ ആന്റണി, സാജൻ, ജോൺസൺ എന്നിവർക്കൊപ്പമാണ് ശാന്തമ്മ, ചാക്കോ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച ഭാസ്കരപിള്ളയെ കാണാനെത്തിയത്. ഡിവൈൻ ധാനകേന്ദ്രം ഡയറക്ടർ ജോർജ് പനയ്ക്കലിന്റെ സാന്നിധ്യത്തിൽ ഭാസ്കരപിള്ള ശാന്തമ്മയോടു മാപ്പപേക്ഷിച്ചു. പലരുടേയും പ്രേരണയാൽ സംഭവിച്ചുപോയതാണിതെന്ന ഭാസ്കരപിള്ളയുടെ ക്ഷമാപണത്തിനൊടുവിൽ ശാന്തമ്മ ആ മനുഷ്യനോട് പൊറുത്തു. അന്നത്തെ സാഹചര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിയാതെ പെട്ടുപോയതാണ്. കൊലപാതകത്തിന്റെ ലക്ഷ്യവും എനിക്കറിയില്ലായിരുന്നു'- ശാന്തമ്മയോട് ഭാസ്കരപിള്ള പറഞ്ഞു. ജയിലിൽനിന്ന് ഇറങ്ങിയശേഷം വന്നുകാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, നേരിൽ കാണുമ്പോഴുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നും ഭാസ്കരപിള്ള പറഞ്ഞു.
തന്റെ ഭർത്താവിനെ ഇല്ലാതാക്കിയവരോടു യാതൊരു വിധത്തിലുള്ള വെറുപ്പോ ദേഷ്യമോ ഇല്ലെന്നും തങ്ങളുടെ ഈ പ്രവൃത്തി മാതൃകയാകട്ടെയെന്നും ശാന്തമ്മ പ്രത്യാശിച്ചു.ഇവരുടെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയ മാധ്യമപ്രവർത്തകൻ ജെ. കുര്യാക്കോസ്, യൂത്ത് േേകാൺഗ്രസ് പ്രവർത്തകൻ റ്റിറ്റി പാറയിൽ, കെപിസിസി നിർവാഹക സമിതി അംഗം എബി കുര്യാക്കോസ്, ഇടവക വികാരി ഫാ. ബിന്നി നെടുംപുറത്ത് എന്നിവർ ചടങ്ങിനു സാക്ഷികളായി.
ചാക്കോവധക്കേസ് നാൾവഴികൾ
1984 ജനുവരി 22നാണ് ചെങ്ങന്നൂർ ചെറിയനാട്ടെ ധനികനായ സുകുമാരക്കുറുപ്പ് കാർ അപകടത്തിൽ മരിച്ചതായി വാർ്ത്ത പരന്നത്. ഓടിയെത്തിയവർ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹവുമായി ഒരുകാർ കുന്നം കൊല്ലകടവ് റോഡിൽ ഇപ്പോളത്തെ ചാക്കോ റോഡിൽ വയലിലേക്കിറങ്ങി കിടക്കുന്നതാണ്. കൂടിയ ആളുകൾ കാറിന്റെ നന്പർ നോക്കി മരിച്ചത് സുകുമാരക്കുറുപ്പെന്ന് ഉറപ്പിച്ചു. എന്നാൽ അവിടെ നിന്നും രണ്ട് ഗ്ലൗസുകളും തീപ്പെട്ടിയും പെട്രോൾ വീണതുപോലെയുള്ള പാടുകളും കണ്ടെത്തിയത് അവിടെ എത്തിയ ഡിവൈഎസ്പി പി.എം ഹരിദാസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ഇതൊരു കൊലപാതകമാണെന്ന സംശയത്തിലേക്കു എത്തിച്ചു. കൊലപാതകം എന്നരീതിയിൽ തന്നെ കേസ് അന്വേഷണം ആരംഭിച്ചു.
ചില പൊരുത്തക്കേടുകൾ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥർക്കു തോന്നിയിരുന്നു. ഉടൻ തന്നെ സുകുമാരക്കുറുപ്പിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസകരപിള്ളയെയും വിശ്വസ്തനായ ഡ്രൈവർ പൊന്നപ്പനെയും ഇയാളുടെ സഹായി ഷാഹുവിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ഭാസ്കര പിള്ളയുടെ ശരീരത്തിലെ പൊള്ളൽ പാടുകൾ പൊലീസിനെ വീണ്ടും സംശയത്തിലാഴ്ത്തി. എന്നാൽ ഇവരെ ചോദ്യം ചെയ്യവേ പൊലീസിനു സുകുമാരക്കുറുപ്പല്ല മരിച്ചതെന്ന് മനസിലായി. പിന്നീട് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ ഫിലിം റെപ്രസന്േററ്റീവ് ആയിരുന്ന ചാക്കോ ആണ് കൊല്ലപ്പെട്ടതെന്ന് മനസിലാകുകയുമായിരുന്നു.
