എരുമേലിയിൽ വിമാനത്താവളം നിർമ്മിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി; കേന്ദ്ര വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാട്ടിയെന്നും പിണറായി വിജയൻ; ഏറ്റെടുക്കുന്നത് കെ പി യോഹന്നാൻ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമിയെന്ന് സൂചന; സർക്കാർ ഭൂമി എന്ന നിലയിൽ മൊത്തം ഏറ്റെടുക്കുമോ വിമാനത്താവളത്തിന്റെ പേരിൽ ബാക്കി വരുന്ന സ്ഥലത്തിന് യോഹന്നാന് അവകാശം നൽകുമോ എന്ന് വ്യക്തമല്ല; ചെറുവള്ളി എസ്റ്റേറ്റ് ഭൂമി കേസിൽ തീരുമാനം നിർണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആറന്മുളയിൽ വിഭാവനം ചെയ്ത വിമാനത്താളം എരുമേലിയിലേക്ക് മാറ്റി ശബരിമല തീർത്ഥാടകർക്ക് ഉപയോഗപ്പെടും വിധത്തിൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് കൂടിക്കാഴ്ാച്ചക്ക് ശേഷം മുഖ്യമന്ത്രി പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചു. സ്ഥലം തീരുമാനിച്ചാൽ എൻഒസി നൽകാമെന്ന് കേന്ദ്രം വ്യക്തമാക്കിയെന്ന് പിണറായി പറഞ്ഞു. കേരളത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം പദ്ധതി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി അഭിപ്രായപ്പെട്ടു. ശബരിമല തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമായിരിക്കും എരുമേലി വിമാനത്താവളം. ആറന്മുള വിമാനത്താവളത്തിനു പകരമല്ല ഇത്. വിമാനത്താവളം വരേണ്ട സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇനിയത് കേന്ദ്രത്തെ അറിയിച്ചാൽ മതിയെന്നും പിണറായി ഡൽഹിയിൽ പറഞ്ഞു.
അതേസമയം എരുമേയിൽ വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ സ്ഥലം ഇപ്പോൾ വിവാദ മെത്രാൻ കെ പി യോഹന്നാൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റാണെന്ന സൂചനയുണ്ട്. സർക്കാറിൽ നിക്ഷിപ്തമാകേണ്ട ഈ ഭൂമി ഹാരിസൺ വ്യാജരേഖ ചമച്ച് കെ പി യോഹാന്നാന് കൈമാറിയതാണ്. ഈ ഭൂമി സർക്കാർ ഏറ്റെടുക്കാൻ വേണ്ട നടപടികൾ നടത്തി വരികയുമാണ്. ഈ സാഹചര്യത്തിൽ സർക്കാറിന് നയാ പൈസ മുടക്കാതെ തന്നെ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താൻ സാധിക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ, എല്ലാ രാഷ്ട്രീയക്കാരോടും അടുപ്പമുള്ള യോഹന്നാന് വേണ്ടി സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യത്തിൽ ആശങ്ക ഇനിയും ബാക്കിയുണ്ട്.
ഭൂമി കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി വിട്ടു നൽകാൻ പോകുന്നു എന്ന വിധത്തിൽ മെത്രാന്റെ കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നുണ്ട്. ആറന്മുളക്ക് പകരം ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം ഒരുക്കാൻ 2,500 കോടി മുടക്കാമെന്ന് വിദേശികൾ സമ്മതിച്ചിട്ടുണ്ടെന്ന് പി.സി. ജോർജ് അടുത്തിടെ നിയമസഭയിൽ പറഞ്ഞിരുന്നു. ബിലീവേഴ്സ് ചർച്ചിന്റെ സ്ഥലം ഏറ്റെടുക്കണം. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം. സ്ഥലം വിമാനത്താവളത്തിന് വേണ്ടി നൽകുമെന്ന് ബിഷപ്പ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പിസി ജോർജിന്റെ പ്രഖ്യാപനം. പി സി ഇങ്ങനെ പറഞ്ഞത് തന്നെ സർക്കാറിൽ നിക്ഷിപ്തമാകേണ്ട ഭൂമി ബിഷപ്പ് വിമാനത്താവളത്തിനായി വിട്ടു കൊടുക്കുന്നു എന്ന ധ്വനി വരുത്താനാണ് നീക്കമെന്നാണ് അന്നുയർന്ന സംശയം.
എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശമുണ്ടെന്ന് എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ബിഷപ് കെ.പി. യോഹന്നാൻ തന്നെ പറയുകയാണ്. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസിന്റെ വാദത്തിനിടെയാണ് യോഹന്നാന്റെ വക്കീൽ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്റ്റേറ്റിലൂടെ 110 കെ.വി ലൈൻ വലിക്കുന്നതിന് അനുമതിതേടി കെ.എസ്.ഇ.ബി ഫയൽചെയ്ത കേസിലെ വാദത്തിനിടെയാണ് യോഹന്നാന്റെ വക്കീൽ വിമാനത്താവള ഭൂമിയാണെന്ന് രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. എരുമേലിയിൽ സ്ഥാപിക്കുന്ന 110 കെ.വി സബ്സ്റ്റേഷനിലേക്ക് കാഞ്ഞിരപ്പള്ളിയിൽനിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈൻ ചെറുവള്ളി എസ്റ്റേറ്റിലൂടെയാണ് കടന്നുപോകേണ്ടത്.
മരം മുറിക്കുന്നതിന് അനുമതി തേടിയാണ് കെ.എസ്.ഇ.ബി ഹൈക്കോടതിയിലെത്തിയത്. മരം മുറിക്കുന്നതിന് കോടതി അനുമതി നൽകി. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ചെറുവള്ളി എസ്റ്റേറ്റ് തങ്ങൾക്ക് ലഭിക്കില്ലെന്ന് ഉറപ്പായതിനാൽ സ്വകാര്യ വിമാനത്താവളത്തിന്റെ പേരിൽ ഭൂമി കൈവശം വെക്കുന്നതിന് സർക്കാറിൽനിന്ന് ഇളവ് നേടിയെടുക്കാനാണ് ഗോസ്പൽ ഫോർ ഏഷ്യ ശ്രമിക്കുന്നതെന്നാണ് സൂചനയുണ്ട്. ഇതിനിടെയാണ് വിമാനത്താവളത്തിന് എരുമേലിയിൽ സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് അല്ലാതെ ഹാരിസണിൽ നിന്നും സർക്കാറിലേക്ക് നിക്ഷിപ്തമാക്കിയ മറ്റ് സ്ഥലവും വിമാനത്താവളത്തിനായി സർക്കാർ പരിഗണിച്ചേക്കും.
ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ബിഷപ് കെ.പി. യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ ഫോർ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങിയത്. ഹാരിസൺസിന്റെ കൈവശമുള്ളത് സർക്കാർ ഭൂമിയാണെന്ന് വ്യക്തമായതിനാൽ ഏറ്റെടുത്ത് റവന്യൂ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. അത് ചോദ്യം ചെയ്ത് യോഹന്നാൻ നൽകിയ ഹരജിയിൽ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് നിയമസഭയിൽ പിസി ജോർജ് വിമാനത്താവള വിഷയം ചർച്ചയാക്കിയത്. ഇതിലൂടെ നിലവിലെ കോടതി കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള തന്ത്രമാണ് യോഹന്നാൻ പയറ്റിയതെന്ന സൂചനയും പുറത്തുവന്നിരുന്നു.
