ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ കനമില്ലാതെ പ്രളയദുരിതാശ്വാസത്തിന് വേഷം മാറി ചാക്ക് ചുമന്ന് നാട്ടുകാരെ സഹായിച്ച കണ്ണൻ ഗോപിനാഥനെ തേടി ഒരു ഇ-മെയിൽ; തുറന്നുനോക്കിയപ്പോൾ കേന്ദ്രസർക്കാരിന്റെ കുറ്റപത്രം; സിവിൽ സർവീസിൽ നിന്ന് രാജി വച്ച കണ്ണന്റെ അഭിപ്രായപ്രകടനം സർക്കാരിനെ അപകീർത്തിപ്പെടുത്തി; കേരളത്തിൽ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് സമർപ്പിച്ചില്ല; പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ലെന്ന് പറഞ്ഞ് കുറ്റപത്രം നൽകുന്നത് ചരിത്രത്തിൽ ആദ്യമെന്ന് കണ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കണ്ണൻ ഗോപിനാഥനെ മലയാളികൾ എങ്ങനെ മറക്കും? ആർക്കും മറക്കാനാവാത്ത ഒരു സേവനദൃശ്യം കാട്ടിത്തന്ന ശേഷമാണ് അദ്ദേഹം ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് നാട്ടുകാർക്ക് തുണയാകാൻ കണ്ണൻ നടത്തിയ സേവന പ്രവർത്തനങ്ങളോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലെ താരമായത്. കശ്മീരിലെ മൗലികാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര സർക്കാരിന്റെ കുറ്റപത്രം വന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കുറ്റപത്രം നൽകിയത്. കുറ്റപത്രത്തിന്റെ പകർപ്പ് ഇ-മെയിൽ വഴി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സർക്കാറിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കുറ്റപത്രം നൽകിയത്. കശ്മീർ വിഷയത്തിൽ ഉൾപ്പടെ കണ്ണൻ ഗോപിനാഥൻ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങൾ സർക്കാറിനെ അപകീർത്തിപ്പെടുത്തിയതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
കേരളത്തിൽ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് സമർപ്പിച്ചില്ല, പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ല, രാജി വെച്ച ശേഷം മാധ്യമങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്നിവയൊക്കെയാണ് തനിക്കെതിരെ ഉന്നയിക്കുന്ന കുറ്റങ്ങളെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ലെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥന് കുറ്റപത്രം നൽകുന്നത് ചരിത്രത്തിൽ ആദ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
90 ദിവസത്തിലേറെയായി കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും മുൻ മുഖ്യമന്ത്രിമാരേയും എംപിമാരേയും ആയിരക്കണക്കിന് യുവാക്കളേയും ഒരു കാര്യവുമില്ലാതെ തടങ്കലിലാക്കി വച്ചിരിക്കുകയാണ്. ആശയവിനിമയ സംവിധാനങ്ങളൊന്നും പൂർണ തോതിൽ നടപ്പിലാക്കിയിട്ടില്ല. 70 ദിവസത്തിന് ശേഷം മാത്രമാണ് മൊബൈൽ സേവനം നടപ്പിലാക്കിയത്. 254 ഹേബിയസ് കോർപ്പസ് പരാതികളാണ് ജമ്മുകശ്മീർ േൈഹക്കാടതിയിൽ ലിസ്റ്റ് ചെയ്യാതെ കിടക്കുന്നത്. ഈ പ്രവർത്തികളാണ് സർക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടമേൽപ്പിച്ചതെന്നും അല്ലാതെ തന്റെ പ്രതികരണമെല്ലന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