സുകുമാരക്കുറുപ്പ് നഴ്സായ ഭാര്യക്കൊപ്പം ഗൾഫിൽ ജോലിചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് വലിയ സന്പന്നനാകണമെന്ന് ആഗ്രഹമുണ്ടായത്. ഇതേത്തുടർന്ന് ഇയാൾ ഇന്ത്യൻ രൂപ എട്ടുലക്ഷം വരുന്ന ഒരു ഇൻഷ്വറൻസ് പോളിസി എടുത്തു. തുടർന്നു താൻ മരിച്ചുവെന്ന് കാണിച്ച് എട്ടുലക്ഷം രൂപ തട്ടി ജീവിക്കുകയായിരുന്നു ലക്ഷ്യം. അതിനായി സുകുമാരക്കുറുപ്പും, ഭാര്യാസഹോദരിയുടെ ഭർത്താവായ ഭാസ്കരപിള്ളയും, ഡ്രൈവറായ പൊന്നപ്പനും, സുകുമാരക്കുറുപ്പിന്റെ സഹായിയായ ഷാഹുവും ചേർന്ന് ഗൂഢാലോചന നടത്തി. സുകുമാരകുറുപ്പിനോട് രൂപസാദൃശ്യമുള്ള ഒരു മൃതശരീരം സംഘടിപ്പിച്ച് കാറിലിട്ട് കത്തിക്കുക എന്നതായിരുന്നു ഇവരുടെ ആദ്യ ശ്രമം. എന്നാൽ മോർച്ചറികളിലും മറ്റും ഇവർ ഇതിനായി പോയെങ്കിലും അത്തരമൊരു മൃതശരീരം ലഭിച്ചില്ല. പിന്നീട് സുകുമാരക്കുറുപ്പിന്റെ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തി എന്നതായി തീരുമാനം.
സംഭവദിവസം രാവിലെ ഇവർ അലപ്പുഴയ്ക്കു സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് ഇതിനായി രണ്ടു കാറുകളിലായി യാത്രതിരിച്ചു. എന്നാൽ ഓച്ചിറവരെ എത്തിയിട്ടും സാമ്യമുള്ള ആരെയും കണ്ടത്താൻ ഇവർക്കായില്ല. തടുർന്ന തിരികെ പോകവെ കരുവാറ്റയെന്ന സ്ഥലത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.വൈ 5959 എന്ന കാറിന് ഒരാൾ കൈകാണിച്ചു. അകത്തിരുന്നവർ നോക്കിയപ്പോൾ സുകുമാരക്കുറുപ്പുമായി രൂപ സാദൃശ്യമുള്ളയാൾ. ഉടൻതന്നെ അവർ ഇയാളെ കാറിൽ കയറ്റി കൊല്ലപ്പെട്ട ചാക്കോയായിരുന്നു അത്.
കുടിക്കാനായി ബ്രാണ്ടി നൽകിയെങ്കിലും ഇതുകുടിക്കാൻ തയ്യാറാകാഞ്ഞ ചാക്കോയെ ഇവർ നിർബന്ധിച്ച് ഈഥർ കലർത്തിയ മദ്യം കുടിപ്പിച്ചു. തുടർന്ന സുകുമാരകുറുപ്പും സംഘവും ചേർന്ന് ഇയാളെ വകവരുത്തുകയും ചെറിയനാട്ടെ വീട്ടിൽ എത്തിച്ചശേഷം രാത്രിയോടെ മൃതദേഹത്തിൽ സുകുമാരക്കുറുപ്പിന്റെ വസ്ത്രങ്ങൾ അണിയിക്കുകയും കാറിന്റെ മുൻ സീറ്റിലിരുത്തി പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. എന്നാൽ സംഭവസമയം ഗ്ലൗസ് ഇവിടെനിന്നെടുത്ത് മറ്റാൻ മറന്നു പോയതാണ് പ്രതികളെ പിടികൂടാനുണ്ടായ കാരണം.
കൊല്ലപ്പെടുമ്പോൾ ചാക്കോയുടെ ഭാര്യ ശാന്തമ്മ ആറുമാസം ഗർഭിണിയായിരുന്നു. രണ്ടാം പ്രതിയായ ഭാസ്കരപിള്ളയ്്ക്കും മൂന്നാം പ്രതിയായ പൊന്നപ്പനും ജീവപര്യന്തം ലഭിച്ചിരുന്നു. എന്നാൽ സുകുമാരക്കുറുപ്പിനെ സംഭവത്തിനുശേഷം കേസാരംഭിച്ചതോടെ ആരും കണ്ടിട്ടില്ല. 1995ലും, 2001ലും, 2006ലും പലയിടങ്ങളിലായി പൊലീസ് സമാനതകളുള്ള ആളുകളെ കണ്ട് തിരക്കി പോയിരുന്നെങ്കിലും കണ്ടുകിട്ടിയില്ല. ശിക്ഷ കഴിഞ്ഞിറങ്ങിയ പൊന്നപ്പൻ കുറ്റബോധവും, അഭിമാനക്ഷതവും വേട്ടയാടിത്തുടങ്ങിയപ്പോൾ ജീവനൊടുക്കി. ചാക്കോയുടെ മരണത്തെ തുടർന്ന് ശാന്തമ്മക്ക് സർക്കാർ ഒരു ജോലി കൊടുത്തു. ഇന്നവർ മകൻ ജിതിൻ ചാക്കോയോടൊപ്പമാണ് താമസം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