അതേസമയം സർക്കാർ ഭൂമി തന്നെയാണ് ഹാരിസണിൽ നിന്നും കെ പി യോഹന്നാൻ വാങ്ങിയതെന്ന് സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഒരുപോലെ റിപ്പോർട്ട് നൽകുകയുണ്ടായി. ഈ സാഹചര്യത്തിൽ ഇനിയും നടപടി വച്ചു വൈകിപ്പിക്കാതെ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനാണ് പിണറായി സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാൽ, പ്രസ്തുത ഭൂമി ഏറ്റെടുക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുക്കൽ എങ്ങനെയാകും എന്നതിൽ ആശയക്കുവപ്പം നിലനിൽക്കുന്നുണ്ട്. കെപി യോഹന്നാൻ തന്റെ സ്ഥലം ഏറ്റെടുപ്പിച്ചു വിമാനത്താവളം പണിയിക്കാൻ സന്നദ്ധമാണെന്ന് പറഞ്ഞ് സർക്കാറിന്റെ പിറകേ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ ലക്ഷ്യത്തിന് പിന്നിൽ എസ്റ്റേറ്റ് വിട്ടു നൽകുന്നതിന്റെ പേരിൽ അനധികൃതമായ വസ്തുവിന് നിയമസാധ്യത നൽകുകയാണ്.
വിമാനത്താവളത്തിന് ആവശ്യമായ ഭൂമി വിട്ടു കൊടുത്ത് ബാക്കി അനധികൃത ഭൂമി മെത്രാന്റെ പക്കൽ തന്നെ വെക്കുമെ എന്നതിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. കേന്ദ്രത്തിലെ ബിജെപി നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ട്. ചുരുക്കത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ഭൂമിയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. നിലവിൽ കോടതിയിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. കേസിന്റെ ഒരു ഘട്ടത്തിലും യോഹന്നാന് അനുകൂലമായിരുന്നില്ല തീരുമാനങ്ങൾ. എന്നാൽ, പലപ്പോഴും സർക്കാർ നിഷ്ടക്രിയത്തം പാലിച്ചതാണ് യോഹന്നാന് ഗുണകരമായി മാറിയത്.
വിമാനത്താവളത്തിന് ഭൂമി വിട്ടു നൽകാമെന്ന് പറഞ്ഞ് യോഹന്നാൻ രംഗത്തെത്തിയപ്പോൾ മുതൽ ഇതിന് പിന്നിലെ താൽപ്പര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിന് വിമാനത്താവള വിഷയത്തിൽ നിർണ്ണായകമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വവുമായും ഊഷ്മള ബന്ധം കെ പി യോഹന്നാൻ വച്ചു പുലർത്തിയിരുന്നു. ജന്മഭൂമിയുടെ വികസന കോൺക്ലേവിന് ബിലിവേഴ്സ് ചർച്ച് മുഖ്യ സ്പോണസറായും ഗംഗാ ശുചീകരണത്തിന് പണം നൽകിയും ആർഎസ്എസ് ബന്ധമുള്ള ജനം ടിവിയുടെ ഓണാഘോഷത്തിലും ഫണ്ട് എത്തിച്ചും നൽകുകയുണ്ടായി. ഇങ്ങനെയൊക്കെ ചെയ്യുന്ന മെത്രാൻ ചെറുവള്ളി എസ്റ്റേറ്റ് വിഷയത്തിൽ തിരിച്ചും സഹായം പ്രതീക്ഷിക്കുന്നുണ്ട്.
എന്തായാലും ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നാണ് ഇനി അന്തിമ വിധി വരേണ്ടത്. സർക്കാറിന് ഏറ്റെടുക്കാൻ ഉതകുന്ന വിധത്തിൽ സൗകര്യപ്രദമായ വിധിയാണ് വരുന്നതെങ്കിൽ സർക്കാറിന്റെ നേട്ടമായി മാറും. മറിച്ച് വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന ഭൂ്മിക്ക് സർക്കാർ വില നൽകേണ്ടി വിധത്തിലോ വിമാനത്താവളത്തിന് ആവശ്യമുള്ള ഭൂമി ഏറ്റെടുത്ത ശേഷം ബാക്കി വരുന്ന ഭൂമി മെത്രാന് കൈവശം വെക്കാൻ അവസരം ഒരുങ്ങുകയോ ചെയ്താൽ അത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുമെന്നത് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്