രാജി കത്ത് നൽകിയ ശേഷമാണ് താൻ സർക്കാറിനെതിരെ പ്രതികരിച്ചത്. തന്റെ രാജി അംഗീകരിക്കുകയായിരുന്നെങ്കിൽ ഒരു പൗരൻ എന്ന നിലയിൽ പ്രതികരിക്കുവാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകുമായിരുന്നു. അതിനു പകരം ഇത്തരത്തിലുള്ള നടപടികളാണ് സർക്കാറിന് താത്പര്യമെങ്കിൽ അങ്ങനെ ആവട്ടേയെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ദാദ്ര- നഗർ ഹവേലിയിലെ കളക്ടറായിരുന്നു കണ്ണൻ. 2012 ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണൻ ദാദ്ര നഗർ ഹവേലിയിലെ കലക്ടറായിരുന്നു. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ടായിരുന്നു. ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്രമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജി വച്ചത്. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സോഷ്യൽ മീഡയിയിൽ വലിയ ചർച്ചയ്ക്കും വഴിയൊരുക്കി. 2012 ഐ.എ.എസ്. ബാച്ചുകാരനായ കണ്ണൻ ഗോപിനാഥൻ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിൽ സജീവമായി പങ്കെടുത്ത ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെൽഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും അതെല്ലാം സ്നേഹപൂർവം നിരസിച്ച വ്യക്തിയാണ് കണ്ണൻ. ഒരു സന്നദ്ധ പ്രവർത്തകനായി മാത്രം ജോലിചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.
പ്രളയദുരിതാശ്വാസത്തിന് എത്തിയത് വേഷം മാറി
വേഷം മാറി ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ കളക്ടർ ഇതോടെ സോഷ്യൽ മീഡിയയിലെ താരമായി. ആരോടും ഒന്നും പറയാതെ എല്ലാം ചെയ്ത് മടങ്ങി ഈ യുവാവ്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ വ്യത്യസ്തതയുടെ കഥയായി കണ്ണൻ ഗോപിനാഥന്റേത് മാറി. അങ്ങനെ വേറിട്ട വഴികളിലൂടെ നടക്കാൻ ആഗ്രഹിച്ച മലയാളിയാണ് കണ്ണൻ. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രവർത്തനത്തിനുമെല്ലാം ഐ എ എസ് പദവി തടസ്സമാണ്. അതുകൊണ്ടാണ് ഐ എ എസിൽ നിന്ന് വിരമിക്കുന്നത്. അതിന് ശേഷം പൊതു പ്രവർത്തനത്തിൽ സജീവമാകും. എന്നാൽ വിവാദത്തോടെ പ്രതികരിക്കാൻ കണ്ണൻ തയ്യാറല്ല. സാങ്കേതികമായി ഇപ്പോഴും സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പരസ്യ പ്രതികരണത്തിനില്ല. രാജി അംഗീകരിച്ച് പുറത്തു വന്നാൽ എല്ലാം പറയുമെന്ന സൂചനയാണ് കണ്ണൻ വാക്കുകളിൽ ഒളിപ്പിച്ചു വയ്ക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ സംഭവം ഇങ്ങനെ
കാക്കനാട് കെബിപിഎസ് പ്രസിൽ വന്ന ലോറികളിൽ നിന്നും എത്രയും വേഗം സാധനങ്ങൾ ഇറക്കാനുള്ള തിരക്കിനിടെ ചാക്കു കെട്ടുകൾ അയാൾ മടിയൊന്നുമില്ലാതെ എടുത്തുകൊണ്ട് പോയി. മൂന്ന് ദിവസം കെബിപിഎസിന്റെ പ്രസിൽ ഓടി നടന്ന് ദുരിതത്തിൽ വലയുന്നവർക്കായി സേവനം നടത്തിയിട്ടും ആരും അയാളെ തിരിച്ചറിഞ്ഞില്ല. എന്നാൽ ചുമടെടുത്തും പരിസരം വൃത്തിയാക്കിയും ദുരിത ബാധിതർക്കൊപ്പം കൂടെ നിന്നത് സാധാരണ ആളായിരുന്നില്ല. അദ്ദേഹം ഒരു ജില്ല ഭരിക്കുന്ന ഐഎഎസ് ഉദ്യോഗസഥൻ ആയിരുന്നു. ആളെ അറിയാതെ വഴക്കു പറഞ്ഞവരും ഉണ്ട്. അവരോടെല്ലാം സൗമ്യമായി തന്നെ പെരുമാറി. പദവിയുടെ വലുപ്പം കാട്ടിയതുമില്ല. അതുകൊണ്ട് തന്നെ സാധാരണക്കാരനായി ഏവരും കളക്ടറെ കരുതി. അങ്ങനെ നാടിനെ സേവിച്ചാണ് കണ്ണൻ താരമാകുന്നത്.
സംസ്ഥാനത്ത് ദുരിതാശ്വസ പ്രവർത്തനത്തിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തതും അത് സമൂഹ മാധ്യമങ്ങളിൽ വരെ വൈറലായിട്ടും കലക്ടറുടെ സേവനം ആരും പെട്ടന്ന് തിരിച്ചറിഞ്ഞില്ല. രസകരമായ സംഗതി അതല്ല 10 ദിവസം പ്രവർത്തിച്ചിട്ടും അപൂർവ്വം ആളുകൾ മാത്രമാണ് ഈ കലക്ടറെ തിരിച്ചറിഞ്ഞത്. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര- നഗർ ഹവേലി കലക്ടറായ കണ്ണൻ ഗോപിനാഥനാണ് 10 ദിവസത്തെ അവധിയെടുത്ത് ദുരിതാശ്വാസ പ്രവർത്തനത്തിനായി കേരളത്തിലേക്ക് വണ്ടികയറിയത്. ക്യാമ്പിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം എറണാകുളത്ത് എത്തിയത്. അതിന് ശേഷം ദാദ്രനഗർ ഹവേലിക്ക് കളക്ടർ തിരിച്ചുപോയി. ആളുകൾ കൂടുതലറിഞ്ഞതിനാലാണ് അദ്ദേഹം വേഗം മടങ്ങിപ്പോയതെന്നാണ് സൂചന. ഇതോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തിയത്.
ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയും തലശ്ശേരി സബ് കളക്ടർ എസ്. ചന്ദ്രശേഖറും കെ.ബി.പി.എസ്. സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്ന വ്യക്തിയെ എല്ലാവരും തിരിച്ചറിയുന്നത്. സ്വന്തം ബാച്ചുകാരൻ എസ്. സുഹാസ് ജില്ലാ കളക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോലും ആരാണെന്ന് വെളിപ്പെടുത്താതെ, തന്നാൽ കഴിയുന്ന പോലെ പ്രവർത്തിച്ചശേഷമാണ് കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് പ്രവർത്തിക്കാൻ അന്ന് എത്തിയത്. ആലുവ താലൂക്കിൽ ഉൾപ്പെട്ട വില്ലേജുകളിൽ പ്രളയദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവുമാണ് കെ.ബി.പി.എസിൽ നടക്കുന്നത്. കോളേജ് കുട്ടികളും മറ്റുമായി നിരവധി സന്നദ്ധ പ്രവർത്തകർ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതിൽ ഒരാളായി മാത്രം മാറുകയായിരുന്നു കണ്ണൻ.
ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര- നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. മിസോറമിൽ കലക്ടറായിരുന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് കണ്ണൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
ഓഗസ്റ്റ് 21നാണ് രാജി കത്ത് കൈമാറിയത്. ഓഗസ്റ്റ് 20ന് ഇട്ട ട്വീറ്റ് വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. സഹപൗരന്മാരുടെ അവകാശവും സ്വാതന്ത്ര്യവും ഉയർത്താനുള്ള അവസരമാണ് സിവിൽ സർവ്വീസിനെ താൻ കാണുന്നതെന്നായിരുന്നു ഈ ട്വീറ്റ്. . രാജി വാർത്ത പുറത്തു വന്നതോടെ രാജി പിൻവലിക്കാൻ സമ്മർദ്ദവുമുണ്ടായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്